<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-34171870</id><updated>2011-10-10T14:28:10.234-07:00</updated><category term='മതം'/><category term='യാത്രാനുഭവങ്ങള്‍'/><category term='പുസ്‌തകം'/><category term='സാഹിത്യ ചര്‍ച്ച'/><category term='ലേഖനം'/><category term='ഓര്‍മ്മ'/><category term='സിനിമ'/><category term='ചര്‍ച്ച'/><category term='നാട്'/><category term='പരസ്സ്യനിരൂപാണം'/><category term='books'/><category term='മനശാസ്‌ത്രം.'/><category term='അഭിമുഖം'/><category term='അവതാര്‍'/><category term='കുമാരിദേവി ബെന്യാമിന്‍  കഥ'/><category term='സാഹിത്യം'/><category term='മലയാളം'/><category term='നിരീക്ഷണം'/><category term='anthology'/><category term='benyamin'/><category term='നോവല്‍ ആമുഖം'/><title type='text'>മണലെഴുത്ത്‌</title><subtitle type='html'>ഒരു സംസ്‌കാരത്തോട് ചോദിക്കാവുന്ന ഏറ്റവും ഗഹനമായ ചോദ്യം അത് അതിന്റെ ദുരന്തങ്ങളെ ഏതുതരത്തില്‍ അനുഭവിക്കുന്നു എന്നതാണ് - അതുകൊണ്ട് ബൂലോകരെ നിങ്ങളോടും...</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default?max-results=100'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>53</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-34171870.post-8588516141889498166</id><published>2010-11-19T02:06:00.000-08:00</published><updated>2010-11-19T02:19:17.020-08:00</updated><title type='text'>പത്താംക്ലാസ് പുതിയപുസ്തകങ്ങള്ക്ക് കരട് തയ്യാര്; കേരളപ്പുതുമയും 'ആടുജീവിത'വും പഠിക്കാം</title><content type='html'>മാതൃഭൂമിയില്‍ നിന്നുള്ള വാര്‍ത്ത:&lt;br /&gt;Posted on: 17 Nov 2010&lt;br /&gt;തിരുവനന്തപുരം: പത്താംക്ലാസ് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള കരടിന് രൂപമായി. എല്ലാ വിഷയങ്ങളുടെയും പരിഷ്‌കരിച്ച പതിപ്പിന്റെ കരടിന് കരിക്കുലം സബ് കമ്മിറ്റികള്‍ അംഗീകാരം നല്‍കി. സംസ്ഥാന കരിക്കുലം കമ്മിറ്റിയും പാഠപുസ്തകകമ്മീഷനും പരിഷ്‌കരിച്ച പതിപ്പിന് അംഗീകാരം നല്‍കേണ്ടതുണ്ട്. അടുത്ത അധ്യയനവര്‍ഷം പുതിയ പുസ്തകങ്ങള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.&lt;br /&gt;സാധാരണ ഏറെ വിവാദങ്ങള്‍ക്ക് ഇടനല്‍കുന്ന സാമൂഹ്യപാഠപുസ്തകം അതീവ ശ്രദ്ധയോടെയാണ് കരിക്കുലം കമ്മിറ്റി പരിഷ്‌കരിക്കുന്നത്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പുവര്‍ഷമായതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. എങ്കിലും പ്രതിപക്ഷ അധ്യാപക സംഘടനയിലെ പ്രതിനിധികള്‍ ചില ഭാഗങ്ങള്‍ സംബന്ധിച്ച് എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. രേഖാമൂലം നിര്‍ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍ പരിഷ്‌കരിക്കാനാണ് തീരുമാനം.&lt;br /&gt;സാമൂഹ്യപാഠത്തില്‍ 'ആധുനികകാലത്തിന്റെ ഉദയം', 'വിപ്ലവങ്ങളുടെ കാലം', 'സാമ്രാജ്യത്വത്തിന്റെ വളര്‍ച്ച', 'ലോകയുദ്ധവും തുടര്‍ച്ചയും', 'രണ്ടാംലോകയുദ്ധവും സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയും' എന്നിവയാണ് ആദ്യ ഭാഗത്തിലെ അധ്യായങ്ങള്‍. രണ്ടാംഭാഗത്ത് '19, 20 നൂറ്റാണ്ടുകളിലെ ധൈഷണിക പ്രവണതകള്‍', 'ഇന്നത്തെ ഇന്ത്യ', 'കേരളപ്പുതുമ', 'ദേശീയോദ്ഗ്രഥനം', 'ജനാധിപത്യം', 'മനുഷ്യാവകാശങ്ങള്‍', 'അന്തര്‍ദേശീയ സംഘടനകള്‍' എന്നിവയുണ്ട്.&lt;br /&gt;കാര്‍ഷിക, വ്യാവസായിക, വിപ്ലവങ്ങളാണ് ആധുനിക ലോകത്തിന്റെ ഉദയത്തിലെ പ്രധാന ഉള്ളടക്കം. വിപ്ലവങ്ങളുടെ കാലം എന്നതില്‍ ഫ്രഞ്ച് വിപ്ലവത്തില്‍നിന്നാണ് തുടക്കം. തൊഴിലവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് വിപ്ലവം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നതും പ്രതിപാദിച്ചിട്ടുണ്ട്. മതങ്ങള്‍ മനുഷ്യനെ നവീകരിച്ച പാഠങ്ങള്‍ക്കൊപ്പം പിന്നീട് മതനേതാക്കളുടെ നിലപാടുകള്‍ക്കെതിരെ വിശ്വാസികള്‍ സംഘടിച്ചതും വിപ്ലവത്തിന്റെ ഭാഗം തന്നെ. ഡാന്റെയുടെയും മറ്റും കൃതികളില്‍നിന്നുള്ള ഉദ്ധരണികളിലൂടെയാണ് കത്തോലിക്കാസഭയിലും മറ്റും ഉടലെടുത്ത ഉരുള്‍പൊട്ടലുകള്‍ പ്രതിപാദിച്ചുപോരുന്നത്.&lt;br /&gt;കഴിഞ്ഞ നൂറ്റാണ്ടുകളിലെ ധൈഷണിക പ്രവണതകളിലെത്തുമ്പോള്‍ മാര്‍ക്‌സിന്റെ സിദ്ധാന്തവും മറ്റും കടന്നുവരുന്നു. ഇന്നത്തെ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് നെഹ്‌റു നടത്തിയ പ്രസംഗത്തില്‍നിന്നാണ് തുടക്കം. ഗാന്ധിജിയുടെ കൊലപാതകം, ഇന്ത്യാ വിഭജനം എന്നിവയ്‌ക്കൊപ്പം ബാങ്ക് ദേശസാല്‍ക്കരണമടക്കമുള്ള ഇന്ദിരാഗാന്ധിയുടെ പുരോഗമനപരമായ ഭരണപരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചേരീചേരാനയവും ആഗോളീകരണവും പാഠപുസ്തകത്തില്‍ കടന്നുവരുന്നു. എന്നാല്‍, ഇവയ്‌ക്കെല്ലാമെതിരെ വിമര്‍ശനപരമായ കാഴ്ചപ്പാടല്ല ഉള്ളടക്കത്തിന്റെ പൊതുസ്വഭാവം. നിലപാടുകള്‍ സ്വീകരിക്കുന്നതിനുള്ള അവകാശംവിദ്യാര്‍ഥികള്‍ക്ക് നല്‍കുകയാണ്.കേരളപുതുമയില്‍ ഭൂപരിഷ്‌കരണം, വിദ്യാഭ്യാസമേഖലയിലെ പരിഷ്‌കാരം, സാക്ഷരത, ജനകീയാസൂത്രണം എന്നിവയുണ്ട്. ദേശീയോദ്ഗ്രഥനത്തില്‍ ഇന്ത്യയില്‍ നാമ്പെടുക്കുന്ന പ്രാദേശികവാദത്തിന്റെ അപകടം വരച്ചുകാട്ടുന്നു.&lt;br /&gt;മലയാള പാഠപുസ്തകവും രണ്ട് ഭാഗമായാണ് എത്തുക. ആദ്യഭാഗത്ത് ലോകസമാധാനം ലക്ഷ്യമാക്കിയുള്ള 'അശാന്തിപര്‍വങ്ങള്‍ക്കപ്പുറം' എന്നതാണ് ഒന്നാം ഭാഗം. തകഴി, എഴുത്തച്ഛന്‍, കുട്ടികൃഷ്ണമാരാര്‍ എന്നിവരുടെ സൃഷ്ടികള്‍ ഇതിലുണ്ട്.&lt;br /&gt;സ്ത്രീപുരുഷസമത്വം, ലക്ഷ്യമിടുന്ന 'ഇരുചിറകുകള്‍ ഒരുമയിലങ്ങനെ' എന്ന പാഠത്തില്‍ കുമാരനാശാന്‍, സുഗതകുമാരി, ഗീതാ ഹിരണ്യന്‍ എന്നിവരുടെ രചനകളുണ്ട്. പ്രാചീനകലകളെ പ്രതിപാദിക്കുന്ന 'കാലിലാലോലം ചിലമ്പുമായി' എന്ന ഭാഗത്ത് ഉണ്ണായിവാര്യര്‍, അയ്യപ്പപ്പണിക്കര്‍ എന്നിവരുടെ കൃതികളാണുള്ളത്. മനുഷ്യമഹത്വം വിഷയമാക്കിയ നാലാം യൂണിറ്റില്‍ ഉള്ളൂര്‍, പി.ഭാസ്‌കരന്‍, കാരൂര്‍, അക്കിത്തം, മാധവിക്കുട്ടി എന്നിവരുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി.&lt;br /&gt;'ദേശപ്പെരുമ'യില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി പൊന്നാനിയെ രേഖാചിത്രത്തിലൂടെ അവതരിപ്പിച്ചതുണ്ട്. കോവിലന്‍, കടമ്മനിട്ട, സക്കറിയ എന്നിവരുടെ കൃതികള്‍ ഇതില്‍ വരും.&lt;br /&gt;'വാക്കാം വര്‍ണക്കുടചൂടി' എന്ന പാഠത്തോടെയാണ് രണ്ടാംഭാഗത്തിന് തുടക്കം. വള്ളത്തോള്‍, കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വാപി ഓംഗൊ, പി.കുഞ്ഞിരാമന്‍നായര്‍ എന്നിവരുടെ രചനകള്‍ ഇതില്‍ ഉള്‍പ്പെടും.&lt;br /&gt;'വേണമീ സ്‌നേഹബന്ധങ്ങളൂഴിയില്‍' എന്ന പാഠത്തില്‍ ഒ.എന്‍.വി., വി.ടി.ഭട്ടതിരിപ്പാട്, റഫീഖ് അഹമ്മദ്, ഇ.ഹരികുമാര്‍ എന്നിവരുടെ സൃഷ്ടികളുണ്ട്.&lt;br /&gt;&lt;span style="color:#3333ff;"&gt;'അലയും മലയും കടന്നവര്‍' എന്ന അവസാനപാഠത്തില്‍ ബെന്യാമിന്റെ 'ആടുജീവിതം', വൈലോപ്പിള്ളിയുടെ 'ആസാം പണിക്കര്‍', ബാബു ഭരദ്വാജിന്റെ 'ഡിസംബറിലെ നക്ഷത്രങ്ങള്‍ അനുഭവക്കുറിപ്പ്' എന്ന കൃതികളില്‍നിന്നുള്ള ഭാഗങ്ങളുണ്ട്.&lt;/span&gt;&lt;br /&gt;മലയാളത്തിലെ എണ്ണംപറഞ്ഞ എഴുത്തുകാരെ പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കിയെന്ന മുന്‍വര്‍ഷങ്ങളിലെ പരാതി ഇക്കുറി ഉയരാതിരിക്കാനും കരിക്കുലം കമ്മിറ്റി ശ്രദ്ധിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;a href="http://www.mathrubhumi.com/online/malayalam/news/story/623186/2010-11-17/kerala"&gt;http://www.mathrubhumi.com/online/malayalam/news/story/623186/2010-11-17/kerala&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-8588516141889498166?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/8588516141889498166/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=8588516141889498166' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/8588516141889498166'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/8588516141889498166'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2010/11/blog-post.html' title='പത്താംക്ലാസ് പുതിയപുസ്തകങ്ങള്ക്ക് കരട് തയ്യാര്; കേരളപ്പുതുമയും &apos;ആടുജീവിത&apos;വും പഠിക്കാം'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-8684880608733525710</id><published>2010-11-13T02:45:00.000-08:00</published><updated>2010-11-13T02:55:01.966-08:00</updated><category scheme='http://www.blogger.com/atom/ns#' term='benyamin'/><category scheme='http://www.blogger.com/atom/ns#' term='books'/><category scheme='http://www.blogger.com/atom/ns#' term='anthology'/><title type='text'>First Proof 6</title><content type='html'>&lt;a href="http://3.bp.blogspot.com/_sDbvPN8DNgk/TN5uQMraMHI/AAAAAAAAAOc/sv0tuE1RdhA/s1600/FIRST%2BPROOF.jpg"&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 130px; DISPLAY: block; HEIGHT: 200px; CURSOR: hand" id="BLOGGER_PHOTO_ID_5538985816272547954" border="0" alt="" src="http://3.bp.blogspot.com/_sDbvPN8DNgk/TN5uQMraMHI/AAAAAAAAAOc/sv0tuE1RdhA/s200/FIRST%2BPROOF.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;I am delighted to inform that Penguin India Included me also in their new Anthology named &lt;span style="color:#000099;"&gt;First Proof 6.&lt;/span&gt; &lt;/div&gt;&lt;div&gt;It is a collection of new writings including poems, fiction, essays from various indian languages. &lt;/div&gt;&lt;div&gt;Details are here: &lt;/div&gt;&lt;div&gt;&lt;a href="http://www.penguinbooksindia.com/category/Anthology/First_Proof_6_9780143415510.aspx"&gt;http://www.penguinbooksindia.com/category/Anthology/First_Proof_6_9780143415510.aspx&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-8684880608733525710?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/8684880608733525710/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=8684880608733525710' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/8684880608733525710'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/8684880608733525710'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2010/11/first-proof-6.html' title='First Proof 6'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_sDbvPN8DNgk/TN5uQMraMHI/AAAAAAAAAOc/sv0tuE1RdhA/s72-c/FIRST%2BPROOF.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-3628496358400862165</id><published>2010-01-22T06:57:00.000-08:00</published><updated>2010-01-22T06:58:02.607-08:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='അവതാര്‍'/><title type='text'>അവതാറിലെ അപ്പൂപ്പന്‍ താടികള്‍</title><content type='html'>ലോകത്തില്‍ ഇതേവരെ ഇറങ്ങിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചിലവുകൂടിയ സിനിമ ആയതുകൊണ്ടല്ല അവതാറിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടണമെന്ന് ആഗ്രഹിച്ചത്. അതിലെ ചില ഇടങ്ങള്‍ വല്ലാതെ ആകര്‍ഷിച്ചതുകൊണ്ടാണ്. മനുഷ്യമനസ്സിന് സങ്കല്പിക്കാവുന്നതിനും അപ്പുറത്തെ പ്രകൃതിയുടെ ഗിരിമ ഈ ചിത്രം നമുക്ക് കാണിച്ചുതരുന്നു. സൌരയൂഥത്തിനും വെളിയിലുള്ള പാന്‍‌ഡോര എന്ന എന്ന (സങ്കല്പ)ഗ്രഹത്തിന്റെ സൌന്ദര്യമാണ് ജെയിംസ് കാമറൂണ്‍ നമുക്ക് മുന്നില്‍ വരച്ചിടുന്നത്. മനുഷ്യന്റെ ഇടപെടല്‍ മൂലം ഭൂമിയില്‍ നിന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന ജൈവബന്ധങ്ങളുടെ സൂക്ഷ്മാവസ്ഥ ഈ ഗ്രഹത്തിലുണ്ടെന്ന് കാമറൂണ്‍ നമ്മോടു പറയുന്നു. ജീവജാലങ്ങള്‍ തമ്മിലുള്ള ആത്മബന്ധം, അവിടുത്തെ മണ്ണും മനുഷ്യരും തമ്മിലുള്ള ജൈവബന്ധം, പ്രകൃതിയുടെ ഏറ്റവും പൌരാണികമായ താളം, പ്രകൃതിയില്‍ നിന്നു തന്നെ മനുഷ്യന്‍ നേരിട്ട് സ്വീകരിക്കുന്ന ഊര്‍ജ്ജം എന്നിവയൊക്കെ സങ്കല്പമാണെങ്കില്‍പ്പോലും ഭൂമിയില്‍ മനുഷ്യന്‍ ആയിരിക്കേണ്ട അവസ്ഥകളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭൂമിയിലെ മനുഷ്യനായ ജാക്കി സള്ളി അവിടെ ആദ്യമായി എത്തുമ്പോള്‍ അവനെ പ്രണയപൂര്‍വ്വം സ്വീകരിക്കുന്നത് അപ്പൂപ്പന്‍ താടികളാണ്. അവനെ പ്രകൃതി സ്വീകരിക്കുന്നു എന്നതുകൊണ്ടാണ് അവിടുത്തെ മനുഷ്യന്‍ അവനെ സ്വീകരിക്കാന്‍ തയ്യാറാവുന്നത്. അവിടുന്ന് അവന്‍ പാന്‍‌ഡോരയിലെ ജൈവീകതയും പ്രകൃതിയും ഓരോന്നായി അനുഭവിക്കുകയും പഠിക്കുകയുമാണ്. പ്രകൃതിയുമായിം ബന്ധം സ്ഥാപിക്കാതെയും ഇഴകിച്ചേരാതെയും അവിടെ തുടരാനാവില്ല എന്ന പാഠമാണ് അവന്‍ അവിടെ ആദ്യം പഠിക്കുന്നത്. ഓരോ ജീവജാലങ്ങളും പക്ഷിമൃഗാദികള്‍ക്കും അതിന്റേതായ ഭൂമികയുണ്ടെന്നും അതിലേക്കുള്ള കടന്നുകയറ്റങ്ങളെ അവ ചെറുക്കുമെന്ന, മനുഷ്യന്‍ പലപ്പോഴും മറന്നുപോകുന്ന പാഠമാണ് അവന്‍ പിന്നീട് പഠിക്കുന്നത് (സിനിമ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്) ആദ്യം സൂചിപ്പിച്ചതുപോലെ മനുഷ്യസങ്കല്പത്തിനപ്പുറത്തുള്ള പ്രകൃതി ദൃശ്യങ്ങളാണ് പാന്‍‌ഡോരയില്‍ അവന്‍ കാണുന്നത്. അപാരമായ വടവൃക്ഷങ്ങള്‍, കിലോമീറ്ററുകളോളം നീളമുള്ള വൃക്ഷശാഖകള്‍, പേടിപ്പിക്കുന്ന കിഴുക്കാം തൂക്കുകള്‍, തൂങ്ങിക്കിടക്കുന്ന ദ്വീപുകള്‍, മഹാവെള്ളച്ചാട്ടങ്ങള്‍, അതിനിബിഡവനങ്ങള്‍, ഭീമാകാരങ്ങളായ ഡ്രാഗണ്‍ പക്ഷികള്‍, മൃഗങ്ങള്‍, ഉരഗങ്ങള്‍, പ്രകാശിക്കുന്ന ചെടികള്‍, ചേമ്പിലയോളം വലുപ്പമുള്ള തൊട്ടാവാടികള്‍ ചവിട്ടുമ്പോള്‍ പ്രകാശിക്കുന്ന ഭൂതലം, വൃക്ഷത്തിന്റെ ശിഖിരത്തില്‍ ഉറങ്ങുന്ന മനുഷ്യര്‍ (അങ്ങനെ വിളിക്കാമെങ്കില്‍ - ബ്ലൂ മങ്കീസ് എന്നാണ് സിനിമയില്‍ വിളിക്കുന്നത്) അങ്ങനെ ദൃശ്യത്തിലെ ഒരു പെരുമതന്നെ പാന്‍‌ഡോരയില്‍ നമുക്കായി കാത്തിരിക്കുന്നു. ഈ ജീവജാലങ്ങളുമായി അവിടുത്തെ മനുഷ്യര്‍ സൂക്ഷിക്കുന്ന ആത്മബന്ധമാണ് ഈ സിനിമയുടെ പരാമര്‍ശത്തിന് അര്‍ഹമായ ജൈവീകത. ഓരോ ജീവികളോടും ഒരു പ്രത്യേകതരത്തില്‍ ബന്ധം സ്ഥാപിച്ചുകൊണ്ട് ഒരേ മാനസിക വികാരമുള്ളവരായി മാറാം എന്നു ജെയിംസ് കാമറൂണ്‍ പറയുമ്പോള്‍ മനുഷ്യന്‍ പ്രകൃതിയോട് കൂടുതല്‍ ഇണങ്ങേണ്ടുന്നതിന്റെയും ഇഴകിച്ചേരേണ്ടതിന്റെയും പ്രകൃതിയെ തന്റെ തന്നെ ഭാഗമായി കാണേണ്ടതിന്റെയും ആവശ്യകതയാണ് തെളിഞ്ഞുവരുന്നത്. അധിനിവേശം ഈ ചിത്രത്തില്‍ ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. അധിനിവേശത്തില്‍ മനുഷ്യന്‍ പ്രകൃതിയോടും ആദിമമനുഷ്യരോടും കാണിക്കുന്ന ക്രൂരതയും ദയാരാഹിത്യവും ഈ ചിത്രം നമ്മെ കൃത്യമായി ഓര്‍മ്മിപ്പിക്കുന്നു. മനുഷ്യന്റെ എല്ലാ അധിനിവേശങ്ങളും കുടിയേറ്റങ്ങളും ഇതുപോലെ സര്‍വ്വജീവജാലങ്ങളെയും ആ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെയും നശിപ്പിച്ചുകൊണ്ടായിരുന്നു എന്ന ഓറ്മ്മപ്പെടുത്തല്‍ പലരെയും അസ്വസ്ഥപ്പെടുത്തുന്നതുതന്നെ. അതുകൊണ്ടുതന്നെയാ‍വാം, ഇത് യൂറോപ്പിനെതിരെയുള്ള ചിത്രം എന്ന വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നത്. അധിനിവേശത്തിനു ശ്രമിക്കുന്ന മനുഷ്യന്‍ അവസാനം തോല്ക്കുന്ന ചിത്രം എന്ന നിലയിലും അവതാര്‍ ഒരു പുതിയ വീക്ഷണം നമുക്ക് മുന്നില്‍ വയ്ക്കുന്നുണ്ട്. പാന്‍ഡോരയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചവരില്‍, അവരില്‍ ഒരാളായി മാറുകയും അവരെ ഇഷ്ടപ്പെടുകയും ചെയ്‌ത നായകനു മാത്രമേ അവിടെ തുടരാന്‍ കഴിയുന്നൂള്ളു. ഇത് കുടിയേറ്റത്തിന് ഒരു പുതിയ വീക്ഷണം നല്കുന്നുണ്ട്. ഒരു സയന്‍സ് ഫിക്‌ഷന്റെ എല്ലാ മസാല ചേരുവകളും കൃത്യം പാകത്തില്‍ ചാലിച്ച ചിത്രമാണെങ്കിലും ഇങ്ങനെയൊക്കെ ചില പ്രത്യേകതകളാണ് ഇതിനെ പരമര്‍ശത്തിന് അര്‍ഹമാക്കുന്നത്. അതേപോലെതന്നെ ഇതിന്റെ ചിത്രീകരണത്തിന്റെ സമ്പന്നത, സൂക്ഷ്മത, ശബ്ദസന്നിവേശം, ഡിജിറ്റല്‍ ഇഫക്സ് എന്നിവയൊക്കെ സമാന്യചിന്തകള്‍ക്കപ്പുറത്തെ കൃത്യതയാണ് പ്രകടിപ്പിക്കുന്നത്. ഒരു സിനിമ എന്ന നിലയില്‍ തന്നെ അത് കണ്ടറിയേണ്ടതാണ്. അതുകൊണ്ടുതന്നെയാണ്‍് ഇത് ടൈറ്റാനിക്കിനോട് കിടപിടിക്കുന്ന, അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച ചിത്രമായി മാറുന്നത്. ജെയിംസ് കാമറൂണിന്റെ പതിനഞ്ചുവര്‍ഷത്തെ അധ്വാനം വെറുതെ ആയില്ല എന്നാശ്വസിക്കാം. ഈ ചിത്രം അതിന്റെ സമ്പൂര്‍ണ്ണതില്‍ ആസ്വദിക്കണമെങ്കില്‍ ത്രീഡിയില്‍ തന്നെ കാണണം എന്നുകൂടി പറയുവാനുണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-3628496358400862165?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/3628496358400862165/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=3628496358400862165' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/3628496358400862165'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/3628496358400862165'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2010/01/blog-post.html' title='അവതാറിലെ അപ്പൂപ്പന്‍ താടികള്‍'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-8100925769207464116</id><published>2009-11-03T09:29:00.000-08:00</published><updated>2009-11-03T09:32:30.586-08:00</updated><category scheme='http://www.blogger.com/atom/ns#' term='മലയാളം'/><title type='text'>മാര്‍ഗം കൂടിയ മലയാളം</title><content type='html'>ആദിദ്രാവിഡ പൈതൃകത്തില്‍പ്പെട്ട ഒരു ഭാഷയാണ്‌ മലയാളം. മലയും അളവും (സമുദ്രം) കൂടിച്ചേരുന്ന ദേശത്തെ ഭാഷ എന്നനിലയിലാണത്രേ നമ്മുടെ ഭാഷയ്ക്ക്‌ മലയാളം എന്നു പേരുവന്നത്‌. തമിഴില്‍ നിന്ന്‌ ഉരുത്തിരിഞ്ഞുവന്നതാണ്‌ മലയാളം എന്നും അതല്ല തമിഴിണ്റ്റെയും സംസ്കൃതത്തിണ്റ്റെയും കൂടിച്ചേരലിലൂടെ ഉണ്ടായതാണെന്നും അതുമല്ല തുടക്കത്തില്‍ ഒരു മൂല ദ്രാവിഡഭാഷ ഉണ്ടായിരുന്നെന്നും അതില്‍ നിന്ന്‌ ഉരുത്തിരിഞ്ഞുവന്ന വിവിധ ഭാഷകളാണ്‌ തമിഴ്‌, മലയാളം, തെലുങ്ക്‌, കന്നട എന്നും മലയാള ഭാഷയുടെ ഉല്‍പത്തിയെപ്പറ്റി വിവിധങ്ങളായ വാദങ്ങളുണ്ട്‌. ഏതായാലും അഞ്ഞൂറുവര്‍ഷത്തിലധികം പ്രായം നമ്മുടെ മലയാളത്തിനില്ല. എഴുത്തച്ഛന്റെ കാലം മുതല്‍ക്കാണ്‌ മലയാളം ഒരു സ്വതന്ത്രഭാഷയായി നില്‍ക്കാന്‍ തുടങ്ങിയത്‌. അതില്‍ത്തന്നെ കഴിഞ്ഞ നൂറ്റാണ്ടിണ്റ്റെ ആദ്യകാലം വരെയും തമിഴിന്റെ സ്വാധീനം ശക്‌തമായിരുന്നു. മലയാളത്തില്‍ ഇന്നു നാം ഉപയോഗിക്കുന്ന മുക്കാല്‍പ്പങ്ക്‌ വാക്കുകളും ഒന്നുകില്‍ തമിഴോ അല്ലേങ്കില്‍ സംസ്കൃതമോ ആണ്‌.&lt;br /&gt;വിദേശികള്‍ നമ്മുടെ മണ്ണിലേക്ക്‌ കടന്നുവന്നതോടെ ധാരാളം വൈദേശിക വാക്കുകളും നമ്മുടെ ഭാഷ കടം കൊള്ളുകയുണ്ടായി. എല്ലാ ഭാഷകളും അങ്ങനെ കടംകൊണ്ടുതന്നെയാണ്‌ വളരുന്നത്‌. കുറേക്കഴിയുമ്പോള്‍ അതൊരു വൈദേശിക വാക്കാണെന്നു പോലും അറിയാതെവണ്ണം അത്‌ നമ്മുടെ സ്വന്തമായി തീരുന്നത്‌ കാണാം. ഉദാഹരണത്തിന്‌ മേശ എന്ന വാക്ക്‌. അതുപോലെ വരാന്ത. ഇതുരണ്ടും മലയാളമാണെന്നാണ്‌ നമ്മുടെ ധാരണ. എന്നാല്‍ ഇത്‌ പോര്‍ച്ചുഗീസ്‌ ഭാഷയില്‍ നിന്ന്‌ നാം കടം കൊണ്ടിട്ടുള്ള രണ്ട്‌ വാക്കുകളാണ്‌. അതുപോലെ 'ജനാല'യും 'നാരങ്ങ'യും 'പേര'യും അസ്സല്‍ പോര്‍ച്ചുഗീസ്‌ വാക്കുകളാണെന്നു കേട്ടാല്‍ നമ്മളിന്ന്‌ ശരിക്കും ഞെട്ടിയേക്കും. കക്കൂസ്‌ എന്ന വാക്ക്‌ ഡെച്ചാണെന്ന്‌ അറിയുന്നതും കൌതുകം തന്നെ.&lt;br /&gt;മലയാളികള്‍ ഗള്‍ഫില്‍ വരുന്നതിനു എത്രയോ കാലം മുന്‍പേ തുടങ്ങിയതാണ്‌ നമുക്ക്‌ അറബി ഭാഷയുമായുള്ള ബന്ധം. നമ്മുടെ ഭരണതലത്തില്‍ ഉപയോഗിക്കുന്ന നക്കൊരു ശതമാനം വാക്കുകളും അറബിയാണ്‌ ചില ഉദാഹരണങ്ങള്‍ നോക്കുക : ജില്ല, താലൂക്ക്‌, ജപ്‌തി, വക്കീല്‍, ഹജൂറ്‍, നികുതി, വസൂല്‍, മാമൂല്‍, നിക്കാഹ്‌, കീശ, അത്തര്‍, ഉറുമാല്‍, സുറുമ, മരാമത്ത്‌, ഖജാന്‍ജി, കവാത്ത്‌, ജുബ്ബ, കുപ്പി, പിഞ്ഞാണം, ഭരണി തുടങ്ങി കറി, കള്ള്‌, കാപ്പി, ചായ, ശര്‍ക്കര വരെ! അങ്ങനെ നമ്മുടെ സ്വന്തം മലയാളം എന്നു കരുതുന്ന എത്രയോ വാക്കുകള്‍. സ്വഭാവികമായും ഇംഗ്ളീഷില്‍ നിന്ന്‌ നാം കടംകൊണ്ട വാക്കുകള്‍ക്ക്‌ കണക്കില്ല. ബഞ്ചിലും ഡസ്കിലും തുടങ്ങി അത്‌ സ്വിച്ചിലും ടിവിയിലും കമ്പ്യൂട്ടറിലും വരെ എത്തിനില്‍ക്കുന്നു. ഇത്തരം സാങ്കേതിക പദങ്ങള്‍ക്ക്‌ തത്തുല്യമായ മലയാളം കണ്ടെത്താനുള്ള പ്രയാസമായിരിക്കണം അതുതന്നെ ഉപയോഗിക്കാന്‍ കാരണം. സ്വിച്ചിനെ 'വൈദ്യുത ഗമനാഗമന നിയന്ത്രണയന്ത്രം' എന്നു പറയുന്നതിന്റെ ബുദ്ധിമുട്ട്‌ ആലോചിച്ചു നോക്കൂ. അതുപോലെ സൈക്കിള്‍ - 'ഇരുന്ന്‌ ചവിട്ടും ഇരുചക്രശകടം' എന്ന്‌ പറഞ്ഞാലോ. പരിഭാഷയ്ക്കു ശ്രമിക്കാതെ ഇന്ന്‌ നമ്മള്‍ ഇംഗ്ളീഷ്‌ വാക്കുകള്‍ അതേപോലെ ഉപയോഗിക്കുന്നത്‌ ശീലമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഇംഗ്ളീഷ്‌ വാക്കുകളെ മനോഹരമായി നമ്മള്‍ തര്‍ജ്ജിമ ചെയ്‌തിട്ടുമുണ്ട്‌. ട്രെയിന്‍ എന്ന പദമെടുക്കുക. നമ്മളതിനെ തീവണ്ടി എന്നാണ്‌ വിളിക്കുക. യഥാര്‍ത്ഥത്തില്‍ ട്രെയിന്‍ എന്ന പദത്തിന്‌ ഇംഗ്ളീഷില്‍ ഒന്നിനുപുറകെ ഒന്നായി പോകുന്നത്‌ എന്നാണ്‌ അര്‍ത്ഥം, പക്ഷേ നമ്മളതിനെ തീകൊണ്ട്‌ ഓടുന്ന വണ്ടിയാക്കി. ഓഫീസിനെ 'ആപ്പീസും' ഷോപ്പിനെ 'ഷാപ്പും' അണ്ടര്‍ വെയറിനെ 'അണ്ട്രയാറും' ആക്കിയ വിദ്വാന്‍മാരാണ്‌ നമ്മള്‍. അതും മൊഴിമാറ്റത്തിണ്റ്റെ ഒരു സുഖം.&lt;br /&gt;പുതിയകാലത്തിനൊത്ത്‌ ഭാഷ പുതിയ വാക്കുകള്‍ കടംകൊള്ളുന്നതിനൊപ്പം തന്നെ പഴയവാക്കുകള്‍ പലതും മരിച്ചുകൊണ്ടും ഇരിക്കുന്നു. പാക്കുവെട്ടിയും അടച്ചൂറ്റിയും മത്തും തുടുപ്പും ഉറിയും ഒക്കെ മലയാളത്തില്‍ നിന്ന്‌ അസ്‌തമിച്ചുകഴിഞ്ഞു. വാക്കുകളുടെ ജനനവും മരണവും ഭാഷയില്‍ സ്വാഭാവികമാണ്‌. അങ്ങനെയാണ്‌ ഭാഷ കാലത്തിനൊപ്പം വളരുന്നത്‌. അന്യഭാഷയിലെ വാക്കുകള്‍ സ്വീകരിക്കുന്നതിലൂടെ നമ്മുടെ മലയാളവും വളരുകയാണ്‌.&lt;br /&gt;(ബഹ്‌റൈനിലെ ഒരു മാസികയ്ക്കുവേണ്ടി എഴുതിയത്)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-8100925769207464116?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/8100925769207464116/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=8100925769207464116' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/8100925769207464116'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/8100925769207464116'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2009/11/blog-post.html' title='മാര്‍ഗം കൂടിയ മലയാളം'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-634169469762323151</id><published>2009-09-20T05:01:00.001-07:00</published><updated>2009-09-20T05:05:49.274-07:00</updated><title type='text'>സാഹിത്യം ഈ കാലത്തിന്റെ കലയല്ല</title><content type='html'>&lt;img id="BLOGGER_PHOTO_ID_5383519494535519746" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 174px; CURSOR: hand; HEIGHT: 200px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_sDbvPN8DNgk/SrYadQkuHgI/AAAAAAAAALM/FYU0eWzOJEc/s200/benyamin+-+mathrubhumi+1.jpg" border="0" /&gt;&lt;a href="http://1.bp.blogspot.com/_sDbvPN8DNgk/SrYad0R52RI/AAAAAAAAALU/Lt7wrVq8OAQ/s1600-h/benyamin+-+mathrubhumi+2.jpg"&gt;&lt;img id="BLOGGER_PHOTO_ID_5383519504120273170" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 139px; CURSOR: hand; HEIGHT: 200px; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_sDbvPN8DNgk/SrYad0R52RI/AAAAAAAAALU/Lt7wrVq8OAQ/s200/benyamin+-+mathrubhumi+2.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;മാതൃഭൂമിയുടെ മഹാനഗരം എന്ന പംക്‌തിയില്‍ വന്നത്. &lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-634169469762323151?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/634169469762323151/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=634169469762323151' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/634169469762323151'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/634169469762323151'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2009/09/blog-post_20.html' title='സാഹിത്യം ഈ കാലത്തിന്റെ കലയല്ല'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_sDbvPN8DNgk/SrYadQkuHgI/AAAAAAAAALM/FYU0eWzOJEc/s72-c/benyamin+-+mathrubhumi+1.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-1981419036396181622</id><published>2009-09-03T12:59:00.000-07:00</published><updated>2009-09-03T13:03:28.137-07:00</updated><category scheme='http://www.blogger.com/atom/ns#' term='കുമാരിദേവി ബെന്യാമിന്‍  കഥ'/><title type='text'>കുമാരിദേവി - പുതിയ കഥ</title><content type='html'>&lt;a href="http://2.bp.blogspot.com/_sDbvPN8DNgk/SqAg8eAKEZI/AAAAAAAAALE/SJl_KUXsJRM/s1600-h/kumari.jpg"&gt;&lt;img id="BLOGGER_PHOTO_ID_5377334178298335634" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 182px; CURSOR: hand; HEIGHT: 200px; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_sDbvPN8DNgk/SqAg8eAKEZI/AAAAAAAAALE/SJl_KUXsJRM/s200/kumari.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;എന്റെ പുതിയ കഥ കുമാരിദേവി മാധ്യമം വാര്‍ഷികപ്പതിപ്പില്‍. (2009)&lt;/div&gt;&lt;br /&gt;&lt;div&gt;വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-1981419036396181622?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/1981419036396181622/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=1981419036396181622' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/1981419036396181622'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/1981419036396181622'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2009/09/blog-post.html' title='കുമാരിദേവി - പുതിയ കഥ'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_sDbvPN8DNgk/SqAg8eAKEZI/AAAAAAAAALE/SJl_KUXsJRM/s72-c/kumari.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-4468125005355839143</id><published>2009-08-11T05:51:00.000-07:00</published><updated>2010-10-20T23:41:57.788-07:00</updated><category scheme='http://www.blogger.com/atom/ns#' term='നിരീക്ഷണം'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>മുരളി : ഓര്‍മ്മയും ചിന്തയും</title><content type='html'>&lt;a href="http://3.bp.blogspot.com/_sDbvPN8DNgk/SoFq_8lgkrI/AAAAAAAAAK8/Fwg7M8qEho4/s1600-h/images.jpg"&gt;&lt;img style="TEXT-ALIGN: center; MARGIN: 0px auto 10px; WIDTH: 104px; DISPLAY: block; HEIGHT: 78px; CURSOR: hand" id="BLOGGER_PHOTO_ID_5368689877630096050" border="0" alt="" src="http://3.bp.blogspot.com/_sDbvPN8DNgk/SoFq_8lgkrI/AAAAAAAAAK8/Fwg7M8qEho4/s200/images.jpg" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;മുരളി എന്ന അതുല്യനടന്റെ മരണം ഉയർത്തിയ ചില ചിന്തകളാണ്‌ ചുവടെ: &lt;/div&gt;&lt;br /&gt;&lt;div&gt;പ്രതിഭാധനരായ മിക്ക കലാകാരന്മാരുടെയും കഴിവ്‌ ഒരു പ്രത്യേക മേഖലയിലേക്കു മാത്രം ചുരുക്കപ്പെട്ടിരുന്നില്ല എന്നാണ്‌ മുരളിയുടെ ജീവിതത്തെ നോക്കിക്കാണുമ്പോൾ എനിക്കു തോന്നുന്നത്‌. അവരെ പ്രശസ്‌തരാക്കിയ ഒരു പ്രൈമറി ടാലന്റും അതിന്‌ അനുബന്ധമായി ഒന്നോ ചിലപ്പോൾ അതിലധികമോ സെക്കന്ററി ടാലന്റും അവർക്കുണ്ടായിരുന്നു എന്ന് കാണാൻ കഴിയും. &lt;/div&gt;&lt;br /&gt;&lt;div&gt;മുരളിയുടെ ജീവിതത്തിൽ തീർച്ചയായും അഭിനയം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രൈമറി ടാലന്റ്‌. എന്നാൽ അതിനൊപ്പം നില്‌ക്കുമായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യനിരൂപണ പാടവം. മലയാളത്തിലെ ഇന്നത്തെ ഏതു മികച്ച നിരുപകനെക്കാളും മികച്ച പഠനമായിരുന്നു അദ്ദേഹത്തിന്റെ 'അഭിനയവും ആശാന്റെ കവിതകളും' എന്ന ലേഖനം. കവിതയോട്‌ അദ്ദേഹത്തിനുണ്ടായിരുന്ന തീക്‌ഷ്ണമായ കമ്പവും അതിലദ്ദേഹം ആർജ്ജിച്ച അറിവുമാണ്‌ ആ ഒരൊറ്റ ലേഖനത്തിലൂടെ പുറത്തുവന്നത്‌. കവിതയിലുള്ള അറിവ്‌ എന്നു പറയുന്നത്‌ ഏതെങ്കിലും നാലുവരിക്കവിതകൾ കാണാപ്പാഠം പഠിക്കുക എന്നതായിരുന്നില്ല. പകരം ആഴത്തിൽ ചെന്നുള്ള നിരീക്‌ഷ്ണങ്ങളായിരുന്നു. അഭിനയത്തിന്റെ കാര്യത്തിലും ഈ തിക്‌ഷ്ണത അദ്ദേഹം പുലർത്തിയിരുന്നു എന്നത്‌ കണ്ടറിയാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്‌. ഒരു സ്വകാര്യ സന്ദർശനത്തിന്‌ ബഹ്‌റൈനിൽ എത്തിയതായിരുന്നു മുരളി. ആരെയും കാണാതെ ആരെയും കൂട്ടാതെ ഒറ്റയ്ക്കു കഴിയാണ്‌ അദ്ദേഹം ഇവിടെ വന്നത്‌. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ജേഷ്ഠസഹോദരനുമായ ശ്രീ. അടൂർ സുരേഷിന്റെ പ്രത്യേക താത്പര്യപ്രകാരം ഒരു രാത്രി ഒന്നിച്ചുകൂടാൻ എന്നെ അദ്ദേഹം അനുവദിച്ചു. ഷേക്‌സ്‌പിയർ നാടകങ്ങളോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആസക്‌തിയും അതിലുള്ള അഗാധമായ അറിവും ആ രാത്രി ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ സ്വകാര്യ ഒരു ഡയറി മുഴുവൻ ആ നാടകങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതി സൂക്‌ഷിച്ചിരിക്കുകയാണ്‌. യൂറോപ്യൻ നാടകവേദികളിൽ അവ അവതരിപ്പിക്കുന്നതിന്റെ സൗന്ദര്യം അദ്ദേഹം വിവരിക്കുകയും അതിന്റെ സിഡി ഇട്ട്‌ രാവ്‌ വെളുക്കുവോളം എന്നെ കേൾപ്പിക്കുകയും ചെയ്‌തു. ആ നാടകത്തിലെ സംഭാഷണങ്ങൾ അത്രയും അദ്ദേഹത്തിന്‌ മനപാഠമാണെന്ന് ഞാനന്ന് മനസിലാക്കി. രാവേറെ ചെല്ലുവോളം ആ നാടകത്തിലെ സംഭാഷണങ്ങള്‍ കാവ്യാത്മകമായി ചൊല്ലിയും അതിന്റെ അര്‍ത്ഥവും കഥാസന്ദര്‍ഭവും പറഞ്ഞതും ഓര്‍മ്മയാവുന്നു. &lt;/div&gt;&lt;br /&gt;&lt;div&gt;മുരളിയുടെ കവിതയോടുള്ള ആഭിമുഖ്യവും ആ രാത്രി ഞാൻ തിരിച്ചറിഞ്ഞിരുന്നു, അതിനുശേഷമാണ്‌ അദ്ദേഹം മുകളിൽ പറഞ്ഞ ലേഖനം എഴുതുന്നത്‌. അദ്ദേഹം സാഹിത്യത്തിൽ തുടർന്നെങ്കിൽ നമുക്ക്‌ നരേന്ദ്രപ്രസാദിനെപ്പോലെ മികച്ച ഒരു നിരൂപകനെ കിട്ടുമായിരുന്നു എന്ന് ആശിക്കാൻ വകയുണ്ടായിരുന്നു. &lt;/div&gt;&lt;br /&gt;&lt;div&gt;നമുക്ക്‌ ബഹുമുഖ പ്രതിഭയിലേക്കു വരാം. മുരളിയിൽ മാത്രമല്ല, എത്രയോ കലാകാരന്മാരിലാണ്‌ ഈ ദ്വന്തപ്രതിഭ കാണുന്നത്‌. മാധവിക്കുട്ടി എഴുത്തുകാരി മാത്രമായിരുന്നില്ല, ഒന്നാന്തരം ചിത്രകാരിയായിരുന്നു. നെടുമുടി ഒന്നാന്തരം  മൃദംഗവാദ്യക്കാരനും മാള അരവിന്ദൻ തബലിസ്റ്റും ആയിരുന്നെന്ന് അറിയാമല്ലോ. മനോജ്‌ കെ ജയനും സായ്‌ കുമാറും സാമാന്യം നന്നായി പാടും. അങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാം. പ്രത്യക്‌ഷപ്രതിഭയിലല്ലാതെ ഇവരൊക്കെ അവരുടെ രണ്ടാം പ്രതിഭയിലായിരുന്നു തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ചതെങ്കിൽ കൂടുതൽ മെച്ചപ്പെട്ട കൃതികളോ രചനകളോ ഗാനങ്ങളോ നമുക്ക്‌ ലഭിക്കുമായിരുന്നു എന്ന് തോന്നുന്നുണ്ടോ..? അതോ തങ്ങളുടെ രണ്ടാം പ്രതിഭ വളരെ അപൂർവ്വം നിമിഷങ്ങളിൽ മാത്രമാണ്‌ പ്രകടിപ്പിച്ചത്‌ എന്നതുകൊണ്ട്‌ (മുരളിയുടെ കാര്യമെടുത്താൽ ഒരു ലേഖനത്തിൽ മാത്രം - ബാക്കി നാലു പുസ്‌തകങ്ങളെ വിട്ടേക്കുക) ആവുമോ അതിന്‌ അത്രയും ആർജ്ജവം ഉണ്ടായത്‌..? തിളക്കം വന്നത്‌..? നരേന്ദ്രപ്രസാദിന്റെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും സിനിമ പ്രവേശനം അവരുടെ സാഹിത്യജീവിതത്തെ അന്യമാക്കുകയാണ്‌ ചെയ്‌തത്‌. അപ്പോൾ ഇവരുടെ ഏത്‌ കഴിവായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്‌..? മുരളി നടൻ ആവണമായിരുന്നോ നിരൂപകൻ ആവണമായിരുന്നോ..?&lt;/div&gt;&lt;br /&gt;&lt;div&gt;ഒരു മരണം വേദനമാത്രമല്ല, ചില ചിന്തകളും, പ്രസക്‌തമായ ചില ചോദ്യങ്ങളും ഉയർത്തിവിടുന്നുണ്ട്‌ &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-4468125005355839143?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/4468125005355839143/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=4468125005355839143' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/4468125005355839143'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/4468125005355839143'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2009/08/blog-post.html' title='മുരളി : ഓര്‍മ്മയും ചിന്തയും'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_sDbvPN8DNgk/SoFq_8lgkrI/AAAAAAAAAK8/Fwg7M8qEho4/s72-c/images.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-8906895688782404859</id><published>2009-05-22T07:37:00.000-07:00</published><updated>2009-05-22T07:40:34.686-07:00</updated><title type='text'>ജാവേദ് എന്ന മുജാഹിദ്</title><content type='html'>&lt;a href="http://4.bp.blogspot.com/_sDbvPN8DNgk/Sha5GTvK5YI/AAAAAAAAAJs/enNqzKLjgdE/s1600-h/javed.jpg"&gt;&lt;img id="BLOGGER_PHOTO_ID_5338657926322775426" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 149px; CURSOR: hand; HEIGHT: 200px; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_sDbvPN8DNgk/Sha5GTvK5YI/AAAAAAAAAJs/enNqzKLjgdE/s200/javed.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;എന്റെ ഏറ്റവും പുതിയ കഥ - ജാവേദ് എന്ന മുജാഹിദ് - മാതൃഭൂമി വാരികയില്‍ &lt;/div&gt;&lt;br /&gt;&lt;div&gt;ലക്കം 10: പുസ്‌തകം 87&lt;/div&gt;&lt;br /&gt;&lt;div&gt;2009 മെയ്‌ 17-23&lt;/div&gt;&lt;br /&gt;&lt;div&gt;ഏവരുടെയും വായന ആഗ്രഹിക്കുന്നു. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-8906895688782404859?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/8906895688782404859/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=8906895688782404859' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/8906895688782404859'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/8906895688782404859'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2009/05/blog-post.html' title='ജാവേദ് എന്ന മുജാഹിദ്'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_sDbvPN8DNgk/Sha5GTvK5YI/AAAAAAAAAJs/enNqzKLjgdE/s72-c/javed.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-6839099843195808186</id><published>2009-01-12T21:37:00.000-08:00</published><updated>2009-01-12T21:41:27.271-08:00</updated><category scheme='http://www.blogger.com/atom/ns#' term='അഭിമുഖം'/><title type='text'>പെരുമ്പടവം ശ്രീധരനുമായി അഭിമുഖം</title><content type='html'>പ്രശസ്‌ത സാഹിത്യകാരൻ ശ്രീ. പെരുമ്പടവം ശ്രീധരനുമായി നടത്തിയ ഒരു ചെറിയ അഭിമുഖം:&lt;br /&gt;&lt;span style="color:#000099;"&gt;1. പെരുമ്പടവം എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം എത്തുന്നത്‌ സങ്കീർത്തനം പോലെ എന്ന നോവലാണ്‌. ഒരുപക്ഷേ ചിലപ്പോൾ അതുമാത്രം. ഈയൊരു നോവലിന്റെ അമിതവായനയിൽ മറ്റു നോവലുകൾ അവഗണിക്കപ്പെടുന്നു എന്ന് തോന്നിയിട്ടുണ്ടോ..?&lt;/span&gt;&lt;br /&gt;ലോകത്തിലെ മിക്ക എഴുത്തുകാരും നേരിട്ടിട്ടുള്ള ഒരു പ്രശ്നമാണിത്‌. നമ്മുടെ ഇടയിൽ വിജയനും ഖസാക്കും ഒരു ഉദാഹരണമാണ്‌. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം എഴുതപ്പെടുന്ന ഓരോ കൃതിയും അവന്‌ പ്രിയപ്പെട്ടതാണ്‌. തന്റെ മുൻപത്തെ നോവലിനെക്കാൾ മഹത്തായ ഒരു നോവൽ സൃഷ്ടിക്കാനാണ്‌ ഒരോ എഴുത്തുകാരനും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. എന്റെ - അഭയം, സങ്കീർത്തനം പോലെ, അരൂപികളുടെ മൂന്നാം പ്രാവ്‌ ഒക്കെ എനിക്ക്‌ പ്രിയപ്പെട്ടതാണ്‌. പ്രശസ്‌ത നിരൂപകൻ നരേന്ദ്രപ്രസാദ്‌ പറഞ്ഞത്‌ സങ്കീർത്തനം അല്ല അരൂപികളുടെ മൂന്നാം പ്രാവാണ്‌ എന്റെ നല്ല കൃതി എന്നാണ്‌. പക്ഷേ വായനക്കാരുടെ ഇടയിൽ വരുമ്പോൾ കാര്യങ്ങൾ നേരെ തിരിയുന്നു. ഒരു തിരഞ്ഞെടുപ്പ്‌ ഉണ്ടാകുന്നു. അതെങ്ങനെയാണ്‌ നടക്കുന്നത്‌ എന്ന് ആർക്കും പറയാനാവില്ല. അവർ എഴുത്തുകാരന്റെ ഏതെങ്കിലും ഒരു കൃതി വല്ലാതെ ഇഷ്ടപ്പെടുന്നു. ആ ഇഷ്ടത്തിനിടയിൽ മറ്റു കൃതികൾക്ക്‌ പ്രാധാന്യം കുറഞ്ഞു എന്നുവരാം. എന്നാൽ വായിക്കപ്പെടാതിരിക്കുന്നില്ല.&lt;br /&gt;&lt;span style="color:#000099;"&gt;2. എങ്ങനെയാണ്‌ ദസ്‌തയോവസ്‌കിയിൽ എത്തപ്പെടുന്നത്‌..?&lt;/span&gt;&lt;br /&gt;എന്റെ പതിനാറാം വയസ്സിലാണ്‌ ഞാൻ ആദ്യമായി കുറ്റവും ശിക്ഷയും വായിക്കുന്നത്‌. ആ കൃതി എന്നിലുണ്ടാക്കിയ മാറ്റം എനിക്ക്‌ വിവരിക്കാനാവില്ല. സാഹിത്യത്തിലെ ഒരു വലിയ ചക്രവാളം ഞാനന്ന് കണ്ടെത്തുകയായിരുന്നു. പെരുമ്പടവം ഒരു ഓണം കേറാമൂലയാണ്‌. അവിടന്ന് ഒരു വായനശാല പോലുമില്ല. എന്നാലും അദ്ദേഹത്തിന്റെ കൃതികൾ ഞാൻ തേടിപ്പിടിച്ചു വായിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ ജീവിതകഥ വായിച്ചു. ആന്ദ്രേജീതാണ്‌ ആദ്യമായി അദ്ദേഹത്തിന്റെ ജീവിത കഥ എഴുതുന്നത്‌. അതേ തുടർന്ന് പലരും എഴുതിയിട്ടുണ്ട്‌. അതിലെല്ലാം അദ്ദേഹത്തിനെ അരാജകവാദി, അപസ്മാര രോഗി, ആഭാസൻ, മദ്യപാനി, ചൂതുകളിക്കാരൻ എന്നൊക്കെയാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. ഇരുണ്ട പ്രതിഭ എന്ന് ഗോർക്കിയും ഭ്രാന്താലയത്തിലെ ഷേക്സ്‌പിയർ എന്ന് ലെനിനും അദ്ദേഹത്തെ വിളിച്ചു. എന്നാൽ വായനയുടെ ഒരു ഘട്ടത്തിൽ ഈ ജീവിതകഥകളെയെല്ലാം ഞാൻ അവിശ്വസിക്കാൻ തുടങ്ങി. ഇതൊന്നുമല്ല യഥാർത്ഥ ദസ്‌തയോവസ്‌കി. ഒരു വിശുദ്ധമായ പർവ്വ്വതത്തിൽ നിന്നേ വിശുദ്ധമായ ഉറവ ഉണ്ടാവുകയുള്ളൂ. വേദപുസ്‌തകത്തിനു തുല്യമായ കൃതികൾ എഴുതിയ അദ്ദേഹം പ്രവാചകതുല്യനായ ഒരു മനുഷ്യനാണ്‌ എന്ന തോന്നൽ എനിക്കുണ്ടായി. അതിന്റെ ഫലമാണ്‌ ഒരു സങ്കീർത്തനം പോലെ.&lt;br /&gt;&lt;span style="color:#3333ff;"&gt;3. എങ്ങനെയാണ്‌ സങ്കീർത്തനം പോലെ എന്ന പേര്‌ ആ നോവലിന്‌ ഉണ്ടാകുന്നത്‌..?&lt;/span&gt;&lt;br /&gt;ദസ്‌തയോവ്സ്കിയുടെ കൃതികൾ സൂക്ഷ്‌മമായി പഠിച്ചാൽ ആ കൃതികളിലെല്ലാം കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു വിലപസ്വരം നമുക്ക്‌ കണ്ടെത്താൻ കഴിയും. അതുപോലെയുള്ള ഒരു വിലാപമാണ്‌ ദാവീദിന്റെ സങ്കീർത്തനങ്ങൾ. ഞാൻ ഇവ തമ്മിൽ ഒരു സാമിയം കണ്ടെത്തുകയായിരുന്നു ആ പേരിലൂടെ.&lt;br /&gt;&lt;span style="color:#000099;"&gt;4. ഏതു മഹാന്മാരായ എഴുത്തുകാരുടെ സാഹിത്യജീവിതം പരിശോധിച്ചാലും വളർച്ചയുടെ ഒരു വലിയ ഘട്ടം നമുക്ക്‌ കാണാൻ കഴിയും. എന്നാൽ എന്തുകൊണ്ടാണ്‌ മലയാള സാഹിത്യകാരന്മാരുടെ സർഗ്ഗാത്മകത ഒരൊറ്റ കൃതിയിൽ ഒതുങ്ങിപ്പോകുന്നത്‌..?&lt;/span&gt;&lt;br /&gt;എല്ലാ എഴുത്തുകാരും സ്വയം നവീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്‌. ഓരോ കൃതികൾ തമ്മിലും നവീകരണ ശ്രമഫലമായി ഉണ്ടാകുന്ന വ്യത്യസ്‌തത്ത നമുക്ക്‌ കണ്ടെത്താൻ കഴിയും. ഉദാഹരണത്തിന്‌ നമ്മുടെ എം.ടി. അദ്ദേഹത്തിനെപ്പറ്റിയുള്ള പൊതുവിലയിരുത്തൽ എന്താണ്‌.. ഫ്യുഡലിസ്റ്റ്‌ വ്യവസ്‌ഥിതിയുടെ തകർച്ചയെപ്പറ്റി എഴുതിയ ആൾ എന്നാണ്‌. എന്നാൽ സൂക്ഷ്‌മമായി പഠിച്ചു നോക്കൂ. നാലുകെട്ടിൽ നിന്ന് എത്ര വ്യത്യസ്‌തമാണ്‌ കാലം. അതിലും എത്രയോ വ്യത്യസ്‌തമാണ്‌ മഞ്ഞ്‌. ഇതിൽ നിന്നൊക്കെ ഒരു വലിയ വികാസമാണ്‌ നാം അസുരവിത്തിൽ എത്തുമ്പോൾ കാണുന്നത്‌. കഴിഞ്ഞ അൻപതു വർഷത്തെ ഏറ്റവും നല്ല മലയാള നോവൽ ഏതെന്ന് എന്നോടു ചോദിച്ചാൽ ഞാൻ അസുരവിത്ത്‌ എന്നു പറയും. പ്രത്യക്ഷത്തിൽ അതൊരു ഗ്രാമത്തിന്റെ കഥയാണെങ്കിലും ഇന്നത്തെ അവസ്ഥയിൽ അത്‌ മൊത്തം കേരളത്തിന്റെ കഥയാണ്‌ ഇന്ത്യയുടെ കഥയാണ്‌. ബഷീറിലേക്ക്‌ വരുക. ബാല്യകാലസഖിയിൽ നിന്നും മതിലുകളിലെത്തുമ്പോൾ വളർച്ചയുടെ ഒരു വലിയ പടവ്‌ അദ്ദേഹം പിന്നിടുന്നതായി നമുക്ക്‌ കാണാൻ കഴിയും.&lt;br /&gt;&lt;span style="color:#3333ff;"&gt;5. താങ്കളുടെ കാഴ്ചപ്പാടിൽ എന്താണ്‌ സ്നേഹം..?&lt;/span&gt;&lt;br /&gt;ഞാൻ എന്റെ കുട്ടികളെ ഭാര്യയെ സഹോദരങ്ങളെ കുടുംബത്തിനെ സ്നേഹിക്കുന്നത്‌ ഒരിക്കലും സ്നേഹമല്ല. അതിന്റെ പേര്‌ സ്വാർത്ഥത എന്നാണ്‌. പക്ഷേ പലപ്പോഴും സ്വാർത്ഥതയെയാണ്‌ നാം സ്നേഹം എന്ന് വിളിക്കുന്നത്‌. സ്നേഹിക്കയുണ്ണീ നീ നിന്നെ നോവിക്കുമാത്മാവിനെയും എന്നാണ്‌ കുമാരനാശാൻ പാടിയിരിക്കുന്നത്‌. അതാണ്‌ സ്നേഹം. നിന്നെ ദ്രോഹിക്കുന്നവരെ, നിന്നെ ദുഷിക്കുന്നവരെ, നിന്റെ ശത്രുവിനെ നിനക്ക്‌ സ്നേഹിക്കാൻ കഴിയുമെങ്കിൽ അതാണ്‌ സ്നേഹം.&lt;br /&gt;&lt;span style="color:#000099;"&gt;6. പല ചരിത്ര വ്യക്‌തികളുടെയും ജീവിതം കഥയാക്കുന്ന ആൾ എന്നൊരു വിമർശനം ഉണ്ടായിട്ടുണ്ടല്ലോ. എന്താണ്‌ മറുപടി..?&lt;/span&gt;&lt;br /&gt;എന്റെ മിക്ക നോവലുകളെക്കുറിച്ചും ഉള്ള ഒരു വിമർശനമാണത്‌. അഭയം - രാജലക്ഷ്‌മി, അരൂപികളുടെ മൂന്നാം പ്രാവ്‌ - ജോൺ ഏബ്രഹാം, പിന്നെ ദസ്‌തയോവസ്കി, കുമാരനാശാൻ , നാരായണ ഗുരു.. സത്യത്തിൽ ഇവരുടെയൊന്നും ജീവിതമല്ല ഞാൻ കഥകൾ ആക്കുന്നത്‌. പകരം ഇവരുടെ ജീവിത ദർശനങ്ങളാണ്‌. പിന്നെ അവർ ജീവിച്ചിരുന്നവരല്ല എന്റെ കഥാപാത്രങ്ങൾ മാത്രമാണ്‌. ഇവരുടെ ഒക്കെ ദർശങ്ങളിൽ മഹത്തായ ഒരു ജീവിതത്തിന്റെ സന്ദേശമുണ്ടായിരുന്നു എന്ന് നോവലിലൂടെ വരച്ചുകാട്ടുകയാണ്‌ ഞാൻ ചെയ്യുന്നത്‌.&lt;br /&gt;&lt;span style="color:#000099;"&gt;7. എന്താണ്‌ താങ്കളുടെ സിനിമാജീവിതം..?&lt;/span&gt;&lt;br /&gt;ഒരു തൊഴിൽ എന്ന നിലയിൽ ഞാൻ സിനിമയുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. ആഹാരത്തിനുള്ള വക തേടൽ എന്ന നിലയിൽ. അങ്ങനെ പന്ത്രണ്ട്‌ സിനിമകൾക്ക്‌ ഞാൻ തിരക്കഥ എഴുതിയിട്ടുണ്ട്‌. മൂന്നെണ്ണത്തിന്‌ അവാർഡും കിട്ടിയിട്ടുണ്ട്‌. എന്റെ നോവലുകളിൽ ചിലത്‌ സിനിമ ആക്കിയിട്ടുണ്ട്‌. അഭയത്തിന്റെ സംവിധായകൻ രാമു കാര്യാട്ട്‌ ആയിരുന്നു. അവസാനം എന്റെ ഹൃദയത്തിന്റെ ഉടമ സംവിധാനം ചെയ്‌തു. ഇതൊക്കെയാണെങ്കിലും എന്റെ ആത്മാവ്‌ സാഹിത്യത്തിനൊപ്പമാണ്‌.&lt;br /&gt;&lt;span style="color:#000099;"&gt;8. പുതിയ നോവലുകളെക്കുറിച്ച്‌..?&lt;/span&gt;&lt;br /&gt;ഉടനെ പ്രസിദ്ധീകരിക്കാൻ പോകുന്ന എന്റെ നോവലിന്റെ പേര്‌ -ഒരു കീറ്‌ ആകാശം - എന്നാണ്‌. ഗുരുദേവനു ശേഷമുള്ള കേരളീയ സാംസ്കാരിക ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ്‌ ഞാനതിൽ വരച്ചു കാണിക്കാൻ ശ്രമിക്കുന്നത്‌. ഗുരുദേവൻ, കുമാരനാശാൻ, കെ അയ്യപ്പൻ, കേസരി. എം. ഗോവിന്ദൻ, പി.കെ ബാലകൃഷ്ണൻ, ബഷീർ, സി.ജെ. തോമസ്‌... നമ്മുടെ സാംസ്കാരിക ജീവിതത്തിൽ അതൊരു സുവർണ്ണകാലമായിരുന്നു. ആ കാലത്തെപ്പറ്റിയുള്ള ഓർമ്മയാണ്‌ നോവൽ. ഇവരൊക്കെ പലരൂപത്തിൽ ഈ നോവലിൽ വന്നു നിറയുന്നുണ്ട്‌.&lt;br /&gt;&lt;span style="color:#000099;"&gt;9. കുമാരനാശനെക്കുറിച്ച്‌ ഒരു നോവൽ എന്നു കേട്ടിരുന്നു...&lt;/span&gt;&lt;br /&gt;അത്‌ സത്യത്തിൽ അഞ്ചാറു വർഷം മുൻപ്‌ എഴുതി കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചതാണ്‌. അതിന്റെ പേര്‌ - അവനി വാഴ്‌വ്‌ കിനാവ്‌ - എന്നായിരുന്നു. അത്‌ കുമാരനാശാന്റെ ഒരു വരിയാണ്‌. ജീവിതം ഒരു സ്വപ്‌നം എന്നാണ്‌ അതിന്റെ അർത്ഥം. ആ നോവലിന്‌ എന്തോ ഒരു അപുർണ്ണത തോന്നിയതിനാൽ ഇത്രകാലം അത്‌ പ്രസിദ്ധീകരിക്കാതെ വച്ചു. ഇപ്പോ അതിൽ കുറേക്കൂടി മാറ്റങ്ങൾ ഒക്കെ വരുത്തി എഴുതിക്കൊണ്ടിരിക്കുന്നു. കുമാരനാശാന്റെ ജീവിതദർശനവും കാവ്യദർശനവും കൂട്ടിവായിക്കുന്ന ഒരു കൃതിയായിരിക്കും അത്‌.&lt;br /&gt;&lt;span style="color:#000099;"&gt;10. ആശ്രാമം ഭാസിയുമായുള്ള ബന്ധം എന്താണ്‌..?&lt;/span&gt;&lt;br /&gt;ഒരു പ്രസാധകനും എഴുത്തുകാരനും തമ്മിലുള്ള ബന്ധമല്ല ഞങ്ങൾ തമ്മിലുള്ളത്‌. കഴിഞ്ഞ മുപ്പത്‌ വർഷത്തെ ബന്ധം ഞങ്ങൾ തമ്മിലുണ്ട്‌. എന്നെ തുടക്കത്തിൽ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചിരുന്ന ഒരാളായിരുന്നു കാമ്പിശ്ശേരി. അദ്ദേഹത്തിന്റെ ജനയുഗത്തിലാണ്‌ എന്റെ ആദ്യനോവൽ പ്രസിദ്ധീകരിക്കുന്നത്‌. അദ്ദേഹം വഴിയാണ്‌ ഭാസി എന്നോട്‌ ബന്ധപ്പെടുന്നത്‌. ആ ബന്ധം ഞങ്ങൾ ഇന്നും തുടരുന്നു. അദ്ദേഹം എന്റെ പ്രസാധകനാകുന്നത്‌ മറ്റൊരു സാഹചര്യത്തിലാണ്‌. സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽ പബ്ലിക്കേഷന്റെ ചുമതല ഏറ്റെടുത്ത സമയത്ത്‌, ആ സ്ഥാനം ഒഴിയുന്നതുവരെ ഇനി എന്റെ ഒരു പുസ്‌തകവും സംഘത്തിലൂടെ പ്രസിദ്ധീകരിക്കില്ല എന്ന് ഞാനൊരു തീരുമാനമെടുത്തു. സ്വന്തം പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുവാനാണ്‌ എഴുത്തുകാർ പബ്ലിക്കേഷൻ വിഭാഗത്തിൽ മത്സരിച്ചെത്തുന്നത്‌ എന്ന പരാതി ഒഴിവാക്കുവാനായിരുന്നു അത്‌. ആ സമയത്ത്‌ ഭാസി സ്വയം മുന്നോട്ടു വന്നാണ്‌ എന്റെ പ്രസാധകനാവുന്നത്‌.&lt;br /&gt;&lt;span style="color:#000099;"&gt;11. താങ്കളെ സംബന്ധിച്ചിടത്തോളം എന്താണ്‌ എഴുത്ത്‌..?&lt;/span&gt;&lt;br /&gt;മരണസദൃശ്യമായ ഒരു വേദനയാണ്‌ എഴുത്ത്‌. അതൊരു ആത്മബലിയിൽ കുറഞ്ഞ്‌ മറ്റൊന്നുമല്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-6839099843195808186?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/6839099843195808186/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=6839099843195808186' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/6839099843195808186'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/6839099843195808186'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2009/01/blog-post.html' title='പെരുമ്പടവം ശ്രീധരനുമായി അഭിമുഖം'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-29251602392099527</id><published>2008-09-25T10:36:00.000-07:00</published><updated>2008-09-25T10:40:18.213-07:00</updated><category scheme='http://www.blogger.com/atom/ns#' term='പുസ്‌തകം'/><title type='text'>നസ്രാണികളുടെ അക്കപ്പോര്‌ തുടങ്ങി...</title><content type='html'>&lt;a href="http://3.bp.blogspot.com/_sDbvPN8DNgk/SNvM2tWH9wI/AAAAAAAAAG0/MqfBW1WIqFs/s1600-h/akka+final.jpg"&gt;&lt;img id="BLOGGER_PHOTO_ID_5250015030887839490" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_sDbvPN8DNgk/SNvM2tWH9wI/AAAAAAAAAG0/MqfBW1WIqFs/s200/akka+final.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ച ‘അക്കപ്പോരിന്റെ ഇരുപത്‌ നസ്രാണിവര്‍ഷങ്ങള്‍’ എന്ന നോവല്‍ ഇപ്പോള്‍ ഡി.സി. ബുക്‌സ്‌ - പുസ്‌തകരൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നു. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="color:#990000;"&gt;ഈ നോവലിനെക്കുറിച്ച്‌ കറന്റ്‌ ബുക്‌സ്‌ ബുള്ളറ്റിനില്‍ വന്ന പരിചയപ്പെടുത്തല്‍:&lt;/span&gt; &lt;/div&gt;&lt;br /&gt;&lt;div&gt;സഭാതര്‍ക്കങ്ങള്‍ ഇന്നൊരു വാര്‍ത്തയല്ല. കഥ അറിയാതെ ആട്ടം കാണുന്നവരെപ്പോലെ സഭാവിശ്വാസികളല്ലാത്തവരും ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഈ പോര്‌ കണ്ട്‌ അന്തം വിട്ടിരിക്കുന്നുണ്ട്‌. ആദരണീയരായ സഭാമേധാവികള്‍ - ചാനല്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ട്‌ സഭാതര്‍ക്കങ്ങള്‍ ടെലിവിഷനിലിട്ടലയ്‌ക്കുമ്പോഴും എല്ലാപേരും ഞെട്ടുകയാണ്‌. ദശാബ്ദങ്ങളായി തുടര്‍ന്നുവരുന്ന ഈ സഭാതര്‍ക്കത്തിന്റെ കുന്നായ്‌മകളിലേക്കാണ്‌ ബെന്യാമിന്‍ അക്കപ്പോരിന്റെ ഇരുപത്‌ നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലിന്റെ ജാലകം തുറന്നുവയ്ക്കുന്നത്‌. &lt;/div&gt;&lt;br /&gt;&lt;div&gt;അക്കപ്പോരെന്നത്‌ തെക്കന്‍ തിരുവിതാംകൂറില്‍ നാത്തൂന്‍ പോരെന്നറിയപ്പെടുന്ന ഗാര്‍ഹിക സംഘര്‍ഷമാണെന്ന് കരുതുന്നു. ഇതൊരു ആഭ്യന്തര ലഹളയാണ്‌. നാത്തൂനും നാത്തൂനും ചേര്‍ന്നുള്ള ഒരു അടുക്കളപ്പോര്‌. അതില്‍ വീടിനു പുറത്തുള്ളവര്‍ക്ക്‌ റോളില്ല. എന്നാല്‍ അതിന്റെ അപശബ്‌ദങ്ങള്‍ വീട്ടിനുള്ളില്‍ ഒതുങ്ങിനില്‌ക്കുന്നില്ല. ഇതുതന്നെയാണ്‌ സഭാതര്‍ക്കത്തിന്റെയും കാര്യം. സഭയ്ക്കു പുറത്തുള്ളവര്‍ക്ക്‌ അതില്‍ കാര്യമൊന്നുമില്ല. എന്നാല്‍ അവര്‍ മൂക്കത്ത്‌ വിരല്‍ വച്ച്‌ അതിലേക്ക്‌ ചുഴിഞ്ഞുനോക്കുന്നുണ്ട്‌. ഒരേ സഭയ്ക്കുള്ളിലെ മലങ്കരവിഭാഗവും പാത്രിയാര്‍ക്കീസ്‌ വിഭാഗവും തമ്മില്‍ മാന്തളിര്‍ ഇടവക കേന്ദ്രമാക്കി നടത്തുന്ന അക്കപ്പോരിന്റെ രണ്ടു ദശാബ്ദത്തെ ചരിത്രമാണ്‌ ആക്ഷേപഹാസ്യത്തിന്റെ ഒരാന്തരക്കുന്തിരിക്കമണത്തോടെ ബെന്യാമിന്‍ ആവിഷ്കരിക്കുന്നത്‌. &lt;/div&gt;&lt;br /&gt;&lt;div&gt;മാന്തളിര്‍ കുഞ്ഞൂഞ്ഞും മാന്തളിര്‍ മത്തായിയും മറ്റനേകം വേഷങ്ങളും ഇതിലെ അക്കപ്പോരുകാരായി അണിനിരക്കുന്നു. അവര്‍ മപ്പടിച്ച്‌ താളം ചവിട്ടി പള്ളിമുറ്റത്ത്‌ അണിനിരക്കുമ്പോള്‍ അതൊരു കൗതുകക്കാഴ്ചയാവുന്നു. എല്ലാ ഞായറാഴ്ചകളിലും അത്‌ ആവര്‍ത്തിക്കുമ്പോള്‍ ആ കൗതൂകക്കാഴ്ച ഒരനുഷ്ഠാനവിശേഷമാകുന്നു. പിന്നെ അതില്ലാത്ത ഒരു ഞായറാഴ്ച ചിന്തിക്കാന്‍ തന്നെ പ്രയാസമാകുന്നു. മലങ്കര പാത്രിക്കീസ്‌ സഭകള്‍ തമ്മിലുള്ള സുദീര്‍ഘമായ അവകാശത്തര്‍ക്കത്തിന്റെ ഒരു കാരിക്കേച്ചര്‍ ആവുകയാണ്‌ ഈ നോവല്‍. &lt;/div&gt;&lt;br /&gt;&lt;div&gt;നോവലിന്‌ എന്തും വിഷയമാണ്‌ എന്ന സിദ്ധാന്തമനുസരിച്ച്‌ ഇതിന്റെ പ്രമേയത്തെയും അവതരണത്തെയും വിശകലനം ചെയ്യുമ്പോള്‍ ഒട്ടേറെ നവീനതകള്‍ ദര്‍ശിക്കാനാവുന്നു. ചരിത്രവും സങ്കല്‌പവും ഒളിച്ചേ കണ്ടേ കളിക്കുന്ന ഈ നോവല്‍ എന്തായാലും വ്യത്യസ്‌തമായ ഒന്നാണ്‌. എന്നാല്‍ ഏതൊരക്കപ്പോരിനും നാത്തൂന്‍ പോരിനും അറുതിയുണ്ടാകുന്ന ഒരവസ്ഥയുണ്ട്‌. അത് ബാഹ്യ ഇടപെടലിന്റെ സാഹചര്യമാണ്‌. ഞങ്ങള്‍ അസഭ്യം പറയും തല്ലും തലമാറിത്തകരും അതില്‍ നിങ്ങള്‍ക്കെന്തുകാര്യമെന്ന് നാത്തൂന്മാര്‍ ഒരേ സ്വരത്തില്‍ ഒരേ താളത്തില്‍ വരത്തനോട്‌ ചോദിക്കും. ഇതിലും അതുതന്നെ സംഭവിക്കുന്നു. പള്ളി പൂട്ടാന്‍ വന്ന അന്യനോട്‌ അവര്‍ നാത്തൂന്മാരുടെ മട്ടില്‍ തന്നെ പ്രതികരിക്കുന്നു. സഭാതര്‍ക്കങ്ങളെ ഇങ്ങനെ ഒരു തലത്തിലും നോക്കിക്കാണാമെന്ന് വ്യക്‌തമാക്കിയ ബെന്യാമിന്‌ അഭിമാനിക്കാം. &lt;/div&gt;&lt;br /&gt;&lt;div&gt;സഭയ്ക്കകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ഒരുപോലെ ഈ നോവല്‍ പുസ്‌തകം വായിച്ചു രസിക്കാം. സുനന്ദന്‍&lt;/div&gt;&lt;br /&gt;&lt;div&gt;കറന്റ്‌ ബുക്‌സ്‌ ബുള്ളറ്റിന്&lt;/div&gt;&lt;br /&gt;&lt;div&gt;‍ആഗസ്ത്‌ 2008&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-29251602392099527?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/29251602392099527/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=29251602392099527' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/29251602392099527'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/29251602392099527'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2008/09/blog-post_25.html' title='നസ്രാണികളുടെ അക്കപ്പോര്‌ തുടങ്ങി...'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_sDbvPN8DNgk/SNvM2tWH9wI/AAAAAAAAAG0/MqfBW1WIqFs/s72-c/akka+final.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-1341635325754806337</id><published>2008-09-14T21:56:00.000-07:00</published><updated>2008-09-14T22:06:42.288-07:00</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>സുബ്രമണ്യപുരം - ധാരണകളെ അട്ടിമറിക്കുന്ന സിനിമ</title><content type='html'>തമിഴ്‌ സിനിമയെക്കുറിച്ച്‌ നമ്മുടെ സാമാന്യധാരണ എന്താണ്‌, ആട്ടം പാട്ട്‌ ഡപ്പാംകൂത്ത്‌ സ്റ്റൈൽ മന്നൻ.. അല്ലേ..? തൊണ്ണൂറ്റൊൻപത്‌ ശതമാനം തമിഴ്‌ സിനിമകളും ആ വിഭാഗത്തിൽ പെടുന്നവയുമാണ്‌. സംശയമൊന്നുമില്ല. തമിഴരുടെ സിനിമാവബോധത്തെക്കുറിച്ചും നമുക്ക്‌ വലിയ വിശ്വാസമൊന്നുമില്ല. സാംസ്‌കാരിക ബുദ്ധിജീവികളായ മലയാളികളുടെ പുച്‌ഛം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ.  സത്യത്തിൽ നമ്മുടെ വിധികൾ അസ്ഥാനത്താണെന്നതാണ്‌ പരമാർത്ഥം. ഇന്ന് ഇന്ത്യൻ സിനിമയിൽ ധൈര്യപൂർവ്വം പരീക്ഷണസിനിമകൾ എടുക്കുന്ന ഒരു ഭാഷയായി തമിഴ്‌ മാറിയിരിക്കുന്നു. വെറുതെ എടുക്കുന്നു എന്നതു മാത്രമല്ല അതിന്റെ പ്രത്യേകത അത്തരം പരീക്ഷണ സിനിമകളെ തമിഴ്‌ ജനത ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു എന്നൊരു പ്രത്യേകത കൂടി നാം കാണേണ്ടതുണ്ട്‌. തമിഴ്‌ ജനതയുടെ ഇന്നേവരെയുള്ള സിനിമ സങ്കല്‌പങ്ങളെ അട്ടിമറിക്കുന്ന ഒരു സിനിമയായിരുന്നു പരുത്തിവീരൻ. ഒരുപക്ഷേ പ്രേം നസീറിന്റെ കാലത്ത്‌ മലയാളത്തിനുണ്ടായിരുന്ന നായകസങ്കല്‌പമാണ്‌ ഇന്നുവരെ തമിഴ്‌ സിനിമ പുലർത്തിപ്പോന്നത്‌. എന്നാൽ പരുത്തിവീരൻ അത്‌ അട്ടിമറിച്ചു. എല്ലാ ഹീറോയിസവും ആ സിനിമയിലൂടെ അട്ടിമറിക്കാൻ അതിന്റെ സംവിധായകൻ ധൈര്യം കാണിച്ചു. അത്‌ ജനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. തമിഴിലിറങ്ങിയിട്ടുള്ള ഏറ്റവും വലിയ 'ഫോക്‌ലോർ' സിനിമകളിലൊന്നായാണ്‌ പരുത്തിവീരനെ നീരുപകർ കാണുന്നത്‌. അങ്ങനെ ഒരു സാംസ്‌കാരിക മേന്മയും അതിന്‌ അവകാശപ്പെടാനുണ്ട്‌.&lt;br /&gt;ആ സിനിമയെക്കാളും ഒരുപടി മുന്നോട്‌ കടന്നുചെന്ന സിനിമ എന്ന രീതിയിലാണ്‌ ഞാൻ 'സുബ്രമണ്യപുരം' എന്ന സിനിമയെ കാണുന്നത്‌. ഇന്നേവരെ മലയാള സിനിമയിൽപ്പോലും പരീക്ഷിക്കപ്പെടാത്ത അവതരണ രീതിയാണ്‌ ആ സിനിമയിൽ പരിക്ഷിക്കപ്പെട്ടത്‌. നായകൻ എന്നൊരു സങ്കല്‌പം ഈ സിനിമയിൽ ഇല്ലതന്നെ. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ, സിനിമ അവസാനിക്കുമ്പോൾ നമുക്കൊരു വല്ലാത്ത ദഹിക്കായ്‌മായാണ്‌ ആദ്യം ഉണ്ടാവുക. പിന്നെ ആഴത്തിൽ ചിന്തിക്കുമ്പോഴാണ്‌ നമ്മളിന്നേവരെ കൊണ്ടുനടന്ന ഒരു സിനിമ അല്ലെങ്കിൽ കഥാ സങ്കല്‌പത്തിൽ നിന്നുള്ള വേറിട്ടു പോരലിന്റെ ദഹിക്കായ്മയാണ്‌ നമ്മെ അലട്ടുന്നതെന്ന് നമുക്ക്‌ മനസിലാവുക. വിജയിക്കുന്നവനായാലും പരാജയപ്പെടുന്നവനായാലും നമുക്ക്‌ ഒരു നായകൻ വേണം. അവനെ ചുറ്റിപ്പറ്റിയാവണം കഥ സഞ്ചരിക്കുന്നത്‌. വിജയിക്കുന്നതായാലും പരാജയപ്പെടുന്നതായലും നമുക്ക്‌ പ്രണയത്തിന്‌ ഒരു പരിസമാപ്‌തിവേണം. അതിന്റെ സങ്കടമോ സന്തോഷമോ കഥയുടെ ഗതി നിർണ്ണയിക്കണം. "സുബ്രമണ്യപുരം' ആ സങ്കല്‌പങ്ങളെ ഒക്കെ പിഴുതെറിഞ്ഞുകളയുന്നു. എത്ര നിസാരമായി ഇതിൽ പ്രണയം അതിന്റെ സ്വാഭാവിക അന്ത്യത്തിലെത്തുന്നു. എത്ര നിസാരമായി ഇതിൽ നായകൻ എന്നു നാം ധരിക്കുന്ന കഥാപാത്രം അതിന്റെ അന്ത്യം വരിക്കുന്നു. കഥാന്ത്യത്തിൽ അതുവരെ അപ്രസക്‌തമായിരുന്ന ഒരു കഥാപാത്രം മുന്നോട്ട്‌ വന്ന് കഥയെ വേറൊരു തലത്തിലെത്തിക്കുന്നു. ഇതൊക്കെ കണ്ട്‌ നമ്മളിലെ സിനിമായാഥാസ്ഥിതീകൻ ഇരുന്ന് ഞെരിപിളി കൊള്ളുന്നു.&lt;br /&gt;ഇതുമാത്രമല്ല, വർണ്ണങ്ങളുടെ അതിപ്രസരമില്ലാത്ത, എക്‌ട്രാ നടികളുടെ പിന്നിലാട്ടം ഇല്ലാത്ത, കാതടപ്പിക്കുന്ന ശബ്ദഘോഷമില്ലാത്ത ഒരു തമിഴ്‌ സിനിമ എന്നീ പ്രത്യേകതകൾകൂടി ഈ സിനിമയ്ക്കുണ്ട്‌. പരുത്തിവീരന്റെ ഭാഷ നമുക്കല്പം ക്ലിഷ്ടമായിരുന്നെങ്കില്‍ ഇതിന് ആ ദോഷവുമില്ല. 1980 - ല്‍ സുബ്രമണ്യപുരം എന്ന ഗ്രാ‍മത്തില്‍ നടക്കുന്ന ഒരു കഥ അതിന്റെ എല്ലാ തനിമയോടും കൂടി ഇവിടെ അവതരിപ്പിക്കപ്പെടുന്നു.&lt;br /&gt;ഹീറോ സങ്കല്‌പം ഏറ്റവും രൂഢമൂലമായിരിക്കുന്ന ഒരു സമൂഹത്തിൽ നിന്നു വന്ന സിനിമയാണിതെന്ന് ഓർക്കണം. അവിടെയാണ്‌ തമിഴിലെ സംവിധായകരുടെ പരീക്ഷണ സിനിമകളെ നാം ആരാധനയോടെ നോക്കിക്കാണേണ്ടത്‌. സുബ്രമണ്യപുരം തമിഴിലെ ഒരു സൂപ്പർ ഹിറ്റായിരുന്നു എന്നറിയുമ്പോൾ തമിഴ്‌ ജനതയുടെ മാറിയ സാംസ്‌കാരിക വിചാരത്തെയും നാം ആരാധിക്കേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ മമ്മൂട്ടി അന്തിമവിജയം വരിക്കാത്ത മോഹലാലിന് അന്തിമവിജയം കൊയ്യാനാവാത്ത ഒരു സിനിമ എടുക്കാൻ, ശുഭപര്യവസായി അല്ലാത്ത ഒരു സിനിമ കേരളത്തിൽ വിജയിക്കില്ല എന്നൊരു വിചരം സംവിധായകർക്കിടയിൽ രൂഢമൂലമാകും വിധം നമ്മുടെ ഒക്കെ സിനിമാസങ്കല്‌പം ചെറുതായിപ്പോയ ഈ കാലത്തിൽ പ്രത്യേകിച്ചും.&lt;br /&gt;നിങ്ങള്‍ സിനിമ പ്രേമിയാണെങ്കില്‍ സുബ്രമണ്യപുരം കാണാതെ പോകരുത്‌ എന്നു ഞാൻ നിങ്ങളോട്‌ അഭ്യർത്ഥിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-1341635325754806337?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/1341635325754806337/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=1341635325754806337' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/1341635325754806337'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/1341635325754806337'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2008/09/blog-post_14.html' title='സുബ്രമണ്യപുരം - ധാരണകളെ അട്ടിമറിക്കുന്ന സിനിമ'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-7299117812907255655</id><published>2008-09-01T10:51:00.000-07:00</published><updated>2008-09-01T11:11:28.321-07:00</updated><category scheme='http://www.blogger.com/atom/ns#' term='നോവല്‍ ആമുഖം'/><title type='text'>ആടുജീവിതം - ആമുഖം</title><content type='html'>&lt;a href="http://2.bp.blogspot.com/_sDbvPN8DNgk/SLwvismJeiI/AAAAAAAAAGM/V52zyF42UF4/s1600-h/aadujivitham+1.jpg"&gt;&lt;img id="BLOGGER_PHOTO_ID_5241116339485637154" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_sDbvPN8DNgk/SLwvismJeiI/AAAAAAAAAGM/V52zyF42UF4/s200/aadujivitham+1.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div align="center"&gt;&lt;span style="font-size:180%;"&gt;ആടുജീവിതം &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;&lt;span style="color:#3366ff;"&gt;മുന്‍‌കഥ&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;ഒരു ദിവസം സുനില്‍ എന്ന സുഹൃത്താണ് വളരെ യാദൃശ്ചികമായി നജീബ് എന്നൊരാളെക്കുറിച്ച് എന്നോടാദ്യമായി പറയുന്നത്. നമ്മള്‍ എവിടെയൊക്കെയോ വിവിധ ഭാഷ്യങ്ങളോടെ കേട്ടിട്ടുള്ള ഒരു ഗള്‍ഫുകഥയുടെ തനിയാവര്‍ത്തനം എന്നേ എനിക്കന്നേരം തോന്നിയുള്ളൂ. ഞാനതത്ര ഗൌരവമായി എടുത്തില്ല. എന്നാല്‍ സുനില്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. നീ പോയി നജീബിനെ കാണണം. അയാളോട് സംസാരിക്കണം. അയാള്‍ പറയുന്നത് കേള്‍ക്കണം. കഴിയുന്നെങ്കില്‍ എഴുതണം. ഒരു ചെറിയ പ്രശ്നം പോലും നേരിടാനാവാതെ കൂമ്പിപ്പോകുന്ന നമുക്കൊക്കെ അയാളൊരു അനുഭവമാണ്. &lt;/div&gt;&lt;br /&gt;&lt;div&gt;ഞാന്‍ പോയി. നജീബിനെക്കണ്ടു. വളരെ നിര്‍മ്മമനായ ഒരു മനുഷ്യന്‍ ‘അതൊക്കെ ഒത്തിരി പണ്ടു നടന്നതല്ലേ, ഞാനതൊക്കെ മറന്നുപോയി’ എന്നായിരുന്നു അതെപ്പറ്റി അന്വേഷിച്ചപ്പോള്‍ വളരെ സങ്കോചത്തോടെ ആദ്യം നജീബ് പറഞ്ഞത്. &lt;/div&gt;&lt;br /&gt;&lt;div&gt;എന്നാല്‍ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ നജീബ് പതിയെ ആ ജീവിതം പറയാന്‍ തുടങ്ങി. അതുവരെ മറന്നെന്നു വിചാരിച്ചു കിടന്ന സംഭവങ്ങള്‍ ‍ ഓരോന്നായി നജീബിന്റെ കണ്ണില്‍ നിന്നും പുറത്തുവരാന്‍ തുടങ്ങി. അതിന്റെ തീക്ഷ്ണത എന്നെ ശരിക്കും അമ്പരപ്പിച്ചുകളഞ്ഞു. &lt;/div&gt;&lt;br /&gt;&lt;div&gt;പിന്നെ ഒരുപാടുതവണ ഞാന്‍ നജീബിനെക്കണ്ടു. അയാളെ മണിക്കൂറുകളോളം സംസാരിപ്പിച്ചു. ആ ജീവിതത്തിന്റെ ഓരോ സൂക്ഷ്മാംശങ്ങളും ചോദിച്ചറിഞ്ഞു. നമ്മള്‍ കേട്ടിട്ടുള്ള കഥകള്‍ പലതും എത്രയധികം അവ്യക്‌തവും ഉപരിപ്ലവവും അനുഭവരഹിതവുമാണെന്ന് എനിക്കന്നേരം മനസിലായി. &lt;/div&gt;&lt;br /&gt;&lt;div&gt;കേള്‍ക്കാന്‍ പോകുന്ന ജീവിതം ഒരു കഥയാക്കിയേക്കാം എന്ന ഉദ്ദേശ്യമൊന്നും നജീബിനെ ആദ്യം കാണാന്‍ പോകുമ്പോള്‍ എനിക്കില്ലായിരുന്നു. ജീവിതത്തില്‍ ഇങ്ങനെയും ചില അധ്യായങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരാളെ പരിചയപ്പെട്ടിരിക്കുക എന്ന കൌതുകം മാത്രം. &lt;/div&gt;&lt;br /&gt;&lt;div&gt;എന്നാല്‍ കൂടുതല്‍ അറിഞ്ഞപ്പോള്‍ എനിക്കതേപ്പറ്റി എഴുതാതിരിക്കാ‍ന്‍ ആവില്ലായിരുന്നു. എത്രലക്ഷം മലയാളികള്‍ ഈ ഗള്‍ഫില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. എത്രലക്ഷം പേര്‍ ജീവിച്ച് തിരിച്ചുപോയിരിക്കുന്നു. അവരില്‍ എത്രപേര്‍ സത്യമായും മരുഭൂമിയുടെ തീക്ഷ്ണത അനുഭവിച്ചിട്ടുണ്ട്..?&lt;/div&gt;&lt;br /&gt;&lt;div&gt;നജീബിന്റെ ജീവിതത്തിനുമേല്‍ വായനക്കാരന്റെ രസത്തിനുവേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വച്ചുകെട്ടുവാന്‍ എനിക്കു തോന്നിയില്ല. അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അര്‍ഹിക്കുന്നുണ്ട്. ഇത് നജീബിന്റെ കഥയല്ല, ജീവിതമാണ് , ആടുജീവിതം!&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span style="color:#3333ff;"&gt;(നോവലിന് എഴുതിയ ആമുഖം)&lt;/span&gt; &lt;/div&gt;&lt;br /&gt;&lt;div&gt;പ്രിയപ്പെട്ടവരെ, എന്റെ ആടുജീവിതം എന്ന നോവല്‍ - ഗ്രീന്‍ ബുക്‌സ് തൃശൂര്‍ പ്രസിദ്ധീകരിച്ചു. ഏവരുടെയും വായന ആഗ്രഹിക്കുന്നു. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-7299117812907255655?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/7299117812907255655/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=7299117812907255655' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/7299117812907255655'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/7299117812907255655'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2008/09/blog-post_01.html' title='ആടുജീവിതം - ആമുഖം'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_sDbvPN8DNgk/SLwvismJeiI/AAAAAAAAAGM/V52zyF42UF4/s72-c/aadujivitham+1.jpg' height='72' width='72'/><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-3504784971973662681</id><published>2008-08-24T06:03:00.000-07:00</published><updated>2008-08-24T11:19:19.526-07:00</updated><category scheme='http://www.blogger.com/atom/ns#' term='നിരീക്ഷണം'/><category scheme='http://www.blogger.com/atom/ns#' term='മതം'/><title type='text'>പെന്തിക്കോസ്‌തുകാർ മദ്ധ്യതിരുവിതാംകൂറിന്‌ നല്‌കിയ സംഭാവനകൾ</title><content type='html'>1925-ൽ റോബർട്ട്‌ കുക്ക്‌ എന്നൊരു സായിപ്പ്‌ ഇവിടെയെത്തി 63 പേരെ സ്‌നാനം കഴിപ്പിച്ചതോടെയാണ്‌ കേരളത്തിൽ പെന്തിക്കോസ്‌തുസഭകളുടെ ആരംഭം കുറിക്കുന്നത്‌. അന്നുമുതൽ ഇന്നോളം നൂറുകണക്കിന്‌ സംഘങ്ങളാണ്‌ കേരളത്തിൽ പെന്തിക്കോസ്‌തുസഭ എന്ന പേരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. (ഒരുപക്ഷേ ഇതുപോലെ പൊട്ടിമുളയ്ക്കുൻ കഴിവുള്ള കേരളത്തിലെ മറ്റൊരു വിഭാഗം കേരളാകോൺഗ്രസ്‌ മാത്രമായിരിക്കും) കേരളത്തിൽ പെന്തിക്കോസ്‌തു വിശ്വാസത്തിലേക്ക്‌ ചേക്കേറിയവരിൽ നല്ലൊരു പങ്കും സഭാനേതൃത്വങ്ങളുടെ ഭിന്നിപ്പിൽ മനം മടുത്ത ഇതരസഭാവിശ്വാസികളാണ്‌. അതുതന്നെയാവട്ടെ, ഒരു കാലത്ത്‌ കത്തോലിക്ക സഭയും മലങ്കര കത്തോലിക്ക സഭയും സ്‌കൂളുകളിലേക്ക്‌ ജോലി വാഗ്ദാനം ചെയ്‌ത്‌ സഭ മാറ്റിയതുപോലെ ഗൾഫിലേക്കും അമേരിക്കയിലേക്കും വിസയും ജോലിയും സമ്മാനിച്ച്‌ കൊണ്ടുപോയതുമാണ്‌. പിന്നെ പോയ കുറച്ചുപേർ അവരുടെ സുവിശേഷയോഗങ്ങളിലെ മാസ്‌ ഹിസ്റ്റീരിയ നല്‌കുന്ന ഉന്മാദങ്ങളിൽ വീണുപോയ പാവങ്ങളാണ്‌. അത്തരക്കാരുടെ കുത്തൊഴുക്ക്‌ തടയാനാണ്‌ കത്തോലിക്കസഭ മൗനസമ്മതത്തോടെ പോട്ട പോലുള്ള ആത്മീയവ്യാപാരസ്ഥാപനങ്ങൾ ആരംഭിക്കുന്നത്‌.&lt;br /&gt;കേരളത്തിലെ മതസൗഹാർദ്ദാന്തരീക്ഷത്തിന്‌ പെന്തിക്കോസ്‌തു സഭ സമ്മാനിച്ച സംഭാവന എന്തെന്ന് ഇത്തരുണത്തിൽ ആലോചിക്കുന്നത്‌ നന്നായിരിക്കും. കഴിഞ്ഞ രണ്ടായിരം വർഷത്തെ പാരമ്പര്യമാണ്‌ കേരളത്തിലെ പാരമ്പര്യസഭകൾ അവകാശപ്പെടുന്നത്‌. ഈ ചരിത്രത്തിൽ എവിടെയും കേരളത്തിലെ ക്രിസ്‌തീയസഭ ഹൈന്ദവമതവുമായിട്ടോ ഇസ്ലാം മതവുമായിട്ടോ സംഘർഷത്തിൽ ഏർപ്പെടേണ്ടി വന്നിട്ടില്ല. പരസ്പരമുള്ള കൊടുക്കുവാങ്ങലുകളിലൂടെയാണ്‌ ഈ മതങ്ങൾ ഇവിടെ കഴിഞ്ഞത്‌. എന്നാൽ കഴിഞ്ഞ അരനൂറ്റാണ്ടിനകത്ത്‌ കേരളത്തിലെ, പ്രത്യേകിച്ച്‌ മദ്ധ്യതിരുവിതാംകൂറിലെ സാമുദായിക സൗഹാർദ്ദം തകർക്കുന്നതിൽ പെന്തിക്കോസ്‌തു സഭ വഹിച്ച പങ്ക്‌ ആർക്കും തള്ളിക്കളയാനാവില്ല. ഇവരുടെ ലഘുലേഖകളും പ്രസംഗങ്ങളും മനുഷ്യന്റെ സാധാരണ ചെയ്‌തികളെപ്പോലും പാപങ്ങളായി വ്യാഖ്യാനിക്കുകയും രക്ഷ എന്നത്‌ ഞങ്ങളിലൂടെ മാത്രം - പെന്തിക്കോസ്‌തിൽ തന്നെ ഏതുവിഭാഗമാണോ അവരിക്കൂടി മാത്രം - ലഭ്യമാകുന്ന ഒന്നാണെന്ന് പ്രകരിപ്പിക്കുകയും ചെയ്യുന്നു. ഗാന്ധിജിയും മദർത്തെരേസയും പെന്തിക്കോസ്‌തുകാർ അല്ലായിരുന്നു എന്നതുകൊണ്ട്‌ അവർക്ക്‌ ഒരിക്കലും സ്വർഗ്ഗത്തിൽ പോകാൻ (?) കഴിയില്ലെന്നു വരെ പറയാൻ ഇവർക്ക്‌ ധൈര്യമുണ്ടായി. ഭാരതത്തിലെ രണ്ടായിരം വർഷത്തെ ക്രിസ്‌തീയ പാരമ്പര്യത്തെ തമസ്‌കരിക്കുകയും പെന്തിക്കോസ്‌തുകാരുടെ ആവിർഭാവത്തിനുശേഷമാണ്‌ കേരളത്തിൽ യഥാർത്ഥ ക്രിസ്‌ത്യാനികൾ ഉണ്ടായത്‌ എന്നൊരു വ്യാജ ചരിത്രം സൃഷ്ടിക്കുകയുമാണ്‌ ഇതിലൂടെ അവർ ചെയ്യുന്നത്‌. ഇവർ പടച്ചുവിടുന്ന ലഘുലേഖകളും വഴിയോരപ്രസംഗങ്ങളും കേരളത്തിൽ എത്രപേരെ ക്രിസ്‌തീയ വിശ്വാസത്തിലേക്ക്‌ ആകർഷിക്കാൻ കഴിഞ്ഞു..? കഴിഞ്ഞില്ല എന്നു മാത്രമല്ല, ക്രിസ്‌തുമതത്തെ തെറ്റായ മനസിലാക്കാനും അവരെ സ്വന്തം മതത്തിലെ മൗലികവാദികളാക്കി തീർക്കാനുമാണ്‌ ഇത്‌ ഉപകരിച്ചത്‌.&lt;br /&gt;മദ്ധ്യതിരുവിതാം കൂറിലെ ആർ.എസ്‌.എസിന്റെ വളർച്ചയ്ക്ക്‌ പെന്തിക്കോസ്തുകാർ നല്‌കിയ സംഭാവന എടുത്തുപറയേണ്ടതാണ്‌. ഇവരുടെ പ്രസംഗങ്ങളിൽ അന്യമതസ്ഥരെ കളിയാക്കുന്നതും ദുഷിക്കുന്നതും ഒരു പതിവായിത്തീർന്നിട്ടുണ്ട്‌. ജനാധിപത്യസംവിധാനത്തിൽ സ്വന്തം മതം പ്രചരിപ്പിക്കുവാൻ ആർക്കും അവകാശമുണ്ട്‌. എന്നാൽ അത്‌ ഇതര വിശ്വാസികളെ ഇക്ഴ്ത്തിക്കൊണ്ടാവരുത്ത്‌ എന്ന സാമാന്യ മര്യാദ 'ആത്മീയാവേശം' കയറിയ ഇവർ പലപ്പോഴും മറന്നുപോകുന്നു. കാലങ്ങളായി ഈ ആക്ഷേപം സഹിച്ച്‌ ക്ഷമയുടെ നെല്ലിപ്പലക കണ്ട ചിലരാണ്‌ വിദേശ മിഷണറിയായ ഹൂപ്പറുടെ കൈ വെട്ടിയതും പത്തനംതിട്ട ജില്ലയിൽ നടത്തിയ ഒരു സുവിശേഷ യോഗത്തിൽ ലൈറ്റ്‌ ഓഫ്‌ ചെയ്‌ത്‌ അടി കൊടുത്തതും. കൊടുത്തുപോകും അല്ലെങ്കിൽ അടുത്തിടെ ഇറങ്ങിയ ഇന്ത്യൻ പതാകയ്ക്ക്‌ പുതിയ വ്യാഖ്യനം കൊടുത്ത ആ കുപ്രസിദ്ധ പ്രസംഗം ഒരുതവണ ഒന്ന് കേട്ടാൽ മതി.&lt;br /&gt;കേരളത്തിലെ പെന്തിക്കോസ്‌തുകാരുടെ 'വത്തിക്കാൻ' പത്തനംതിട്ടയിലെ കുമ്പനാടും തിരുവല്ലയുമാണ്‌. ഇവിടുത്തെ സഭാകേന്ദ്രങ്ങളുടെ മുഖ്യവരുമാനം വിദേശഫണ്ടുകളാണെന്ന് തിരിച്ചറിയപ്പെട്ടുകഴിഞ്ഞു. ഈ വിദേശഫണ്ടുകൾ ഉപയോഗിച്ചാണ്‌ അവർ അന്യമതസ്ഥരെ പരിഹസിക്കുന്നത്‌. എന്നുതന്നെയല്ല, ഇന്ത്യ ഒരു ഹിന്ദു ഭീകരരാഷ്ട്രമാണെന്നും കടുത്ത ഭീഷണിയും പീഡനവും സഹിച്ചാണ്‌ ഞങ്ങളിടെ ജീവിക്കുന്നതും 'രക്ഷ' ഘോഷിക്കുന്നതെന്നും അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പ്രചരിപ്പിച്ചാണ്‌ ഇവർ വിദേശഫണ്ടുകൾ സ്വരൂപിക്കുന്നത്‌. ആ ഫണ്ടുകളുടെ വലുപ്പം ഊഹാതീതമാണ്‌ . അത്‌ മനസിലാക്കണമെങ്കിൽ കൊച്ചുകേരളത്തിൽ മാത്രം 140-ൽ അധികം വ്യത്യസ്‌ത പെന്തിക്കോസ്‌തുസഭകൾ ഉണ്ടായതിന്റെ കാരണം അന്വേഷിച്ചു ചെന്നാൽ മതി. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടെന്ന് മട്ടിൽ ഇവിടെ ഓരോ ഉപദേശിയും (അതിന്‌ പ്രത്യേകിച്ച്‌ യോഗ്യത ഒന്നും ആവശ്യമില്ല, നന്നായി വാചകമടിക്കാനുള്ള കഴിവ്‌ മാത്രം മതി) സ്വന്തമായി സഭ രൂപീകരിച്ച്‌ അനുയായികളെ കൂട്ടാൻ മത്സരമാണ്‌. ആളില്ലെങ്കിലും സാരമില്ല ഫണ്ടുമതി. 'ഭീകരരായ' ഹിന്ദുക്കൾ മതി.&lt;br /&gt;എല്ലാ മതമൗലികവാദികളും തങ്ങളുടെ വിശ്വാസങ്ങൾ മാത്രമാണ്‌ ശരി എന്നു പറയുമെങ്കിലും പെന്തിക്കോസ്‌തുകാരുടെയത്ര മൗലിക വാദം മറ്റാർക്കെങ്കിലുമുണ്ടോ എന്ന് സംശയമാണ്‌. ബൈബിൾ ഒഴികെ ഏതു ഗ്രന്ഥവും (സാഹിത്യഗ്രന്ഥങ്ങൾ പോലും!) വായിക്കുന്നതും സിനിമ കാണുന്നതും എന്തിന്‌ ഒരു പാട്ട്‌ കേൾക്കുന്നതുപോലും തികഞ്ഞ ദൈവനിഷേധവും കൊടിയ പാപവുമാണെന്ന് ഇവർ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും സെയ്യുന്നു. സമൂഹത്തിലും മനസിലും വെളിച്ചം കടക്കാനനുവദിക്കാത്ത ഇവരെ കേരളത്തിലെ താലിബാനിസ്‌റ്റുകൾ എന്ന് വിശേഷിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.&lt;br /&gt;കേരളത്തിലെ പെന്തിക്കോസ്‌തുകാരെപ്പോലെ ഇത്രയും അടഞ്ഞ സമൂഹം ക്രിസ്‌തീയ വിഭാഗങ്ങളിൽ ലോകത്തെവിടെയെങ്കിലുമുണ്ടോ എന്ന് സംശയമാണ്‌. ഇന്നേവരെയുള്ള കേരളത്തിന്റെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ കലാചരിത്രത്തിൽ എടുത്തുപറയത്തക്ക ഒരു വ്യക്‌തിത്വത്തെപ്പോലും സംഭാവന ചെയ്യാൻ പെന്തിക്കോസ്‌തുസഭകൾക്ക്‌ കഴിഞ്ഞിട്ടില്ല എന്ന വസ്‌തുത പ്രത്യേക പഠനാർഹമാണ്‌. ഒരു അടഞ്ഞ സമൂഹം എങ്ങനെയാണ്‌ മനുഷ്യന്റെ കഴിവുകളെയും പ്രതിഭയെയും വറ്റിച്ചു കളയുന്നത്‌ എന്നറിയാൻ പ്രത്യേകിച്ച്‌...&lt;br /&gt;ഈ കാപട്യത്തിനും വിപത്തിനും എതിരെനില്‌ക്കുകയും തുറന്നുകാട്ടുകയും ചെയ്യേണ്ടത്‌ ഇതര ക്രിസ്‌ത്യാനികൾ തന്നെയാണ്‌. അല്ലെങ്കിൽ ഇവരുടെ മതാന്ധപ്രചരണങ്ങൾക്ക്‌ വില കൊടുക്കേണ്ടി വരുന്നത്‌ രണ്ടായിരം വർഷക്കാലം പോറലേല്‌ക്കാതെ കേരളത്തിലെ ക്രിസ്‌ത്യാനികൾ കാത്തുസൂക്ഷിച്ച മതസൗഹാർദ്ദത്തിനായിരിക്കും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-3504784971973662681?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/3504784971973662681/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=3504784971973662681' title='56 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/3504784971973662681'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/3504784971973662681'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2008/08/blog-post_24.html' title='പെന്തിക്കോസ്‌തുകാർ മദ്ധ്യതിരുവിതാംകൂറിന്‌ നല്‌കിയ സംഭാവനകൾ'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>56</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-6607858864821030497</id><published>2008-08-16T03:54:00.000-07:00</published><updated>2008-08-19T08:50:05.130-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='മനശാസ്‌ത്രം.'/><title type='text'>ദേഷാവോ - ഓർമ്മയുടെ പ്രഹേളിക.</title><content type='html'>ഖസാക്കിന്റെ ഇതിഹാസം തുടങ്ങുന്ന വരികൾ നിങ്ങൾക്കോർമ്മയുണ്ടോ..?&lt;br /&gt;&lt;strong&gt;കൂമന്‍ കാവില്‍ ബസ്സു ചെന്നുനിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക്‌ അപരിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച്‌ ഏറുമാടങ്ങൾക്കു നടുവിൽ താൻ ചെന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം...&lt;/strong&gt; &lt;strong&gt;വരും വരായ്കകളുടെ ഓര്‍മ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃസിസ്ഥമായി തീര്‍ന്നതാണ്. കനിവു നിറഞ്ഞ വാര്‍ദ്ധക്യം, കുഷ്ഠം പറ്റിയ വേരുകള്‍. എല്ലാമതുതന്നെ...&lt;br /&gt;&lt;/strong&gt;ഇതാണാ വരികൾ...&lt;br /&gt;രവിയ്ക്ക്‌ അപ്പോൾ അങ്ങനെ തോന്നാൻ എന്തായിരിക്കും കാരണം? ആദ്യമായി എത്തിയതാണെങ്കിലും രവിയ്ക്ക്‌ എന്തുകൊണ്ട്‌ ആ സ്ഥലം അപരിതമായി തോന്നിയില്ല. എന്തുതരം ഓർമ്മയുടെ ചുഴികളിൽ പെട്ടാണ്‌ രവി അന്നേരം അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുക..? ഒരു കടുത്ത മതവിശ്വാസി ഒരു പക്ഷേ അതിനെ വ്യാഖ്യാനിക്കുക ഇത്‌ രവിയുടെ രണ്ടാം ജന്മമാകാം, കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ രവിയിൽ ഉണർന്നതാകാം എന്നായിരിക്കും.&lt;br /&gt;ഒരു കേവലവിശ്വാസി പറയുന്നത്‌ ഒരുപക്ഷേ രവി തന്റെ ഓർമ്മയുറയ്ക്കാത്ത ചെറുപ്പകാലത്തെപ്പോഴോ അതുവഴി വന്നിരിക്കാം. അതിന്റെ തികട്ടിവരവാണിത്‌ എന്നാവാം. ശരി. രവി എന്തുകാരണത്താലെങ്കിലും വരട്ടെ. നോവലിൽ പറയുന്നതുപോലെ അത്‌ രവിയുടെ നിയോഗമായിരുന്നു. രവി വന്നു.&lt;br /&gt;സത്യത്തിൽ രവിയ്ക്കു മാത്രമുണ്ടായ ഒരനുഭവമാണോ അത്‌..? രവിയുടേതു മാതിരിയുള്ള പ്രഹേളിക നിറഞ്ഞ ചില ഓർമ്മകൾ നമ്മളെയും ചില നിമിഷങ്ങളിൽ വന്നുതൊടാറില്ലേ..? ഒരു പ്രത്യേക സ്ഥലത്തെത്തുമ്പോൾ പണ്ടെങ്ങോ ഒരു ദിവസം ഞാൻ ഈ വഴി ഇതേ സ്ഥലത്ത്‌ വന്നിട്ടുണ്ട്‌ എന്ന് പെട്ടെന്നൊരു തോന്നൽ.&lt;br /&gt;ചില കാഴ്ചകൾ കാണുമ്പോൾ ഇതേ കാഴ്ക ഞാൻ കുറേദിവസങ്ങൾക്കു മുൻപ്‌ ഇതേപോലെ കണ്ടിട്ടുണ്ട്‌ എന്ന് മനസിലൊരു മിന്നൽ.&lt;br /&gt;ചില പ്രവർത്തികൾ ചെയ്യുമ്പോൾ ഇതേ പ്രവർത്തി ഇതേ പോലെ തന്നെ ഞാൻ ഇന്നലെയും ചെയ്‌തത്താണല്ലോ, ഇതെന്താണൊരു തനിയാവർത്തനം എന്നൊരു തോന്നൽ.&lt;br /&gt;ഉണ്ടാവാറില്ലേ..?&lt;br /&gt;എവിടെനിന്നാണ്‌ ആ ഓർമ്മ നമ്മെ വന്നുതൊടുന്നത്‌..? എപ്പോഴാണ്‌ നമ്മൾ ആ അനുഭവത്തിലൂടെ കടന്നുപോയത്‌. ഓർമ്മ രഹിതമായ ഒരു കാലം നമുക്കുമുണ്ടായിരുന്നോ..? ആ കാലം വന്ന് നമ്മുടെ ഓർമ്മകളെ വീണ്ടും ഉണർത്തിയതാണോ..? എന്തുമാകട്ടെ. ആ അനുഭവത്തിന്‌ വല്ലാത്തൊരു ദുരൂഹതയുടെ മനോഹാരിതയുണ്ടെന്ന് പറയാതെ വയ്യ. കെ.പി. അപ്പന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു ഭ്രമിപ്പിക്കുന്ന ദുർഗ്രഹത അതിലുണ്ട്‌.&lt;br /&gt;ഇതേപ്പറ്റി ഞാൻ നടത്തിയ ചില സൗഹൃദാന്വേഷണങ്ങളിൽ ഈ അവസ്ഥവിശേഷത്തിനെ ദേഷാവോ(?) എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌ എന്നറിഞ്ഞു. ഇത്‌ മനസിന്റെ ഒരു തോന്നൽ മാത്രമാണത്രെ. എന്നാലും നമ്മൾ ഒരു രണ്ടാം അനുഭവത്തിലൂടെ കടന്നുപോകുന്നതായി നമുക്ക്‌ തോന്നുന്നുവത്രെ!&lt;br /&gt;എങ്കിൽ രവിയ്ക്കുണ്ടായ ദേഷാവോയാണോ ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആദ്യവരികൾ..? ഇതേപ്പറ്റി കൂടുതൽ ആധികാരികമായി വിവരിക്കാൻ അറിയാവുന്നവർ ദയവായി ഇതിനോട്‌ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-6607858864821030497?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/6607858864821030497/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=6607858864821030497' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/6607858864821030497'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/6607858864821030497'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2008/08/blog-post.html' title='ദേഷാവോ - ഓർമ്മയുടെ പ്രഹേളിക.'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-8391661200768781572</id><published>2008-07-18T01:37:00.000-07:00</published><updated>2008-07-18T03:19:27.829-07:00</updated><category scheme='http://www.blogger.com/atom/ns#' term='നിരീക്ഷണം'/><title type='text'>യൂസഫലിയും കുഞ്ഞഹമ്മദ്‌ കാക്കയും.</title><content type='html'>ഞാൻ താമസിക്കുന്ന തെരുവിൽ കഴിഞ്ഞ ഇരുപത്തഞ്ചു വർഷത്തിലധികമായി ഒരു ചെറിയ കോൾഡ്‌ സ്റ്റോറേജ്‌ നടത്തുകയാണ്‌ ഇക്കഥയിലെ രണ്ടാമത്തെ കഥാപാത്രമായ കുഞ്ഞഹമ്മദ്‌ കാക്ക. കോൾഡ്‌ സ്റ്റോർ എന്തെന്ന് മനസിലായല്ലോ. മറ്റ്‌ ഗൾഫുകാരുടെ ഭാഷയിൽ ഗ്രോസറി. നാടൻ ഭാഷയിൽ പലചരക്കുകട! ഞങ്ങളുടെ ചുറ്റുവട്ടത്തെ ഏക കോൾഡ്‌ സ്റ്റോർ എന്ന നിലയിൽ സർവ്വ മലയാളികളുടെയും ആശ്രയകേന്ദ്രമാണ്‌ കുഞ്ഞഹദ്‌ കാക്കയുടെ കട. പ്രത്യേകിച്ചും സ്വന്തമായി വണ്ടിവാഹന സൗകര്യമൊന്നുമില്ലാത്ത, കമ്പിനി അക്കോമഡേഷനുകളിൽ താമസിക്കുന്ന ബാച്ചിലേഴ്സിന്റെ. ഓരോ ദിവസത്തെയും പച്ചക്കറിയും ചിക്കനും ബീഫും ഒക്കെ അതാതുദിവസം വൈകുന്നേരം പോയി വാങ്ങിക്കൊണ്ടുവന്ന് ഭക്ഷണം വയ്‌ക്കുന്നവരുടെ. ഫാമിലിക്കാരും വണ്ടിയുള്ളവരും ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ മാർക്കറ്റിലോ സൂപ്പർ മാർക്കറ്റിലോ മേഗാ മാർക്കറ്റിലോ പോയി സാധനങ്ങൾ കുന്നുകൂട്ടി വാങ്ങിക്കൊണ്ടുപോരും. അക്കോമഡേഷൻ വാസികളായ മിക്ക ബാച്ചിലേഴ്സിനും അതിനു സാധ്യതയില്ല. കുന്നുകൂട്ടി വയ്ക്കാൻ ഫ്രിഡ്ജിൽ ഇടം കാണില്ല. അന്നന്ന് വച്ച്‌ അന്നന്ന് തീർത്ത്‌ കഴിഞ്ഞുകൊള്ളണം.&lt;br /&gt;എന്നുകരുതി ഫാമിലിക്കാരന്‌ കുഞ്ഞഹമ്മദ്‌ കാക്കയുടെ കട അന്യമാണെന്നല്ല. അത്യാവശ്യം മോരും ബ്രഡും ഉള്ളിയും കറിവേപ്പിലയും പാചകത്തിന്റെ പാതി വഴിയിൽ മാത്രം ഓർമ്മവരുന്ന മറ്റനവധി സാധനങ്ങളും വാങ്ങാൻ ഓടിച്ചെല്ലാവുന്ന ഒരേയൊരിടമാണ്‌ ആ കട. കുഞ്ഞഹമ്മദ്‌ കാക്കയുടെ കടകൊണ്ട്‌ പിന്നെയുമുണ്ട്‌ ഗുണങ്ങൾ. അവിടെ സർവ്വതും പറ്റാണ്‌. മാസം കൂടുമ്പോൾ കാക്ക ചോദിക്കും. കൊടുത്തില്ലെങ്കിൽ വഴക്കൊന്നുമില്ല. പല ബാച്ചിലേഴ്സും വന്ന് വീട്ടിലെ പയ്യാരം പറയും. ഭാര്യയുടെ ബന്ധുവീട്ടിലെ കല്യാണവും മകളുടെ കരപ്പനും മകന്റെ സ്കൂളിലെ ഫീസും.&lt;br /&gt;കാക്ക അലിയും. സാരമില്ല മോനെ. നിന്നെ എത്ര കാലമായി എനിക്കറിയാം. നിന്റെ കാര്യം നടക്കട്ട്‌. ന്റെ കാശ്‌ അടുത്ത മാസം തന്നാ മതി എന്ന് സമാധാനിപ്പിക്കും. അങ്ങനെ മാസങ്ങൾ നാലും അഞ്ചും നീളും. പകുതി കൊടുക്കും. പകുതി പിന്നെയും പറ്റും. പിന്നെയും ഇത്തിരി വല്ലതും കൊടുക്കും. അതിങ്ങനെ നീളും. ചില കമ്പിനിയിലെ പാവങ്ങളുണ്ട്‌. ശമ്പളം കിട്ടുന്നത്‌ നാലോ അഞ്ചോ മാസം കൂടുമ്പോഴാണ്‌. പണി പക്ഷേ എന്നും ചെയ്‌തേ പറ്റു. ആഹാരം പക്ഷേ എന്നും കഴിച്ചേ പറ്റൂ. രണ്ടുമൂന്നു മാസം കഴിയുമ്പോൾ പിന്നെ പറ്റു ചോദിക്കാൻ അവർക്കൊരു നാണക്കേടാണ്‌. കാക്ക കോടീശ്വരനൊന്നുമല്ലല്ലോ. അന്നന്ന് മാർക്കറ്റിൽ പോയി. ഇത്തിരി വല്ലതും വാങ്ങിപ്പറക്കി വന്ന് ചില്ലറക്കണക്കിന്‌ വില്‌ക്കുന്ന ഒരു പാവം. കാക്കയ്ക്ക്‌ മാർക്കറ്റിൽ മൂന്നു മാസത്തെ ക്രഡിറ്റ്‌ ഒന്നുമില്ല. അന്നന്ന് കൈക്കാശ്‌ കൊടുത്ത്‌ വാങ്ങിക്കൊണ്ടു വരുന്നതാണ്‌. അങ്ങനെയുള്ള കാക്കയോട്‌ ഇത്ര പറ്റു കിടക്കുമ്പോൾ ഇനിയെങ്ങനെ വീണ്ടും ചോദിക്കും. രണ്ടു നാൾ കടയിലേക്ക്‌ കാണാതാവുമ്പോൾ കാക്ക അങ്ങോട്ട്‌ ചെല്ലും. മോനെ നിന്റെ കമ്പിനിക്കാര്യം എനിക്കു മനസിലാവും. പട്ടിണി കിടക്കാണ്ട്‌. വേണ്ട സാധനം വാങ്ങിക്കൊണ്ടുപോയി വല്ലതും വച്ച്‌ തിന്ന്. കാശ്‌ കിട്ടുമ്പോ തന്നാ മതിയെടാ. ചിലരെ കമ്പിനികളിൽ നിന്ന് ഒരു സുപ്രഭാതത്തിൽ കയറ്റി വിടും. കാക്കയുടെ കടയിൽ നല്ലോരു തുക പറ്റുകാണും പഹയന്റെ പേരിൽ. കാക്കയുടെ മുന്നിൽ വന്ന് നിന്ന് കൈമലർത്തും കരയും. എനിക്കൊള്ളത്‌ പോട്ട്‌. പടച്ചോൻ തരും. നീ വേറെ എവിടെയെങ്കിലും പോയി രക്ഷപെട്‌. എന്ന് കാക്ക സമാധാനിപ്പിക്കും. ഒരു വാക്ക്‌ മിണ്ടാതെ കമ്പിനിയും താമസവും മാറിപ്പോകുന്നവരുണ്ട്‌. അപ്പോഴും നഷ്ടം കാക്കയ്ക്ക്‌. അവന്റെ പറ്റിൽ നല്ലോരു തുക ബാക്കി കിടപ്പുണ്ടാവും. സാരമില്ലെന്ന് കാക്ക സ്വയം സമാധാനിക്കും.&lt;br /&gt;അതൊരു പാരസ്പര്യമായിരുന്നു. അന്യനാട്ടിൽ ഒരേ തെരുവിൽ കഴിയുന്ന കുറേ ആളുകൾ തമ്മിലുണ്ടായിരുന്ന ഒരു പാരസ്പര്യം. കക്കയുടെ കട ഒരു ബിസിനസ്‌ സ്ഥാപനം ആയിരുന്നില്ല. പല ദിക്കിൽ നിന്ന് ജീവിക്കാൻ അന്നം തേടി വന്നവരുടെ ഒരു അഭയ കേന്ദ്രം. അവിടെ ലാഭനഷ്ടത്തെക്കാൾ മാനുഷിക പരിഗണനയാണ്‌ മുന്നിട്ട്‌ നിന്നിരുന്നത്‌.&lt;br /&gt;പതിനാറ്‌ വർഷമാകുന്നു ഞാൻ ഗൾഫിൽ വന്നിട്ട്‌. ഇക്കാലത്തിനിടയിൽ കഥയെത്ര മാറിയിരിക്കുന്നു. അടുത്തിടെ ഒരു ദിവസം കാക്കയുടെ കടയിലേക്ക്‌ കയറിച്ചെന്നപ്പോൾ അവിടെ ഒരാൾ ഭയങ്കര വഴക്ക്‌. അയാൾ പോയിക്കഴിഞ്ഞപ്പോൾ കാക്കയോട്‌ കാര്യം തിരക്കി. മറ്റ്‌ പല മേഗാ കടകളെക്കാളും കാക്കയുടെ കടയിൽ പഞ്ചസാരയ്ക്ക്‌ അൻപത്‌ ഫിൽസ്‌ കൂടുതലാണെന്നുള്ളതാണ്‌ വഴക്കിന്റെ ഹേതു.&lt;br /&gt;മറ്റുള്ളവർക്ക്‌ മൂന്നൂം ആറും മാസത്തെ ക്രെഡിറ്റിനു കിട്ടുന്നതുപോലെ അല്ല എനിക്ക്‌. ഞാൻ റെഡി ക്യാഷ്‌ കൊടുത്ത്‌ മാർക്കറ്റിലെ ഹോൾസെയിൽ സെന്ററിൽ നിന്ന് വാങ്ങിക്കൊണ്ടു വച്ചിരിക്കുന്നതാണിത്‌.- കാക്കയുടെ വിശദീകരണം - എന്നിട്ടും ആ എനിക്ക്‌ നിങ്ങൾ പൈസ തരുന്നത്‌ രണ്ടും മൂന്നും മാസം കഴിഞ്ഞ്‌. അൻപതു പൈസ കൂട്ടിവില്‌ക്കുന്നതിലാണോ കുഴപ്പം. നിങ്ങൾ പറയുന്ന സൂപ്പർ കടയിൽ വാങ്ങുന്ന സാധനത്തിന്റെ വില കൊടുക്കാതെ പുറത്തേക്കിറങ്ങാൻ പറ്റുമോ..? ഇക്കാലത്തിനിടയിൽ ഇങ്ങനെ പറ്റിക്കൊണ്ടു പോയതിൽ എത്രയെണ്ണം ഒരു നയാപൈസ താരാതെ പോയിരിക്കുന്നു. എത്ര പൈസ കുറച്ചുകൊടുത്തിരിക്കുന്നു. ഞാൻ വല്ലതും പറഞ്ഞിട്ടുണ്ടോ..? ചോദിച്ചിട്ടുണ്ടോ..? ഞാൻ വയ്ക്കാൻ പോകുവാ വാതില്‌ക്കൽ ഒരു ബർഗളർ അലാറാം. അപ്പോ അറിയാം കാക്കയുടെ കടയുടെ വില.&lt;br /&gt;അതെ അതൊരു വില തന്നെയാണ്‌. നന്മയുടെ വില. പാരസ്‌പര്യത്തിന്റെ വില. സഹാനുഭൂതിയുടെ വില. മനുഷ്യൻ മനുഷ്യനെ അറിയുന്നതിന്റെ വില. അതുപക്ഷേ ഇന്ന് അറിയേണ്ടാത്തവരാണ്‌ ഇന്ന് ഞങ്ങളുടെ തെരുവിൽ കൂടുതലും. അതിലൊരാളാണ്‌ കാക്കയോട്‌ അൻപതു ഫിൽസിനു വഴക്കുണ്ടാക്കിയത്‌. അവരാണ്‌ സൂപ്പർ മാർക്കറ്റിലെ വിലക്കിഴിവിനെക്കുറിച്ച്‌ വാ തോരാതെ സംസാരിക്കുന്നത്‌. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മേഗാ മാർക്കറ്റുകളുടെ കൗണ്ടറിൽ റെഡി ക്യാഷ്‌ കൊടുത്ത്‌ സാധാനം വാങ്ങിക്കൊണ്ടുവന്നിട്ട്‌ കാക്കമാരുടെ പാവം പറ്റുകടകളെ പുച്ഛത്തോടെ നോക്കുന്നത്‌.&lt;br /&gt;അടുത്തിടെ ഒരു ദിവസം ചില പുതുമോടിക്കാരായ ചെറുപ്പക്കാർ കാക്കയുടെ കടയിൽ കയറി പെപ്സി എടുക്കുന്നതിനിടെ തമാശയ്ക്ക്‌ പറയുന്നു: കാക്ക .. ഞങ്ങളുടെ അറിവിൽ കാക്ക ഈ തെരുവിലുള്ള ഒത്തിരിപ്പേരെ പല വിധത്തിൽ സഹായിച്ചിട്ടുണ്ട്‌. അതിന്റെ പേരിൽ കാക്കയ്ക്ക്‌ ഒരു സ്വീകരണം തരാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.&lt;br /&gt;അതിനെന്താ മോനെ, ഞാനെപ്പം വരണമെന്നു പറഞ്ഞാ മതി. പൊന്നാടയുണ്ടാവുമോ..? - കാക്കയും കളി മട്ടിൽത്തന്നെ.&lt;br /&gt;പൊന്നാട എത്ര വേണമെങ്കിലും തരാം. ഈ തെരുവിലെ എല്ലാ സംഘടനകളുടെയും പേരിൽ ഓരോ പൊന്നാട പോരേ..&lt;br /&gt;അതുമതി ധാരാളം.&lt;br /&gt;പക്ഷേ ഒരു ചെറിയകാര്യം കാക്ക ചെയ്യണം...&lt;br /&gt;അറിയാം മോനെ, ആ ചടങ്ങിനുള്ള എല്ലാ ചെലവും ഞാൻ വഹിക്കണം അല്ലേ..?&lt;br /&gt;അതുമാത്രം പോരാ കാക്ക..&lt;br /&gt;അറിയാം. അതിൽ വന്നുചേരുന്നവർക്കെല്ലാം എന്റെ സ്വന്തം ചെലവിൽ ഭക്ഷണപൊതിയും കൊടുക്കണം അല്ലേ..?&lt;br /&gt;കാക്ക ആളൊരു പുള്ളി തന്നെ. ഒന്നും പറയണ്ട കാര്യമില്ല. എല്ലാം സ്വയം മനസിലാക്കി ചെയ്‌തോളും.&lt;br /&gt;അപ്പോ ഞങ്ങള്‌ ഹാള്‌ ബുക്ക്‌ ചെയ്യട്ടെ.&lt;br /&gt;ആയിക്കോട്ടെ.&lt;br /&gt;എന്നാ അഡ്വാൻസായിട്ട്‌ വല്ലതും...&lt;br /&gt;തരാം. മക്കളിപ്പം ചെല്ല്.&lt;br /&gt;അവന്മാര്‌ പോയിക്കഴിഞ്ഞപ്പോൾ കാക്ക ആരോടെന്നില്ലാതെ പറയുകയാണ്‌: എന്റെ സ്വന്തം ചെലവിൽ എനിക്ക്‌ അവന്മാരുടെ പൊന്നാട. അക്കാശുണ്ടെങ്കിൽ ഞാൻ നാട്ടിലെ നാല്‌ പുള്ളകൾക്ക്‌ ആഹാരം വാങ്ങിക്കൊടുക്കും. ഞാൻ ചെയ്യുന്ന സഹായം ആരെങ്കിലും അറിയണമെന്ന് എനിക്കാഗ്രഹവുമില്ല. അത്‌ പടച്ചോൻ അറിയുന്നുണ്ടാവും. എനിക്കതുമതി.&lt;br /&gt;പടച്ചോൻ അറിഞ്ഞാൽ പൊന്നാട കിട്ടില്ല കാക്ക. നാല്‌ മനുഷ്യരുകൂടി അറിയണം. ഞാൻ പറഞ്ഞു.&lt;br /&gt;പണ്ടൊക്കെ പാട്ടുകാരെയും എഴുത്തുകാരെയും കളിക്കാരെയും സിനിമക്കാരെയും ഒക്കെയായിരുന്നു നമ്മൾ പൊന്നാടയിട്ട്‌ ആദരിച്ചിരുന്നത്‌. ഇപ്പോ അത്‌ പണക്കാരെയാണ്‌. ഏത്‌ പണക്കാരനെക്കണ്ടാലും ഒടനെ നമുക്ക്‌ ആദരിക്കണം. പറഞ്ഞിട്ട്‌ കാര്യമില്ല മോനെ; ലോകത്തിന്റെ ഇപ്പോഴത്തെ ഗതി അങ്ങനാ.. പണക്കാര്‍ വാഴും ലോകം.  പൊന്നാട വേണ്ടവര്‌ ധാരാളമായി വാങ്ങിച്ചിട്ടോട്ടെ. അങ്ങനെയൊന്ന് ഇരന്നു വാങ്ങാന്‍ മനസുവരും മുന്‍പ്‌ നാടു പിടിക്കണം.  &lt;br /&gt;കുഞ്ഞഹമ്മദ് കാക്ക എന്തൊക്കെയോ ഓര്‍ത്ത് നെടുവീര്‍പ്പിട്ടു.&lt;br /&gt;ആദരിക്കപ്പെടേണ്ട മൂല്യങ്ങള്‍ മാറുമ്പോള്‍ കാലത്തിന്റെ മൂലയിലേക്ക്‌ ഒതുങ്ങിപ്പോയ ഒരുകൂട്ടം ആൾക്കാരുടെ പ്രതിനിധിയാണ്‌ കുഞ്ഞഹമ്മദ്‌ കാക്ക. കണ്ണെത്താദൂരത്തോളം പടന്നുകിടക്കുന്ന മേഗാ മാർട്ടുകളുടെ മഹാപ്രളയകാലത്തിൽ സ്വയം കൊഴിഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന്‌ പാവം കോൾഡ്‌ സ്റ്റോറേജുകാരന്റെ ഒരു പാവം പ്രതിനിധി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-8391661200768781572?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/8391661200768781572/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=8391661200768781572' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/8391661200768781572'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/8391661200768781572'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2008/07/blog-post.html' title='യൂസഫലിയും കുഞ്ഞഹമ്മദ്‌ കാക്കയും.'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-6329963819996823663</id><published>2008-06-24T12:46:00.000-07:00</published><updated>2008-06-24T12:48:54.654-07:00</updated><category scheme='http://www.blogger.com/atom/ns#' term='ചര്‍ച്ച'/><title type='text'>കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - 3</title><content type='html'>&lt;span style="color:#000099;"&gt;8. ഇവിടെ കേരളങ്ങളെ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് തോന്നിയിട്ടുണ്ടോ..? ഗള്‍ഫിലെ പല തെരുവുകളിലും സൈന്‍ ബോര്‍ഡായും മറ്റും മലയാളം സ്ഥാനം പിടിച്ചിട്ടുണ്ടല്ലോ. ഇവിടുത്തെ ജീവിതം എഴുതാന്‍ അനുവദിക്കാത്ത ഘടകങ്ങള്‍ എന്തെങ്കിലും ഉണ്ടോ..?&lt;/span&gt;&lt;br /&gt;അങ്ങനെയൊരു കേരളനിര്‍മ്മിതി തികഞ്ഞ മിഥ്യാധാരണയാണ്‌. ഭാഷ മാത്രമായാല്‍ കേരളമാവില്ലല്ലോ. നമ്മുടെ ഭൂപ്രകൃതി, കാലാവസ്ഥ, ജൈവവൈവിധ്യം, ഉത്സവങ്ങള്‍ ആഘോഷങ്ങള്‍, കലകള്‍, മതങ്ങള്‍ രാഷ്‌ട്രീയങ്ങള്‍ ചിന്താധാരകള്‍ ഇവയെല്ലാം ചേര്‍ന്നൊരു പുനര്‍നിര്‍മ്മിതി ചിന്തിക്കാനാവുന്നുണ്ടോ..?&lt;br /&gt;ഇവിടുത്തെ ജീവിതത്തെ എഴുതാന്‍ ഭയപ്പെടുത്തുന്ന ഘടകമൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ല. ജീവിതങ്ങള്‍ കണ്ടെത്തപ്പെടാതെ പോകുന്നതിന്റെ പരാധീനത മാത്രമേയുള്ളൂ.&lt;br /&gt;&lt;span style="color:#000099;"&gt;9. പച്ചപ്പില്‍ നിന്ന് മരുഭൂമിയുടെ വരണ്ട നിറത്തിലേക്ക്‌ മാറിയത്‌ താങ്കളുടെ എഴുത്തിനെ ബാധിച്ചിട്ടുണ്ടോ..? പി. കുഞ്ഞിരാമന്‍ നായരെപ്പോലെ ഒരു കവിയ്ക്ക്‌ ഗള്‍ഫില്‍ വന്ന് എന്തെങ്കിലും എഴുതാന്‍ കഴിയുമോ എന്ന് ശങ്കിച്ചിട്ടുള്ളവരുണ്ട്‌..?&lt;/span&gt;&lt;br /&gt;!മരുഭൂമിയുടെ വരള്‍ച്ച എഴുത്തിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നു എന്നതാണ്‌ എന്റെ വ്യക്‌തിപരമായ അനുഭവം. എഴുത്തിനു പറ്റിയ സ്വാസ്ഥ്യം കൂടുതല്‍ ലഭിക്കുക ഈ അകന്നജീവിതത്തിലാണ്‌. പി. കുഞ്ഞിരാമന്‍ നായര്‍ ജീവിച്ച കാലഘട്ടത്തിലല്ലല്ലോ നാം ജീവിക്കുന്നത്‌.&lt;br /&gt;&lt;span style="color:#000099;"&gt;10. ഗള്‍ഫിലേക്ക്‌ പ്രവാസിയുടെ ഒഴുക്ക്‌ ആരംഭിച്ചിട്ട്‌ അര നൂറ്റാണ്ടോളമായി ബാബു ഭരദ്വാജിന്റെ 'പ്രവാസിയുടെ കുറിപ്പുകള്‍' അല്ലാതെ ഗള്‍ഫിനെ അടയാളപ്പെടുത്തുന്ന കൃതികള്‍ അധികമൊന്നും വന്നിട്ടില്ല. ഹൃസ്വമായിരുന്നെങ്കിലും വൈലോപ്പിള്ളി ആസാം പണിക്കാരെക്കുറിച്ച്‌ എഴുതിയിരുന്നു..?&lt;/span&gt;&lt;br /&gt;നേരത്തെ പറഞ്ഞ പല ഉത്തരങ്ങളിലായി ഇതിന്റെ ഉത്തരം ചിതറിക്കിടപ്പുണ്ട്‌. അങ്ങനെ അനുഭവവൈവിധ്യം നേടാനുള്ള തൊഴില്‍ പരിസരമല്ല ഇവിടെ പലര്‍ക്കും ഉള്ളത്‌. അനുഭവങ്ങള്‍ ഉള്ളവര്‍ക്ക്‌ എഴുതാനുള്ള പ്രാവീണ്യവും കാണില്ല. ഇതും രണ്ടും സംഗമിക്കുന്നിടത്താണ്‌ നല്ല കൃതികള്‍ ഉണ്ടാകുന്നത്‌. ഒരു ബാബു ഭരദ്വാജെങ്കിലും ഉണ്ടായത്‌ മഹാഭാഗ്യം. വൈലോപ്പിള്ളി ആസാം പണിക്കാരെക്കുറിച്ചെഴുതിയെങ്കില്‍ എത്രയോ ഇതര കുടിയേറ്റങ്ങളെക്കുറിച്ച്‌ ആരും എഴുതിയില്ല. ഗള്‍ഫ്‌ ചേക്കേറലിന്‌ അംഗബലം കൂടുതലുണ്ടെന്ന് ഒരു പ്രത്യേകതയെയുള്ളൂ. അതിന്‌ അനുഭവവൈവിധ്യം ഉണ്ടാകണമെന്നില്ല. ഒറ്റപ്പെട്ട അനുഭവപരമ്പരകളിലൂടെ കടന്നുപോയിട്ടുണ്ടായവര്‍ ഉണ്ട്‌. എഴുതാന്‍ പ്രാപ്‌തിയുള്ളവര്‍ അത്‌ കണ്ടെത്തി എഴുതട്ടെ. അത്തരത്തില്‍ ഒരു അന്വേഷണമനോഭാവമാണ്‌ ഗള്‍ഫ്‌ എഴുത്തുകര്‍ക്ക്‌ ഉണ്ടാകേണ്ടത്‌.&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;11. പ്രവാസസാഹിത്യമാണോ ഡയസ്‌പോറ സാഹിത്യമാണോ അതോ കുടിയേറ്റക്കാരന്റെ സാഹിത്യമാണോ ഗള്‍ഫുകാരന്‍ എഴുതിക്കൊണ്ടിരിക്കുന്നത്‌..?&lt;/span&gt;&lt;br /&gt;സ്വന്തം ജീവിതം പ്രവാസമാണോ കുടിയേറ്റമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ കഴിയാത്തവന്‍ എഴുതുന്ന സാഹിത്യത്തെ എങ്ങനെ നിര്‍വ്വചിക്കാന്‍ കഴിയും..? എന്തെങ്കിലുമൊക്കെ പേരുകളില്‍ എഴുതട്ടെ, അതില്‍ സ്പന്ദിക്കുന്ന ജീവിതമുണ്ടായാല്‍ മതി. അത്‌ വായിക്കാന്‍ കൊള്ളാവുന്നതായാല്‍ മതി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-6329963819996823663?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/6329963819996823663/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=6329963819996823663' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/6329963819996823663'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/6329963819996823663'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2008/06/3.html' title='കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - 3'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-5759922143643042186</id><published>2008-06-19T06:20:00.000-07:00</published><updated>2008-06-19T06:37:54.688-07:00</updated><category scheme='http://www.blogger.com/atom/ns#' term='സാഹിത്യ ചര്‍ച്ച'/><title type='text'>കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - 2</title><content type='html'>കേളി- ത്രൈമാസികയുടെ ചര്‍ച്ചയുടെ രണ്ടാം ഭാഗം&lt;br /&gt;&lt;br /&gt;&lt;span style="color:#000099;"&gt;5. യഥാര്‍ത്ഥ ഗള്‍ഫിനെ രേഖപ്പെടുത്തിയ രചനകള്‍ ഉണ്ടായിട്ടുണ്ടോ..? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌..?&lt;/span&gt;&lt;br /&gt;ഒരു കരാര്‍ തൊഴിലാളി എന്നതിനപ്പുറം അറബ്‌ സാംസ്കാരിക സമൂഹത്തില്‍ ഇടപെട്ടു ജീവിക്കുവാന്‍ ഒരുവിധത്തിലും നാം അനുവദിക്കപ്പെടുന്നില്ല. പഴയ അടിമവര്‍ഗ്ഗത്തിനു തുല്യമായെ നല്ലൊരു ശതമാനം അറബികളും നമ്മെ കാണുന്നുള്ളൂ. ഒരു അദൃശ്യമതിലിന്‌ അപ്പുറത്തും ഇപ്പുറത്തുമായാണ്‌ നമ്മുടെ ജീവിതങ്ങള്‍. മറ്റേതൊരു ആധുനിക കുടിയേറ്റ പ്രവാസത്തിലും കാണാത്ത പ്രത്യേകതയാണിത്‌. ഈ മതില്‍ മുറിച്ചുകടന്നു ചെന്ന് സാംസ്കാരിക വിനിമയം നടത്താനും കഥ എഴുതാനും നാം വിമുഖരാണ്‌ എന്നതുതന്നെ ഗള്‍ഫിനെ രേഖപ്പെടുത്തുന്ന കഥകള്‍ ഇല്ലാതെ പോകുന്നതിന്റെ കാരണം. അങ്ങനെയൊരു കഥയുണ്ടെങ്കില്‍ തന്നെ അതിലെ മുഖ്യകഥാപാത്രം മലയാളി ആയിരിക്കും എന്നതാണ്‌ തമാശ.&lt;br /&gt;&lt;span style="color:#000099;"&gt;6.ലോകസാഹിത്യവായനയില്‍ മലയാളി പലപ്പോഴും മുന്നിലാണ്‌ എന്നാല്‍ അറബി സാഹിത്യം വായിക്കാന്‍ ഗള്‍ഫില്‍ കഴിയുന്ന മലയാളികള്‍ ഒട്ടും താത്‌പര്യം കാണിക്കുന്നില്ല. അറബി ഭാഷ നിര്‍ണ്ണയിക്കുന്ന ഒരിടത്ത്‌ ജീവിച്ചിട്ടും ഈ സാഹിത്യത്തിലേക്ക്‌ മലയാളി എത്താത്തതിന്റെ കാരണം എന്തായിരിക്കും..?&lt;/span&gt;&lt;br /&gt;ഇതിനു പലകാരണങ്ങളുണ്ട്‌. ഒന്ന്, നാം അനുഭവിക്കുന്നതിന്റെ നേര്‍ചിത്രങ്ങള്‍ പ്രതീക്ഷിച്ച്‌ നമ്മെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ ഇടയുള്ളത്‌ നമ്മള്‍ കുടിയേറിയിരിക്കുന്ന ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള സാഹിത്യമാണ്‌. എന്നാല്‍ അതിന്‌ അത്ര പുഷ്‌കല കാലമല്ല ഉള്ളത്‌. ഇറങ്ങുന്നവയുടെ തന്നെ ഇംഗ്ലീഷ്‌ തര്‍ജ്ജിമകള്‍ ഉണ്ടാവുന്നുണ്ടോ എന്ന് സംശയമാണ്‌. രണ്ട്‌, അറബി എന്ന ഭാഷയില്‍ എഴുതപ്പെടുന്നു എന്നതുകൊണ്ട്‌ നമ്മെ ഒരു കൃതി ആകര്‍ഷിക്കണം എന്നില്ല. സുഡാന്‍, ലിബിയ, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്ന് ഇറങ്ങുന്ന സാഹിത്യകൃതികളെ അറബി സാഹിത്യം എന്ന നിലയില്‍ നാം കാണുന്നില്ല അത്‌ ആഫ്രിക്കന്‍ സാഹിത്യം എന്ന നിലയിലാണ്‌ അതില്‍ താത്പര്യമുള്ളവര്‍ വായിക്കുന്നത്‌. മൂന്ന്, പുസ്‌തകങ്ങളുടെ ലഭ്യത. ഗള്‍ഫിലെ മികച്ച പുസ്‌തകമേളകളില്‍പ്പോലും അറബ്‌ സാഹിത്യകൃതികളുടെ ഇംഗ്ലീഷ്‌ തര്‍ജ്ജിമകള്‍ കിട്ടാന്‍ പ്രയാസമാണ്‌. നാല്‌, ആഗോള വിതരണ ശൃംഖലയുള്ള പ്രസാധകരാല്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നതാണ്‌ ഗബ്രിയേല്‍ മാര്‍ക്കേസ്‌ ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരുടെ ഭാഗ്യം അതുകൊണ്ടാണ്‌ അത്‌ നമ്മള്‍ വിവര്‍ത്തനം ചെയ്‌തത്‌. വായിച്ചത്‌. പല അറബ്‌ എഴുത്തുകാര്‍ക്കും ആ ഭാഗ്യമില്ല.&lt;br /&gt;&lt;span style="color:#3333ff;"&gt;7.&lt;/span&gt;&lt;span style="color:#3333ff;"&gt; മലയാളം അന്നം തരാന്‍ കഴിവില്ലാത്ത ഭാഷയാണെന്ന് പലരും പറയാറുണ്ട്‌. ദിനേന മൈഗ്രന്റായി മാറുന്ന ഒരു സമൂഹമായി കേരളം മാറവെ നമ്മുടെ മാതൃഭാഷയുടെയും സാഹിത്യത്തിന്റെയും അതിജീവനം എങ്ങനെയായിരിക്കും..?&lt;/span&gt;&lt;br /&gt;ഭാഷയുടെ അതിജീവനമൊക്കെ കാലം നിര്‍ണ്ണയിക്കേണ്ട കാര്യങ്ങളാണ്‌, അതേപ്പറ്റി നമ്മള്‍ ഇവിടെയിരുന്ന് പ്രവചനം നടത്തിയിട്ട്‌ കാര്യമൊന്നുമില്ല. പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, സാഹചര്യങ്ങള്‍, രാഷ്ട്രീയദിശാവ്യതിയാനങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ ഒക്കെ ഭാഷയുടെ ഭാവിയെ നിര്‍ണ്ണയിച്ചേക്കാം. ഇന്റര്‍നെറ്റിന്റെ വരവോടെ ഭൂമിയില്‍ ഇംഗ്ലീഷ്‌ ഒഴികെ എല്ലാ ഭാഷകളും അപ്രത്യക്ഷമാകാന്‍ പോകുന്നു എന്ന് നമ്മള്‍ ഭയന്നിരുന്നു. എന്നാല്‍ ലോകത്തെമ്പാടുമുള്ള പ്രാദേശിക ഭാഷകള്‍ അതിന്റെ അതിജീവനത്തിനായി പോരാടുകയും സങ്കേതികത കൈവശപ്പെടുത്തി ഇന്റര്‍നെറ്റില്‍ കയറിക്കുടുകയും ചെയ്‌തു. അക്കൂട്ടത്തില്‍ മലയാളവും ഉണ്ടായിരുന്നു. ഇന്ന് നാം ആശങ്കപ്പെടാനില്ലാത്തവിധത്തില്‍ ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നു. ലോകത്താകമാനമുള്ള മലയാളികള്‍ പണ്ടില്ലാത്തവിധം മലയാളം ഉപയോഗിക്കുന്ന കാലമാണിത്‌. ഇതൊരു ഉദാഹരണം മാത്രമാണ്‌. അപ്പപ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഭാഷ അതിന്റെ വഴി കണ്ടെത്തിക്കൊള്ളും. പിന്നെ സിംഹവാലന്‍ കുരങ്ങനെപ്പോലെ സംരക്ഷിക്കേണ്ട ഒന്നല്ല നമ്മുടെ ഭാഷ. വെറും അഞ്ഞൂറുവര്‍ഷത്തെ പഴക്കമേ അതിനുള്ളൂ. അതുതന്നെ എത്രയധികം മാറ്റങ്ങളിലൂടെയാണ്‌ ഇവിടെ വരെയെത്തിയത്‌. പിന്നെങ്ങനെ ഇപ്പോഴത്തെ നിലയില്‍ അത്‌ തുടരണമെന്ന് നമുക്ക്‌ വാദിക്കാന്‍ കഴിയും..&lt;br /&gt;പിന്നെ നമ്മുടെ സാഹിത്യം. ലോകത്തിലെ മികച്ച കൃതികള്‍ അപ്പപ്പോള്‍ വിവര്‍ത്തനം കെയ്‌തിറങ്ങുന്ന ഒരു ഭാഷയാണ്‌ നമ്മുടേത്‌. നമ്മുടെ വായനക്കാര്‍ക്ക്‌ അത്തരം കൃതികളോടുള്ള പരിചയം ഏറെയാണ്‌. അപ്പോള്‍ ലോകസാഹിത്യത്തിനോടാണ്‌ നമ്മുടെ ഓരോ എഴുത്തുകാരനും മത്സരിക്കാനുള്ളത്‌. അതിനുമാത്രം പ്രതിഭകൊണ്ടും കഠിനാധ്വാനംകൊണ്ടുമല്ലാതെ മലയാളസാഹിത്യത്തിന്‌ ഇനി പിടിച്ചുനില്‌ക്കാനാവില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-5759922143643042186?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/5759922143643042186/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=5759922143643042186' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/5759922143643042186'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/5759922143643042186'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2008/06/2.html' title='കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - 2'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-730969089075584872</id><published>2008-06-12T07:01:00.000-07:00</published><updated>2008-06-12T07:05:34.429-07:00</updated><title type='text'>കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - ചര്‍ച്ച 1</title><content type='html'>&lt;span style="color:#990000;"&gt;സൗദി അറേബ്യയിലെ റിയാദില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേളി ത്രൈമാസികയുടെ ഈ വര്‍ഷത്തെ വാര്‍ഷികപ്പതിപ്പ്‌ ഗള്‍ഫ്‌ സാഹിത്യത്തെ സംബന്ധിച്ച്‌ ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. 'കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന' എന്നാണ്‌ അതിന്‌ പേരു കൊടുത്തിരുന്നത്‌. &lt;/span&gt;&lt;br /&gt;&lt;span style="color:#990000;"&gt;ഗള്‍ഫില്‍ നിന്ന് മുഖ്യധാരാ മാധ്യമങ്ങളില്‍ എഴുതിക്കൊണ്ടിരിക്കുന്ന സിതാര എസ്‌, സുറാബ്‌, കരുണാകരന്‍, ബെന്യാമിന്‍, ടി.പി, അനില്‍കുമാര്‍, പി.ജെ.ജെ. ആന്റണി, സഹീറ തങ്ങള്‍ എന്നിവരാണ്‌ ആ ചര്‍ച്ചയില്‍ പങ്കെടുത്തത്‌. ചര്‍ച്ചയുടെ ഭാഗമായി 11 ചോദ്യങ്ങളാണ്‌ ഉന്നയിക്കപ്പെട്ടത്‌. ആ ചോദ്യങ്ങളും അവയ്ക്കുള്ള എന്റെ മറുപടികളുമാണ്‌ താഴെ കൊടുക്കുന്നത്‌. &lt;/span&gt;&lt;br /&gt;&lt;span style="color:#990000;"&gt;ഈ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരുടെ ഉത്തരങ്ങള്‍ കൂടി ചേരുമ്പോഴേ ഇത് പൂര്‍ണ്ണമാകു എന്നിരുന്നാലും ചോദ്യങ്ങളോടും എന്റെ ഉത്തരങ്ങളോടും ബൂലോകത്തിന്റെ പ്രതികരണമാണ്‌ ഈ പോസ്റ്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അങ്ങനെ ഈ ചോദ്യങ്ങള്‍ ബൂലോകത്തിലും ഒരു ചര്‍ച്ചയാവട്ടെ എന്നാഗ്രഹിക്കുന്നു. &lt;/span&gt;&lt;br /&gt;&lt;span style="color:#990000;"&gt;ആദ്യത്തെ നാല് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ഇവിടെ, തുടര്‍ന്നുള്ളവ അടുത്ത പോസ്റ്റുകളില്‍:&lt;/span&gt;&lt;br /&gt;&lt;span style="color:#3333ff;"&gt;1. ഗള്‍ഫ്‌ ജീവിതത്തെ പ്രവാസമായാണോ കുടിയേറ്റമായാണോ താങ്കള്‍ വിലയിരുത്തുന്നത്‌. വിശദീകരിക്കുമല്ലോ..&lt;/span&gt;&lt;br /&gt;ഒരര്‍ത്ഥത്തില്‍ നമ്മുടേത്‌ പ്രവാസമാണ്‌ മറ്റൊരര്‍ത്ഥത്തില്‍ അത്‌ കുടിയേറ്റവുമാണ്‌. എന്നാല്‍ പൂര്‍ണ്ണമായും ഇതുരണ്ടുമല്ലതാനും. ഇത്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള ചേക്കേറലിന്റെ സന്നിഗ്ദ്ധാവസ്ഥയും ഐറണിയുമാണ്‌. ഇന്ത്യയില്‍ നിലനില്‌ക്കുന്ന പ്രത്യേക രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാരണങ്ങള്‍കൊണ്ടാണ്‌ നാമിവിടെ എത്തപ്പെട്ടത്‌ എന്നതുകൊണ്ടാണ്‌ ഒരര്‍ത്ഥത്തില്‍ നമ്മുടേത്‌ പ്രവാസമാണെന്ന് പറയേണ്ടിവരുന്നത്‌. അതേസമയം നമ്മള്‍ നിര്‍ബന്ധിതമായി രാഷ്ട്രീയ ഭ്രഷ്ടിനാലോ പലായനത്തിനാലോ ഇവിടെ എത്തപ്പെട്ടവരല്ല എന്നതിനാല്‍, സ്വമനസ്സോടെ ഇവിടേക്ക്‌ വന്നവരാണ്‌ എന്ന അര്‍ത്ഥത്തില്‍ നമ്മുടേത്‌ കുടിയേറ്റവുമാണ്‌. പ്രവാസത്തിനും കുടിയേറ്റത്തിനും സ്ഥിരമായി സ്വന്തം രാജ്യമുപേക്ഷിക്കുക എന്നൊരു അര്‍ത്ഥമുണ്ട്‌. എന്നാല്‍ നമുക്കങ്ങനെയൊന്നില്ല. അതാണ്‌ ഗള്‍ഫ്‌ ജീവിതത്തിന്റെ പേരിടിനാവാത്ത ഐറണി.&lt;br /&gt;&lt;span style="color:#3333ff;"&gt;2. എഴുത്തില്‍ ഗള്‍ഫ്‌ ജീവിതം, ഇവിടെ നിന്നുള്ള രൂപകങ്ങള്‍ എന്നിവ സ്വാധീനിച്ചിട്ടുണ്ടോ..? സ്വാധീനിക്കുന്നുവെങ്കില്‍ അത്‌ ഏതു രീതിയിലാണ്‌..?&lt;/span&gt;&lt;br /&gt;തീര്‍ച്ചയായും. കഴിഞ്ഞ 15 വര്‍ഷമായി ഗള്‍ഫില്‍ താമസിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഇവിടുത്തെ സാമൂഹിക ജീവിതം എന്റെ എഴുത്തിനെ നല്ലപോലെ സ്വാധീനിക്കുന്നുണ്ട്‌. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ വന്നുപാര്‍ക്കുന്നിടം എന്ന നിലയില്‍ ഗള്‍ഫ്‌ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു നല്ല 'വിഭവകേന്ദ്ര'മാണ്‌. കേരളത്തില്‍ ജീവിക്കുന്ന ഒരെഴുത്തുകാരന്‌ ഇത്രയും വലിയ സാംസ്കാരിക വൈവിധ്യങ്ങളോട്‌ ഇടപഴകാന്‍ സാഹചര്യം ലഭിക്കുന്നില്ല. ഈ വൈവിധ്യം കണ്ടുപഠിച്ച്‌ അതിനെ കഥയും കവിതയുമാക്കി മാറ്റാന്‍ കഴിയുന്നോ എന്നത്‌ എഴുത്തുകാരന്റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മികച്ച കഥകള്‍ ഈ പശ്ചാത്തലത്തില്‍ നിന്ന് ഉണ്ടായതാണെന്ന് ഞാന്‍ കരുതുന്നു. 'മരീചിക, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, ഗസാന്റെ കല്ലുകള്‍, ആഡിസ്‌ അബാബ എന്നീ കഥകളൊക്കെ ഉദാഹരണങ്ങളായുണ്ട്‌. ഇനി വരുന്ന 'ആടുജീവിതം' എന്ന നോവലും.&lt;br /&gt;&lt;span style="color:#3333ff;"&gt;3. ഗള്‍ഫിലേക്കു വന്ന ആദ്യ കുടിയേറ്റക്കരുടെ തലമുറകളില്‍ നിന്നെഴുത്തുകാര്‍ ഉണ്ടായില്ലെന്നു തന്നെ പറയാം. തീക്ഷ്‌ണാനുഭവങ്ങള്‍ ഉണ്ടായിരുന്ന ആ തലമുറ നമ്മുടെ സാഹിത്യത്തില്‍ അടയാളപ്പെടുക പോലുമുണ്ടായില്ല. ഇന്ന് ഗള്‍ഫില്‍ നിന്ന് ധാരാളം മുഖ്യധാരാ എഴുത്തുകാരുണ്ട്‌. ഈ മാറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹിക ലാവണ്യ പ്രശ്നങ്ങള്‍ എന്തായിരിക്കും..?&lt;/span&gt;&lt;br /&gt;ഗള്‍ഫിലെ മാത്രമല്ല, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കുടിയേറിയവരില്‍ നിന്നും കഥകളൊന്നും വന്നില്ല എന്നു നാം ഓര്‍ക്കണം. എഴുത്തിനുവേണ്ട 'സ്വാസ്ഥ്യം' കൊടുക്കുന്ന തൊഴില്‍ സാഹചര്യങ്ങളായിരുന്നില്ല ഇവിടെയെങ്ങും ഉണ്ടായിരുന്നത്‌ എന്നതാവാം അതിനു കാരണം. എന്നുമാത്രമല്ല അക്കാലത്തെ എഴുത്തിന്റെ വരേണ്യസംഘത്തിലേക്ക്‌ ഒന്ന് എത്തിനോക്കാന്‍ പോലും ഈ പാവങ്ങള്‍ക്കൊന്നും കഴിയുമായിരുന്നില്ല. തൊണ്ണൂറുകളോടെ സാഹചര്യം മാറി. വളരെ കുറച്ചുപേര്‍ക്കെങ്കിലും എഴുത്തിലേക്ക്‌ ഒതുങ്ങുവാനുള്ള തൊഴില്‍ സാഹചര്യങ്ങള്‍ ഒത്തുകിട്ടി. അതേപോലെ തന്നെ നാട്ടില്‍, എഴുത്തിനും എഴുത്തുകാര്‍ക്കുമുള്ള അപ്രമാദിത്യം നഷ്ടപ്പെട്ടു. പ്രമാണ്യവര്‍ഗ്ഗത്തിന്റെ നോട്ടം എഴുത്തുവിട്ട്‌ സിനിമയായി. അതിനിടെ പ്രസിദ്ധീകരണങ്ങള്‍ വര്‍ദ്ധിച്ചു. സാധാരണക്കാരനും ചെന്നുകയറാവുന്ന ഇടമായി എഴുത്തിന്റെ മേഖല തുറന്നുകിട്ടി. അക്കൂട്ടത്തില്‍ ഗള്‍ഫില്‍ നിന്നുള്ള കുറച്ചുപേരും എഴുതുന്നു എന്നേയുള്ളൂ.&lt;br /&gt;&lt;span style="color:#3333ff;"&gt;4. വലിയ മലയാളി സമൂഹത്തിന്റെ നടുക്ക്‌ അന്യനാട്ടില്‍ കഴിയാന്‍ പറ്റുന്നത്‌ എഴുത്തിനെ കൂടുതല്‍ സഹായിക്കുന്നുണ്ടോ..? ഗള്‍ഫിലെ എഴുത്തുകാര്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്‌..? അല്ലെങ്കില്‍ അങ്ങനെ ഒന്നില്ലെന്നുണ്ടോ..? &lt;/span&gt;&lt;br /&gt;മലയാളിത്വം അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കാന്‍ കഴിയും എന്നൊരു പ്രത്യേകത ഈ ജീവിതത്തിനുണ്ട്‌. അതിന്റെ ആഘോഷങ്ങളും അല്‌പത്തരങ്ങളും വഷളത്തരങ്ങളും നന്മയും ഒക്കെ നമുക്കിവിടെ ആസ്വദിക്കാനാവുന്നുണ്ട്‌. അതുകൊണ്ടുതന്നെയാവും ഇവിടെ നിന്ന് എഴുതുന്നവരുടെ കഥകളില്‍ കേരളത്തിന്റെ സാമൂഹികസാഹചര്യങ്ങള്‍ നിറഞ്ഞുനില്‌ക്കുന്നതും. പക്ഷേ വ്യത്യസ്‌തമായ കഥകള്‍ എഴുതാന്‍ മോഹിക്കുന്ന ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഈ ജീവിതം ഒരു നഷ്ടമാണ്‌. തൊട്ടുമുന്നിലുള്ള നിരവധി ബാഹ്യസംസ്കാരങ്ങളുമായി ഇടപഴകാന്‍ കിട്ടുന്ന അപൂര്‍വ്വ അവസരങ്ങളും അതില്‍ നിന്ന് സൃഷ്ടിച്ചെടുക്കാവുന്ന രചനകളുമാണ്‌ അവന്‌ ഈ സമൂഹത്തില്‍ മുഴുകി കഴിയുന്നതുകൊണ്ട്‌ നഷ്ടമാവുന്നത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-730969089075584872?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/730969089075584872/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=730969089075584872' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/730969089075584872'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/730969089075584872'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2008/06/1_12.html' title='കേരളത്തില്‍ നിന്നും കൊണ്ടുവന്ന പേന - ചര്‍ച്ച 1'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-2963424680334711384</id><published>2008-04-21T07:29:00.000-07:00</published><updated>2008-04-21T07:32:33.548-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>സ്റ്റാര്‍ സിംഗറിലെ ആ അഞ്ചു മിനിറ്റ്‌</title><content type='html'>ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ഫൈനല്‍ തത്സമയം കാണാനായി ഓഫീസില്‍ നിന്ന് പലകാരണങ്ങള്‍ പറഞ്ഞ്‌ മുങ്ങിയവരില്‍ നിങ്ങളില്‍ പലരോടൊപ്പം ഞാനുമുണ്ടായിരുന്നു. എന്തെങ്കിലും അട്ടിമറിയോ അദ്ഭുതമോ പ്രതീക്ഷിച്ചായിരുന്നില്ല 20-20പോലും ഉപേക്ഷിച്ച്‌ ടിവിയ്ക്കു മുന്നില്‍ അത്രയും നീണ്ടനേരം കുത്തിയിരുന്നത്‌. സ്റ്റാര്‍ - നജിം തന്നെ എന്ന് ഏതാണ്ട്‌ ഉറപ്പിച്ചുതന്നെയാണ്‌ ഫൈനല്‍ കാണാന്‍ ഇരുന്നതും. സത്യത്തില്‍ വാര്‍ത്തകളിലും പരസ്യങ്ങളിലും ഏഷ്യാനെറ്റ്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ ഒരു കാര്യം സംബന്ധിച്ച ആകാംക്ഷയും കൗതുകവുമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ആ ഫൈനല്‍ ലൈവ്‌.&lt;br /&gt;'ഏഷ്യാനെറ്റിന്റെ നൂതനമായ മുഴുവന്‍ സാങ്കേതിക മികവും ഒന്നിക്കുന്ന ലൈവ്‌ ഷോ' എന്നതായിരുന്നു ആ അവകാശവാദം. എന്തൊക്കെ നൂതനമായ സംരംഭങ്ങളാണ്‌ ഏഷ്യാനെറ്റ്‌ ഈ സാങ്കേതിക യുഗത്തില്‍ ഒരുക്കിയിരിക്കുന്നത്‌ എന്നു കാണാന്‍/ അറിയാനുള്ള സ്വഭാവികമായ ഒരു ആകാംക്ഷ. പക്ഷേ കാത്തിരിപ്പിനെ തീര്‍ത്തും നിരാശപ്പെടുത്തിക്കൊണ്ടാണ്‌ പരിപാടി തുടങ്ങിയതുതന്നെ. എഡിറ്റിംഗ്‌ പിഴച്ചുപോയ ഒരു സിനിമാപോലെ ആ പരിപാടിയില്‍ ഒരിക്കലും ചിത്രവും ശബ്ദവും ഒന്നു ചേര്‍ന്നുവന്നില്ല. മിക്കപ്പോഴും ശബ്‌ദമാദ്യവും ചിത്രം പിന്നീടും ആയിരുന്നു. ഒരു സംഗീതപരിപാടിയുടെ ആസ്വാദ്യത മുഴുവന്‍ നഷ്‌ടപ്പെടുത്താന്‍ മറ്റൊന്നും വേണ്ടല്ലോ. ആ അഞ്ചുമണിക്കൂറിനിടയില്‍ ഒരിക്കല്‍പ്പോലും അത്‌ ശരിയാക്കിയെടുക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല എന്നത്‌ ദുരന്തം തന്നെയായിരുന്നു. ഇതായിരുന്നോ നിരവധി തവണ ആവര്‍ത്തിക്കപ്പെട്ട സാങ്കേതിക മികവ്‌. പോട്ടെ, നിര്‍ണ്ണായകമായ മത്സരത്തിന്റെ ഭാഗമെത്തുന്നു. ഏറെപ്പേരുടെ പ്രിയപ്പെട്ടവനായ നജീബ്‌ പാടാനെത്തിയതും ട്രാന്‍സ്‌മിഷനെ നിന്നുപോകുന്നു. നമ്മള്‍ കാണുന്നത്‌ കലാഭവന്‍ മണിയുടെ ഡാന്‍സ്‌.  നിര്‍ണ്ണായകമായ ആ അഞ്ചുനിമിഷം കരുതിവച്ചിരുന്നതെല്ലാം വ്യര്‍ത്ഥമായിപ്പോയ അവസ്ഥ. കൊട്ടിഘോഷിക്കപ്പെട്ടതെല്ലാം പാഴായിപ്പോയ നിമിഷങ്ങള്‍.&lt;br /&gt;  ഞാനപ്പോള്‍ ആലോചിച്ചതത്രയും അവിടെയുണ്ടായിരുന്ന ടെക്കനിക്കല്‍ സ്റ്റാഫിന്റെ ടെന്‍ഷനും നെഞ്ചിടിപ്പും നിസ്സഹയതാവസ്ഥയുമാണ്‌. എത്ര മുന്നൊരുക്കങ്ങളാവും അവര്‍ അത്രയും നേരത്തിനുവേണ്ടി നടത്തിയിട്ടുണ്ടാവുക. എത്ര തവണ ഓരോ മിഷ്യന്റെയും സാങ്കേതിക അവര്‍ പരീക്ഷിച്ചിട്ടുണ്ടാവും. പക്ഷേ ആ നിര്‍ണ്ണായക നിമിഷത്തില്‍ എല്ലാം പിഴച്ചുപോവുക. ആരാണതിനു ഉത്തരവാദി. ആര്‍ക്ക്‌ ആരെ പഴി ചാരാനാവും. അതിനുവേണ്ടി മേലധികാരികളുടെ എത്ര ചീത്തവിളി അവര്‍ പിന്നീട്‌ കേട്ടിട്ടുണ്ടാവും. നജീബ്‌ വിജയമാഘോഷിക്കുമ്പോള്‍ അതിനൊപ്പം ചിരിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരിക്കുമോ..? സംശയമാണ്‌. അപ്പോഴും അവര്‍ അവരുടെ പല പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടായിരുന്നില്ലല്ലോ. ആരെയും പഴിക്കാനാവത്ത നിമിഷമാണത്‌. എത്രയധികം തയ്യാറെടുപ്പുകള്‍ നടത്തി ആകാശത്തേക്ക്‌ ഉയര്‍ത്തിവിടുന്ന റോക്കറ്റുകള്‍ നിലത്തേക്ക്‌ കൂപ്പുകുത്തുന്നത്‌ കണ്ടിട്ടില്ലേ. ഇതാണ്‌ യന്ത്രങ്ങളുടെ ഒരു അവസ്ഥ. അനശ്ചിതാവസ്ഥ. എല്ലാം തികവായിരുന്നാലും നിന്നുപോകാന്‍ ഒരു നിമിഷം മതി. മനുഷ്യജീവനുപോലും ഇതിനെക്കാള്‍ ഉറപ്പുണ്ടെന്ന് ചിലനേരത്ത്‌ തോന്നിപ്പോകും.&lt;br /&gt;ടെക്‌നിക്കല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കേ അതിന്റെ ബുദ്ധി മുട്ടറിയൂ. എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരുദാഹരണം ഓര്‍മ്മവരുന്നു.അമേരിക്കന്‍ നേവിയില്‍ നിര്‍ണ്ണായകമായ ഒരു യോഗം നടക്കാന്‍ പോകുന്നു. അറിയിപ്പ്‌ രണ്ടുമാസം മുന്‍പേ കിട്ടിയതാണ്‌. വളരെ ഉന്നതരായ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗം. എല്ലാം കൃത്യവും സുരക്ഷിതവും ആണെന്ന് ഒരുനൂറൂവട്ടം പരിശോധിച്ചതാണ്‌. പക്ഷേ ആ പന്ത്രണ്ടാം മണിക്കൂറില്‍ എ.സി യുടെ കംബ്രസര്‍ കത്തിപ്പോകുന്നു. എന്തു ചെയ്യാനാകും. കംബ്രസര്‍ മാറ്റി വയ്ക്കാനുള്ള സമയമില്ല. ഒടുവില്‍ യന്ത്രത്തോട്‌ പരാജയപ്പെട്ട്‌ യോഗം അവര്‍ മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റി. അതാണ്‌ യന്ത്രങ്ങളുടെ കുഴപ്പം.&lt;br /&gt;നജീബ്‌ വിജയിച്ചു. നമ്മള്‍ ആഹ്ലാദിച്ചു. അഹ്ലാദിക്കാനാവാതെ ഒരുകൂട്ടം പേര്‍. അവരെ ഓര്‍മ്മിക്കാനായിരുന്നു ഈ കുറിപ്പ്‌, അല്ലാതെ ഏഷ്യാനെറ്റിന്റെ സാങ്കേതികതയെ കുറ്റം പറയാനായിരുന്നില്ല. അത്‌ മറ്റു പലരും പറഞ്ഞു കഴിഞ്ഞല്ലോ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-2963424680334711384?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/2963424680334711384/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=2963424680334711384' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/2963424680334711384'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/2963424680334711384'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2008/04/blog-post_21.html' title='സ്റ്റാര്‍ സിംഗറിലെ ആ അഞ്ചു മിനിറ്റ്‌'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-2948566763842425834</id><published>2008-04-15T12:32:00.000-07:00</published><updated>2008-04-15T12:58:46.261-07:00</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>സിനിമാറ്റിക് ഡാന്‍സ് - നൃത്തങ്ങളുടെ ഉത്തരാധുനികത</title><content type='html'>സാംസ്‌കാരിക നായകരെന്നും ബുദ്ധിജീവികളെന്നും വിശേഷിപ്പിക്കുന്ന ഒരു വിഭാഗം യാഥാസ്‌ഥിതിക വര്‍ഗ്ഗത്തിനൊപ്പം കൂടി നിരന്തരമായ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഒരു നൃത്തമാണല്ലോ സിനിമാറ്റിക്  ഡാന്‍സ്. നമ്മുടെ റിയാലിറ്റി ഷോകളില്‍ വരുന്നവയില്‍ മുക്കാല്‍പ്പങ്കും അത്തരം നൃത്തങ്ങള്‍ തന്നെ. അതിന്റെ ജനസ്വീകാര്യത കൂടുതല്‍ എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും നിരോധിച്ചതുകൊണ്ടൊന്നും ജനമനസ്സില്‍ സ്ഥാനം കിട്ടിയ ഒരു നൃത്തത്തെ നിരോധിച്ചു നിര്‍ത്താനാവില്ലെന്ന് ഈ ഷോകള്‍ തെളിയിക്കുന്നു.&lt;br /&gt;  സത്യത്തില്‍ അത്രയങ്ങ് എതിര്‍ക്കപ്പെടേണ്ട ഒരു നൃത്തരൂപമാണോ ഈ സിനിമാറ്റിക് ഡാന്‍സ്..? എന്താണ് അതിനെതിരെ ഉന്നയിക്കുന്ന പരാതികള്‍..? അതിന്റെ ചടുലാമായ ചലനങ്ങളും ശരീരഭാഷയും പ്രകോപനപരവും ലൈംഗീകോദ്ദീപകങ്ങളും ആണെന്നാണ് ഒരാരോപണം. എങ്കില്‍ എന്തിന് അതിനെ മാത്രം കുറ്റം പറയുന്നു... നമ്മുടെ ഭരതനാട്യത്തിന്റെയും മോഹിനിയാട്ടത്തിന്റെയും തിരുവാതിരയുടെയും ലാസ്യഭാവങ്ങള്‍ കാമോദ്ദീപകങ്ങളും പ്രകോപനപരവുമല്ലേ..? അങ്ങനെ വരുമ്പോള്‍ താളത്തിലും വേഗത്തിലും മാത്രമേ ഇവയൊക്കെ തന്നില്‍ വ്യത്യാസമുള്ളൂ എന്നുവരുന്നു. പിന്നെന്തേ സിനിമാറ്റിക് ഡാന്‍സിനു മാത്രം ഒരു വിവേചനം..?&lt;br /&gt;  നിങ്ങള്‍ അത്രയങ്ങ് പ്രകോപിതരാ‍വില്ലെങ്കില്‍ സിനിമാറ്റിക് ഡാന്‍സിനെ നൃത്തരൂപങ്ങളുടെ ആധുനികതയെന്നോ ഉത്തരാധുനികതയെന്നോ നമ്മുക്ക് വിശേഷിപ്പിക്കാം. ഒരു കാലത്ത് കവിതയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാ‍ടോ സച്ചിദാനന്ദനോ കൊണ്ടുവന്നതുപോലെ ഒരു അശാസ്‌ത്രീയതയുടെ സൌന്ദര്യമാണ് സിനിമാറ്റിക് ഡാന്‍സ്. വൃത്തവും ഛന്ദസുമില്ലാതെ കവിതകള്‍ രചിക്കപ്പെട്ടപ്പോള്‍ അന്നത്തെ മൌലികവാദികള്‍ അതിനെ നഖശിഖാന്തം എതിര്‍ക്കുകയും ഇതാ ഭൂമിയില്‍ സര്‍വ്വതും തകര്‍ന്നടിയാന്‍ പോകുന്നു എന്ന് വിലപിക്കുകയും ചെയ്‌തു. എന്നാല്‍ പുത്തന്‍ സൌന്ദര്യനിര്‍മ്മാണത്തിലൂടെ അവര്‍ കവിതയെ ജനപക്ഷത്ത് ആക്കിത്തീര്‍ക്കുകയാണ് ചെയ്‌തത്. അതുപോലെ നിയതമായ ചുവടുവയ്പ്പുകളും ശാസ്‌ത്രീയ വിധികളുമുള്ള നൃത്തരൂപങ്ങളുടെ പാരമ്പര്യചട്ടങ്ങളില്‍ നിന്നുള്ള വിട്ടുപോരലാണ് സിനിമാറ്റിക് ഡാന്‍സിന്റെ ഉത്തരാധുനികത! അതിന്റെ ചുവടുകള്‍ സ്വയം തീര്‍ക്കപ്പെടുന്നവയാണ്. പാരമ്പര്യവാദികള്‍ക്ക് അളന്നു തിട്ടപ്പെടുത്താവുന്നവയല്ല അതിന്റെ ചലനങ്ങള്‍. നര്‍ത്തകന്റെ ഭാവനയില്‍ വിരിയുന്ന ഏതു ചുവടുവയ്പ്പുകളും അവിടെ സ്വയം സൌന്ദര്യമായിത്തീരുകയാണ് ചെയ്യുന്നത്. അത് സ്വഭാവികമായും ജനങ്ങളെ തങ്ങളുടെ പക്ഷത്താക്കുന്നു. പാരമ്പര്യ നൃത്തശാസ്‌ത്ര വിധികളുടെ തടവില്‍ കഴിയുന്നവര്‍ എത്രയൊക്കെ എതിര്‍ത്താലും അത് സ്വയം അതിന്റെ ആസ്വാദകരെ കണ്ടെത്തുക തന്നെ ചെയ്യും. കാരണം അതിന്‌ വൈവിധ്യമുണ്ട്, ആവിഷ്കാരത്തിന്റെ വിശാലമായ സ്വാതന്ത്ര്യമുണ്ട്. ചട്ടക്കൂട്ടില്‍ നിന്നുള്ള വിടുതലുണ്ട്, സ്വയം പ്രകാശനത്തിനുള്ള അവകാശവുമുണ്ട്. ഗുരുമുഖത്തു നിന്നും കണ്ടുപഠിച്ച ചുവടുകളല്ല ഒരു സിനിമാറ്റ്ക് നര്‍ത്തകന്‍ തന്റെ കാഴ്ചക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഏതൊരാളുടെയും ചുവടുവയ്പ്പുകള്‍ മറ്റൊരാള്‍ക്ക് അനുകരിക്കാനുള്ള നിര്‍ബന്ധം സിനിമാറ്റിക് ഡാന്‍സിനില്ല, ആരുടെയും കണ്ടുപിടുത്തങ്ങളെ അത് ശാസ്‌ത്രമെന്ന പേരില്‍ അനന്തകാലത്തേക്കും അനുകരിക്കാന്‍ നിഷ്കര്‍ഷിക്കുന്നില്ല. താളബോധമുള്ള നൃത്തബോധമുള്ള ഓരോ മനസ്സിലും രൂപപ്പെടുന്ന ചുവടുകള്‍ സ്വയം പ്രകാശിപ്പിക്കുകയും അത് പുത്തന്‍ സൌന്ദര്യ നിര്‍മ്മിതിയ്ക്ക് കാരണമാവുകയും ചെയ്യുന്നു.  എന്തെല്ലാം പോരായ്മ പറഞ്ഞാലും അനന്താമായ ആ സ്വാതന്ത്ര്യത്തിന്റെ അവകാശമാണ് എന്നെ സിനിമാറ്റിക് ഡാന്‍സിന്റെ പക്ഷക്കാരനാക്കുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-2948566763842425834?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/2948566763842425834/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=2948566763842425834' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/2948566763842425834'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/2948566763842425834'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2008/04/blog-post.html' title='സിനിമാറ്റിക് ഡാന്‍സ് - നൃത്തങ്ങളുടെ ഉത്തരാധുനികത'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-106636432567477365</id><published>2008-02-19T11:25:00.000-08:00</published><updated>2008-02-20T06:22:43.137-08:00</updated><title type='text'>അന്ന, മൃഗശാല, ജെമിനി സര്‍ക്കസ്‌</title><content type='html'>&lt;span style="color:#990000;"&gt;അന്ന&lt;/span&gt;&lt;br /&gt;കോഴിക്കോട്ട്‌ നില്‌ക്കുമ്പോഴാണ്‌ ആ വാര്‍ത്ത അറിയുന്നത്‌. ഒരു പഴയ സൗഹൃദമായിരുന്നു അന്ന. ഒന്നുമുതല്‍ പ്രീഡിഗ്രി വരെ ഒന്നിച്ചുപഠിച്ചതിന്റെ വെറും പരിചയമല്ല അതിനപ്പുറവും ഉണ്ടായിരുന്ന നല്ലൊരു കൂട്ട്‌. അവളുടെ സഹോദരന്‍ സുനില്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്‌. അന്നയുടെ ഊര്‍ജ്ജസ്വലതയും തീക്ഷ്ണതയും മനസ്സിലിട്ട്‌ പണ്ടൊരു കഥ എഴുതിയിട്ടുണ്ട്‌ ഞാന്‍. 'ഒരു വിവാഹ ക്ഷണക്കത്തിനുള്ള മറുപടി' യുത്തനേസിയ എന്ന കഥാസമാഹാരത്തില്‍ അത്‌ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്‌. തീക്ഷ്ണവും ക്ഷുഭിതവുമായിരുന്നു അന്നയുടെ കോളേജ്‌ ദിനങ്ങള്‍. അനന്യമായ ചിന്താപദ്ധതികള്‍ അവള്‍ക്കുണ്ടായിരുന്നു. പക്ഷേ എല്ലാം പതിയെ കൊഴിഞ്ഞില്ലാതാവുന്നു എന്ന എന്റെ തോന്നലില്‍ നിന്നാണ്‌ പണ്ട്‌ അങ്ങനെയൊരു കഥ എഴുതിയത്‌. ആ തോന്നല്‍ പിന്നത്തെ ജീവിതത്തിനിടയിലെപ്പഴോ അന്നയെയും പിടികൂടി എന്നാണ്‌ ഇപ്പോഴെനിക്ക്‌ തോന്നുന്നത്‌.&lt;br /&gt;ആ വാര്‍ത്ത അറിഞ്ഞതോടെ, മുന്നാലുദിവസത്തെ പദ്ധതിയുമായി കോഴിക്കോടിനു പോയ എനിക്ക്‌ പിന്നവിടെ നില്‌പ്പുറച്ചില്ല. മാധ്യമത്തിലും മാതൃഭൂമിയിലും ഒന്ന് ഓടിക്കയറി എന്‍.പി. സജീഷിനെയും എം. ആര്‍ രാജേഷിനെയും ഒന്നു കണ്ട്‌ നേരെ നാട്ടിലേക്ക്‌ തിരികെപ്പോന്നു. അന്നയുടെ അന്ത്യയാത്രയ്ക്ക്‌ സാക്ഷിയാവാന്‍. ശവസംസ്കാര ചടങ്ങിനിടെ മറ്റൊരു സുഹൃത്ത്‌ കരഞ്ഞതുപോലെ കോളേജ്‌ കാലത്തിനുശേഷം എത്രയോവട്ടം അവളുടെ വീടിനടുത്തുകൂടി പോയിരിക്കുന്നു, ഒരിക്കല്‍പ്പോലും അവിടൊന്നു കയറി എന്തുണ്ടെടീ വിശേഷം എന്നൊന്നു ചോദിക്കാന്‍ നമുക്കൊന്നും തോന്നിയില്ലല്ലോ. സന്തോഷരായിരിക്കുന്നു എന്ന് നമ്മള്‍ കരുതുന്നവരൊക്കെ അത്ര സന്തോഷത്തിലല്ല ജീവിക്കുന്നതെന്ന് അന്ന എന്നെ ഓര്‍മ്മിപ്പിക്കുന്നു. നാളേക്ക്‌ എന്നു മാറ്റി വയ്ക്കുന്നതൊക്കെ ഒരിക്കലും സംഭവിക്കാതെ കടന്നുപോകാനാണ്‌ സാധ്യതയെന്നും.&lt;br /&gt;&lt;br /&gt;&lt;span style="color:#990000;"&gt;തിരുവനന്തപുരം മൃഗശാല&lt;/span&gt;&lt;br /&gt;വളരെ ചെറുതായിരുന്നപ്പോള്‍ ഒന്നുരണ്ടുവട്ടം മൃഗശാല സന്ദര്‍ശിച്ചതിന്റെയും ആദ്യമായ പല മൃഗങ്ങളെയും കണ്ടതിന്റെയും അദ്ഭുതം ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. അത്തരം ഇടങ്ങളിലേക്ക്‌ ഇപ്രായത്തില്‍ വീണ്ടും ചെല്ലുമ്പോള്‍ നാം നമ്മുടെ ബാല്യത്തിലേക്കാണ്‌ ചെല്ലുന്നത്‌. ആ ബാല്യം അത്രയൊന്നും ദൂരെയല്ലാത്തപോലെ ഒരു കൗതുകം ഇപ്പോഴും മനസ്സില്‍ അവശേഷിക്കുന്നുണ്ട്‌. ഇത്തവണ പോയത്‌ എന്റെ കുട്ടികള്‍ക്കുവേണ്ടിയായിരുന്നു. അവരും ഭാവിയിലേക്ക്‌ ആ ദിവസം മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാവാം.&lt;br /&gt;മൃഗശാല ആകെയൊന്ന് മാറിയിട്ടുണ്ട്‌. പണ്ട്‌ കൂട്ടില്‍ക്കിടന്ന മൃഗങ്ങളില്‍ പലവയും ഇന്ന് അതിനുവേണ്ടി വേര്‍തിരിച്ചിരിക്കുന്ന തുറസ്സിടങ്ങളിലേക്ക്‌ മാറിയിരിക്കുന്നു. കുരങ്ങന്മാര്‍ക്ക്‌ മരങ്ങളും സിംഹത്തിന്‌ വനാന്തരവും മാനുകള്‍ക്കായി മൈതാനങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കൂടുകളില്‍ അടയ്ക്കപ്പെട്ട വന്യജീവികള്‍ എന്ന സങ്കല്‌പം മാറ്റി അതാത്‌ ജീവികളുടെ ജീവിതപരിസരവുമായി ഇണങ്ങുന്ന ഇടങ്ങള്‍ എന്ന പാശ്ചാത്യസങ്കല്‌പത്തിലേക്ക്‌ ഏറെ വൈകിയാണെങ്കിലും നമ്മുടെ മൃഗശാലയും മാറിയിരിക്കുന്നു. അവിടുത്തെ ഒട്ടകപ്പക്ഷിയുടെ താമസസ്ഥലം ഉദ്ഘാടനം ചെയ്യാന്‍ നമ്മുടെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയാണെത്തിയത്‌ എന്നത്‌ കൗതുകകരമായ സംഗതിയാണ്‌. തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്താണ്‌ ഈ മൃഗശാല സ്ഥിതിചെയ്യുന്നത്‌. കേരളത്തെ ഇന്ന് ഭരിക്കുന്ന ഭൂമാഫിയ വളരെ കൊതിയോടെ നോക്കിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്‌. മൃഗശാല ഏതെങ്കിലും കിഴക്കന്‍ ഭാഗത്തേക്കു മാറ്റി അവൈടെ ഷോപ്പിംഗ്‌ കോപ്ലക്സുകള്‍ പണിയണമെന്ന് അവരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്‌. എന്നാല്‍ രാഷ്ട്രീയകക്ഷികളുടെ ഇച്ഛാശക്‌തിയോടെയുള്ള പ്രതിഷേധങ്ങളാണ്‌ ഇപ്പോഴും തിരുവനന്തപുരം മൃഗശാലയെ അവിടെ നിലനിര്‍ത്തുന്നത്‌. പക്ഷേ കേരളത്തെ എമ്പാടും വിഴുങ്ങിക്കഴിഞ്ഞ ഈ ഭൂമാഫിയയുടെ വലിയ പ്രലോഭനങ്ങള്‍ക്കു മുന്നില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക്‌ എത്രകാലം പിടിച്ചു നില്‌ക്കാനാവും എന്ന് സംശയമുണ്ട്‌. ഒരുപക്ഷേ നാളെയൊരിക്കല്‍ എന്റെ കുട്ടികള്‍ തിരുവനന്തപുരത്തെ ഒരു ഭക്ഷണശാലയിലിരുന്ന് കെന്റൂക്കി ചിക്കനടിക്കുമ്പോള്‍ പണ്ടിവിടെ ഒരു മൃഗശാലയുണ്ടായിരുന്നു, ഞങ്ങളവിടെ വന്നിട്ടുണ്ട്‌ എന്ന് പറയേണ്ടി വരുമോ..? അങ്ങനെ വരാതിരിക്കട്ടെ. ഈ മൃഗശാലയുടെ ഇടവഴികളിലൂടെ നടക്കുമ്പോള്‍ അവര്‍ അവരുടെ കുട്ടികളുടെ കണ്ണുകളില്‍ നിറയുന്ന ആദ്യകൗതുകം കാണാന്‍ ഇടയാവട്ടെ.&lt;br /&gt;&lt;br /&gt;&lt;span style="color:#990000;"&gt;ജെമിനി സര്‍ക്കസ്‌&lt;/span&gt;&lt;br /&gt;സര്‍ക്കസ്‌ എന്നുകേള്‍ക്കുമ്പോള്‍ രാത്രികാലങ്ങളില്‍ ആകാശത്ത്‌ കറങ്ങിത്തിരിന്‍ഞ്ഞെത്തുന്ന ഒരു നീളന്‍ പ്രകാശമാണ്‌ ആദ്യം ഓര്‍മ്മയില്‍ എത്തുന്നത്‌. പണ്ടൊക്കെ എത്ര ആകാംക്ഷയായിരുന്നെന്നോ ഈ ആകാശവെളിച്ചം കാണാന്‍. ഇരുപതു വര്‍ഷത്തിനുശേഷം വീണ്ടും ജെമിനി സര്‍ക്കസ്‌ പത്തനംതിട്ടയില്‍ പ്രദര്‍ശനത്തിനെത്തിയെന്നറിഞ്ഞപ്പോള്‍ ആ വെളിച്ചം തിരഞ്ഞ്‌ ഏറെ രാത്രികളില്‍ പുറത്ത്‌ കാത്തുനിന്നു. പക്ഷേ ഇത്തവണ സര്‍ക്കസിനൊപ്പം ആ വെളിച്ചമെത്തിയില്ല. കാലം മാറുമ്പോള്‍ പല വെളിച്ചങ്ങളും ഇതുപോലെ ഇല്ലാതാവുന്നു. ഞാന്‍ കാതോലിക്കേറ്റില്‍ പ്രിഡിഗ്രിക്ക്‌ പഠിക്കുന്ന കാലത്താണ്‌ ഇതിനുമുന്‍പ്‌ ജെമിനി സര്‍ക്കസ്‌ അതിന്റെ ലോകംചുറ്റി സഞ്ചാരത്തിനിടയില്‍ പത്തനംതിട്ടയില്‍ എത്തുന്നത്‌. ധൂമകേതുവിന്റെ പോലെയുള്ള ആ വരവ്‌ ഇത്തവണത്തെ എന്റെ അവധിയുമായി ഒത്തുവന്നു. പ്രീഡിഗ്രിക്കാലത്ത്‌ ഒന്നും രണ്ടും തവണയല്ല ഏഴുതവണയാണ്‌ ഞാന്‍ ജെമിനി സര്‍ക്കസ്‌ കണ്ടത്‌. സര്‍ക്കസിനോടുള്ള അമിത താത്‌പര്യമായിരുന്നില്ല, അതിലെ സുന്ദരിയായ ഒരു ആര്‍ട്ടിസ്റ്റിനെ വീണ്ടുംവീണ്ടും കാണാനുള്ള ഒരു കൗമാരക്കാരന്റെ ആഗ്രഹമായിരുന്നു അത്‌. ഇരുപതുവര്‍ഷം മുന്‍പുണ്ടായിരുന്ന ഒരു കഥാപാത്രം ഇപ്പോഴും നിശ്ചലമായി നില്‌ക്കുന്നു എന്ന മിഥ്യാവിചാരമാണോ എന്നെ ജെമിനി സര്‍ക്കസിന്റെ ടെന്റിലേക്ക്‌ നയിച്ചതെന്നു തോന്നുന്നു. സമാനമായ ഒരു സംഭവം എം. കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍ ഒരിക്കല്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു. അദ്ദേഹം ഒരു കാറില്‍ യാത്ര ചെയ്യുകയാണ്‌. പെട്ടെന്ന് ഒരു വളവനുവച്ച്‌ അതിസുന്ദരിയായ ഒരു സ്‌ത്രീ പ്രത്യക്ഷപ്പെട്ടു. ഒരുനിമിഷം മാത്രം ആ സൗന്ദര്യം കണ്ടാസ്വദിച്ച്‌ അദ്ദേഹം യാത്ര തുടര്‍ന്നു. പിന്നീട്‌ എപ്പോള്‍ ആ വഴി വന്നാലും ആ വളവിനെത്തുമ്പോള്‍ ആ സുന്ദരിയായ സ്‌ത്രീ പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം ആശിക്കുന്നു. തനിക്കിഷ്ടപ്പെട്ട കാലത്തെ നിശ്ചലമാക്കി നിര്‍ത്താനുള്ള മനസ്സിന്റെ ഒരു പാഴ്‌ശ്രമം. ജെമിനി സര്‍ക്കസിന്റെ ടെന്റുകള്‍ക്ക്‌ ഇപ്പോള്‍ പണ്ടുകണ്ട നിറമില്ല, ആകര്‍ഷണീയതയില്ല. സ്വപ്നത്തിലെ ടെന്റ്‌ സൗന്ദര്യത്തിന്റെ കൂടാരമായിരുന്നു ഇന്നത്‌ റാര്‍പാളിന്റെയും തകരപ്പാട്ടയുടെയും താത്‌കാലിക നിര്‍മ്മതി. സര്‍ക്കസില്‍ ഇപ്പോള്‍ പഴയതുപോലെ മൃഗങ്ങളില്ല. ആന, കുതിര ഒട്ടകം, നായ തീര്‍ന്നു. പണ്ട്‌ സിംഹത്തിന്റെയും കരടിയുടെയും പുലിയുടെയും രൂക്ഷഗന്ധം സര്‍ക്കസിന്റെ സന്തതസഹചാരിയായിരുന്നു. പ്രതാപം അസ്‌തമിക്കുന്നതുപോലെ തോന്നിച്ച ആ കൂടാരത്തില്‍ തീര്‍ച്ചയായും പണ്ടുകണ്ട ആ പെണ്‍കുട്ടിയുമില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ എന്റെ സങ്കല്‌പങ്ങള്‍ക്ക്‌ തിരിച്ചറിയാനാവാത്തവണ്ണം അവള്‍ മാറിപ്പോയിരിക്കും. പകരം പുതിയ പെണ്‍കുട്ടികള്‍ വന്നിരിക്കുന്നു. പുതിയ ഐറ്റങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌ ടെന്റില്‍ നിറഞ്ഞു നിന്ന അവരാരും എന്റെ സൗന്ദര്യബോധത്തെ വന്നുതൊട്ടതേയില്ല. എന്റെ കണ്ണില്‍ നിറഞ്ഞതത്രയും അവരുടെ കവിളില്‍ തേച്ച ചായങ്ങളാണ്‌. പ്രായം ചെന്ന മനസ്സ്‌ ചില സൗന്ദര്യങ്ങള്‍ക്കു മേല്‍ ഉറച്ചുപോയിരിക്കുന്നു. അതിനെ ഇനി ഇളക്കണമെങ്കില്‍ അതിനെ കവച്ചുവയ്ക്കുന്ന സൗന്ദര്യങ്ങള്‍ അവതരിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കല്‍ അവരെ നേരില്‍ക്കണ്ടാല്‍ ഇവരെയാണോ ഞാനിത്ര ആരാധിച്ചിരുന്നത്‌ എന്നു തോന്നിയേക്കാം. അതുവേണ്ട ഞാനെന്റെ സൗന്ദര്യസങ്കല്‌പങ്ങളുടെ പഴയ കൂടാരത്തിലേക്ക്‌ മടങ്ങിപ്പോകുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-106636432567477365?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/106636432567477365/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=106636432567477365' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/106636432567477365'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/106636432567477365'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2008/02/2.html' title='അന്ന, മൃഗശാല, ജെമിനി സര്‍ക്കസ്‌'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-7989994617238442884</id><published>2008-02-14T21:14:00.000-08:00</published><updated>2008-02-14T21:19:21.723-08:00</updated><category scheme='http://www.blogger.com/atom/ns#' term='സാഹിത്യം'/><category scheme='http://www.blogger.com/atom/ns#' term='നാട്'/><category scheme='http://www.blogger.com/atom/ns#' term='യാത്രാനുഭവങ്ങള്‍'/><title type='text'>യാത്രകള്‍ ഓര്‍മ്മകള്‍ ആത്മാനുഭവങ്ങള്‍</title><content type='html'>&lt;span style="color:#cc0000;"&gt;യാത്രകള്‍ &lt;/span&gt;&lt;br /&gt;&lt;br /&gt;കഴിഞ്ഞ നീണ്ട പ്രവാസവര്‍ഷങ്ങളിലൊക്കെ അവധിയ്ക്കു ചെല്ലുമ്പോള്‍ കാറുമായി എയര്‍പോര്‍ട്ടില്‍ വരാറുണ്ടായിരുന്നത്‌ അച്ചാച്ചനായിരുന്നു. ഇത്തവണ ചെല്ലുന്നു എന്നു പറഞ്ഞപ്പോള്‍ എനിക്കു വയ്യ എന്നു പറഞ്ഞു. നീണ്ടയാത്രകള്‍ ചെയ്യാനാവാത്തവിധം പ്രിയപ്പെട്ടവര്‍ക്ക്‌ പ്രായമാകുന്നു എന്ന് ആ വയ്യാഴ്‌കപറച്ചില്‍ എന്നെ ഓര്‍മ്മിപ്പിച്ചു. പ്രിയപ്പെട്ടവര്‍ക്കു മാത്രമല്ല എനിക്കും. നീണ്ട പതിനഞ്ചു വര്‍ഷങ്ങളാണ്‌ പ്രവാസഭൂമിയില്‍ പിന്നിട്ടുകഴിഞ്ഞത്‌. ഇന്നലത്തെപ്പോലെ അത്ര അടുത്ത്‌. മറ്റുപലരെയും പോലെ ഈ പ്രവാസം എന്നെ അത്രയ്ക്കൊന്നും മടുപ്പിച്ചിട്ടില്ല എന്നത്‌ ഒരു സമസ്യയാവാം. വായന, എഴുത്ത്‌, സാഹിത്യപ്രവര്‍ത്തനങ്ങള്‍, നല്ല സൗഹൃദങ്ങള്‍ - നാട്ടില്‍ ആയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം ഇക്കാര്യങ്ങളിലൂടെ എനിക്ക്‌ നേടാനായിട്ടുണ്ടെന്ന് തോന്നുന്നു.&lt;br /&gt;നമ്മള്‍ നിരന്തരം നമ്മളെത്തന്നെ കണ്ടിരിക്കുന്നതിനാല്‍ പ്രായമേറുന്നത്‌ അറിയുന്നതേയില്ല. മറ്റുള്ളവരുടെ മുഖത്തെ ചുളിവും കറുപ്പും കഷണ്ടിയും കിതപ്പുകളുമാണ്‌ നമ്മെ നമ്മുടെ പ്രായം ഓര്‍മ്മിപ്പിക്കുന്നത്‌. പോരുമ്പോള്‍ നിക്കറിടാതെ നടന്ന കുട്ടികളൊക്കെ തലപൊക്കി നോക്കേണ്ട പരുവത്തിലേക്ക്‌ നീണ്ടുവളര്‍ന്നിരിക്കുന്നു. കഴിഞ്ഞതവണ ചെന്നപ്പോള്‍ കൈപിടിച്ചിരുത്തി സ്നേഹാന്വേഷണങ്ങള്‍ ആരാഞ്ഞവരില്‍ പലരും ഇനിയൊരിക്കലും മടങ്ങി വരാത്ത ലോകത്തിലേക്ക്‌ അപ്രത്യക്ഷരായിരിക്കുന്നു. ഒരു തലമുറ കൊഴിഞ്ഞുപോകുന്നത്‌ നാം നമ്മുടെ കണ്‍മുന്നില്‍ കാണുന്നു. അടുത്ത ഊഴം നമുക്കാണല്ലോ എന്ന് ഉള്ളിലൊരു കൊള്ളിയാന്‍ മിന്നുന്നു.&lt;br /&gt;വിമാനമിറങ്ങി വീട്ടിലേക്കുള്ള നൂറു കിലോമീറ്റര്‍ യാത്രയില്‍ നാടിന്റെ അവസ്ഥ ഏതാണ്ട്‌ നമുക്ക്‌ പ്രത്യക്ഷപ്പെടുന്നു. പാതിവഴിക്ക്‌ മലേഷ്യയിലെ പതിബെല്‍ കമ്പനി ഉപേക്ഷിച്ചുപോയ എം.സി. റോഡിലൂടെയുള്ള ആ യാത്ര സ്വര്‍ഗ്ഗത്തിലൂടെയും നരകത്തിലൂടെയും മാറിമാറിയുള്ള ഒരു യാത്രയായിരുന്നു. പിന്നെ നാട്ടില്‍ അങ്ങോളമിങ്ങോളം പല യാത്രകള്‍ നടത്തിയതില്‍ നിന്ന് മനസ്സിലായത്‌, പത്രങ്ങളും രാഷ്ട്രീയക്കാരും പറയുന്നതുപോലെ കേരളത്തിലെ എല്ലാ റോഡുകളും അത്ര മോശമല്ല എന്നാണ്‌. ചിലറോഡുകള്‍ ഇന്നും നശിക്കാതെ കിടക്കുന്നുണ്ട്‌. അവയെല്ലാംതന്നെ മേല്‍പ്പറഞ്ഞ പതിബെല്‍ പണിഞ്ഞതാണെന്ന് അറിയുമ്പോള്‍ ആഗോളവത്‌കരണ വിരുദ്ധനായ എനിക്കൊരു വൈക്ലബ്യം. എന്നാലും സത്യത്തിന്റെ നേര്‍ക്ക്‌ കണ്ണടയ്‌ക്കാനാവില്ലല്ലോ.കോടതിയുടെ ഇടപെടല്‍ മൂലം റോഡുകള്‍ അടിയന്തരമായി റിപ്പയര്‍ ചെയ്യുന്ന കാലംകൂടിയായിരുന്നു അത്‌. ഈയം പൂശുന്നത്ര കനത്തിലാണ്‌ കുഴികള്‍ മാത്രം അവശേഷിച്ച റോഡുകളില്‍ നമ്മുടെ നാട്ടുപണിക്കാര്‍ ടാറൊഴിക്കുന്നത്‌. അതൊക്കെ ഞാന്‍ തിരികെ പോരുന്നതിനു മുന്‍പേ ഇളകിത്തുടങ്ങിയിരുന്നു. നാടിന്റെ പണം ഒഴുകിപ്പോകുന്ന വഴികള്‍...&lt;br /&gt;മതവും രാഷ്ട്രീയവും തമ്മില്‍ വലിയ സംവാദങ്ങള്‍ നടക്കുന്ന ഒരു കാലം കൂടിയായിരുന്നു അത്‌. പക്ഷേ അതിന്‌ മുന്‍കാലങ്ങളില്‍ എഴുപതുകളിലോ എണ്‍പതുകളിലോ ഉണ്ടായിരുന്ന പ്രസക്‌തി ഉണ്ടെന്ന് എനിക്ക്‌ തോന്നിയില്ല. മതവും രാഷ്ട്രീയവും അത്രയ്ക്ക്‌ ഇഴപിരിഞ്ഞു കിടക്കുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. രണ്ടും പ്രാമാണിക സ്ഥാനം ആവശ്യപ്പെടുന്നു എന്നു മാത്രം. മതത്തെ വളര്‍ത്താനും പരിപോഷിപ്പിക്കാനും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുക്കിക്കൊടുത്തുകൊണ്ട്‌ സ്യൂഡോസംവാദങ്ങള്‍ ഒരുക്കുന്നതിന്റെ കാപട്യമാണ്‌ നാം കാണുന്നത്‌. രാവിലെ കേരളത്തിലെ നല്ലൊരു ശതമാനം സര്‍ക്കാര്‍ ബസ്സുകളും ഓടുന്നത്‌ ഏതെങ്കിലും പള്ളിയുടെയോ അമ്പലത്തിന്റെയോ മുറ്റത്തേക്കാവും. തിരുവല്ല വരെ ഉണ്ടായിരുന്ന എല്ലാ ബസ്സുകളും ഇന്ന് ചക്കുളത്തുകാവ്‌ വരെ പോകും. മാന്നാര്‍ വരെയുണ്ടായിരുന്നവ പരുമലപ്പള്ളി വരേക്കും. കൊട്ടാരക്കയില്‍ ഒരു ബസ്‌ അതിന്റെ യാത്ര അവസാനിപ്പിക്കുന്നില്ല അത്‌ ഭഗവതി ക്ഷേത്രം വരെപ്പോകും. ചാലക്കുടി വരെയല്ല പോട്ടവരെ. അങ്ങനെ കേരളത്തിലുടനീളം. അതിലൊക്കെ യാത്രക്കാരുണ്ടായിട്ടാണ്‌ അവ പോകുന്നത്‌. മതത്തിനെ ആവശ്യമുള്ളവര്‍ ഇന്ന് വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ മേധാവികള്‍ പ്രാമാണികവും ആവശ്യപ്പെടുന്നു. മറ്റൊരു രസകരമായ ചിന്ത ഈ യാത്രകള്‍ക്കിടയില്‍ എനിക്കുണ്ടായി. ഗള്‍ഫുനാടുകളിലെ റോഡുകളില്‍ ഏറ്റവും അധികം പരിഗണന കൊടുക്കുന്നത്‌ ഏതുതരം വാഹനങ്ങള്‍ക്കാണ്‌..? ആംബുലന്‍സ്‌, ഫയര്‍ സര്‍വ്വീസ്‌, പോലീസ്‌. ഇവ മൂന്നിന്റെയും കാര്യം കഴിഞ്ഞിട്ടേയുള്ളു ബാക്കി എന്തും. എന്നാല്‍ കേരളത്തിലെ കാര്യം എന്താണ്‌..? അവിടെ ഏറ്റവും പ്രാമുഖ്യം ആംബുലന്‍സിനും ഫയറിനും ഒന്നുമല്ല ജാഥകള്‍ക്കാണെന്നാണ്‌ എനിക്കു തോന്നിയ കാര്യം. ഗതാഗതം മുഴുവന്‍ മണിക്കൂറുകളോളം സ്‌തംഭിപ്പിച്ച്‌ പോലീസിന്റെ അകമ്പടിയോടെ ഏറ്റവും സുരക്ഷിതമായി ഏറ്റവും സംരക്ഷിക്കപ്പെട്ട്‌ നടത്തുന്ന ജാഥകള്‍! അതു മുറിച്ചു കടക്കാന്‍ ഇന്ന് കേരളക്കരയില്‍ ഒരു ജീവിക്കും ധൈര്യമില്ല. അങ്ങനെ ശ്രമിക്കുന്നവന്റെ നടു ചവുട്ടിയൊടിക്കുന്ന കാഴ്ച നാം കണ്ടതാണല്ലോ. ജാഥകള്‍ നീണാള്‍ വാഴട്ടെ, മതരാഷ്ട്രീയ സംവാദം അന്യൂന്യം തുടരട്ടെ...&lt;br /&gt;&lt;br /&gt;&lt;span style="color:#990000;"&gt;പുസ്‌തകപ്രദര്‍ശനം... പ്രകാശനം...&lt;/span&gt;&lt;br /&gt;ഡി.സി. ബുക്സ്‌ തിരുവനന്തപുരത്തും ദര്‍ശന കോട്ടയത്തും നടത്തിയ പുസ്‌തകമേളകളില്‍ പങ്കെടുക്കാന്‍ ഇത്തവണ കഴിഞ്ഞു. തിരക്കുകാരണം രണ്ടിടത്തും നേരേചൊവ്വേ പുസ്‌തകങ്ങള്‍ കാണാനോ തിരഞ്ഞെടുക്കാനോ കഴിഞ്ഞില്ല. കോടിക്കണക്കിന്‌ രൂപയുടെ പുസ്‌തകങ്ങളാണ്‌ ഓരോ പുസ്‌തകമേളകളിലും വിറ്റുപോകുന്നത്‌ എന്നാണറിഞ്ഞത്‌. എന്നിട്ടും നമ്മുടെ വായനമാത്രം പുരോഗമിക്കുന്നില്ല. വായനയെ സംബന്ധിച്ച എന്റെ ഒരു പരികല്‌പന പുസ്‌തകങ്ങളുടെ ഒറ്റവായനകള്‍ നിരവധി നടക്കുന്നുണ്ട്‌ എന്നാല്‍ പുസ്‌തകത്തെ വിവിധ തലങ്ങളില്‍ നിന്ന് വായിക്കാനും നോക്കിക്കാണാനും നിരീക്ഷിക്കാനുമുള്ള നമ്മുടെ കൗതുകം അസ്‌തമിച്ചിരിക്കുന്നു എന്നാണ്‌. അങ്ങനെ ഒരു പുസ്‌തകത്തിന്റെ പല വായനകള്‍ ഉണ്ടാകുമ്പോഴാണ്‌ ആ പുസ്‌തകം നന്നായി വായിക്കപ്പെട്ടു എന്ന് വിലയിരുത്തേണ്ടത്‌. അങ്ങനെയാണ്‌ നമ്മുടെ വായനകള്‍ അസ്‌തമിച്ചുകൊണ്ടിരിക്കുന്നു എന്ന് വിലയിരുത്തേണ്ടത്‌.&lt;br /&gt;മൂന്ന് പുസ്‌തകപ്രകാശനച്ചടങ്ങുകളില്‍ പങ്കെടുക്കാനും ഇത്തവണ അവസരം ഉണ്ടായി. ചെങ്ങന്നൂരില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച്‌ യുവ എഴുത്തുകാരന്‍ റെജിയുടെ 'കോള്‍മീ' എന്ന പുസ്‌തകം പ്രകാശനം ചെയ്‌തത്‌ പ്രിയപ്പെട്ട കവി കടമ്മനിട്ട രാമകൃഷ്ണനാണ്‌. തന്റെ ആദ്യപുസ്‌തകം സ്വീകരിക്കുവാനായി റെജി കണ്ടെത്തിയത്‌ തനിക്ക്‌ ആദ്യാക്ഷരം പഠിപ്പിച്ചുകൊടുത്ത 'ആശാട്ടി' യെ ആയിരുന്നു എന്നത്‌ ഏറ്റവും വലിയ ഗുരുപ്രണാമമായി മാറി. സാഹിത്യത്തിന്റെ വിവിധ തുറകളിലുള്ളവരെ പരിചയപ്പെടാം എന്നതാണ്‌ ഇത്തരം ചടങ്ങുകളുടെ പ്രത്യേകത. ഏറെക്കാലമായി പരിചയമുണ്ടായിരുന്ന കവി കെ. രാജഗോപാലിനെയും കഥാകൃത്ത്‌ സുരേഷ്‌ ഐക്കരയെയും ഇവിടെവച്ച്‌ ആദ്യമായി കാണാന്‍ കഴിഞ്ഞു.&lt;br /&gt;അടുത്തത്‌ കൊടുങ്ങല്ലൂരില്‍ വച്ച്‌ നടന്ന വിപുലമായ ഒരു ചടങ്ങായിരുന്നു. പി. സുരേന്ദ്രന്റെ 'ചെ' എന്ന രാഷ്ട്രീയ കഥാസമാഹാരത്തിന്റെ പ്രകാശനം. സാറാ ജോസഫ്‌, കമല്‍, സി. ആര്‍. നീലകണ്ഠന്‍, വി.പി. നമ്പൂതിരി, ആസാദ്‌, എന്‍.എം. പിയേഴ്‌സണ്‍, അങ്ങനെ നിരവധി പേര്‍. ഗൗരവമേറിയ ചര്‍ച്ചകള്‍. സംവാദങ്ങള്‍. വിശകലനങ്ങള്‍.&lt;br /&gt;അതിലും വിപുലമായ ഒരു വേദിയായിരുന്നു കോട്ടയത്ത്‌ ഉണ്ടായിരുന്നത്‌. റെയ്‌ന്‍ബോ ബുക്സ്‌ പ്രസിദ്ധീകരിച്ച 11 പുസ്‌തകങ്ങളുടെ പ്രകാശനമാണ്‌ അവിടെ നടന്നത്‌. പ്രമുഖ തമിഴ്‌ നോവലിസ്റ്റ്‌ തോപ്പില്‍ മുഹമ്മദ്‌ ബീരാനായിരുന്നുമുഖ്യാതിഥി. സി. ആര്‍. ഓമനക്കുട്ടന്‍, വി.സി. ഹാരിസ്‌, പി.കെ. രാജശേഖരന്‍, രാധിക നായര്‍, ശാരദക്കുട്ടി അങ്ങനെ നിരവധിപേര്‍. ഇച്ചടങ്ങില്‍ വച്ച്‌ നമ്മുടെ ബൂലോകത്തിന്‌ പ്രിയപ്പെട്ട കുറുമാന്റെ 'എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍' എന്ന പുസ്‌തകം ഒരിക്കല്‍ക്കൂടി പ്രകാശനം ചെയ്യുകയുണ്ടായി.(അത്തരമൊരു ചടങ്ങ്‌ മുന്‍പ്‌ നടന്നു എന്നാണെന്റെ ഓര്‍മ്മ) എന്നുമാത്രമല്ല അവിടെ പി.കെ. രാജശേഖരന്‍ ഈ പുസ്‌തകത്തെക്കുറിച്ചും ബൂലോക എഴുത്തിനെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. ബുലോക എഴുത്തുകാര്‍ക്ക്‌ അഭിമാനിക്കാവുന്ന ഒരു നിമിഷം.&lt;br /&gt;ഈ ചടങ്ങുകളിലെല്ലാം വൃദ്ധന്മാരുടെയും തലനരച്ചവരുടെയും നിറഞ്ഞ സാന്നിദ്ധ്യമാണ്‌ എന്നെ ആശങ്കപ്പെടുത്തിയത്‌. അല്ലെങ്കില്‍ യുവജനതയുടെ അഭാവമാണ്‌ ആകുലപ്പെടുത്തിയത്‌. ഒരുകാലത്ത്‌ സാഹിത്യത്തെ നെഞ്ചോടു ചേര്‍ത്തുപിടിച്ചുനടന്നിരുന്നത്‌ കാമ്പസ്‌ തലമുറയായിരുന്നു. അവരായിരുന്നു സാഹിത്യത്തിന്റെ ഊര്‍ജ്ജം. സംവാദങ്ങളിലെ ശക്‌തി. വിവാദങ്ങളിലെ ഉഷ്ണം. യുവജനങ്ങളെ ഇന്ന് സാഹിത്യസംബന്ധിയായ ചടുങ്ങുകളില്‍ ഇന്ന് കാണാന്‍ കിട്ടുക ഗള്‍ഫിലാണെന്ന് ഞാനൊരു വേദിയില്‍ പറയുക കൂടി ചെയ്‌തു. ആ കൊഴിഞ്ഞുപോക്കിന്‌ രണ്ടു കാരണങ്ങള്‍ ഉണ്ടാകാം. ഒന്ന് നമ്മുടെ കാമ്പസുകളെ റിയാലിറ്റി ഷോകള്‍ തട്ടിക്കൊണ്ടുപോയത്‌ രണ്ട്‌, ഇരുപതു കടന്ന യുവാക്കളൊന്നും നാട്ടിലില്ല അവര്‍ അന്യദേശങ്ങളിലാണുള്ളത്‌ എന്ന സത്യം. റിയാലിറ്റിഷോകള്‍ അപഹരിച്ച നമ്മുടെ കാമ്പസിനെ സാഹിത്യം തിരിച്ചുപിടിക്കുന്ന ഒരു കാലത്തിനായി ആശിക്കാം.&lt;br /&gt;&lt;br /&gt;&lt;span style="color:#990000;"&gt;എഴുത്തിന്റെ നാട്ടിലൂടെ ഒരു ത്രികോണയാത്ര&lt;/span&gt;&lt;br /&gt;ത്രിശൂര്‍ - ഇടപ്പാള്‍ - കൊടുങ്ങല്ലൂര്‍ - ത്രിശൂര്‍ - ഇടപ്പാള്‍ ഇങ്ങനെയൊരു വിചിത്രമായ യാത്ര നടത്തേണ്ടിവന്നു അതിനിടെ. ബസ്‌യാത്രയിലെ ഏറ്റവും വലിയ കൗതുകം സ്ഥലപ്പേരുകള്‍ വായിക്കുകയാണ്‌. ഈ യാത്രയില്‍ ഞാന്‍ കണ്ട മിക്ക സ്ഥലപ്പേരുകളും എന്നെ ഓരോ സാഹിത്യകാരന്മാരെയും ഓര്‍മ്മിപ്പിച്ചു. അല്ലെങ്കില്‍ സാഹിത്യത്തിന്റെ ആ പുഷ്‌കലഭൂമിയിലെ ഓരോ ഗ്രാമത്തിലും ഓരോ എഴുത്തുകാരന്‍ ഉണ്ടെന്നാതാണ്‌ സത്യം. മേച്ചേരി, പെരുമ്പിലാവ്‌, കുണ്ടംകുളം, തൃപ്രയാര്‍, ഗുരുവായൂര്‍, വലപ്പാട്‌, മമ്മീയൂര്‍, ഒരുമനയൂര്‍ ഓര്‍ക്കുന്ന വളരെക്കുറച്ച്‌ പേരുകളാണത്‌. ആ സ്ഥലങ്ങള്‍ പരിചയമുള്ളവര്‍ക്ക്‌ കൂടുതല്‍ ഗ്രാമങ്ങളുടെ അവിടുത്തെ എഴുത്തുകാരുടെ പേരുകള്‍ ഓര്‍ക്കാന്‍ കഴിഞ്ഞേക്കാം. ആ ഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അപരിചിതത്വമല്ല സ്വന്തം ദേശത്തുകൂടി കടന്നുപോകുന്ന ഒരു പരിചയവും അടുപ്പവുമാണ്‌ തോന്നിയത്‌. അതാണ്‌ സാഹിത്യബന്ധങ്ങളുടെ തീവ്രത.&lt;br /&gt;&lt;br /&gt;(തുടരും..)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-7989994617238442884?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/7989994617238442884/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=7989994617238442884' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/7989994617238442884'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/7989994617238442884'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2008/02/blog-post.html' title='യാത്രകള്‍ ഓര്‍മ്മകള്‍ ആത്മാനുഭവങ്ങള്‍'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-7505718553727973026</id><published>2008-01-19T13:29:00.000-08:00</published><updated>2008-01-19T13:31:42.213-08:00</updated><title type='text'>ബഷീര്‍ - അന്ധന്മാര്‍ കണ്ട ആന</title><content type='html'>‍അന്ധന്മാര്‍ ആനയെ കണ്ടതുപോലെയാണ്‌ മലയാളികള്‍ ബഷീറിനെ വായിച്ചത്‌. ചിലര്‍ക്കതിന്റെ തുമ്പിക്കൈ മാത്രമാണ്‌ കാണാന്‍ കഴിഞ്ഞത്‌ ചിലര്‍ക്ക്‌ കാലുമാത്രം ചിലര്‍ക്ക്‌ ശരീരം മാത്രം. ചിലര്‍ കൊമ്പുകണ്ട്‌ പേടിച്ചു. ചിലര്‍ ലിംഗം കണ്ട്‌ അശ്ലീലജന്തു എന്ന് കുറ്റപ്പെടുത്തി. നമ്മുടെ കാഴ്ചയുടെ മാത്രം പ്രശ്നമായിരുന്നില്ല അത്‌. ബഷീര്‍ എന്ന ആനയുടെ വലുപ്പത്തിന്റെ ഒരുപ്രശ്നംകൂടി അതില്‍ അടങ്ങിയിട്ടുണ്ട്‌. ആ ആനയെ മൊത്തത്തില്‍ തൊട്ടുപരിശോധിക്കാന്‍ നമുക്ക്‌ ആവുമായിരുന്നില്ല. അത്‌ നമ്മുടെ എക്കാലത്തെയും പരിമിതി ആയിരുന്നു. ബഷീറിന്റെ രചനകളിലൂടെ കടന്നുപോയിട്ടുള്ള ഏതൊരാളും അദ്ഭുതപ്പെടുക എങ്ങനെ ഈ കൃതിയില്‍ ഇത്രയും ആഴം നിറഞ്ഞ ലാളിത്യം കൈവന്നു എന്നാവാം..? ജീവിതത്തെ എങ്ങനെ ഒരു മനുഷ്യന്‌ ഇത്ര നിസ്സാരമായി കാണാന്‍ കഴിഞ്ഞു എന്നാവാം..? ജീവിതത്തെ അതിന്റെ പൊങ്ങച്ചങ്ങളെ അതിന്റെ അല്‌പത്തരങ്ങളെ അതിന്റെ കാപട്യത്തെ ഇത്ര തുറന്ന് വിമര്‍ശിക്കുവാന്‍ കഴിഞ്ഞു എന്നാവാം..? അതിന്റെ പിന്നിലെ ഊര്‍ജ്ജസ്രോതസ്‌ കടുത്ത ജീവിതാനുഭവങ്ങള്‍ നേടിക്കൊടുത്ത നിര്‍മ്മമതയും പ്രാപഞ്ചിക വീക്ഷണവും തന്നെയായിരുന്നു എന്നു തോന്നുന്നു. സൂഫിസത്തിലൂടെ കടന്നുപോയതിന്റെ ഒരു വലിയ അനുഭവം ബഷീറിനുണ്ട്‌. മിസ്റ്റിസത്തിന്റെ ആ തലങ്ങളില്‍ ചെന്നെത്തിനോക്കിയിട്ടുള്ള എഴുത്തുകാര്‍ മലയളത്തില്‍ വേറെയില്ലതന്നെ. ഹിമാലയന്‍ സാനുക്കളിലെ ഏറ്റവും ഉള്‍മടക്കുകളില്‍പ്പോലും കടന്നുചെന്ന് ബഷീര്‍ സൂഫിവര്യന്മാരുടെ നിര്‍മ്മമത കണ്ടുശീലിച്ചിട്ടുണ്ട്‌. ബഷീറിന്റെ പലവഴികളില്‍ ഒന്നുമാത്രമായിരുന്നു സൂഫിസം. സ്വാതന്ത്ര്യസമരത്തിലൊക്കെ പങ്കെടുത്തിട്ടുള്ള ഒരാള്‍ എങ്ങനെയാവും പില്‌ക്കാലജിവിതം പിന്നിടുക എന്ന് നമുക്ക്‌ ചില സങ്കല്‌പങ്ങള്‍ ഒക്കെ കാണും. എന്നാല്‍ അതിനെ കൃത്യമായി അട്ടിമറിച്ച വ്യക്‌തിയണ്‌ ബഷീര്‍. ബഷീര്‍ ഗുസ്‌തിക്കാരനായിരുന്നു, ഹോട്ടല്‍ ജോലിക്കാരനായിരുന്നു, കൈനോട്ടക്കാരനായിരുന്നു. പുസ്തകകച്ചവടക്കാരനായിരുന്നു. സൂഫിയായിരുന്നു. ഒരു മുഴുത്ത ഭ്രാന്തനായിരുന്നു. പിന്നെയും ആരൊക്കെയോ ആയിരുന്നു. ഇത്രയും വലിയ അനുഭവ പശ്ചാത്തലത്തിലൂടെ കടന്നുപോയിട്ടുള്ള എത്ര എഴുത്തുകാര്‍ നമുക്കുണ്ട്‌..? ഈ അനുഭവങ്ങളില്‍ വളരെക്കുറച്ചു മാത്രമാണ്‌ ബഷീര്‍ തന്റെ കഥകളിലൂടെ പ്രകാശിപ്പിച്ചിട്ടൊള്ളൂ. രചനകളിലൂടെ അറിയപ്പെട്ട ബഷീര്‍ ആനയാണെങ്കില്‍ അറിയപ്പെടാത്ത ബഷീര്‍ ഹിമാലയമാണെന്ന് പറയേണ്ടിവരും. വാന്‍ഗോഗിനെപ്പോലെ തന്റെ ഭ്രാന്തിനെ സര്‍ഗ്ഗാത്മകതയായി പരിവര്‍ത്തനം ചെയ്‌ത അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ കഴിഞ്ഞ അപൂര്‍വ്വം വ്യക്‌തികളില്‍ ഒരാള്‍. ബഷീറിനെ പലരും ചിത്രീകരിച്ചിരിക്കുന്നത്‌ മാവിന്‍ ചുവട്ടിലിരിന്ന് സോജാരാജകുമാരി കേള്‍ക്കുന്ന ഒരു വൃദ്ധനായിട്ടാണ്‌. പക്ഷേ ബഷീറിന്‌ വായനയുടെ ഒരു വലിയ പശ്ചത്തലമുണ്ടായിരുന്നു എന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. 'മക്കയിലേക്കുള്ള പാത' എന്ന വിശ്വവിഖ്യാതമായ കൃതി എഴുതിയ മുഹമ്മദ്‌ അസദിനെ മലയാളിക്ക്‌ ആദ്യമായി പരിചയപ്പെടുത്തിയത്‌ ബഷീറാണ്‌. പേര്‍ഷ്യന്‍ മിസ്റ്റിക്‌ കവി അത്തറിനെപ്പറ്റിയും മലയാളിക്ക്‌ പറഞ്ഞുകൊടുത്തത്‌ ബഷീര്‍ തന്നെ. 1915- ല്‍ നോബല്‍ സമ്മാനം നേടിയ റൊമേയ്‌ന്‍ റോളണ്ടിന്റെ 'ജീന്‍ ക്രിസ്‌റ്റോഫ്‌' എന്ന കൃതി എത്രയോ വര്‍ഷം മുന്‍പ്‌ ബഷീര്‍ വായിക്കുകയും ജീവിതത്തില്‍ ഏതൊരാളും വായിച്ചിരിക്കേണ്ട കൃതി എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്‌തിരിക്കുന്നു. മലയളിയുടെ വായന ഇത്രയൊക്കെ വളന്നിട്ടും ഇന്നും എത്ര പേര്‍ക്ക്‌ ആ കൃതിയെപ്പറ്റി അറിയാം എന്നിടത്താണ്‌ നാം അന്നത്തെ ബഷീറിന്റ വായനയെ തിരിച്ചറിയേണ്ടത്‌. അനുഭവങ്ങളുടെയും വായനയുടെയും രണ്ട്‌ മുഖ്യധാരകളാണ്‌ ബഷീറിന്റെ രചനകളെയും പ്രാപഞ്ചിക വീക്ഷണത്തെയും പരുവപ്പെടുത്തിയത്‌ എന്നാണ്‌ എന്റെ വിശ്വാസം. അങ്ങനെയൊരാള്‍ക്ക്‌ ഇത്ര പരിഹാസിയായിരിക്കാന്‍ കഴിയൂ. അങ്ങനെയൊരാള്‍ക്കേ ഈ പ്രപഞ്ചം എന്റെ മാത്രം മനുഷ്യന്റെ മാത്രം സ്വന്തമല്ല അത്‌ പാമ്പിന്റെയും പല്ലിയുടെയും കീരിയുടെയും പുഴുവിന്റെയും കൂടി സ്വന്തമാണെന്ന് ഒരു കഥയെഴുതി പ്രഖ്യാപിക്കാന്‍ കഴിയൂ. ഒന്നും ഒന്നും ചെര്‍ന്നാല്‍ രണ്ടല്ല ഇമ്മിണി വലിയ ഒന്നാണ്‌ കിട്ടുക എന്നൊരു തത്വജ്ഞാനം പ്രകടിപ്പിക്കാനാകൂ.വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ്‌ കവിത എന്നുപറഞ്ഞതുപോലെ വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതായിരുന്നു ബഷീറിന്റെ ഭാഷയും. അതായിരുന്നു ആ ഭാഷയുടെ കരുത്ത്‌. മുസ്ലീം എഴുത്തുകാരനായും മലബാറിന്റെ എഴുത്തുകാരനായും ബഷീറിനെ ചിത്രീകരിച്ചവര്‍ ആ ഭാഷയുടെ കരുത്ത്‌ കാണാതിരുന്നവര്‍ ആയിരുന്നിരിക്കില്ല.കാണാന്‍ മടിച്ചവരായിരിക്കണം. അങ്ങനെ ബഷീറിനെ എതിര്‍ത്തവര്‍ ഒക്കെ ചരിത്രത്തിന്റെ ഇരുളില്‍ ചെന്നുപതിക്കുമ്പോള്‍ ബഷീര്‍ എന്ന കഥയുടെ സൂഫി വര്യന്‍ പുതിയപുതിയ വായനാജന്മങ്ങള്‍ പിന്നിടുന്നത്‌ നാം കാണുന്നു. ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ്‌ ഒരെഴുത്തുകാരന്‍ ജീവിച്ചിരിക്കേണ്ടത്‌. വൈക്കം മുഹമ്മദ്‌ ബഷീര്‍ എന്ന അനന്യനായ എഴുത്തുകാരന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ ബഷീറിനെക്കുറിച്ചുള്ള എന്റെ കാഴ്ചകള്‍ പല അന്ധന്മാരില്‍ ഒരാളുടെ കാഴ്ച മാത്രമേ ആകുന്നൊള്ളൂ. നിങ്ങള്‍കൂടി കാണുകയും അതേപ്പറ്റി വിവരിക്കുകയും ചെയ്‌തു കഴിയുമ്പോഴേ ആ ആനയെക്കുറിച്ചുള്ള കാഴ്ച പൂര്‍ണ്ണമാവുകയൊള്ളൂ. അതിനായി കാത്തിരിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-7505718553727973026?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/7505718553727973026/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=7505718553727973026' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/7505718553727973026'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/7505718553727973026'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2008/01/blog-post.html' title='ബഷീര്‍ - അന്ധന്മാര്‍ കണ്ട ആന'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-104857141063858957</id><published>2007-10-07T08:31:00.000-07:00</published><updated>2007-10-07T08:35:10.785-07:00</updated><category scheme='http://www.blogger.com/atom/ns#' term='പരസ്സ്യനിരൂപാണം'/><title type='text'>മോഹന്‍ലാലിന്റെ ഓഷ്യാനസ്‌ ഗുരു മമ്മൂട്ടിക്കൊരു ചെക്കുലീഫ്‌.</title><content type='html'>നമ്മുടെ ദൈനംദിന  ജീവിതത്തില്‍ നാമറിയാതെ നമ്മുടെ സമയം അപഹരിക്കുന്നതും നമ്മെ സ്വാധീനിക്കുന്നതുമായ  ഒരു കലാസൃഷ്ടിയാണല്ലോ പരസ്യങ്ങള്‍. പണ്ടത്തെ പരസ്യങ്ങള്‍ വെറും അറിയിപ്പുകള്‍  ആയിരുന്നെങ്കില്‍ ഇന്നത്‌ ക്യാപ്‌സൂള്‍സിനിമകളായി മാറിയിട്ടുണ്ട്‌. പണ്ടൊക്കെ  പരസ്യവേളകള്‍ ഓടിച്ചുവിടാനും (വി.സി.ആറില്‍) അടുത്ത ചാനലിലേക്ക്‌ ചാടാനും  അടുക്കളപ്പണിയിലേക്ക്‌ ഓടാനുമുള്ള വേളകളായിരുന്നെങ്കില്‍ ഇന്ന് പരസ്യങ്ങള്‍ കാണാന്‍  വേണ്ടിമാത്രം പരിപാടികള്‍ കാണുന്ന ഒരു പ്രേക്ഷകസമൂഹം ഉണ്ടായിവന്നിട്ടുണ്ട്‌. അത്‌  പരസ്യത്തിന്റെ സ്വീകാര്യതയാണ്‌ വെളിപ്പെടുത്തുന്നത്‌.&lt;br /&gt;പ്രേക്ഷകനുമായി വെറുതെ  സംവേദിക്കുക മാത്രമല്ല ഓരോ പരസ്യവും അവന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു  കിടക്കുകയും ചെയ്യുന്നു. ഒരു ഉദാഹരണം തരാം. ഒരു മിനിറ്റു ദൈര്‍ഘ്യത്തില്‍  നിര്‍മ്മിക്കപ്പെടുന്ന ഒരു ഫുള്‍എപ്പിസോഡ്‌ പരസ്യം. ആദ്യത്തെ ഒരാഴ്ചക്കാലത്തേക്കു  മാത്രമാവും അത്‌ പൂര്‍ണ്ണമായും പ്രദര്‍ശിപ്പിക്കുക. അടുത്ത ആഴ്ച മുതല്‍ പരസ്യം  പകുതിയാകുന്നു. വിട്ടുപോയ പകുതി പൂരിപ്പിക്കുന്നത്‌ പ്രേക്ഷകന്റെ മനസ്സാണ്‌.  രണ്ടാഴ്ച കഴിഞ്ഞാല്‍ ക്യാപ്½ഷന്‍ മാത്രം മതി. അതൊരു ഫുള്‍ പരസ്യത്തിന്റെ ഗുണം  ചെയ്യും. അപ്പോഴേക്കും പരസ്യം പൂര്‍ണ്ണമായും നമ്മുടെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞു.  അതുകൊണ്ടാണ്‌ 'ദീദി ഉഗ്രന്‍ നാലു ചേച്ചിമാര്‍ കൂടുതലാ' എന്ന ഒറ്റവാചകം ഒരു മുഴുനീള  പരസ്യത്തിന്‌ പകരം വയ്ക്കാന്‍ കഴിയുന്നത്‌. അത്ര ആഴത്തിലാണ്‌ ഓരോ പരസ്യവും നമ്മുടെ  മനസ്സില്‍ പതിഞ്ഞുപോകുന്നത്‌.&lt;br /&gt;ഇങ്ങനെ ജനങ്ങളുടെ ഇടയില്‍ വല്ലാത്ത സ്വാധീനമുള്ള  ഒരിടത്തേക്കാണ്‌ നമ്മുടെ രണ്ട്‌ സൂപ്പര്‍ താരങ്ങള്‍ അവരുടെ മത്സരം  ദീര്‍ഘിപ്പിച്ചുകൊണ്ട്‌ ഇറങ്ങി വന്നിരിക്കുന്നത്‌. ബോളിവുഡിലെ പല താരങ്ങളും  പരസ്യത്തിനിറങ്ങിയിട്ടും പരസ്യത്തിന്റെ മേഖല മുന്‍പ്‌ ഇരുവര്‍ക്കും  വര്‍ജ്യമായിരുന്നു. അത്‌ മലയാളിയുടെ സ്വതസിദ്ധമായ മൂല്യബോധം എന്ന ഈഗോ. എന്നാല്‍  അവര്‍ വളരെ വേഗം അതിന്റെ സാധ്യത കണ്ടെത്തി. അധികകാലം പണത്തിന്റെ വ്യാമോഹങ്ങള്‍ക്കു  മുന്നില്‍ പിടിച്ചുനില്‌ക്കാന്‍ ഇവര്‍ക്കായില്ല. മോഹന്‍ലാലാണ്‌ തുടങ്ങിയത്‌.  അദ്ദേഹം തുടങ്ങിയത്‌ മമ്മൂട്ടി തുടരാതെ നിര്‍വ്വഹമില്ലല്ലോ. പിന്നെ ഒരു തവണ  വ്യഭിചാരത്തിനിറങ്ങിയ ചാരിത്ര്യവതിയുടെ അവസ്ഥയിലായി രണ്ടുപേരും. ഏപ്പംതോപ്പം  പരസ്യാഭിനയമായി. അത്‌ അവര്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗം. അതിന്റെ അവസാന  എപ്പിസോഡാണ്‌ നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌.&lt;br /&gt;സെലിബ്രിറ്റികള്‍  പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ ആര്‍ക്കെങ്കിലും വിരോധം കാണും എന്ന്  തോന്നുന്നില്ല. അമിതാബച്ചന്‍ മുതല്‍ ശ്രീനിവാസനും മമ്മൂക്കോയയും വരെ ഓരോ  പരസ്യങ്ങളില്‍ വന്നുപോകുന്നു. അമിതാബച്ചന്റെ മിസ്‌ പാലംപൂരും റാണിമുഖര്‍ജിയുടെ  'താങ്കൂ' വും നല്ല രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള പരസ്യങ്ങളാണ്‌. മീസാന്‍  സ്വര്‍ണ്ണത്തിന്റെ പരസ്യത്തിന്‌ ശ്രീനിവാസനായാലും മതി എന്നു പറയുന്ന ശ്രീനിവാസന്‍  പരസ്യത്തിലുമുണ്ട്‌ ഒരു ധൈഷണീകത.&lt;br /&gt;മോഹന്‍ലാലിന്റെ പങ്കജകസ്‌തൂരിയും  മമ്മൂട്ടിയുടെ കല്യാണും ആര്‍ക്കും പരാതിയില്ലാതെ കാണാവുന്ന പരസ്യങ്ങളാണ്‌. അതേ സമയം  അടുത്തിടെ ഇറങ്ങിയ രണ്ടു പരസ്യങ്ങളുണ്ട്‌. രണ്ട്‌ താരങ്ങളുടെ സ്യൂഡോ ഇമേജ്‌  സൃഷ്ടിക്കാനായി നിര്‍മ്മിച്ചതെന്ന് സംശയിക്കാവുന്ന രണ്ട്‌ പരസ്യങ്ങള്‍.  മോഹന്‍ലാലിന്റെ ഓഷ്യാനസ്‌. മമ്മൂട്ടിയുടെ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌. സിനിമയില്‍  ഇവര്‍ തമ്മില്‍ ഒരു മത്സരമുള്ളതുപോലെ പരസ്യത്തിലും ഇവര്‍ മത്സരം തുടങ്ങിയോ  എന്നുതോന്നിപ്പോകും ഈ പരസ്യങ്ങള്‍ കണ്ടാല്‍.&lt;br /&gt;പരസ്യത്തിന്റെ നിര്‍മ്മാണത്തില്‍  ഇവര്‍ക്ക്‌ പങ്കാളിത്തമൊന്നുമില്ലല്ലോ, പിന്നെങ്ങനെയാണ്‌ ഈ പരസ്യങ്ങളുടെ പേരില്‍ ഈ  നടന്മാര്‍ വിമര്‍ശനം അര്‍ഹിക്കുന്നത്‌ എന്നൊരു ചോദ്യം ഉയര്‍ന്നുവരാന്‍  സാധ്യതയുണ്ട്‌. അങ്ങനെയാണെങ്കില്‍ സിനിമകളെക്കുറിച്ചും അതുതന്നെ പറയാം. പക്ഷേ  സത്യത്തില്‍ സംഗതികളുടെ കിടപ്പ്‌ അങ്ങനെയാവാന്‍ തരമില്ല. പ്രത്യേകിച്ച്‌ ഈ രണ്ടു  പരസ്യങ്ങള്‍ കൃത്യമായി പഠിക്കുന്നവര്‍ക്ക്‌. ഈ പരസ്യത്തിന്റെ നിര്‍മ്മാണത്തില്‍ ഈ  നടന്മാരുടെ ഈഗോ കൈയ്യൊപ്പു പതിച്ചിരിക്കുന്നതായി നമുക്ക്‌ കൃത്യമായി കണ്ടെത്താന്‍  കഴിയും, ഇവരുടെ പല സിനിമകളിലും എങ്ങനെ ഇവരുടെ വികൃതമായ കൈയ്യൊപ്പു പതിയുന്നുവോ  അതുപോലെ (അഭിനയത്തെയോ കഴിവിനെയോ അല്ല ഇവിടെ പരാമര്‍ശിക്കുന്നത്‌ എന്നു  പറഞ്ഞുകൊള്ളട്ടെ - അതിനു പുറത്തുള്ള ഈഗോകളി, താരകളി. സൂപ്പര്‍ താരകളി) &lt;br /&gt;മോഹന്‍ലാല്‍ തന്റെ അഭിനയത്തിലെ ആദ്യഗുരുവിന്‌ സമര്‍പ്പിക്കുന്ന ഫ്ലാറ്റാണ്‌  ഓഷ്യാനസ്‌ പരസ്യത്തിന്റെ വിഷയം. ഇതിനോടകം എല്ലാ വായനക്കാരുടെയും ഉള്ളില്‍ അത്‌  നന്നായി പതിഞ്ഞുകാണും എന്നതുകൊണ്ട്‌ അധികം വിശദീകരണം ആവശ്യമില്ലല്ലോ. ജീവിതത്തിലെ  മോഹന്‍ലാല്‍ തന്നെയാണ്‌ പരസ്യത്തിലെ മോഹന്‍ലാല്‍ എന്നതിന്‌ സൂചനയൊന്നുമില്ല.  എന്നാല്‍ ഓര്‍മ്മകള്‍, അഭിനയത്തിന്റെ ആദ്യാക്ഷരങ്ങള്‍, എന്റെ ഗുരു നാഥന്‍  എന്നൊക്കെയുള്ള വാക്കുകളിലൂടെ അതിന്റെ പ്രതീതി സൃഷ്ടിക്കുന്നുമുണ്ട്‌. സ്വന്തം  ഗുരുവിനെ പഴഞ്ചന്‍ വീട്ടില്‍ നിന്നും നഗരത്തിലെ പുത്തന്‍  ഫ്ലാറ്റിലെത്തിക്കുന്നതിലൂടെ മോഹന്‍ലാല്‍ സ്വയം മഹാനും മഹാനുഭാവനുമാണെന്ന്  ജനങ്ങളുടെ മുന്നില്‍ ഒരു തെറ്റായ സന്ദേശമെത്തിക്കുന്നു. ചില സിനിമകളില്‍ ധീരനും  ശൂരനും പരാക്രമിയുമായ ഒരു മോഹന്‍ലാലിനെ സൃഷ്ടിക്കുന്നതുപോലെയുള്ള ഒരു സ്യൂഡോ ഇമേജ്‌  സൃഷ്ടിക്കാനാണ്‌ ഈ പരസ്യത്തിലൂടെ മോഹന്‍ലാല്‍ ശ്രമിക്കുന്നത്‌. ഒരു ഫ്ലാറ്റിന്റെ  പരസ്യത്തിന്‌ മറ്റ്‌ സര്‍ഗ്ഗാത്മകമായ വഴികള്‍ ഒന്നും കിട്ടിയില്ലേ  എന്നാലോചിക്കുന്നിടത്താണ്‌ മനപൂര്‍വ്വം സൃഷ്ടിച്ച ഒരു പരസ്യമാണിതെന്ന വിചാരം  ഉണ്ടാകുന്നത്‌.&lt;br /&gt;ഉടനെ വന്നു മമ്മൂട്ടിയുടെ പരസ്യം. മോഹന്‍ലാലിന്റെ ഒരു പടം  വന്നാല്‍ ഉടനെ അതേ ഗണത്തിലുള്ള ഒരു മമ്മൂട്ടിപ്പടം വരുന്നതുപോലെ, മോഹലാലിന്റെ  രാവണന്‍ വന്നാല്‍ മമ്മൂട്ടിയുടെ രാക്ഷസന്‍ വരുന്നതുപോലെ, ബദലുക്കു ബദല്‍ ഒരു  പരസ്യം. നമ്മുടെ സംശയം ബലപ്പെടാന്‍ മറ്റൊരു കാരണം.&lt;br /&gt;മോഹന്‍ലാലിന്റെ  ഗുരുവിനോടുള്ള മഹാനുഭാവത്തിന്‌ ബദലായി ഇവിടെ മമ്മൂട്ടി പാവങ്ങള്‍ക്കുവേണ്ടി  രണ്ടുലക്ഷം രൂപയുടെ ചെക്കു കൊടുക്കുന്നതാണ്‌ കാണിക്കുന്നത്‌. ഈ പരസ്യത്തിലാവട്ടെ,  മമ്മൂട്ടി വെറും പരസ്യനടനല്ല, പകരം യഥാര്‍ത്ഥ മമ്മൂട്ടി തന്നെയാണ്‌. പരസ്യത്തിലെ  പെണ്‍കുട്ടി അത്‌ പറയുന്നുമുണ്ട്‌.&lt;br /&gt;മോഹന്‍ലാല്‍ ഗുരുവിന്‌  ഫ്ലാറ്റുകൊടുക്കുന്നതായി കാണിച്ച്‌ മഹാനാവുന്നെങ്കില്‍ ഞാനിതാ രണ്ടുലക്ഷം  പാവങ്ങള്‍ക്ക്‌ വിതരണം ചെയ്‌തുകൊണ്ട്‌ മഹാനാവുന്നു എന്നാണ്‌ മമ്മൂട്ടിയുടെ ഭാവം. &lt;br /&gt;ഇങ്ങനെയൊന്നും പൊങ്ങച്ചം കാണിച്ച്‌ മഹാന്മാരാവേണ്ട രണ്ടു നടന്മാരല്ല ഇവര്‍  രണ്ടുപേരും. അവര്‍ക്ക്‌ നമ്മുടെ ഒക്കെ ജീവിതത്തില്‍ ഒരു സ്ഥാനം തന്നെ നാം  പതിച്ചുകൊടുത്തിട്ടുണ്ട്‌. നമ്മുടെ അഭിമാനമാണവര്‍. പക്ഷേ അവരുടെ ഈഗോകള്‍  തൃപ്‌തിപ്പെടുന്നില്ലെന്നുവേണം ഇതൊക്കെ കാണുമ്പോള്‍ കരുതാന്‍.&lt;br /&gt;സ്വന്തം കരുത്തും  ബലവും തിരിച്ചറിയാതെ ഊതിവീര്‍പ്പിച്ച ഈഗോയുമായി നടക്കുന്ന രണ്ടു നടന്മാര്‍  മലയാളത്തിലേ കാണൂ. അവരെ പൊക്കിനടക്കാന്‍ നമ്മള്‍ മലയാളികളേ കാണൂ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-104857141063858957?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/104857141063858957/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=104857141063858957' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/104857141063858957'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/104857141063858957'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/10/blog-post_07.html' title='മോഹന്‍ലാലിന്റെ ഓഷ്യാനസ്‌ ഗുരു മമ്മൂട്ടിക്കൊരു ചെക്കുലീഫ്‌.'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-3596666921948655637</id><published>2007-10-02T09:50:00.000-07:00</published><updated>2007-10-02T09:53:49.591-07:00</updated><title type='text'>ഒരു നോവലിനൊപ്പം നിങ്ങള്‍ എത്രനാള്‍ ജീവിക്കും..? മൂന്നു കുറിപ്പുകള്‍</title><content type='html'>1. &lt;span style="color: rgb(204, 0, 0);"&gt;ഒരു നോവലിനൊപ്പം നിങ്ങള്‍ എത്രനാള്‍ ജീവിക്കും..?  &lt;/span&gt;&lt;br /&gt;ഒരു നോവല്‍ വായിക്കാന്‍ തുടങ്ങുന്നതോടെ നമ്മള്‍ ഒരു പുതിയ ലോകത്തിലേക്ക്‌  പ്രവേശിക്കുകയാണ്‌. ഒരു പക്ഷേ നമുക്ക്‌ കുറച്ചൊക്കെ പരിചിതമായ ഒരിടമാകാം അത്‌  അല്ലെങ്കില്‍ തീരെ പരിചിതമല്ലാത്ത ഒരിടം. യൂറോപ്പിലെ ഒരു പ്രാന്തപ്രദേശമാകാം അത്‌,  ലാറ്റിനമേരിക്കയിലെ വാഴത്തോട്ടങ്ങള്‍ നിറഞ്ഞ ഒരു ഗ്രാമമാകാം, ഹൈറേഞ്ചിലെ ഒരു  മഴക്കാലമാകാം, ആഫ്രിക്കയിലെ ഒരു മരുപ്രദേശമാകാം, റഷ്യയിലെ ഒരു മഞ്ഞുകാലമാകാം  തിരുവിതാംകൂറിലെ ഒരു ഗ്രാമവുമാകാം. എന്തായാലും നമ്മുടെ ഇന്നുകളില്‍ നിന്നും  വായനയിലൂടെ നാമൊരു യാത്രപോകുന്നുണ്ട്‌. അങ്ങനെ കൊണ്ടുപോകാന്‍ ഒരു നോവലിന്‌ കഴിയുക  തന്നെവേണം. പിന്നെ നമ്മള്‍ ആ കാലാവസ്ഥയില്‍ അതിലെ കഥാപാത്രങ്ങള്‍ക്കൊപ്പം അവരുടെ  വേദനകള്‍ പങ്കുവച്ച്‌, അവരുടെ ആവലാതികള്‍ തിന്ന്, അവരുടെ സന്തോഷങ്ങളില്‍  പങ്കുചേര്‍ന്ന്, അവരുടെ ഒളിഭോഗങ്ങള്‍ ആസ്വദിച്ച്‌ ആ കഥാപാത്രങ്ങളോടൊപ്പം  ജീവിക്കുകയാണ്‌. ചിലപ്പോള്‍ ആ കഥാപാത്രങ്ങളായിത്തന്നെ ജീവിക്കുകയാണ്‌. നോവല്‍  വായിച്ചു കഴിയുന്നതോടെ മാത്രമേ പിന്നെ നാം ആ ജീവിതങ്ങളില്‍ നിന്ന് പുറത്തു  കടക്കുന്നുള്ളൂ. പതിയെ വായിക്കുക ആസ്വദിച്ചു വായിക്കുക വളരെക്കാലമെടുത്തു വായിക്കുക  എന്നത്‌ എന്റെ ശീലമാവുന്നത്‌, കുറേ ഏറെക്കാലം സ്വന്തം ജീവിതത്തിന്റെ വെളിയില്‍  സ്വന്തം സാധാരണകളുടെ വെളിയില്‍ ജീവിക്കാമല്ലോ എന്ന ആര്‍ത്തികൊണ്ടാണ്‌. ഒരു നല്ല  നോവലിന്റെ വായന ഒരു ദീര്‍ഘയാത്രപോലെ ഒത്തിരി അനുഭവങ്ങള്‍ തരുന്ന ഒന്നാണ്‌. പല  ഇടങ്ങളിലേക്കു മാത്രമല്ല. പല കാലങ്ങളിലേക്കുകൂടിയാണ്‌ ഒരു നോവല്‍ നമ്മെ  കൂടിക്കൊണ്ടു പോകുന്നത്‌. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തുവിലേക്കും പതിനാറാം  നൂറ്റാണ്ടിലെ ഇസ്‌താംബൂളിലേക്കും പതിനെട്ടാം നൂറ്റാണ്ടിലെ സൈബീരയിലേക്കും നാം  നോവലുകളിലൂടെ ചെന്നെത്തുന്നുണ്ട്‌. നോവല്‍ വായനയ്ക്കൊടുവില്‍ നാം തിരിച്ച്‌ നമ്മുടെ  സ്വന്തം വാസസ്ഥലത്ത്‌ എത്തിക്കഴിഞ്ഞാല്‍ അവശേഷിക്കുന്ന ചോദ്യം ഇതാണ്‌ - ആ നോവല്‍  എത്രനാള്‍ നമുക്കൊപ്പം ജീവിക്കും? ഒരു ദിവസം? ഒരാഴ്‌ച? ഒരു മാസം..? മക്കൊണ്ടയും  ഖസാക്കും ഒന്നും ഒരുകാലത്തും നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകാത്തത്‌  എന്തുകൊണ്ടാകും..?!!&lt;br /&gt;&lt;br /&gt;2. &lt;span style="color: rgb(204, 0, 0);"&gt;പന്തില്ലാതെ ഒരു ഫുട്ട്ബോള്‍ കളി &lt;/span&gt;&lt;br /&gt;കേരളത്തിലെ  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പോഷകസംഘടനകള്‍ വിവിധ ഗള്‍ഫ്‌ രാജ്യങ്ങളിലുണ്ട്‌.  മാതൃദേശത്താവട്ടെ അധിവസിക്കുന്ന മേഖലയിലാവട്ടെ യാതൊരു സ്വാധീനവും ചെലുത്താനാവാത്ത  യാതൊരു ചലനവും രേഖപ്പെടുത്താത്ത ഈ സംഘടനകളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ  പന്തില്ലാത്ത ഫുട്ട്ബോളുകളിയോട്‌ ഉപമിക്കാനാണ്‌ എനിക്കു തോന്നുന്നത്‌. ജനങ്ങളില്‍  പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും വിധത്തിലുള്ള പ്രയോജനങ്ങള്‍ എത്തിക്കാന്‍  കഴിയാത്ത ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മറ്റ്‌ എന്തു കളിയോടാണ്‌ ഉപമിക്കാന്‍ കഴിയുക?  ഓര്‍ക്കാന്‍ വല്ലാത്ത കൗതുകകരമായ ഒരു കളിയാണത്‌. ഇടതുപോസ്റ്റില്‍ നിന്ന് ഗോളി  പന്ത്‌ നീട്ടിയടിച്ചു കൊടുക്കുന്നു. ഒരുത്തന്‍ അത്‌ ഹെഡ്‌ ചെയ്‌ത്‌ കൂട്ടാളിക്ക്‌  കൈമാറുന്നു. അവന്‍ പന്തുമായി എതിര്‍ പോസ്റ്റിലേക്ക്‌ പായുന്നു. എതിര്‍  ടീമിലൊരുത്തന്‍ അവനെ ബ്ലോക്കു ചെയ്യുന്നു. മറ്റൊരുത്തന്‍ കുതികാല്‍ വച്ച്‌ അവനെ  വീഴ്‌ത്താന്‍ ശ്രമിക്കുന്നു. എല്ലാവരെയും വെട്ടിച്ച്‌ ഒടുവില്‍ ഗോളടിക്കുന്നു.  ഗോളടിച്ചവന്‍ ആര്‍ത്തട്ടഹസിക്കുന്നു. സംഘാംഗങ്ങള്‍ കെട്ടിപ്പിടിച്ച്‌ ആഹ്ലാദം  പങ്കുവയ്ക്കുന്നു. മേല്‍വിവരിച്ച എല്ലാ കായിക പ്രവര്‍ത്തനങ്ങളും ഇവിടുത്തെ  രാഷ്ട്രീയത്തിനുമുണ്ട്‌. പക്ഷേ യഥാര്‍ത്ഥത്തില്‍ ഉണ്ടാവേണ്ട പന്തു മാത്രം  കാലിലില്ലെന്നു മാത്രം. പിന്നെ ഈ നീട്ടിടയിയ്ക്കും ഹെഡു ചെയ്‌ത്തിനും ഓട്ടത്തിനും  ബ്ലോക്കിനും കുതികാല്‍ വയ്പ്പിനും എന്തു പ്രസക്‌തി എന്നു മാത്രം ചോദിക്കരുത്‌.  സങ്കല്‌പത്തില്‍ പന്തുകളിക്കാനും അതിന്റെ പേരില്‍ വീമ്പുപറയാനുമാണ്‌ ഗള്‍ഫ്‌  രാഷ്ട്രീയത്തിന്‌ ഇഷ്ടം. ഇതാണ്‌ ശരിയായ ഉത്തരാധുനിക രാഷ്ട്രീയം. കുറേക്കൂടി  സമകാലികമായി പറഞ്ഞാല്‍ വെര്‍ച്വല്‍ രാഷ്ട്രീയം.&lt;br /&gt;&lt;br /&gt;3. &lt;span style="color: rgb(255, 0, 0);"&gt;എഴുതാന്‍ കഴിയാത്ത  ഉപമകള്‍&lt;/span&gt;&lt;br /&gt;ഒഴിഞ്ഞ ബക്കറ്റില്‍ വെള്ളം വീഴുമ്പോള്‍ എന്തൊരു മുഴക്കമാണതിന്‌ എന്നു  തുടങ്ങുന്ന ഒരു കഥ എഴുതണമെന്ന് ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്‌. പക്ഷേ ഒരിക്കലും  കഴിഞ്ഞിട്ടില്ല തന്നെ. ഇനിയെന്നെങ്കിലും കഴിയുമോ എന്നും സംശയം. കാരണം അങ്ങനെയൊരു  വാചകത്തെ കഥയോടു കൂട്ടിയിണക്കാന്‍ പാകത്തില്‍ ഒരു കഥാസന്ദര്‍ഭം എനിക്കൊരിക്കലും  ഒരുക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെ എത്രയെത്ര ഉപമകള്‍ മിന്നല്‍പോലെ  ജ്വലിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ മഴയത്ത്‌ ഒറ്റയടിപാത താണ്ടിപ്പോകുന്ന  കഥാപാത്രങ്ങള്‍. ഒരിക്കലും വാചകങ്ങളായി തര്‍ജ്ജിമ ചെയ്യപ്പെടാത്ത എത്രയധികം  സങ്കല്‌പങ്ങള്‍ ഓരോ കഥാകാരന്റെയും ഉള്ളില്‍ തളംകെട്ടിക്കിടപ്പുണ്ടാവും. ചിന്തകളെയും  സ്വപ്നങ്ങളെയും വാക്കുകളായി പരിവര്‍ത്തനം ചെയ്യാന്‍ സൗഭാഗ്യം ലഭിച്ച എഴുത്തുകാരെ  നമുക്ക്‌ മറക്കാം. തങ്ങളുടെ ഉള്ളില്‍ തളം കെട്ടിക്കിടക്കുന്ന ചിന്തകള്‍  സ്വപ്നങ്ങള്‍ ലോകങ്ങള്‍ എങ്ങനെ ലോകത്തിനെ അറിയിക്കും എന്നറിയാതെ ആകുലപ്പെടുന്ന  മനുഷ്യരുടെ കാര്യമാണ്‌ സങ്കടകരം. ഏതൊരു എഴുത്തുകാരനെക്കാളും തീക്ഷ്‌ണമായ ചിന്തകളും  കഥകളും ഓരോ സാധാരണക്കാരെയും ഉള്ളില്‍ ഉറങ്ങുന്നുണ്ടാവാം. കൃത്യമായ വാക്കുകളും  വരികളും വര്‍ണ്ണങ്ങളും വീണുകിട്ടിയിരുന്നെങ്കില്‍ എത്രയൊക്കെ വിചിത്രവും മനോഹരവുമായ  ലോകം നമുക്ക്‌ തുറുന്നു കിട്ടുമായിരുന്നു. എഴുതാന്‍ കഴിയാതെ പോയതിനെ ഓര്‍ത്ത്‌  ഖേദിക്കുന്നതിനെക്കള്‍ എഴുതാന്‍ കഴിഞ്ഞ ഇത്തിരിയോര്‍ത്ത്‌ സന്തോഷിക്കുന്നതാണ്‌  നല്ലതെന്നും എഴുത്ത്‌ വിണുകിട്ടിയ ഒരു പുണ്യമാണെന്നും ആലോചിക്കുന്നത്‌ അപ്പോഴാണ്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-3596666921948655637?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/3596666921948655637/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=3596666921948655637' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/3596666921948655637'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/3596666921948655637'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/10/blog-post.html' title='ഒരു നോവലിനൊപ്പം നിങ്ങള്‍ എത്രനാള്‍ ജീവിക്കും..? മൂന്നു കുറിപ്പുകള്‍'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-335578593965530752</id><published>2007-09-10T06:28:00.001-07:00</published><updated>2007-09-10T07:27:15.709-07:00</updated><title type='text'>ഓണം മുതല്‍  ഓണം വരെ മണലെഴുത്തിന്റെ ഒരു ബൂലോകവര്‍ഷം</title><content type='html'>ഇന്ന് ഞാന്‍ ബൂലോകത്ത് എത്തപ്പെട്ടിട്ട് ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞവര്‍ഷം ഇതേദിവസം ഓണത്തെപ്പറ്റി ഒരു ലേഖനം എഴുതിക്കൊണ്ടായിരുന്നു എന്റെ രചനയുടെ തിരമൊഴിരൂപത്തിലേക്കുള്ള രംഗപ്രവേശം. തികച്ചും യാദൃശ്ചികാമായി ഓണത്തെപ്പറ്റി മറ്റു ചിലത് എഴുതിയതോടെ മണലെഴുത്തിന്റെ ഒന്നാം വാര്‍ഷികം വന്നെത്തുകയും ചെയ്തു. അങ്ങനെയുള്ള വാര്‍ഷികാഘോഷങ്ങളിലൊന്നും അത്ര തത്പരനല്ല ഞാന്‍ . എന്നാല്‍ ബ്ലോഗെഴുത്തില്‍ എത്തപ്പെടുക എന്നത് എന്റെ സാഹിത്യജീവിതത്തിലെ ഒരു സുപ്രധാന ഏടായി ഞാന്‍ കരുതുന്നു. അതാണ് ഇങ്ങനെയൊരു സ്വയം ഓര്‍മ്മപ്പെടുത്തലിന്റെ കാരണം..&lt;br /&gt;എഴുത്ത് എന്നത് എന്നെ സംബന്ധിച്ചിടത്തോളം ആത്മാവിഷ്കാരത്തിനുള്ള ഒരു മാര്‍ഗ്ഗം എന്നതിനപ്പുറം പുതിയ സൌഹൃദങ്ങള്‍ കണ്ടെത്തുന്നതിനുള്ള വഴി കൂടിയാണ് . ഒരുപക്ഷേ ഒരോ എഴുത്തുകാരനും തന്റെ എഴുത്തിലൂടെ തേടുന്നത് സമാനമനസ്കരുമായുള്ള ഹൃദയസംവാദങ്ങളാവാം. സമാനമനസ്കര്‍ എന്നിവിടെ പറയുന്നത് എന്റെ ചിന്തകളോടും ആശയങ്ങളോടും യോജിക്കുന്നവര്‍ എന്ന ആശയത്തിലല്ല. പിന്നെയോ എന്റെ ആശയങ്ങളോട് അതെ തലത്തില്‍ നിന്ന് സംവേദിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് അങ്ങനെ ഒരുകൂട്ടം ആളുകളില്‍ എത്തപ്പെട്ട ഒരു വര്‍ഷമാണ് ഞാന്‍ പിന്നിട്ടു വന്നത്.&lt;br /&gt;ഒരു വര്‍ഷം ഇതുള്‍പ്പെടെ 28 പോസ്റ്റുകള്‍ മാത്രം. മറ്റു പലരുടെയും എഴുത്തുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറച്ചു മാ‍ത്രം. പക്ഷേ എഴുതിയവയിലെല്ലാം സജീവമായ ചര്‍ച്ച ഞാന്‍ കണ്ടു. എന്നോട് വിയോജിച്ചവര്‍ ഏറെയുണ്ടായിരുന്നു എന്നോട് യോജിച്ചവരും. എന്റെ ബ്ലോഗ് പിന്‍ വലിക്കണമെന്ന് പറഞ്ഞ ഇരിങ്ങല്‍ മുതല്‍ എന്നെ ക്രിസ്ത്യന്‍ ലോബിയുടെ കേരളഘടകം പ്രസിഡന്റ് എന്നുവിശേഷിപ്പിച്ച റിച്ചാര്‍ഡ് വരെ. എന്റെ ബ്ലോഗു പ്രവേശനം ബൂലോഗത്തിനോടു വിളിച്ചുപറഞ്ഞ പെരിങ്ങോടന്‍ മുതല്‍ എന്നെ ജേഷ്ഠസഹോദരനായി കാണുന്ന അജി വരെ.. എന്നെ നഖശിഖാന്തം എതിര്‍ത്തവര്‍: എന്നോട് സമൂ‍ലം യോജിച്ചവര്‍. എന്റെ ബ്ലോഗെഴുത്ത് ഒട്ടും വിരസമായിരുന്നില്ല. സജീവമായ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒരു ഉന്മേഷം ഈ ഒരു വര്‍ഷക്കാലം മുഴുവന്‍ എനിക്കു കിട്ടി. പ്രിന്റെഴുത്തിനേക്കള്‍ സജീവത തോന്നിയത് ഇവിടെയാണ്&lt;br /&gt;അതെല്ലാം എന്നെ സന്തോഷചിത്തനാക്കുന്നു. എന്റെ എഴുത്ത് : ഞാന്‍ മുന്നോ‍ട്ടു വച്ച ആശയങ്ങള്‍ നിങ്ങള്‍ തള്ളിക്കളഞ്ഞില്ലല്ലോ. അവയില്‍ എന്തൊക്കെയോ പ്രതികരിക്കാന്‍ ഉണ്ടെന്ന് തോന്നിയതുകൊണ്ടാവണമല്ലോ നിങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ച് എന്റെ എഴുത്തില്‍ എത്തപ്പെട്ടതും എന്നോട് അഭിപ്രായം അറിയിച്ചതും.   എന്നോട് വിയോജിച്ച് നിങ്ങളെന്റെ യഥാര്‍ത്ഥ സുഹൃത്താണെന്ന് തെളിയിക്കൂ എന്ന് പറയുന്ന ഒരു മഹത്തായ വാചകമാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. ഏവര്‍ക്കും നന്ദി.&lt;br /&gt;വെറുതെ അജ്ഞാത ഇടങ്ങളില്‍ ഇരുന്ന് സംവേദിക്കുക എന്നതിനപ്പുറം നിങ്ങളില്‍ ചിലരെയെങ്കിലും നേരിട്ട് കാണാനും അല്പസമയമെങ്കിലും നിങ്ങളോടൊപ്പം ചിലവിടാനും എനിക്കു സാധിച്ചു എന്നത് ഈ ബ്ലോഗുവര്‍ഷത്തിലെ മറ്റൊരു സുകൃതം. അബുദാബിയിലും ബഹ് റൈനിലുമായി പങ്കെടുത്ത രണ്ട് ബൂലോകസംഗമത്തിലൂടെയാണ് എനിക്കത് സാധ്യമായത്. ഒരുകൂട്ടം നല്ല മനസുകളെ കണ്ടുമുട്ടിയ ആശ്വാസമായിരുന്നു എനിക്കപ്പോള്‍. സര്‍വ്വം ശിഥിലമാകുന്നു എന്ന എഴുത്തുകാരന്റെ പെസിമിസത്തിനെതിരെ ഇവിടെ ഇനിയും ലോകത്ത് നന്മ പുലരാന്‍ ആഗ്രഹമുള്ള വര്‍ ഉണ്ടെന്ന അറിവാണ് ഈ സൌഹൃദങ്ങള്‍ സമ്മാനിച്ചത്.&lt;br /&gt;എന്റെ ആകെ എഴുത്തിനെയും ഉണര്‍ത്തിവിടുവാന്‍ ഈ ഒരു വര്‍ഷത്തെ ഈ സംവാദങ്ങള്‍ സഹായിച്ചു എന്നതാണ് സത്യം. രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഒരു നോവല്‍ വാരികയില്‍ ഖണ്ഡശ്ശയായി വന്നു മറ്റു ചില സുപ്രധാന രചനകള്‍ പൂ‍ര്‍ത്തിയാക്കാന്‍  കഴിഞ്ഞു. എഴുത്തില്‍ ചെറുതല്ലാത്ത സന്തോഷം എനിക്കുണ്ട്.  അതിന്റെ പിന്നിലെ ഊര്‍ജ്ജം നിങ്ങളുടെ വരികളായിരുന്നു. ഈ ബഹളമയമായ ലോകത്തില്‍ ദൃശ്യമാധ്യമങ്ങളുടെ പ്രളയകാലത്ത് എഴുത്തുകാരനും എഴുത്തിനെ സ് നേഹിക്കുന്നവരും മുങ്ങിപ്പോകുന്നില്ല എന്നും  അവര്‍ സജീവമായിത്തന്നെ ഇവിടെ ഉണ്ട് എന്നും അവര്‍ ഒരു മനസ്സായി അതിനെ വിവിധമാര്‍ഗ്ഗങ്ങളിലൂടെ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നും എന്നെ ബോധ്യപ്പെടുത്തിയതും നിങ്ങള്‍ തന്നെ.&lt;br /&gt;വരും വര്‍ഷങ്ങളിലും നിങ്ങളോട് ഇതുപോലെ ഇതിനെക്കാള്‍ സജീവമായി സംവേദിക്കുവാന്‍ കഴിയട്ടെ എന്ന ആഗ്രഹത്തോടെ ഏവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞുകൊണ്ട് സ് നേഹപൂര്‍വ്വം  ബെന്യാമിന്‍&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-335578593965530752?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/335578593965530752/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=335578593965530752' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/335578593965530752'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/335578593965530752'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/09/blog-post_10.html' title='ഓണം മുതല്‍  ഓണം വരെ മണലെഴുത്തിന്റെ ഒരു ബൂലോകവര്‍ഷം'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-2851329079709808380</id><published>2007-09-03T07:32:00.000-07:00</published><updated>2007-09-03T07:35:30.969-07:00</updated><title type='text'>ഗള്‍ഫില്‍ ഓണം ഒരു ഹൈന്ദവാഘോഷമോ?</title><content type='html'>ഓണത്തിന്റെ പിന്നിലെ മിത്തുകള്‍ക്ക്‌  ഹൈന്ദവവിശ്വാസങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്‌. അത്തരത്തില്‍ അതൊരു ഹൈന്ദവാഘോഷം  തന്നെയായിരുന്നു. എന്നാല്‍ മതജാതീയ ചിന്തകള്‍ക്കപ്പുറത്തേക്ക്‌ ഓണത്തിന്റെ ഐതീഹത്തെ  വളര്‍ത്തിയെടുക്കാനും അത്‌ മൊത്തം കേരളീയരുടെ മതാതീത ആഘോഷമാക്കി മാറ്റാനും നമുക്ക്‌  കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണാഘോഷപരിപാടികള്‍ക്കിടയില്‍  ഹൈന്ദവബിംബങ്ങള്‍ തിരുകിക്കേറ്റി ഓണത്തെ ഹൈന്ദവവത്‌കരിക്കാനുള്ള ഒരു ശ്രമം  നടക്കുന്നതിനെപ്പറ്റി പറഞ്ഞുകൊണ്ടാണ്‌ ഞാന്‍ ഈ ബൂലോകത്തേക്ക്‌ കടന്നു വന്നതുതന്നെ.  അതിന്‌ അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്‌തു.&lt;br /&gt;അപ്പറഞ്ഞത്‌ നാട്ടില്‍ മനപ്പൂര്‍വ്വമായി നടക്കുന്ന  ഹൈന്ദവവത്‌കരണത്തെക്കുറിച്ചാണ്‌. എന്നാല്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ എല്ലാം  കണ്ടാസ്വദിച്ചു കഴിഞ്ഞപ്പോള്‍ ഒരോ സാധാരണ മലയാളിയും അവന്റെ മനസ്സുകൊണ്ട്‌ ഓണത്തെ  ഹിന്ദുക്കള്‍ക്കായി വിട്ടുകൊടുത്തെന്നൊരു തോന്നലാണ്‌ എനിക്കുണ്ടായത്‌.  പ്രത്യേകിച്ച്‌ ഗള്‍ഫില്‍. കമ്പിനികളുടെ അക്കോമഡേഷനുകളിലും സുഹൃത്‌വലയങ്ങളിലും ഒരു  പതിവുണ്ട്‌. ബക്രീദിന്‌ എല്ലാവരും ഒരു മുസ്ലീം സുഹൃത്തിന്റെ ഭവനത്തില്‍  ഒത്തുകൂടുന്നു. അന്നവന്റെ പാര്‍ട്ടി. അക്കോമഡേഷനാണെങ്കില്‍ മുസ്ലീം സുഹൃത്തുക്കള്‍  എല്ലാവരും ചേര്‍ന്ന് ബാക്കിയുള്ളവര്‍ക്ക്‌ പാര്‍ട്ടി. അതുപോലെ തന്നെ ക്രിസ്‌ത്യന്‍  സുഹൃത്തുക്കള്‍ ക്രിസ്‌തുമസിന്‌. അതിനൊക്കെ ബദലായി ഹിന്ദുക്കള്‍ക്ക്‌ പാര്‍ട്ടി  നടത്താന്‍ അവസരമായി വിട്ടുകൊടുക്കുന്നത്‌ ഓണമാണ്‌. മിക്ക നാനാജാതി സൗഹൃദവലയങ്ങളിലും  ഇന്ന് ഓണം ആഘോഷിപ്പിക്കേണ്ട ചുമതല ഹിന്ദു സുഹൃത്തിന്റേതയിരിക്കുന്നു. ഓഫീസുകളില്‍  ഓണസദ്യ വരുത്തേണ്ടത്‌ ഹിന്ദു സഹപ്രവര്‍ത്തകന്റേതാകുന്നു. രാത്രിപ്പാര്‍ട്ടികള്‍  ഹിന്ദുതൊഴിലാളികളുടെ ഉത്തരവാദിത്വമായിരിക്കുന്നു.&lt;br /&gt;വിഷുവും ദീപാവലിയും  ശ്രീകൃഷ്ണജയന്തിയും അങ്ങനെ നൂറായിരത്തിയെട്ട്‌ ആഘോഷങ്ങളും ബാക്കിയുള്ളപ്പോള്‍  എന്തിനാണ്‌ നമ്മള്‍ ഒരു ഹിന്ദുവിനെക്കൊണ്ട്‌ അവന്‍ ഹിന്ദുവാണന്നതിന്റെ പേരില്‍  ഓണത്തില്‍ സദ്യ ഒരുക്കിപ്പിക്കുന്നത്‌..? മറ്റ്‌ മതസ്ഥരെല്ലാം അവരവരുടെ വീടുകള്‍  ഇന്നും ഓണമൊരുങ്ങാറുണ്ടെങ്കിലും ഓണമൊരുക്കേണ്ട പൊതു ചുമതല ഒരു ഹിന്ദുവിന്റേതാണെന്ന  ബോധം എങ്ങനെ വന്നുഭവിച്ചു. നമ്മുടെ സമൂഹത്തിന്റെ അടിത്തട്ടില്‍ നടക്കുന്ന ഒരു  രാസമാറ്റം നാം അറിയാതെ പോകുന്നതാണോ? നമ്മളോരോരുത്തരും ഹിന്ദുവാണെന്നതിന്റെ പേരില്‍  ഓണം ഒരുങ്ങിയും ഹിന്ദുവല്ലന്നതിന്റെ പേരില്‍ ഓണത്തില്‍ നിന്ന് വിട്ടുനിന്നും  അതിന്റെ ഭാഗവാക്കാകുകയാണോ? ഇങ്ങനെപോയാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഓണം ഒരു പൊതു  ആഘോഷമല്ലാതായി മാറുമോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-2851329079709808380?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/2851329079709808380/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=2851329079709808380' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/2851329079709808380'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/2851329079709808380'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/09/blog-post.html' title='ഗള്‍ഫില്‍ ഓണം ഒരു ഹൈന്ദവാഘോഷമോ?'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-5833870330832661732</id><published>2007-08-23T05:25:00.000-07:00</published><updated>2007-08-23T06:22:02.783-07:00</updated><title type='text'>സ് നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഒരു ബൂലോക സന്ധ്യ</title><content type='html'>പവിഴദ്വീപിന്റെ വിവിധ കോണുകളില്‍ അജ്ഞാതരായിക്കഴിഞ്ഞിരുന്ന പതിനേഴ് മലയാളം ബ്ലോഗേഴ്സ്: പിന്നെ കുറച്ച് ബ്ലോഗു വായനക്കാര്‍ അവരുടെ കുടുംബം: യാതൊരു മുന്‍പരിചയവുമില്ലാതിരുന്നവരുടെ തികച്ചും ഔപചാരികമായ ഒരു ഒത്തുകൂടല്‍ . അങ്ങനെയായിരുന്നു ഇന്നലെ നടന്ന (22.08.07 ബുധനാഴ്ച) ബഹ്½റൈന്‍ ബൂലോകകൂട്ടായ്മയുടെ തുടക്കം.&lt;br /&gt;ബാജിയുടെ പോസ്റ്റിന്റെ ബലത്തില്‍ എന്താവാം ഇത്രയും അപരിചിതര്‍ ഒരു ഹോട്ടല്‍ മുറിയില്‍ വന്നുചേരാനുള്ള കാരണം. അത് അക്ഷരങ്ങളുടെ സത്യം അതിന്റെ മാസ്½മരികത അതിന്റെ ഊര്‍ജ്ജം എന്നല്ലാതെ എന്തു പറയാന്‍. ഇന്റ്റര്‍ നെറ്റ്: വെബ് ബ്ലോഗ് എന്നിവയൊക്കെ വെര്‍ച്വല്‍ റിയാലിറ്റിയുടെ അഥവാ മിഥ്യായാഥാര്‍ത്ഥ്യത്തിന്റെ ഇടമാണ്‍½ എന്ന പരികല്‍½പനയെ പൊളിക്കുന്ന നിമിഷങ്ങളായിരുന്നു അത്. ഒത്തുകൂടിയവര്‍ എത്രപെട്ടെന്നാണ്‍½ ഔപചാരിക നാട്യങ്ങള്‍ വെടിഞ്ഞ് പരിചയത്തിലേക്കും സൌഹൃദത്തിലേക്കും വളര്‍ന്നത്.&lt;br /&gt;ബാജി: ബെന്യാമിന്‍ രാജു ഇരിങ്ങല്‍ നജികേതസ് കുഞ്ഞന്‍ യാത്രികന്‍ പ്രേരണ ബഹ്റൈനുവേണ്ടി സുധീശ് കുമാര്‍ മോഹന്‍ പുത്തന്‍ ചിറ എം. കെ നമ്പ്യാര്‍ .... ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ്‍½ പരിപാടികള്‍ ആരംഭിച്ചത്. സ്വന്തം പേര് ബ്ലോഗിന്റെ പേര് നാട് ബഹ് റിനില്‍ എത്രകാലമായി ഭാര്യമാര്‍ എത്ര ഔദ്യോഗിക അനൌദ്യോഗിക കുട്ടികളുടെ എണ്ണം എന്നിങ്ങനെയായിരുന്നു അതിന്റെ രീതി&lt;br /&gt;തുടര്‍ന്ന് രാജു ഇരിങ്ങല്‍ മയലാള ബ്ലോഗിന്റെ ചരിത്രവും വളര്‍ച്ചയും വിവരിച്ചുകൊണ്ട് മനോഹരമായ ഒരു പ്രസംഗം നടത്തി. ക്രൂരനായ ഒരു വിമര്‍ശകന്‍ മാത്രമല്ല സുകുമാര്‍ അഴീക്കോടിനെ വെല്ലുന്ന (അധിക) പ്രാസംഗികന്‍ കൂടിയാണ് താനെന്ന് ഇരിങ്ങല്‍ ഇന്നലെ തെളിയിച്ചു: തുടര്‍ന്ന് ഈയുള്ളന്റെ ഒരു സദാചാരപ്രസംഗമായിരുന്നു (വിഷയം ബ്ലോഗെഴുത്തും ബ്ലോഗ് സദാചാരങ്ങളും) പിന്നെ ഗ്രൂപ്പ് ഗുസ്½തിയായിരുന്നു. ബ്ലോഗെഴുത്തിലെ ശ്ലീലമെന്ത് അശ്ലീലമെന്ത് മുതിര്‍ന്ന എഴുത്തുകാര്‍ ബ്ലോഗിലേക്ക് കടന്നുവരുവാന്‍ മടിക്കുന്നതിന്റെ കാരണമെന്ത് ബ്ലോഗില്‍ കമന്റുകള്‍ക്ക് അമിതപ്രാധാന്യം കല്‍½പിക്കേണ്ടതുണ്ടോ ബ്ലോഗിലെ ശാസ്ത്രസംബന്ധിയായ ലേഖനങ്ങള്‍‍ക്ക് വേണ്ടത്ര വായന ലഭിക്കുന്നുണ്ടോ മുതിര്‍ന്നവര്‍ തുടക്കക്കാരെ അവഗണിക്കുന്നുണ്ടോ സംഘടനകള്‍ ബ്ലോഗു തുടങ്ങുമ്പോഴുള്ള പ്രശ്നങ്ങള്‍ എന്നിവയൊക്കെയാണ്‍½ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടത്.&lt;br /&gt;  പ്രതിഭയുടെ സ്പര്‍ശമുള്ള യാതൊന്നില്ലും അശ്ലീലം ചുവയ്ക്കില്ല: കമന്റുകള്‍ക്ക് പ്രാധാന്യമുണ്ട് സംഘടനകളുടെ ബ്ലോഗുകളില്‍ തുടര്‍ചര്‍ച്ചകള്‍ക്ക് സമയമെടുക്കുന്നു : ബ്ലോഗ് വായിക്കുവാന്‍ തിരഞ്ഞെടുക്കുന്ന സമയം (ഓഫീസ് സമയം) ആവാം ശാസ്ത്രവിഷയങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കാത്തതിന്റെ കാരണം എന്നിവയാണ് അവയില്‍ ഉരുത്തിരിഞ്ഞത്.&lt;br /&gt;തുടര്‍ന്ന് ബഹ് റൈന്‍ ബൂലോക കൂട്ടായ്മ എന്നപേരില്‍ ഒരു ബ്ലോഗ് ആരംഭിക്കാന്‍ തീരുമാനിച്ചു&lt;br /&gt; പിന്നെ പതിവുപോലെ സമൃദ്ധമായ ആഹാരം (മെനു നേരത്തെ കണ്ടിരുന്നല്ലോ)&lt;br /&gt;രാത്രി പത്തുമണിയോടുകൂടി  വന്നുചേര്‍ന്ന 30 അപരിചിതരല്ല അവിടെ നിന്ന് പിരിഞ്ഞുപോയത് 30 സുഹൃത്തുക്കള്‍ ആയിരുന്നു. അതായിരുന്നു ബഹ്റൈന്‍ ബൂലോക സന്ധ്യയുടെ പുണ്യം. ഇങ്ങനെ ഒരു ഒത്തുകൂടലിന് അവസരം ഒരുക്കിയ ബാജിയെയും രാജുവിനെയും എത്ര അഭിനന്ദിച്ചാലാണ് മതിയാവുക.&lt;br /&gt;ഇനി ഒരു വെര്‍ച്വല്‍ റിയാലിറ്റി : ബാജിയും പ്രേരണയുടെ സുധീശ് കുമാര്‍ പരസ്പരം ബ്ലോഗ് സ്ഥിരമായി വായിക്കുന്നവര്‍: എന്നാല്‍ താമസം ഒരേ ബില്‍ഡിംഗില്‍ തൊട്ടടുത്തടുത്ത ഫ്ലാറ്റുകളില്‍ എന്നറിയുന്നത് ഇന്നലെ മാത്രം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-5833870330832661732?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/5833870330832661732/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=5833870330832661732' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/5833870330832661732'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/5833870330832661732'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/08/blog-post.html' title='സ് നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഒരു ബൂലോക സന്ധ്യ'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-1174081862632438741</id><published>2007-07-28T12:35:00.000-07:00</published><updated>2007-07-28T13:19:38.338-07:00</updated><title type='text'>പനിക്കാലത്തെ അച്ചന്മാരും അമ്മമാരും</title><content type='html'>കേരളത്തില്‍ ഇത് പനിക്കാലമാണല്ലോ. മുന്‍പ് ഒരു പോസ്റ്റില്‍ പറഞ്ഞതുപോലെ അതോര്‍ത്ത് ഏറെ ദുഖിക്കാനൊന്നുമില്ല. കേരളത്തിന്റെ വൃത്തിയില്ലായ്മ ഏറ്റുവാങ്ങിയ സ്വയം ശിക്ഷയാണത്. അനുഭവിക്കാതെ തരമില്ല. ഇപ്പോ എന്റെ സംശയം മറ്റൊന്നാണ്‍½. കേരളത്തെ സര്‍വ്വരോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരുന്ന രോഗശാന്തി ശിശ്രൂഷക്കാരൊക്കെ എങ്ങോട്ടു പോയി. ജന്മനാ മുടന്തന്മാരെയും അന്ധരെയും സൌഖ്യമാക്കിയ ഈ പാതിരി+ പാസ്റ്റര്‍ കൂട്ടങ്ങള്‍ക്ക് നാല്‍½ സര്‍ക്കാര്‍ ആശുപത്രിയില്‍ കയറി പത്തു പനിക്കാരെ സൌഖ്യപ്പെടുത്തിയിരുന്നെങ്കില്‍ പാവങ്ങള്‍ ആശ്വാസവും ആയേനേ എന്നെപ്പോലെയുള്ള അവിശ്വാസികളുടെയും സംശയരോഗികളുടെയും സന്ദേഹങ്ങള്‍ മാ‍റീക്കീട്ടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നാടൊട്ടുക്ക് പനി വന്നപ്പോള്‍ ടീ വിദ്വാന്മാര്‍ കേരളത്തിലെ സുഖപ്പെടുത്തലൊക്കെ നിറുത്തി വടക്കെ ഇന്ത്യയ്ക്കു കടന്നോ. അതൊ കര്‍ത്താവു പറഞ്ഞോ മക്കളെ എനിക്കാവശ്യത്തിന്‍½ കുഞ്ഞാടുകളെ കേരളത്തില്‍ നിന്നു കിട്ടിക്കഴിഞ്ഞു: ഇനി മറ്റുദേശങ്ങളിലെ കുഞ്ഞാടുകളെ അന്വേഷിപ്പിന്‍ എന്ന്... ആര്‍ക്കറിയാം കര്‍ത്താവ് ഈ അച്ചന്മരോട് എന്താ പറയുനതെന്ന്.&lt;br /&gt;ഇനി നമ്മുടെ അമ്മയുടെ കാര്യം. സ്വന്തം അമ്മയെ അമ്മേ എന്നു വിളിക്കാനാവാത്ത കാലമാണ്‍½. അമ്മേ എന്നു വിളിച്ചുപോയാല്‍ നാട്ടുകാരുടെ അമ്മ  ആ വിളി ഏറ്റെടുത്തുകഴിയും. ശരി  ഏറ്റെറ്റുക്കുന്നെങ്കില്‍ നല്ലെതെന്നു കരുതുക. കേരളത്തിലെ  പാവങ്ങളാകെ പനിപിടിച്ച് പണിയില്ലാതെ വട്ടം കറങ്ങിനിന്ന് അമ്മേ എന്ന് നീട്ടിയും അലറിയും വിളിച്ചിട്ടും ഒരമ്മയും വിളികേള്‍ക്കാനില്ലാതെ വന്നിരിക്കുന്നു. മാതാവേ എന്നങ്ങാനും വിളിച്ചാലേ സ്വന്തം അമ്മപോലും വിളികേള്‍ക്കൂ. ഭൂകമ്പകാലത്ത് ലത്തൂരില്‍ സുനമികാലത്ത് കേരളത്തില്‍ കോടികള്‍ ഒഴുക്കിയ അമ്മ എന്തേ ഈ പനിക്കാലം കണ്ടില്ല. പാവങ്ങളും കൂലിപ്പണിക്കാരും വല്ലാതെ വലഞ്ഞുപോകുന്നത് കണ്ടില്ല. അമ്മയുടെ പണസഞ്ചി വറ്റിയോ‌ അതോ അമ്മ പനി പേടിച്ച് അമേരിക്കക്കാര്‍ക്ക് സ്½നേഹം കൊടുക്കാന്‍ പോയോ. അറിയില്ല. അറിയില്ലെ അറിയാം:&lt;br /&gt;കാര്യമതൊന്നുമല്ല ഈ അച്ചന്മാരും അമ്മമാരും സ്വന്തം മുതല്‍ (അങ്ങനെ പറയാമോ എന്തൊ) മുടക്കിയിരിക്കുന്നത് മറ്റെങ്ങുമല്ല: ആതുരശിശ്രൂഷാ രംഗത്താണ്‍½. ഇന്‍സ്റ്റന്റായി പനി പോക്കിയാല്‍ ഈച്ചയെ ആട്ടാനാണോ സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിപ്പൊക്കി വച്ചിരിക്കുന്നത്.&lt;br /&gt;പാവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയുടെ തിണ്ണ നിരങ്ങുകയേയുള്ളു എന്നാല്‍ പുതൂപണക്കാരുടെ ഒരു നിരയുണ്ടല്ലോ കേരളത്തില്‍. അവര്‍ സൂപ്പറുകളിലേക്ക് ഓടണമെങ്കില്‍ ഈശ്വരാ കേരളത്തില്‍ നിന്ന് പനി പോകുകയേ അരുത്. ചെന്നു കയറിയാപ്പിന്നെ അവരു നോക്കിക്കോളും ഇവന്റെ പണം സൂപ്പര്‍ സ്½പെഷ്യല്‍ പോക്കറ്റിലേക്ക് തട്ടിയിടാന്‍.&lt;br /&gt;അമ്മമാരും അച്ചന്മാരും ത്രികാല ജ്ഞാനികളല്ലെന്ന് ആരുപറഞ്ഞു. കേരളം ഇങ്ങനെ രോഗങ്ങളാല്‍ വലയുമെന്ന് അവര്‍ എന്നേ അകക്കണ്ണാല്‍ കണ്ടു. മുന്നമേ എറിഞ്ഞു. എങ്ങനെയുണ്ട് പനിക്കാലത്തെ അച്ചന്മാരും അമ്മമാരും.&lt;br /&gt;വാല്‍ക്കഷണം കേരളത്തിലെ പനി അമേരിക്കന്‍ ചാ‍രന്മാരായ സി ഐ എയുടെ പണിയാണോ എന്നാണ്‍½ ഒരു സുഹൃത്ത് ക്യൂബാ മുകുന്ദന്‍½ സംശയം. കേരളത്തില്‍ ആശുപത്രി വിതച്ച് കൊയ്യാനിരുന്നവരുടെയോ എന്ന് ഈയുള്ളവന്‍½ നേരിയ സംശയം. ചിക്കുന്‍ ഗുനിയായുടെ ആക്രമണമാകാം....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-1174081862632438741?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/1174081862632438741/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=1174081862632438741' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/1174081862632438741'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/1174081862632438741'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/07/blog-post.html' title='പനിക്കാലത്തെ അച്ചന്മാരും അമ്മമാരും'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-4490327199681249293</id><published>2007-06-11T08:01:00.000-07:00</published><updated>2007-06-11T08:05:11.410-07:00</updated><title type='text'>(ബാലചന്ദ്രന്‍)ചുള്ളിക്കാട്ടു നിന്നും കൊടകര(പുരാണം)യിലേക്കുള്ള ദൂരം.</title><content type='html'>എപ്പോഴും എനിക്കെതിരെ ഉയര്‍ന്നുവരറുള്ള ഒരാക്ഷേപം ഞാന്‍ വ്യക്‌തികളുടെ പേരുപയോഗിച്ച്‌ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്‌. ഇത്തവണയും ഞാനത്‌ ഉപയോഗിക്കുന്നു. അക്കാര്യത്തിന്റെ എന്റെ ഗുരു സക്കറിയ ആണെന്ന് പറയാം. അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി നിങ്ങള്‍ക്ക്‌ ഒരാളെപ്പറ്റി എന്തെങ്കിലും ആക്ഷേപം പറയാനുണ്ടെങ്കില്‍ പേരെടുത്ത്‌ പറഞ്ഞ്‌ വിമര്‍ശിക്കണം. അതെ. അല്ലാതെ ചില സിനിമാവാരികകളിലെപ്പോലെ പാപ്പരാസിത്തരം പാടില്ല എന്നാണ്‌ എന്റെയും നിലപാട്‌. വായിച്ചിട്ടില്ലേ അത്തരം ചില ഗോസിപ്പുകള്‍. സ്വര്‍ഗ്ഗത്തിന്റെ പേരുവരുന്ന സിനിമയില്‍ മഴയില്‍ കുളിച്ചുനിന്ന് നൃത്തമാടിയ നടിയും ഓട്ടക്കാരുടെ കഥപറയുന്ന സിനിമയില്‍ നായകന്റെ അനുജനായി അഭിനയിച്ച നടനും തമ്മില്‍ ഹോട്ടല്‍മുറിയില്‍ ഒന്നിച്ചു കഴിഞ്ഞതായി വാര്‍ത്ത!. പത്രങ്ങള്‍ക്കുമുണ്ട്‌ ഈ സ്വഭാവം. അവരുടെ ഭാഷ ഇങ്ങനെയാണ്‌. ചനല്‍ പ്രമുഖന്‍, കോട്ടയത്ത്‌ കണ്ണാടിക്കടയുള്ള റിസോര്‍ട്ടുടമ, ഏറെക്കലം വിട്ട്‌ നിന്ന് വീണ്ടും സിനിമയില്‍ സജീവമായ യുവനടന്‍. നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍, പറയുന്നതില്‍ കഴമ്പുണ്ടെന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ കുഴൂര്‍ വില്‍സണ്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരെടുത്ത്‌ പറഞ്ഞ്‌ ആക്ഷേപം ഉന്നയിക്കുന്നതുപോലെ വേണം എന്നതാണ്‌ എന്റെ അതേ സംബന്ധിച്ച വിശദീകരണവും നിലപാടും.&lt;br /&gt;ശരി. ഇനി നമുക്ക്‌ ഇന്നത്തെ നമ്മുടെ വിഷയത്തിലേക്കു വരാം. രണ്ടു പ്രമുഖരാണ്‌ ഇന്ന് നമ്മോടൊപ്പമുള്ളത്‌. ബാലചന്ദ്രന്‍ ചുള്ളിക്കാടും സജീവ്‌ എടത്താടനും. എന്താണ്‌ ഇവരിവിടെ പരാമര്‍ശിക്കപ്പെടാന്‍ കാരണം എന്നു പറയുന്നതിന്‌ മുന്‍പ്‌ ബ്ലോഗുകളില്‍ നടന്ന ഒരു ചര്‍ച്ചയിലേക്ക്‌ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാം.&lt;br /&gt;സക്കറിയ, മേതില്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ അങ്ങനെ പല തല മുതിര്‍ന്ന എഴുത്തുകാരും ബ്ലോഗുകള്‍ ആരംഭിച്ചത്‌ നമുക്കൊക്കെ ആഹ്ലാദവും പ്രചോദനവും ആയിരുന്നു. എന്നാല്‍ ആദ്യത്തെ കുറച്ച്‌ പോസ്റ്റുകള്‍ക്കുശേഷം ഇവരൊക്കെ പിന്‍വലിയുന്നതാണ്‌ നാം കണ്ടത്‌. അപ്പോഴാണ്‌ ചര്‍ച്ചയുണ്ടാവുന്നത്‌. എന്താവാം ആ പിന്‍വലിയലിനു കാരണം. ബ്ലോഗേഴ്‌സിന്റെ പ്രതികരണത്തിലെ നിലവാരമില്ലായ്‌മയാണ്‌ അതിനു പ്രധാന കാരണമായി എടുത്തുകാട്ടപ്പെട്ടത്‌. അവരുന്നയിക്കുന്ന വിഷയങ്ങളോട്‌ അതേ നിലവാരത്തില്‍ പ്രതികരിക്കുവാന്‍ നമ്മള്‍ക്കാവുന്നില്ല എന്നും. കേള്‍ക്കുമ്പോള്‍ ശരിയായി തോന്നാം. അവരുടെയത്രയൊന്നും വായനാപാരമ്പര്യവും ബൗദ്ധിക നിലവാരവും നല്ലൊരു ശതമാനം ബ്ലോഗേഴ്‌സിനും ഇല്ല എന്നതും സത്യം. പക്ഷേ അതുമാത്രമാണോ ഈ കൊഴിഞ്ഞുപോകലിന്റെ യഥാര്‍ത്ഥ കാരണം..?&lt;br /&gt;ഇവിടെയാണ്‌ ഇവര്‍ എഴുതിവന്ന പശ്ചാത്തലം പരിശോധിക്കുവന്‍ നാം നിര്‍ബന്ധിതരാവുന്നത്‌. ഇവരൊക്കെയും പ്രിന്റ്‌ മീഡിയകളിലൂടെ എഴുതിത്തെളിഞ്ഞു വന്നവരാണ്‌. ആ മീഡിയയ്ക്ക്‌ ഒരു ഗുണമുണ്ട്‌ (ദോഷം..?!!) നമ്മള്‍ പറയുന്നത്‌ വായനാക്കാര്‍ കേള്‍ക്കുന്നു എന്നല്ലാതെ വായനക്കാര്‍ക്ക്‌ തിരിച്ചൊന്നും ചോദിക്കാന്‍ അവിടെ അവകാശമില്ല. അഥവാ ചോദിച്ചാല്‍ തന്നെ ഇവരുടെ പ്രിയരായ പത്രാധിപന്മാരുടെ കാരുണ്യത്തില്‍ അത്‌ പലപ്പോഴും ചവറ്റുകുട്ടയിലേക്ക്‌ വീഴപ്പെടുന്നു. അച്ചടിച്ചു വരുന്നതോ ചില മൃദുവിമര്‍ശനങ്ങളും. അതിന്‌ മറുപടി പറയാതെ ഒഴിയാനുള്ള സൗകര്യം ആ മാധ്യമത്തിന്‌ ഉണ്ടുതാനും. ഈ ഒരു സൗകര്യം (ഞാനടക്കമുള്ള) പ്രിന്റ്‌ മീഡിയ എഴുത്തുകാരെ ധിക്കാരികളും ഏകാധിപതികളും വിമര്‍ശനങ്ങളെ സഹുഷ്‌ണുതയോടെ നോക്കിക്കാണന്‍ അറിയാത്തവരും ആക്കിത്തീര്‍ത്തിട്ടുണ്ട്‌ എന്നതാണ്‌ സത്യം.&lt;br /&gt;വിമര്‍ശനങ്ങള്‍ മാത്രമല്ല, അഭിനന്ദനങ്ങളും അവിടെ അപൂര്‍വ്വമാണ്‌. ഞാന്‍ ഇന്റോ- അറബ്‌ കള്‍ച്ചറല്‍ ഫെസ്റ്റില്‍ പറഞ്ഞതുപോലെ നാലുവര്‍ഷം വേണ്ടി വരുന്നു അവിടെ നമുക്കൊരു പ്രതികരണം അറിയാന്‍. ആലോചിച്ചും ചിന്തിച്ചും ഉറപ്പിച്ചും എഴുതിയും വെട്ടിയും തിരുത്തിയും വളരെപ്പതിക്കെയാണ്‌ അതിന്റെ ചക്രം തിരിയുന്നത്‌. അത്‌ ആ സിസ്റ്റത്തിന്റെ സ്വഭാവമാണ്‌. അവിടെ എഴുത്തിന്റെ ബാല്യകൗമാരയൗവനങ്ങള്‍ പിന്നിട്ട എഴുത്തുകാരാണ്‌ വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക്‌ തീരെ പരിചയമില്ലാത്ത പുതിയൊരു മീഡിയയില്‍ പൊടുന്നനേ വന്നുപെട്ടത്‌. എല്ലാ പുതിയ രീതികളോടും സംവേദിക്കുവാന്‍ ഞങ്ങള്‍ പ്രാപ്‌തരാണ്‌ എന്ന ആത്മവിശ്വാസമായിരിക്കണം മറ്റു പല എഴുത്തുകാരും മടിച്ചുനിന്നിടത്തേക്ക്‌ ഇറങ്ങിവരാന്‍ അവരെ പ്രേരിപിച്ചത്‌. അതിനവരെ അഭിനന്ദിക്കണം. എന്നാല്‍....&lt;br /&gt;നമുക്കേവര്‍ക്കും അറിയാവുന്നതുപോലെ ബ്ലോഗിന്റെ സ്വഭാവം തികച്ചും വ്യത്യസ്‌തമാണ്‌. ഉടനടിയാണ്‌ ഇവിടെ പ്രതികരണം. ഉരുളയ്ക്ക്‌ ഉപ്പേരി പോലെ അടിയ്ക്കു തിരിച്ചടിപോലെ. വൊട്ടൊന്ന് മുറി രണ്ടാണ്‌ ഇതിന്റെ സ്വഭാവം. ഒഴുകിവരുന്ന ഈ പ്രതികരണങ്ങളെ പ്രതിരോധിച്ചു നിര്‍ത്താന്‍ ഒരു പത്രാധിപന്റെ പരിച നമുക്കില്ല. ആരും എന്തഭിപ്രായവും കേറി പറഞ്ഞുകളയും. എന്തു ചോദ്യവും ചോദിച്ചുകളയും. തലമുതിര്‍ന്ന എന്ന 'തലക്കനത്തെ' ആരും ഇവിടെ വകവയ്ക്കുന്നില്ല. ഒഴിഞ്ഞു മാറാന്‍ സാധിക്കുന്നതിനു മുന്‍പേ ഈ അഭിപ്രായങ്ങള്‍ നാട്ടുകാര്‍ വായിച്ചുകഴിയും. സത്യത്തില്‍ മീഡയയുടെ ഈ സ്വഭാവവ്യത്യാസത്തില്‍ പകച്ചുപോയിട്ടല്ലേ അവര്‍ ഈ പിന്‍മാറ്റം നടത്തിയിട്ടുള്ളത്‌..? വിമര്‍ശനങ്ങളുടെ തീച്ചൂളയിലൂടെ നടന്നുവന്നിട്ടുള്ളവരാണ്‌ ഞങ്ങള്‍. പീക്കിരിപ്പിളേരുടെ അലമ്പു ചോദ്യങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ മുട്ടുവിറയ്ക്കില്ല എന്ന് അവര്‍ പറഞ്ഞേക്കാം. ശരിയാണ്‌ ഇതിനേക്കള്‍ വലിയ ഗജപോക്കിരികളെ നേരിട്ടിട്ടുള്ളവരാണ്‌ അവര്‍. പക്ഷേ നമ്മില്‍ പലരും ഉന്നയിച്ച സന്ദേഹങ്ങള്‍ക്കു മുന്നില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ അവര്‍ പ്രത്യേകിച്ച്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പകച്ചുപോയി എന്നതാണ്‌ പരമമായ സത്യം. പലപ്പോഴും അസഹ്‌ഷ്‌ണുത അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറയുന്നത്‌ നാം കണ്ടു. കോപാവിഷ്‌ടനാവുന്നത്‌ നാം കണ്ടു. അദ്ദേഹത്തിന്‌ വേദികളില്‍ കയറിനിന്ന് ആവശ്യത്തിന്‌ കയര്‍ക്കാം. സ്വന്തം വാദങ്ങള്‍ ഉന്നയിക്കാം വിമര്‍ശിക്കാം. ആരും മറുചോദ്യമെറിയില്ല. (സുകുമാര്‍ അഴിക്കോട്‌ മാഷിന്റെ ഒരു ഭാഗ്യം അദ്ദേഹം ഒരു ബ്ലോഗറെങ്ങാനും ആയിരുന്നിരിക്കണം..!!) ബ്ലോഗില്‍ വന്നുപെട്ട ചുള്ളിക്കാട്‌ ഇത്രകാലം പ്രിന്റ്‌ മീഡിയയും പ്രസംഗവേദികളും അദ്ദേഹത്തോടു കാണിച്ച സഹിഷ്ണുത ഇവിടെയും പ്രതീക്ഷിച്ചു. പക്ഷേ ഫലം വ്യത്യസ്‌തമായിരുന്നു. വേദിയില്‍ വിദ്യ പരാജയപ്പെട്ട്‌ ജാള്യനായിപ്പോയ മാന്ത്രികനെപ്പോലെ അതാ അദ്ദേഹം പിന്‍കര്‍ട്ടന്‍ മാറ്റി ഒളിച്ചോടിയിരിക്കുന്നു.&lt;br /&gt;ഇനി വിശാലനിലേക്കു വരുക. എഴുതിത്തുടങ്ങിയ കാലം മുതല്‍ പ്രതികരണങ്ങളുടെ ലാളനയേറ്റു വളരാന്‍ വിധിയ്ക്കപ്പെട്ടവനാണ്‌ വിശാലന്‍. 'നിങ്ങളുടെ ലേഖനം വിജയകരമായി ജനങ്ങളിലെത്തിച്ചിരിക്കുന്നു' എന്ന് സ്വന്തം മോണിറ്ററില്‍ തെളിയും മുന്‍പേ സ്‌നേഹിതവത്‌സിതരാല്‍ 'തേങ്ങയുടയ്ക്കപ്പെട്ടു' വളര്‍ന്നവന്‍. അടുത്ത ഒരു മണിക്കൂറില്‍ പ്രശംസയുടെ നൂറുലധികം പ്രവാഹങ്ങളില്‍ ഒലിച്ചുപോയിട്ടുള്ളവന്‍. (അപൂര്‍വ്വമായി വിയോജിപ്പികളുടെയും) അടുത്ത ഒരു ദിവസത്തിനകം ആയിരക്കണക്കിനു വായനക്കാര്‍ തന്റെ വാക്കുകളിലൂടെ കടന്നുപോയിട്ടുണ്ട്‌ എന്ന് കൗണ്ടര്‍ നോക്കി ഉറപ്പിച്ചു തൃപ്‌തിയടയാന്‍ സാധ്യതയുണ്ടായിരുന്നവന്‍. അങ്ങനെയൊരാള്‍ നേരത്തെ പറഞ്ഞ പ്രിന്റ്‌ മീഡയയിലേക്ക്‌ തിരിഞ്ഞു കയറിയപ്പോള്‍ ഉണ്ടായ അനുഭവങ്ങളെ എങ്ങനെയാവും നേരിട്ടിരിക്കുക..? അതിന്റെ മന്ദതയും മ്ലാനതയും വിശാലനെ മടിപ്പിച്ചിട്ടുണ്ടാകുമോ..? നമ്മള്‍ ബുലോകരും ചില ടിവി ചാനലുകളും കൊടകരപുരാണത്തെ ഒരു മാഹോത്സവമാക്കാനുള്ള ശ്രമം ഒക്കെ നടത്തിയെങ്കിലും പ്രിന്റ്‌ മീഡിയ അതിന്റെ സ്വാഭാവികമായ തണുപ്പോടെയാണ്‌ അതൊക്കെ സ്വീകരിച്ചതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. എന്നുതന്നെയല്ല. ഒരു വാരിക അതിനെ അല്‌പം പരിഹാസത്തോടെയാണ്‌ നിരീക്ഷിച്ചതും. അദ്ദേഹത്തിന്റെ പുസ്‌തകത്തിന്റെ നീക്കം ഏതുതരത്തില്‍ ഇഴയുന്നു എന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളു. എത്രയായാലും അതിന്‌ ഒരിക്കലും ബ്ലോഗ്‌ വായനയുടെ ശീഘ്രതയുണ്ടാവില്ലെന്ന് ആര്‍ക്കും ഊഹിക്കാവുന്നതല്ലേയുള്ളൂ. അതുതന്നെയാണ്‌ പ്രതികരണങ്ങളുടെ കാര്യവും. വിമര്‍ശനമാകട്ടെ പ്രശംസയാകട്ടെ (ബ്ലോഗിതര) യാഥാസ്‌ഥിതിക വായനക്കാരില്‍ നിന്നും ലഭിക്കുവാനും അതിന്റേതായസമയം എടുക്കും. അതിനൊക്കെയുള്ള വിശാലന്റെ പ്രതികരണം അറിയാനിരിക്കുന്നതേയുള്ളൂ. പക്ഷേ ഈ സ്വഭാവവ്യതിയാനത്തില്‍ മനംമടുത്ത്‌ അദ്ദേഹം പ്രിന്റ്‌ മീഡിയയില്‍ നിന്ന് പിന്തിരിയരുത്‌ (ചുള്ളിക്കാട്‌ ബ്ലോഗില്‍ നിന്ന് പിന്‍മാറിയതുപോലെ) എന്നുമാത്രമാണ്‌ എനിക്കഭ്യര്‍ത്ഥിക്കാനുള്ളത്‌.&lt;br /&gt;രണ്ട്‌ സംവേദന മാധ്യമങ്ങള്‍ തമ്മിലുള്ള പ്രകടമായ വ്യത്യാസമാണ്‌ നാം ഇവിടെ കാണുന്നത്‌. വായിക്കുന്നത്‌. അതില്‍ ഒരു മാധ്യമത്തില്‍ നിന്നും മറ്റൊരു മാധ്യമത്തില്‍ എത്തിയ രണ്ടുപേരെയാണ്‌ നാം നിരീക്ഷിച്ചത്‌. ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പ്രിന്റില്‍ നിന്ന് ബ്ലോഗിലേക്ക്‌ വന്ന ആളാണെങ്കില്‍ വിശാലന്‍ ബ്ലോഗില്‍ നിന്ന് പ്രിന്റിലേക്ക്‌ കയറിപ്പോയ ആളാണ്‌. രണ്ടുപേരും അവരവര്‍ ചെന്നുപെട്ട പുതിയ മീഡയയുടെ സ്വഭാവം മനസ്സിലാക്കി അവിടെ നില്‌ക്കണമെന്നും അതിനുയോജിച്ചവിധത്തില്‍ തങ്ങളുടെ സംവേദനക്ഷമത പുതുക്കണമെന്നും ഈ പോസ്‌റ്റ്‌ നിരീക്ഷിക്കുന്നു.&lt;br /&gt;രണ്ടു വ്യത്യസ്‌ത മീഡിയകളുടെ വ്യത്യസ്‌തതരം ലാളനയേറ്റു വളര്‍ന്നവര്‍ എന്ന നിലയിലാണ്‌ ബാലചന്ദ്രന്‍ ചുള്ളിക്കാടും വിശാലമനസ്‌കനും ഈ പോസ്റ്റിനു വിഷയമാകുന്നത്‌. ഇനി ആ പേരുകള്‍ മറന്നേക്കുക. വിഷയത്തിന്റെ കാമ്പിലേക്കു മാത്രം നോക്കുക. അതിന്റെ ആധികാരിതയില്‍ മാത്രം ചര്‍ച്ചകളാകുക.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-4490327199681249293?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/4490327199681249293/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=4490327199681249293' title='32 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/4490327199681249293'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/4490327199681249293'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/06/blog-post.html' title='(ബാലചന്ദ്രന്‍)ചുള്ളിക്കാട്ടു നിന്നും കൊടകര(പുരാണം)യിലേക്കുള്ള ദൂരം.'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>32</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-8595248183838563637</id><published>2007-05-29T07:41:00.000-07:00</published><updated>2007-05-29T07:47:52.322-07:00</updated><title type='text'>ദാ, കുഴൂര്‍ പറഞ്ഞ ആ കറുത്ത ക്രിസ്‌തു ഇവിടെ.</title><content type='html'>&lt;a href="http://1.bp.blogspot.com/_sDbvPN8DNgk/Rlw81mt4G3I/AAAAAAAAAAg/FfFH5MWvw80/s1600-h/yo+mamas+last+supper.jpg"&gt;&lt;img id="BLOGGER_PHOTO_ID_5069994172136037234" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_sDbvPN8DNgk/Rlw81mt4G3I/AAAAAAAAAAg/FfFH5MWvw80/s320/yo+mamas+last+supper.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;കുഴൂര്‍ വില്‍സന്റെ 'വിവര്‍ത്തനത്തിന്‌ ഒരു വിഫല ശ്രമം' എന്ന പുസ്‌തകത്തിലെ 'വെളുപ്പിക്കുകയെന്നാല്‍ എന്താണ്‌ ശരിയായ അര്‍ത്ഥം' എന്ന ലേഖനത്തിന്റെ പൂരണംപോലെയാണ്‌ ഈ ലേഖനം. ആ ലേഖനത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്ന ഒരു ക്രിസ്‌തു ചിത്രമുണ്ട്‌. &lt;/div&gt;&lt;br /&gt;&lt;div&gt;കുഴൂരിന്റെ ലേഖനത്തില്‍ നിന്നും : അമേരിക്കയില്‍ ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരു ചിത്രത്തിന്‌ നിരോധനം ഏര്‍പ്പെടുത്തി. ആ ചിത്രകാരിയുടെ പേരു മറന്നുപോയി. ക്രിസ്‌തുവിന്റെ അവസാന അത്താഴമാണ്‌ ആ ചിത്രത്തിലെ പ്രമേയം. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരിയായ ഒരു ചിത്രകാരിയാണ്‌ അതിന്റെ ഉടമ. അവര്‍ ക്രിസ്‌തുവിന്റെ അവസാന അത്താഴം ചിത്രീകരിച്ചപ്പോള്‍ ചെയ്‌ത കാര്യം വളരെ ശ്രദ്ധേയമാണ്‌. ക്രിസ്‌തുവിനെയും പതിനൊന്ന് ശിഷ്യന്മാരെയും വരയ്ക്കാന്‍ ഉപയോഗിച്ചത്‌ കറുപ്പു നിറമാണ്‌. ക്രിസ്‌തുവിന്‌ പകരം നഗ്നയായി നില്‌ക്കുന്ന തന്റെ ഫോട്ടോയാണ്‌ അവര്‍ പതിച്ചത്‌. ചിത്രത്തില്‍ യൂദാസ്‌ മാത്രം വെളുത്ത നിറക്കാരനായി. (കറുത്ത വര്‍ഗ്ഗക്കാരും സ്‌ത്രീകളും ക്രൂശിക്കപ്പെടുന്ന വലിയൊരു തലത്തിലേക്ക്‌ ആ ചിത്രം നമ്മെ കൊണ്ടുപോകും.) അമേരിക്കന്‍ ഭരണകൂടത്തെ ആ ചിത്രം ഏറെ ചൊടിപ്പിച്ചു. വെളുത്തവനുനേരെ ശബ്ദമുയര്‍ത്തിയ ആ ചിത്രകാരിക്കുനേരെ അവര്‍ തിരിഞ്ഞു. ചിത്രം നിരോധിച്ചു. &lt;/div&gt;&lt;br /&gt;&lt;div&gt;കുഴൂരിന്റെ ലേഖനത്തിലെ ഈ ഭാഗം വായിച്ചപ്പോള്‍ ആ ചിത്രത്തെപ്പറ്റി ഞാന്‍ വായിച്ച്‌ അറിഞ്ഞിട്ടുള്ള കുടുതല്‍ വിവരങ്ങള്‍ ബൂലോഗവുമായി പങ്കുവയ്ക്കണമെന്ന് ആഗ്രഹം തോന്നി. കുഴൂര്‍ പറഞ്ഞ കറുത്ത വര്‍ഗ്ഗക്കാരിയായ ചിത്രകാരിയുടെ പേര്‌: റെനി കോക്‌സ്‌ എന്നാണ്‌. വിവാദമായ ആ പ്രശസ്‌ത ക്രിസ്‌തു ചിത്രത്തിന്റെ പേര്‌ 'യോ മാമസ്‌ ലാസ്‌റ്റ്‌ സപ്പര്‍' എന്നും. &lt;/div&gt;&lt;br /&gt;&lt;div&gt;1994 രചിച്ച ഈ ഫോട്ടോഗ്രാഫിന്‌ പതിനഞ്ച്‌ അടി നീളമുണ്ട്‌. ഡാവിഞ്ചിയുടെ മാസ്റ്റര്‍ പീസായ ലാസ്റ്റ്‌ സപ്പറിന്‌ ഒരു ആഫ്രിക്കന്‍ പാരഡി രചിക്കാനാണ്‌ റെനി കോക്‌സ്‌ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്‌. ഒരു കലാസൃഷ്ടി എന്ന നിലയില്‍ ഇത്‌ നല്ല നിലവാരം പുലര്‍ത്തുന്നു എന്ന് പല നിരൂപകരും വാഴ്ത്തിയിട്ടുണ്ട്‌. വളരെ ശക്‌തമായ ഇമേജുകള്‍കൊണ്ട്‌ അമേരിക്കയിലെ പാര്‍ശ്വവത്‌കരുടെ ജീവിതം ആവിഷ്‌കരിക്കുന്ന റെനി കോക്‌സിന്‌ ഭരണാധികാരികളില്‍ നിന്നും ശക്‌തമായ എതിര്‍പ്പാണ്‌ നേരിടേണ്ടി വന്നിട്ടുള്ളത്‌. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മ്യൂസിയത്തില്‍ 2001-ല്‍ ഈ ചിത്രം പ്രദര്‍ശനത്തിനു വച്ചപ്പോള്‍ ഭരണാധികാരികള്‍ അതിനെതിരെ തിരിഞ്ഞു. ചിത്രം എടുത്തുമറ്റിയില്ലെങ്കില്‍ മ്യൂസിയത്തിനുള്ള സബ്‌സീഡിയായ 7.2 മില്യണ്‍ ഡോളര്‍ മരവിപ്പിക്കുമെന്ന് അന്നത്തെ ന്യൂയോര്‍ക്ക്‌ മേയര്‍ ഭഷണിപ്പെടുത്തി. റെനി ചോദിക്കുന്നത്‌ ഇതാണ്‌ : എന്തുകൊണ്ട്‌ ക്രിസ്‌തുവിന്‌ ഒരു സ്‌ത്രീയായിക്കൂടാ..? ദൈവത്തിന്റെ ഛായയില്‍ മനുഷ്യരെ സൃഷ്ടിച്ചുവെന്ന് ബൈബിള്‍ പറയുന്നു. ഞങ്ങള്‍ സ്‌ത്രീകള്‍ ജീവദാതാക്കളാണ്‌. എന്റെ ദൈവം എന്റെ ഛയയുള്ളതുതന്നെ. റെനി കോക്‌സിന്റെ യോ മാമാസ്‌ ലാസ്റ്റ്‌ സപ്പര്‍ കാണുക.&lt;/div&gt;&lt;br /&gt;&lt;div&gt;( ഈ ചിത്രത്തിനും ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ക്കും കടപ്പാട്‌ : ജയന്‍ കെ.സി. എന്ന കവിയും അദ്ദേഹത്തിന്റെ പോളിമോര്‍സിസം എന്ന കവിതാസമാഹാരവും)&lt;/div&gt;&lt;br /&gt;&lt;div&gt;അടി-ക്കുറിപ്പ്‌ : എന്റെ 'കാനാവില്‍ ഒരു കല്യാണ സദ്യ' എന്ന പോസ്‌റ്റിന്‌ അനോനി കമന്റയച്ച സുഹൃത്തിനോട്‌ ഒരു ചോദ്യം : ചിന്തയില്‍ മറ്റൊന്നും തെളിയാതെ വന്നപ്പോഴാകുമോ ഈ ചിത്രകാരി ക്രിസ്‌തുവിനെ ചിത്രീകരിക്കാന്‍ തുനി‍ഞ്ഞിറങ്ങിയിരിക്കുക? അതേത്‌ സമ്മാനം നേടാനാണ്‌? ജ്ഞാനപീഠമോ നോബലോ..? അവര്‍ക്ക്‌ ഭരണാധികാരികള്‍ കൊടുത്ത സമ്മാനം കണ്ടില്ലേ..? ബിംബങ്ങള്‍ക്കുനേരെ കൈചുണ്ടിയവരെയൊന്നും ഒരുകാലത്തും ആരും അവാര്‍ഡ്‌ കൊടുത്ത്‌ ആദരിച്ചിട്ടില്ല, (താങ്കളെപ്പോലെ) കല്ലെറിഞ്ഞിട്ടേയുള്ളു എന്ന് ആര്‍ക്കാണ്‌ അറിയാത്തത്‌? പരക്കെ അറിയപ്പെടുന്ന ഒരു ബിംബത്തിലൂടെ നമ്മുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതും ആ ബിംബത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന ചില മുഖംമൂടികള്‍ അഴിച്ചുകളയുന്നതും ആശയ ദാരിദ്ര്യംകൊണ്ടല്ലെന്ന് അദൃശ്യനായ സുഹൃത്തെ താങ്കളെന്നാണാവോ തിരിച്ചറിയുക..?!! &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-8595248183838563637?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/8595248183838563637/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=8595248183838563637' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/8595248183838563637'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/8595248183838563637'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/05/blog-post_29.html' title='ദാ, കുഴൂര്‍ പറഞ്ഞ ആ കറുത്ത ക്രിസ്‌തു ഇവിടെ.'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_sDbvPN8DNgk/Rlw81mt4G3I/AAAAAAAAAAg/FfFH5MWvw80/s72-c/yo+mamas+last+supper.jpg' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-5653012508453610919</id><published>2007-05-26T19:34:00.000-07:00</published><updated>2007-05-26T19:46:13.454-07:00</updated><title type='text'>കാനാവില്‍ ഒരു കല്യാണസദ്യ</title><content type='html'>&lt;span style="color:#cc0000;"&gt;(&lt;/span&gt;&lt;span style="color:#cc0000;"&gt;പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം എന്ന നോവലില്‍ നിന്ന് ഒരധ്യായം)&lt;/span&gt;&lt;br /&gt;ഒലിവുമരങ്ങളുടെ പച്ചത്തഴപ്പുകള്‍ ആകാശച്ചരുവുകളില്‍ തിരിയിളക്കത്തിന്റെ രേഖാചിത്രം വരക്കുന്ന കാനാവിന്റെ അതിര്‍ത്തിയിലെത്തിയപ്പോഴേ അവര്‍ തപ്പുമേളങ്ങളുടെ മാറ്റൊലി കേട്ടുതുടങ്ങിയിരുന്നു. ദൂരങ്ങള്‍ പിന്നിടുന്തോറും അത്‌ മുറുകി വന്നു. ഗ്രാമത്തിലെ പ്രധാന നിരത്തുകളെല്ലാം കുരുത്തോലകളുടെ തളരസൗന്ദര്യങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. ഒരു ഉത്സവസന്ധ്യയുടെ മായികതയിലേക്കാണ്‌ ജനം ആ വഴികളിലൂടെ ഒരു പുഴപോലെ ഒഴുകിവന്നത്‌. കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്നുവരുന്ന ആഘോഷങ്ങളാല്‍ അനന്യാസ്‌ തന്റെ മകളുടെ വിവാഹം ആ ഗ്രാമത്തിന്റെ ഉത്സവമാക്കി തീര്‍ക്കുകയായിരുന്നു. ആ നിറവില്‍ അഭിമാനിതനായി അതിഥികളെ സ്വീകരിച്ചാനയിച്ച്‌ അയാള്‍ പടിവാതില്‍ക്കല്‍ത്തന്നെയുണ്ടായിരുന്നു.&lt;br /&gt;യേശുവിനെ ദൂരെനിന്ന് കണ്ടതും അനന്യാസ്‌ ബാക്കിയെല്ലാവരെയും വേഗത്തില്‍ പറഞ്ഞുപേക്ഷിച്ച്‌ അവന്റെയരുകിലേക്ക്‌ ഓടിവന്നു."എന്നാലും എന്റെ സ്നേഹിതാ... ഈ മുഹൂര്‍ത്തസമയത്തെങ്കിലും നിനക്കൊന്ന് വരാന്‍ തോന്നിയല്ലോ..." അയാള്‍ സ്നേഹാതിഥ്യങ്ങളിലെ പതിവു പരിഭവമാവര്‍ത്തിച്ചു. "തന്റെ പിതാവുണ്ടായിരുന്നെങ്കില്‍ ഒരാഴ്ച മുന്‍പേ ഇവിടെയെത്തി ഈ വിവാഹം നടത്തിക്കൊടുത്തേനേം.."&lt;br /&gt;യേശു ചിരിച്ചതേയുള്ളൂ. അവര്‍ ആശ്ലേഷത്തിലമര്‍ന്നു. അതില്‍നിന്ന് വിടര്‍ന്ന് അവന്‍ തന്റെ മൂന്നു ശിഷ്യരെയും അയാള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു. അവരേയും അനന്യാസ്‌ ആശ്ലേഷങ്ങള്‍ കൊണ്ടുതന്നെ സ്വീകരിച്ചു.&lt;br /&gt; "കേട്ടോ.. ഞാനും ഈ യേശുവിന്റെ അപ്പനും പഴയ സ്നേഹിതരാ.. ആ നല്ല മനുഷ്യന്‍ പോയതിനുശേഷവും എനിക്കാ കുടുംബവുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ടില്ല. ങാ.. അമ്മയും പെങ്ങന്മാരും അകത്തുണ്ട്‌. അവരിന്നലെയെങ്കിലും എത്തി. നിന്നെപ്പോലെ സ്നേഹമില്ലാത്തവരല്ല അവര്‍.."അനന്യാസ്‌ യേശുവിന്റെ കൈപിടിച്ച്‌ അകത്തേക്കു നടന്നു. ആ കൈ വിടുവിക്കാന്‍ അയാള്‍ കൂട്ടാക്കിയതേയില്ല. "അല്ല... ഞാനെന്തൊക്കെയാ കേള്‍ക്കുന്നത്‌ എന്റെ യേശൂ..? എന്തിനുള്ള പുറപ്പാടാ ഇത്‌..? അപ്പന്‍ കഷ്ടപ്പെട്ട്‌ സമ്പാദിച്ചതൊക്കെ ഇങ്ങനെ വഴിയാധാരമാക്കണോ..?"&lt;br /&gt;"ഒന്നുമാവില്ല. എല്ലാം ഞാന്‍ യാക്കോബിനെ ഏല്‌പിച്ചിട്ടാണ്‌ പോയത്‌.."&lt;br /&gt;"ങാ... അതുമതിയല്ലോ. അവനെക്കൊണ്ട്‌ അതെല്ലാം ഒറ്റയ്ക്ക്‌ നോക്കി നടത്താനാവുമോ..? ആ മരപ്പണിശാലയില്‍ത്തന്നെ രണ്ടു പേരുടെ കണ്ണെത്തണം. ഇളയവന്മാരുടെ കാര്യം ഞാനായിട്ട്‌ ഓര്‍മ്മിപ്പിക്കണോ.? കഴിഞ്ഞമാസം ഇത്തിരി മരസാമാനങ്ങളുടെ പണിയേല്‌പിക്കാന്‍ ചെന്നപ്പോഴല്ലേ യാക്കോബ്‌ കാര്യങ്ങളൊക്കെ പറയുന്നത്‌. നിന്റെ തലയില്‍ ഇപ്പോ പെട്ടെന്ന് ഏതു ചെകുത്താനാണ്‌ കുടിയേറിയിരിക്കുന്നത്‌..?!"&lt;br /&gt;"ദൈവമെന്ന ചെകുത്താന്‍..!" യേശു ചിരിച്ചുകൊണ്ട്‌ പറഞ്ഞു.&lt;br /&gt;"കേട്ടോ സ്നേഹിതന്മാരെ... ഒന്ന് സമ്മതം മൂളിയിരുന്നെങ്കില്‍ ഇന്നു വരനായി നില്‌ക്കേണ്ട ചെറുപ്പക്കാരനാണിവന്‍. ങാ.. പോകട്ടെ ഇനി അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം. എന്റെ മകളുടെ വിധി മറ്റൊന്നായിപ്പോയി.."&lt;br /&gt;"എന്റെ സ്വപ്നങ്ങള്‍ മറ്റു ചിലതാണ്‌.." യേശു പറ‍ഞ്ഞു&lt;br /&gt;"ഒക്കെ ഞാനറിയുന്നുണ്ട്‌. ആരെങ്കിലുമൊക്കെ പറയുന്നതുകേട്ട്‌ ചാടിപ്പുറപ്പെട്ട്‌ ജീവിതം വെറുതേ തുലച്ചുകളയല്ലേ സ്നേഹിതാ... ഒരപ്പന്റെ സ്ഥാനത്തു നിന്നാ ഞാനിതൊക്കെ പറഞ്ഞുതരുന്നത്‌. ങാ- ഈ തിരക്കൊക്കെ ഒന്നു കഴിയട്ടെ നമുക്കൊന്ന് വിശദമായിട്ട്‌ സംസാരിക്കണം. പിന്നേ എത്ര തിരക്കായാലും കല്യാണം കഴിഞ്ഞ്‌ സഫീറയെ ഒന്നു കണ്ടിട്ടേ പോകാവേ... അവളെന്നും നിന്നെപ്പറ്റി തിരക്കും.."&lt;br /&gt;പുഷ്പാലങ്കാരങ്ങള്‍ നടത്തിയ വിശാലമായ പന്തലിനുള്ളിലേക്ക്‌ അവര്‍ പ്രവേശിച്ചു. പരിചാരകര്‍ കാലുകഴുകിയും മുടിയും താടിയും എണ്ണകൊണ്ട്‌ അഭിഷേകം ചെയ്‌തും അവരെ സ്വീകരിച്ചാനയിച്ചു. അവര്‍ മുന്‍പന്തിയില്‍ തന്നെയിരുന്നു എന്ന് ഉറപ്പാക്കിയ ശേഷം അനന്യാസ്‌ പടിപ്പുര വാതിലിലേക്കു മടങ്ങി. പന്തലിന്റെ നടുഭാഗത്ത്‌ വിരിച്ചൊരുക്കിയ പരവതാനിയില്‍ അപ്പോള്‍ താളമേളങ്ങള്‍ കൂടുതല്‍ കൊഴുത്തിരുന്നു. അണിഞ്ഞൊരുങ്ങിയ നാടന്‍ പെണ്‍കൊടികള്‍ അവയ്ക്കൊപ്പം ചുവടുവയ്ക്കുന്നു. ആ നൃത്തം നിലച്ചപ്പോള്‍ അതിഥികള്‍ക്കിടയില്‍ ഉടുപ്പ്‌ വിതരണം ചെയ്‌തുതുടങ്ങി. പ്രഭുക്കന്മാരുടെ ഓരോരോ ആഢംബരങ്ങള്‍ എന്ന് യേശു മനസിലോര്‍ത്തു. അതുകഴിഞ്ഞ്‌ സ്‌ത്രീകളുടെ സംഘം ഗാനമാലപിച്ചു. ഏറ്റവും മുന്‍ നിരയിലിരിക്കുന്ന മൂപ്പന്മാര്‍ ആ നാടന്‍ശീലുകള്‍ തലയാട്ടി രസിക്കുന്നുണ്ട്‌.&lt;br /&gt;പന്തല്‍ നിറഞ്ഞുകൊണ്ടിരുന്നു. ഒരു ഗ്രാമം മുഴുവന്‍ അതിലേക്ക്‌ പ്രവഹിച്ചെത്തി. അവരെ ഒക്കേയും സ്വീകരിച്ച്‌ യഥാസ്ഥാനത്ത്‌ ഇരുത്തുന്ന തിരക്കിനിടയിലും അനന്യാസ്‌ യേശുവിന്റെ അടുത്തെത്തി ക്ഷേമാന്വേഷണങ്ങള്‍ നടത്തിപ്പോകന്‍ മറന്നില്ല. അയാള്‍ക്ക്‌ അവിവാഹിതയായ ഒരു മകള്‍കൂടി ബാക്കിയുണ്ടായിരുന്നു!അകത്ത്‌ അപ്പോള്‍ വധുവിന്റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. അവളെ വാല്യക്കാരത്തികളും മുതിര്‍ന്ന സ്‌ത്രീകളും ചേര്‍ന്ന് കുളിപ്പിച്ച്‌ എണ്ണപൂശി. പിന്നെ മഹോഹരങ്ങളായ വിവാഹവസ്‌ത്രം ധരിപ്പിച്ചു. തഹശുതോലുകൊണ്ടുള്ള ചെരുപ്പിടുവിച്ചു. ശണപടംകൊണ്ടു ചുറ്റി പട്ടു പുതപ്പിച്ചു. പിന്നെ അവളുടെ കയ്യില്‍ വളകളും കഴുത്തില്‍ വിലകൂടിയ രത്‌നമാലകളും അണിയിച്ചു. മൂക്കുത്തിയും കാതില്‍ കുണുക്കുകളും ഇടുവിച്ചു. തലയില്‍ ഭംഗിയുള്ള ഒരു കിരീടം വെച്ചു. അരക്കച്ച കെട്ടി...&lt;br /&gt;ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വധുവിനെ അതിഥികളുടെ ഇടയിലേക്ക്‌ ആനയിച്ചു. അപ്പോള്‍ അതുവരേയും പുറത്ത്‌ കാത്തുനിന്ന വരന്റെ ആള്‍ക്കാര്‍ അകത്തേക്ക്‌ പ്രവേശിച്ചു. 'ഇനിയും ആരെങ്കിലും അകത്ത്‌ കടക്കാനുണ്ടോ..?' എന്ന അചാരപരമായ ചോദ്യത്തിനുശേഷം അനന്യാസ്‌ പടിപ്പുരവതിലടച്ച്‌ കൊളുത്തിട്ടു!&lt;br /&gt;അവിടെ സന്നിഹിതനായിരുന്ന മുഖ്യപുരോഹിതന്‍ എഴുനേറ്റ്‌ വരനെയും വധുവിനെയും അടുത്തുനിറുത്തി, യെഹോവയുടെ നാമത്തില്‍ തങ്ങള്‍ ജീവിതകാലം മുഴുവന്‍ വിശ്വസ്‌തതയുള്ള ഭാര്യാഭര്‍ത്താക്കന്മാരായി, മോശയുടെ ന്യായപ്രമാണങ്ങള്‍ പാലിച്ച്‌ ജിവിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുപ്പിച്ചു. പിന്നെ വരന്റെ പിതാവ്‌ സമൂഹമദ്ധ്യത്തില്‍ വെച്ച്‌ ഏല്ലാവരുടെയും അനുവാദത്തോടെ വധുവിന്റെ പിതാവിന്‌ ഒരു പണക്കിഴി കൈമാറി. അവര്‍ പരസ്പരം ആലിംഗനം ചെയ്‌തു.&lt;br /&gt;വീണ്ടും ആഘോഷങ്ങള്‍ തുടങ്ങുകയായി. സ്‌ത്രീകള്‍ പാട്ടും നൃത്തവും ആരംഭിച്ചു. വിരുന്നുവാഴി എഴുന്നേറ്റ്‌ ഓരോരുത്തരെയും ഭക്ഷണത്തിനു ക്ഷണിച്ചു. ഉന്നതന്മാരുടെയും ബഹുമാനിതരുടെയും ആയിരുന്നു ആദ്യപന്തി. അതിനിരിക്കാതെ യേശു ശിഷ്യന്മാരെയും കൂട്ടി ഒഴിഞ്ഞുനിന്നു. അനന്യാസ്‌ അതറിഞ്ഞ്‌ തിരക്കിട്ടുവന്ന് അവരെ പന്തിയിലിരിക്കാന്‍ നിര്‍ബന്ധിച്ചു. "ഞാന്‍ അടുത്ത പന്തിക്കിരുന്നോളാം.." അവന്‍ പറഞ്ഞൊഴിഞ്ഞു."പറ്റില്ല. ഒരു ദാവീദന്‍ എന്റെ മകളുടെ വിവാഹത്തിന്‌ രണ്ടാം പന്തിക്കിരിക്കാനോ..? എനിക്കാണതിന്റെ മോശക്കേട്‌.."&lt;br /&gt;"സാരമില്ല അനന്യാസ്‌. ഞാനതെപ്പറ്റി യാതൊന്നും വിചാരിക്കില്ല. പിന്നെന്താ.." അനന്യാസ്‌ വൈഷമ്യത്തോടെ പിന്‍വാങ്ങി. യേശുവിന്റെ ചില പരിചയക്കാര്‍ അവനു ചുറ്റുംകൂടി അവന്റെ പുതിയ സംഘത്തെപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.ആദ്യ പന്തികഴിഞ്ഞിരുന്നു. രണ്ടാമത്തേതിന്‌ ജനം ഇരുന്നു തുടങ്ങി.&lt;br /&gt;"യേശൂ- എന്റെ സ്നേഹിതാ... ഇതിലെങ്കിലും ഒന്നു വന്നിരിക്കൂ..." അനന്യാസ്‌ പിന്നെയും അവനെ വന്നുക്ഷണിച്ചു."സാരമില്ല. ഞാന്‍ പിന്നിരുന്നോളാം.."&lt;br /&gt;"ശരിക്കും ഇവന്റെ തലയിലെന്തോ കൂടിയിട്ടുണ്ട്‌.." അയാള്‍ പരിതപിച്ചുകൊണ്ട്‌ നടന്നകന്നു. നീണ്ട ഏമ്പക്കങ്ങളുടെ അകമ്പടിയില്‍ ചില മൂപ്പന്മാരും യേശുവിനോടു ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കൊപ്പം കൂടി.അവന്‍ അവര്‍ക്ക്‌ തക്കതായ മറുപടി കൊടുത്തു.&lt;br /&gt;രണ്ടും മുന്നും നാലും പന്തികള്‍ അവസാനിച്ചിരുന്നു. അടുത്തത്‌ സമൂഹത്തിലെ താഴ്‌ന്നപടിക്കാര്‍ക്കുള്ള പന്തിയായിരുന്നു. "വരൂ സ്നേഹിതരേ.. നമുക്കും ഇവരോടൊപ്പമിരിക്കാം." യേശു ശിഷ്യന്മാരെ ക്ഷണിച്ചു. കണ്ടുനിന്നവര്‍ക്ക്‌ അതും ഒരത്ഭുതമായിരുന്നു. ഒരു ദാവീദന്‍ - ഒരു പക്ഷേ ആദ്യമായി- താഴ്‌ന്നപടിക്കാര്‍ക്കൊപ്പം പന്തിപങ്കിടുന്നു! അവര്‍ സ്വപ്നത്തില്‍പ്പോലും അങ്ങനെയൊന്ന് സങ്കല്‍പിച്ചിട്ടില്ല. പക്ഷേ ഇതാ തങ്ങളുടെ കണ്‍ മുന്നില്‍... ചിലര്‍ മൂക്കത്ത്‌ വിരല്‍ വെച്ചു. ഇവന്‌ ശരിക്കും ഭ്രാന്തായിപ്പോയോ..?!&lt;br /&gt;അനന്യാസ്‌ എവിടുന്നോ ഓടിക്കിതച്ചെത്തി. "എന്റെ സ്നേഹിതാ- നീ എന്താ ഈ കാട്ടുന്നത്‌..? നിനക്കും കുടുംബത്തിനും സമൂഹത്തില്‍ ഒരു വിലയും നിലയുമില്ലേ..? നീ ഇവര്‍ക്കൊപ്പമാണോ പന്തിക്കിരിക്കുന്നത്‌..? വരൂ... നിനക്കു ഞാന്‍ അകത്ത്‌ പ്രത്യേകം വെച്ചുവിരിക്കാം.."&lt;br /&gt;യേശു ഒന്നു ചിരിച്ചു. "പരിഭ്രമിക്കാതെ അനന്യാസ്‌. ഈ സാധാരണക്കാര്‍ക്കൊപ്പം ഒരു ദാവീദന്‍ പന്തിപങ്കിട്ടാല്‍ ലോകത്തിന്‌ എന്തെങ്കിലും മാറിപ്പോകുമോ എന്നൊന്ന് നോക്കാം.."&lt;br /&gt;"നിന്റിഷ്ടം പോലെ..." അവനുകൊടുക്കാന്‍ മറുപടിയില്ലാതെ അനന്യാസ്‌ അകത്തേക്കുപോയി.&lt;br /&gt;ആഹാരം വിളമ്പിത്തുടങ്ങി. വിരുന്നുവാഴി യേശുവിന്റെ അരുകിലെത്തി കുശലാന്വേഷണം നടത്തി. അയാള്‍ പരിചാരകരെ വിളിച്ച്‌ യേശുവിനും ശിഷ്യന്മാര്‍ക്കും മാത്രമായി വീഞ്ഞ്‌ എടുപ്പിച്ചു.&lt;br /&gt;"ഇതെന്താണ്‌ ഞങ്ങള്‍ക്കുമാത്രം വീഞ്ഞ്‌..? !" അവന്‍ കഴിക്കുന്നത്‌ നിറുത്തി "ഇവര്‍ക്കെല്ലാവര്‍ക്കും വീഞ്ഞ്‌ വിളമ്പൂ.."&lt;br /&gt;വിരുന്നുവാഴി ആശ്ചര്യപ്പെട്ടു "അങ്ങെന്താണീ പറയുന്നത്‌..? ഈ സാധാരണക്കാര്‍ക്ക്‌ വീഞ്ഞു വിളമ്പാനോ..?! അത്‌ വീഞ്ഞിനര്‍ഹതപ്പെട്ട ഉന്നതരെ അപമാനിക്കലാണെന്ന് അറിയില്ലേ..?!"&lt;br /&gt;"അതെങ്ങനെ അപമാനിക്കലാവും..?! ഇവര്‍ വീഞ്ഞുകുടിച്ചാല്‍ അവര്‍ കുടിച്ചതില്‍ വല്ലതും കുറഞ്ഞുപോകുമോ..?" യേശുവിന്റെ ശബ്ദം വല്ലാതെ ഉയര്‍ന്നിരുന്നു.&lt;br /&gt;"ദയവായി അങ്ങ്‌ ശബ്ദം താഴ്ത്തി സംസാരിക്കൂ.. അപ്പുറത്ത്‌ വിശിഷ്ടാതിഥികള്‍ ഇരുപ്പുണ്ട്‌."&lt;br /&gt;"അതിനെനിക്കെന്താണ്‌..? താങ്കള്‍ ഇവര്‍ക്കുകൂടി വീഞ്ഞ്‌ വിളമ്പുന്നില്ലായെങ്കില്‍ എനിക്ക്‌ ഈ പന്തിയുപേക്ഷിച്ച്‌ പോകേണ്ടിവരും.."യേശു കൈകുടഞ്ഞ്‌ എഴുന്നേറ്റു കഴിഞ്ഞു.&lt;br /&gt;പെട്ടെന്ന് പാട്ടും മേളവും നൃത്തവും എല്ലാം നിലച്ചു. സര്‍വ്വം നിശബ്ദമായി. അനന്യാസ്‌ പിന്നെയും ഏതോ തിരക്കില്‍ നിന്നും ഓടിപ്പാഞ്ഞെത്തി. "എന്താണ്‌..? എന്താ പ്രശ്‌നം..?!"&lt;br /&gt;"യജമാനന്‍.. സാധാരണക്കാര്‍ക്കുകൂടി വീഞ്ഞു വിളമ്പണമെന്ന്.." വിരുന്നുവാഴി തലചൊറിഞ്ഞുകൊണ്ട്‌ അറിയിച്ചു. അനന്യാസ്‌ കുറേ നേരത്തേക്ക്‌ മറുപടിയില്ലാതെ അന്തിച്ചു നിന്നു. ചില മൂപ്പന്മാര്‍ കൂടി കാര്യംതിരക്കി അവിടേക്കു വന്നു. "എന്താ നമ്മുടെ ആചാരങ്ങളും കീഴ്‌വഴക്കങ്ങളും ഒരു ദാവീദന്‌ ഇനിയും അറിയില്ലെന്നുണ്ടോ..? " അവരില്‍ ഒരാള്‍ ചോദിച്ചു.&lt;br /&gt;"അതു തിരുത്താന്‍ തന്നെയാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. സമൂഹത്തില്‍ ആരും വലിയവനും ചെറിയവനുമല്ല. ഇവര്‍ താഴ്‌ന്നഗോത്രങ്ങളില്‍ ജനിച്ചുപോയത്‌ ഇവരുടെ കുറ്റമാണോ.? അതുകൊണ്ടു മാത്രം ഇവര്‍ ഒരു വിവാഹസദ്യയില്‍ വെള്ളം കൊണ്ടു തൃപ്‌തിപ്പെടണോ..? ഇവര്‍ക്ക്‌ കുടിക്കാന്‍ എവിടുന്നെങ്കിലും അല്‌പം വീഞ്ഞ്‌ കിട്ടാതെയല്ല. പക്ഷേ ഒരു വിവാഹസദ്യയില്‍ അതു വിളമ്പുമ്പോള്‍ അവരും മറ്റുള്ളവര്‍ക്കൊപ്പം ആദരിക്കപ്പെടുകയാണ്‌. അതേ ഞാനാവശ്യപ്പെടുന്നൊള്ളൂ..."&lt;br /&gt;"നിന്റെ വാദമൊന്നും കാനയുടെ മുറ്റത്ത്‌ വിലപ്പോവില്ല. ആതിഥേയനെ ബുദ്ധിമുട്ടിക്കാതെ കഴിച്ചിട്ട്‌ പോകുന്നതാണ്‌ നിനക്ക്‌ നല്ലത്‌.." മറ്റൊരു മൂപ്പന്റെ സ്വരം വല്ലാതെ കയര്‍ത്തിരുന്നു."ഞാനെന്താണ്‌ വേണ്ടത്‌..?" വിരുന്നുവാഴി ആശങ്കപ്പട്ടു.&lt;br /&gt;"അനന്യാസ്‌.. താങ്കളിതിനു മുതിരുന്നില്ലായെങ്കില്‍ എനിക്ക്‌ നിശ്ചയമായും ഈ പന്തിയുപേക്ഷിച്ചുപോകേണ്ടിവരും.." യേശുവിന്റെ സ്വരത്തിലും നല്ല നിശ്ചയദൃഢതയുണ്ടായിരുന്നു.&lt;br /&gt;"യേശു എന്റെ സ്നേഹിതാ... ഒരുവന്‍ എന്റെ പന്തിയുപേക്ഷിച്ചുപോകുന്നതില്‍പരം എന്ത്‌ അപമാനമാണ്‌ എനിക്കും എന്റെ മകള്‍ക്കും വരാനുള്ളത്‌..? വിരുന്നുവാഴി... ഇവന്‍ പറയുന്നതുപോലെ ചെയ്യൂ... എല്ലാവര്‍ക്കും വീഞ്ഞ്‌ വിളമ്പട്ടെ.."&lt;br /&gt;അതുവരെ അന്തിച്ചുനിന്ന ജനത്തിന്റെ തൊണ്ടയില്‍ നിന്നും ഒരാരവം അറിയാതെ പൊന്തിവന്നു! തപ്പും മേളവും പാട്ടും നൃത്തവും പുനരാരംഭിച്ചു. കല്‍ഭരണികളില്‍ സൂക്ഷിച്ചിരുന്ന വീഞ്ഞുമായി പരിചാരകര്‍ പന്തികള്‍ക്കിടയിലൂടെ തിടുക്കപ്പെട്ട്‌ നടന്നു. മൂപ്പന്മാരും നാട്ടുപ്രമാണികളും അനന്യാസിനെ കരുതി മുറുമുറുപ്പിലൊടുങ്ങി. സാധാരണക്കാര്‍ സന്തോഷത്തിലും ചിരിയിലും നിറഞ്ഞ്‌ സദ്യയില്‍ പങ്കുകൊണ്ടു. ഇതാ ഞങ്ങളുടെ മുറ്റത്ത്‌ ഒരു മഹാത്ഭുതം നടന്നിരിക്കുന്നു! യെഹൂദചരിത്രത്തിലാദ്യമായി വെള്ളത്തിന്റെ ഈ തഴ്‌ന്നവര്‍ഗ്ഗം വീഞ്ഞിനാല്‍ ആദരിക്കപ്പെട്ടിരിക്കുന്നു!&lt;br /&gt;അവര്‍ യേശുവിനെ വാഴ്ത്തി. അവന്റെ ധീരതയെ വാഴ്ത്തി. അവന്റെ അമ്മയെയും സഹോദരിമാരെയും കണ്ടവര്‍ അവനെപ്പറ്റി പുകഴ്‌ത്തി സംസാരിച്ചു. ഇതാ ഞങ്ങള്‍ക്കൊരു ധീരനായ രാജാവിനെ കിട്ടിയിരിക്കുന്നു എന്ന് തമ്മില്‍തമ്മില്‍ പറഞ്ഞാഹ്ലാദിച്ചു.&lt;br /&gt;യെഹൂദജാതിക്കുമേലെ നസറേനിയ സംഘം വിതച്ചുപോയ കൊടുങ്കാറ്റുകളുടെ തുടക്കമായിരുന്നു അത്‌!&lt;br /&gt;ആ രാത്രി അവര്‍ മടങ്ങുമ്പോള്‍ ഒരുവന്‍ യേശുവിനെ പിന്‍പറ്റിച്ചെന്നു. "ഗുരോ - ഞാന്‍ നിന്നെ കാത്തുനില്‌ക്കുകയായിരുന്നു.."&lt;br /&gt;"സന്തോഷം സ്നേഹിതാ... നിന്റെ പേര്‌..?"&lt;br /&gt;"മത്തായി!"&lt;br /&gt;"നാട്‌..?"&lt;br /&gt;"കഫര്‍ന്നഹോം.."&lt;br /&gt;"പിന്നെ ഇവിടെ..? വരന്റെ ബന്ധുവോ വധുവിന്റെയോ..?"&lt;br /&gt;"രണ്ടുമല്ല. ഞാന്‍ ഈ പ്രവിശ്യയുടെ ചുങ്കത്തലവനാണ്‌. വിവാഹത്തിന്‌ ആളെണ്ണി ചുങ്കം കണക്കാക്കാന്‍ വന്നതാണ്‌..."&lt;br /&gt;"എന്തിനാണ്‌ നീ എനിക്കുവേണ്ടി കാത്തുനിന്നത്‌..?"&lt;br /&gt;"ഗുരോ ഈപണിയുപേക്ഷിച്ച്‌ ഞാന്‍ നിന്നെ അനുഗമിച്ചോട്ടെ..?"&lt;br /&gt;"എവിടേക്ക്‌..?"&lt;br /&gt;"നീ നയിക്കുന്നത്‌ എവിടേക്കായാലും അവിടേക്ക്‌..!"&lt;br /&gt;"വരൂ... ഇനിമുതല്‍ നീ ഞങ്ങളിലൊരുവനാണ്‌..!"&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-5653012508453610919?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/5653012508453610919/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=5653012508453610919' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/5653012508453610919'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/5653012508453610919'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/05/blog-post_26.html' title='കാനാവില്‍ ഒരു കല്യാണസദ്യ'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-2600797446232971818</id><published>2007-05-24T12:37:00.000-07:00</published><updated>2007-05-24T12:43:36.193-07:00</updated><title type='text'>പ്രവാചകന്മാരുടെ രണ്ടാം  പുസ്‌തകം  - പുതിയ നോവല്‍</title><content type='html'>&lt;a href="http://3.bp.blogspot.com/_sDbvPN8DNgk/RlXqw2t4G2I/AAAAAAAAAAY/iM57o-UWmt4/s1600-h/2nd+book+of+prophit.jpg"&gt;&lt;img id="BLOGGER_PHOTO_ID_5068215080717917026" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_sDbvPN8DNgk/RlXqw2t4G2I/AAAAAAAAAAY/iM57o-UWmt4/s320/2nd+book+of+prophit.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;പ്രിയ സുഹൃത്തുക്കളെ &lt;/div&gt;&lt;br /&gt;&lt;div&gt;എന്റെ പുതിയ നോവല്‍ 'പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം' കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ചു. ക്രിസ്‌തുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി എഴുതിയിരിക്കുന്ന ഒരു നോവലാണിത്‌. &lt;/div&gt;&lt;br /&gt;&lt;div&gt;പുസ്‌തകത്തിന്റെ പിന്‍പുറത്തില്‍ (back cover caption) നാം ഇങ്ങനെ വായിക്കുന്നു:&lt;/div&gt;&lt;br /&gt;&lt;div&gt;എത്രയൊക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകള്‍ ഒഴിഞ്ഞുകിടക്കുന്നൊരു മഹാചരിതമാണ്‌ ക്രിസ്‌തുവിന്റെ ജീവിതം. ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍ നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ യേശുക്രിസ്‌തുവിന്റെ ജീവിതവും ചരിത്രവും അദ്ഭുതകരമാംവിധം മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യനോവല്‍.ക്രിസ്‌തു മാത്രമല്ല; പത്രോസ്‌, ലാസര്‍, മറിയ ബാറാബാസ്‌, യൂദാസ്‌ എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്‌ത്യന്‍ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചു പണിയുന്ന നോവല്‍. &lt;/div&gt;&lt;br /&gt;&lt;div&gt;എല്ലാ കറന്റ്ബുക്‌സ്‌/ ഡി.സി. ബുക്‌സ്‌ ശാഖകളിലും പുസ്‌തകം ലഭ്യമാണ്‌ വില: 100 രൂപ&lt;/div&gt;&lt;br /&gt;&lt;div&gt;(പിന്നാലെ ബൂലോക സുഹൃത്തുക്കള്‍ക്കായി ഒരദ്ധ്യായം ഞാന്‍ പ്രസിദ്ധീകരിക്കാം) &lt;/div&gt;&lt;br /&gt;&lt;div&gt;എല്ലാവരും പുസ്‌തകം വാങ്ങി വായിച്ച്‌ അഭിപ്രായം അറിയിക്കുമല്ലോ. &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-2600797446232971818?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/2600797446232971818/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=2600797446232971818' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/2600797446232971818'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/2600797446232971818'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/05/blog-post_24.html' title='പ്രവാചകന്മാരുടെ രണ്ടാം  പുസ്‌തകം  - പുതിയ നോവല്‍'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_sDbvPN8DNgk/RlXqw2t4G2I/AAAAAAAAAAY/iM57o-UWmt4/s72-c/2nd+book+of+prophit.jpg' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-5025782681745651350</id><published>2007-05-16T11:25:00.000-07:00</published><updated>2007-05-16T11:29:37.799-07:00</updated><title type='text'>കേരളത്തിലേക്ക്‌ ഒരു തുമ്പിക്കൈ നീളുമ്പോള്‍...</title><content type='html'>ജെസിബി എന്ന ഓമനപ്പേരിലറിയപ്പെടുന്ന മണ്ണുമാന്തിയന്ത്രമാണ്‌ കേരളത്തിന്റെ ഇപ്പോഴത്തെ സാംസ്‌കാരികചിഹ്നം എന്നു പറഞ്ഞത്‌ നമ്മുടെ കവയത്രി സുഗതകുമാരിയാണ്‌. നേരത്തെ അത്‌ തെങ്ങ് ആയിരുന്നു. പിന്നീടത്‌ ആനയായി. ഇപ്പോള്‍ അത്‌ മണ്ണുമാന്തിയന്ത്രവും. ടീച്ചറിന്റെ നല്ലൊരു നിരീക്ഷണവും സറ്റയറുമായിട്ടാണ്‌ ഞാനതിനെ കാണുന്നത്‌.&lt;br /&gt;ഒരു ദേശത്തിന്റെ തനിമയോട്‌ അടുത്തു നില്‌ക്കുന്നതായിരിക്കണമല്ലോ അതിന്റെ ചിഹ്നം. ആ അര്‍ത്ഥത്തില്‍ നമ്മുടെ സമകാലിക ജീവിതത്തോടെ ഇന്ന് ഏറ്റവും ഒട്ടി നില്‌ക്കുന്നതും നമ്മുടെ ദേശത്തിന്റെ വര്‍ത്തമാനകാലത്തിന്റെ ശരിയായ പ്രതിബിംബവുമാകുന്നു അത്‌. കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ തെങ്ങുണ്ടായിരുന്നതുപോലെ ആനയുണ്ടായിരുന്നതുപോലെ ഇന്ന് നമ്മുടെ റോഡുകളില്‍ പറമ്പുകളില്‍ ഈ ഒരു യന്ത്രം നിത്യക്കാഴ്ചയായി മാറിയിരിക്കുന്നു.&lt;br /&gt;കഴിഞ്ഞ ഒരു ദശാബ്ദക്കാലംകൊണ്ട്‌ ഈയൊരു യന്ത്രം നമ്മുടെ ദേശത്തിനുവരുത്തിയ മാറ്റങ്ങള്‍ വിവരിക്കാവുന്നതല്ല. നമ്മുടെ എത്ര മനോഹരകാഴ്ചകളെയാണ്‌, നമ്മുടെ എത്ര ലാന്റ്‌സ്കേപ്പുകളെയാണ്‌ നമ്മുടെ എത്ര കുന്നുകളെയാണ്‌ നമ്മുടെ എത്രയെത്ര സ്വപ്‌നങ്ങളെയാണ്‌ അത്‌ ഒരു ദിവസംകൊണ്ട്‌ കോരി മാറ്റിക്കളഞ്ഞത്‌. നമ്മുടെ എത്ര കുളങ്ങളെയാണ്‌ നീര്‍ത്തടങ്ങളെയാണ്‌ തോടുകളെയാണ്‌ കുന്നിന്‍ ചരുവുകളെയാണ്‌ അത്‌ ഒരു രാത്രികൊണ്ട്‌ മൂടിക്കളഞ്ഞത്‌. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട്‌ നമ്മുടെ ഭൂപ്രകൃതിയ്ക്കുണ്ടായ മാറ്റം പഠിക്കുക ഭീകരമാവും.&lt;br /&gt;കവി പി.പി, രാമചന്ദ്രന്‍ പറഞ്ഞതാണ്‌ ഓര്‍ക്കുന്നത്‌ ' ഇന്ന് കുന്നുകളെക്കുറിച്ചും മലകളെക്കുറിച്ചും എങ്ങനെ കവിതയെഴുതും. നമ്മള്‍ തലേന്നുവരെ കണ്ടുകൊണ്ടിരുന്ന ഒരു കുന്ന് പിറ്റേന്ന് നേരംവെളുക്കുമ്പോള്‍ നമ്മുടെ കാഴ്ചയില്‍ ഉണ്ടാകുമെന്നതിന്‌ ഇന്ന് എന്താണുറപ്പുള്ളത്‌' ശരിയായിരുന്നില്ലേ ആ ചോദ്യം. നമ്മുടെ ഒക്കെ സ്വപ്‌നത്തിലേക്ക്‌ ഒരു ഭീകരജീവിയുടെ നിഴല്‍പ്പാടോടെയാണ്‌ ആ യന്ത്രം കടന്നുവന്നുകൊണ്ടിരുന്നത്‌. എപ്പോഴാണ്‌ നമ്മുടെ സ്വപ്‌നങ്ങളെ തോണ്ടിയെടുക്കാന്‍ അതിന്റെ നീളന്‍ കൈകള്‍ നീണ്ടുവരുന്നതെന്ന ഭയത്തോടെ...&lt;br /&gt;എന്നാല്‍ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി, നമ്മുടെ പ്രകൃതിയെ നശിപ്പിക്കാനല്ലാതെ നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാന്‍ നമ്മുടെ ദേശത്തിന്റെ അവശേഷിക്കുന്ന മനോഹാരിത അത്രയെങ്കിലും നിലനിര്‍ത്താനായി ആ യന്ത്രം തന്റെ കൈ നീട്ടുന്നത്‌ നാം കഴിഞ്ഞ ദിവസങ്ങളില്‍ - അത്ഭുതത്തോടെ കുറേയൊക്കെ അതിശയത്തോടെ അതിലധികം അവിശ്വസനീയതയോടെ കണ്ടു. യന്ത്രത്തിന്റെ അങ്ങനെയൊരു രൂപമാറ്റം നാമാരും പ്രതീക്ഷിച്ചില്ല എന്നതാണ്‌ ശരി. ഇന്നലെവരെ പ്രകൃതിക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രം പെട്ടെന്ന് കടകം തിരിഞ്ഞ്‌ പ്രകൃതിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ മോണ്‍സ്‌ടറുടെ മനംമാറ്റം അപ്രതീക്ഷിതമായിരുന്നു. മനംമാറിയത്‌ യന്ത്രത്തിന്‌ അല്ല മനുഷ്യര്‍ക്കാണെന്ന് നമുക്കറിയാം. മനുഷ്യര്‍ക്ക്‌ മനംമാറിയപ്പോള്‍ ഒരു യന്ത്രത്തിനുണ്ടായ രുപമാറ്റം അത്ഭുതാവഹമാണ്‌. ഇത്രകാലം ഭീതിയോടെ കണ്ടിരുന്ന ആ യന്ത്രത്തിനെ നാമിന്നെ സ്നേഹത്തോടെ നോക്കിക്കാണുന്നു. അതിന്റെ നീളന്‍തുമ്പിക്കൈയ്യിനെ നാം അഹ്ലാദപൂര്‍വ്വം സ്വപ്‌നം കാണുന്നു.&lt;br /&gt;നമ്മുടെ അവശേഷിക്കുന്ന പ്രകൃതിയെയും ജൈവസമ്പത്തിനെയും സംരക്ഷിക്കാന്‍ മാത്രമാണ്‌ ആ തുമ്പികൈ ഇനിമേലില്‍ നീളുന്നതെങ്കില്‍ അതിനെ നമ്മുടെ ദേശീയ ചിഹ്നമാക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നാണ്‌ എന്റെ പക്ഷം. അതേസമയം ഇനി ഒരിക്കലും ആ തുമ്പിക്കൈ പ്രകൃതി നാശത്തിനായി ഉയരില്ലെന്ന് ഉറപ്പാക്കേണ്ടത്‌ നമ്മള്‍ ഓരോ മലയാളിയുടെയും കടമയാണ്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-5025782681745651350?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/5025782681745651350/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=5025782681745651350' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/5025782681745651350'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/5025782681745651350'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/05/blog-post_16.html' title='കേരളത്തിലേക്ക്‌ ഒരു തുമ്പിക്കൈ നീളുമ്പോള്‍...'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-137463403069041826</id><published>2007-05-05T08:19:00.000-07:00</published><updated>2007-05-05T08:24:55.395-07:00</updated><title type='text'>എങ്ങോട്ടാ..? പോട്ട വരെ...</title><content type='html'>എണുപതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും കേരളത്തിലെ ഏത്‌ ക്രിസ്‌ത്യന്‍ യുവാവിനോടു ചോദിച്ചാലും കിട്ടുന്ന ഉത്തരമായിരുന്നു ഇത്‌. എന്തായിരുന്നു അന്നത്തെ ഒരു പുകില്‍. തലേന്നുവരെ ഒന്നിച്ചിരുന്ന് മദ്യപിച്ചവനെ പിറ്റേന്നു തൊട്ട്‌ കാണാനില്ല. ഒളിച്ചോട്ടത്തിന്‌ പത്രത്തില്‍ പരസ്യം കൊടുക്കണമോ എന്നാലോചിക്കുമ്പോള്‍ ടി വിദ്വാന്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. പോട്ടയുടെ മുരുങ്ങൂരിന്റെ രോഗശാന്തിശിശ്രൂഷയുടെ ഒടുങ്ങത്ത വാക്‌ധോരണിയുമായി. എത്ര പറഞ്ഞാലും അവന്‌ മതിയാവുന്നില്ല. വാചകമടിയില്‍ വീണുപോയ പലരും അവനെ അനുഗമിച്ച്‌ പോട്ടയുടെ ആരാധകരാകുന്നു. പിന്നെ വൈകിട്ടൊരു കൂടലിന്‌ ക്ഷണിച്ചാല്‍ ഞാനില്ലേ - പ്രാര്‍ത്ഥിക്കാനുണ്ട്‌ എന്നൊരു ആന്തലോടെ ടീ വിദ്വാന്‍ വീട്ടിലേക്കോടുന്നു.&lt;br /&gt;ആരെന്തുപറഞ്ഞാലും - പ്രത്യേകിച്ച്‌ സുഹൃത്തുക്കള്‍ - വിശ്വസിക്കുന്ന പ്രായം - കൗമാരകാലത്തിലായിരുന്നിട്ടും എന്തോ എന്റെ ആന്തരിക ചോദന ഈ ആഘോഷപ്രാര്‍ത്ഥനകളില്‍ ഒരിക്കലും വിശ്വാസമര്‍പ്പിച്ചുമില്ല, വീണുപോയതുമില്ല.&lt;br /&gt;പിന്നീട്‌ ഒരു പ്രലോഭനം വന്നത്‌ ഭാര്യയുടെ ഭാഗത്തുനിന്നാണ്‌. അക്കാലത്ത്‌ മിക്കവരും മധുവിധു ആഘോഷിക്കാന്‍ പോകുന്നതുവരെ പോട്ടയിലേക്കായിരുന്നു. ആദ്യനാളിലെ ആ പ്രലോഭനത്തിനും ഞാനേതായാലും വീണില്ല. പോട്ടയിലെ അച്ചന്മാര്‍ അലറിക്കൂവിത്തരുന്ന ആത്മീയത എനിക്കാവശ്യമില്ലെന്ന് പറയാന്‍ എനിക്കന്നും സാധിച്ചു. ഇത് വെറും ‘മാസ്‌ഹിസ്റ്റീരിയ’മാത്രമാണെന്ന് ഭാര്യയെ പറഞ്ഞുധരിപ്പിക്കാനും കഴിഞ്ഞു. അതുകൊണ്ട് ഞങ്ങളുടെ മധുവിധു പോട്ടയ്ക്കു പകരം കോവളത്തായിരുന്നു.&lt;br /&gt;ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗികള്‍ സുഖം പ്രാപിക്കുന്നെങ്കിലും ഇല്ലെങ്കിലും പ്രാര്‍ത്ഥിക്കേണ്ടേതും ആത്മീയതയില്‍ നിറയേണ്ടതും ഇങ്ങനെയൊന്നുമല്ലെന്ന് ഒരു 'കോമണ്‍ സെന്‍സ്‌' അത്രമാത്രം. ഒരു ദിവസം പ്രാര്‍ത്ഥിച്ചതുകൊണ്ടോ കൈകൊട്ടിപാടിയതുകൊണ്ടോ മനസ്സില്‍ നിറയുന്നതാണോ ഈ ആത്മീയത എന്നൊരു തോന്നല്‍.&lt;br /&gt;സംശയം സത്യമായിരുന്നു എന്ന് കാലം തെളിയിച്ചു. പോട്ടയുടെയും ദൈവീകതയുടെയും വചന ശിശ്രൂഷയുടെയും പ്രചാരകരായിരുന്നവരൊക്കെ പതിയെ തലയില്‍ മുണ്ടിട്ടുകൊണ്ട്‌ നാണത്തോടെ ഞങ്ങളുടെ മുന്നിലൂടെ ബാറിലേക്ക്‌ മടങ്ങി വരാന്‍ കാലം അധികം എടുത്തില്ല. ബാറ്‌ നല്ലതാണെന്നും പ്രാര്‍ത്ഥന മോശമാണെന്നുമല്ല പറഞ്ഞത്‌. ഒരാഴ്‌ചത്തെ പ്രാര്‍ത്ഥനകൊണ്ടും അനുഗ്രഹംകൊണ്ടുമൊന്നും ആരും അങ്ങനെയൊന്നും മാറില്ലെന്നു തന്നെ. അതിന്‌ മനസ്സുറച്ച കഠിനപ്രയത്നം തന്നെ വേണം. ധാരളം മനനങ്ങള്‍ വേണം. ആഴത്തില്‍ ഇറങ്ങിച്ചെന്നുള്ള പഠനങ്ങള്‍ വേണം. അങ്ങനെ ആ അനുഭവം സ്വയം ബോധ്യമാകണം. അല്ലാതെ ഇന്‍സ്‌റ്റന്റ്‌ പ്രാര്‍ത്ഥനകള്‍കൊണ്ട്‌ ലഭിക്കുന്നതല്ല ആ ആത്മീയത എന്നുതന്നെ.&lt;br /&gt;ഇതുന്നുമല്ലാതെ ഇതിന്റെയൊക്കെ പിന്നില്‍ എന്തോ ഒരു നിഗൂഢത അന്നേ സംശയിച്ചിരുന്നു. വിദേശസഹായം തീര്‍ച്ചയായും ഉറപ്പായിരുന്നു. പക്ഷേ പറഞ്ഞപ്പോഴൊക്കെ ഇന്‍സ്‌റ്റന്റ്‌ വിശ്വാസികള്‍ എന്നെ പുച്‌ഛത്തോടെ തള്ളിക്കളന്നു. എല്ലാവര്‍ക്കും എല്ലാവരെയും എല്ലാ കാലത്തേക്കും പറ്റിക്കാന്‍ കഴിയില്ലെന്ന ആപ്‌തവാക്യം ഇതാ ശരിയായിവന്നിരിക്കുന്നു. ഈ റെയ്ഡുകള്‍ നേരത്തെ നടത്തേണ്ടതായിരുന്നു. ഈ കള്ളത്തരങ്ങള്‍ നേരത്തെ കണ്ടത്തേണ്ടതായിരുന്നു. പക്ഷേ ആര്‍ജ്ജവമില്ലാത്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ നാല്‌ വോട്ടിനു മുന്നില്‍ കഴ്‌ന്നു കിടന്നു നക്കുന്ന നേതാക്കള്‍ ഇതിനെയൊക്കെ മൂടിവയ്ക്കാനാണ്‌ ശ്രമിച്ചത്‌. ഒടുവില്‍ കോടതി വേണ്ടിവന്നു പൂച്ചയ്ക്ക്‌ മണികെട്ടാന്‍. പോട്ടപോലുള്ള ധ്യാനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന ഹിന്ദുസംഘടനകളുട ആവശ്യത്തിനോട്‌ ഞാനും യോജിക്കുന്നു, പക്ഷേ അതാവശ്യപ്പെടാന്‍ അവര്‍ക്കെന്തു യോഗ്യതയാണുള്ളത്‌..? ഇതിനേക്കള്‍ മാരകമായി വിഷം വമിക്കുന്ന അമൃതാന്ദമയീമഠത്തിന്റെ അരുമസന്താനങ്ങളല്ലേ അവര്‍. സ്വന്തംകണ്ണിലെ കോലെടുത്തിട്ട്‌ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ പറഞ്ഞത്‌ എത്ര സത്യം. അമൃതാന്ദമയി മഠത്തിലും ഇതുപോലെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമുള്ള എത്ര ഹിന്ദുക്കളുണ്ട്‌..? എത്ര രാഷ്ട്രീയ പാര്‍ട്ടികളുണ്ട്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-137463403069041826?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/137463403069041826/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=137463403069041826' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/137463403069041826'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/137463403069041826'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/05/blog-post.html' title='എങ്ങോട്ടാ..? പോട്ട വരെ...'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-6770783666382225071</id><published>2007-03-25T09:25:00.001-07:00</published><updated>2007-03-25T09:38:04.627-07:00</updated><title type='text'>അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_sDbvPN8DNgk/RgalN5cX9XI/AAAAAAAAAAM/CHwnllir7xY/s1600-h/akk+2+jpeg.jpg"&gt;&lt;img style="margin: 0px auto 10px; display: block; text-align: center; cursor: pointer;" src="http://3.bp.blogspot.com/_sDbvPN8DNgk/RgalN5cX9XI/AAAAAAAAAAM/CHwnllir7xY/s320/akk+2+jpeg.jpg" alt="" id="BLOGGER_PHOTO_ID_5045902090691933554" border="0" /&gt;&lt;/a&gt;&lt;br /&gt;പ്രീയപ്പെട്ട ബൂലോകം സുഹൃത്തുക്കളെ ഒരു സന്തോഷ വാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നു. എന്റെ പുതിയ നോവല്‍ ‘അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍’ അടുത്ത ലക്കം (ലക്കം 476- ഏപ്രില്‍ 6) മുതല്‍ മാധ്യമം വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു തുടങ്ങുന്നു. എല്ലാവരും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.&lt;br /&gt;സ്‌നേഹപൂര്‍വ്വം നിങ്ങളുടെ&lt;br /&gt;ബെന്യാമിന്‍.&lt;br /&gt;മാധ്യമം വാരികയുടെ കഴിഞ്ഞ ലക്കത്തില്‍ വന്ന അറിയിപ്പു കാണുക.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-6770783666382225071?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/6770783666382225071/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=6770783666382225071' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/6770783666382225071'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/6770783666382225071'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/03/blog-post_2552.html' title='അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_sDbvPN8DNgk/RgalN5cX9XI/AAAAAAAAAAM/CHwnllir7xY/s72-c/akk+2+jpeg.jpg' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-7177472274832067558</id><published>2007-03-17T09:17:00.000-07:00</published><updated>2007-03-17T09:18:34.849-07:00</updated><title type='text'>ഗള്‍ഫ്‌ മലയാളിയും ഡയസ്‌പോറ സാഹിത്യവും.</title><content type='html'>മലയാളിയുടെ ഗള്‍ഫ്‌  കുടിയേറ്റ ചരിത്രത്തിന്‌ കേരളത്തോളം അല്ലെങ്കില്‍ അതിനെക്കാള്‍ പ്രായമുണ്ട്‌.  ചിതറിയതും ഒറ്റപ്പെട്ടതുമായ കുടിയേറ്റങ്ങളായിരുന്നില്ല അത്‌. എഴുപതുകളുടെ  തുടക്കത്തിലാണ്‌ അത്‌ ഏറ്റവും ശക്‌തി പ്രാപിച്ചതെങ്കിലും അന്‍പതുകളില്‍ തന്നെ  ശക്‌തമായ സാമുഹിക സംഘടനാബോധമുള്ള മലയാളി സമൂഹം ഗള്‍ഫ്‌ മേഖലയില്‍  രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്നതിന്‌ തെളിവുകള്‍ ഉണ്ട്‌.&lt;br /&gt;ആധുനിക കാലത്ത്‌  മൂലധനത്തിന്റെ സഞ്ചാരത്തിന്‌ അനസൃതമായി തൊഴില്‍ തേടി ലോകത്തെല്ലായിടത്തുമുള്ള ജനത  വിവിധ ഭൂപ്രദേശങ്ങളിലേക്ക്‌ നീങ്ങിയതിന്റെ തുടര്‍ച്ചയായിട്ടാണ്‌ മലയാളിയും  ഗള്‍ഫിലേക്ക്‌ കുടിയേറുന്നത്‌. ഇങ്ങനെ വിവിധ ദേശങ്ങളില്‍ രൂപപ്പെട്ട പുതിയ 'വംശീയ  ഭൂപ്രദേശങ്ങളെ' ഡയസ്‌പോറ എന്ന വാക്കുകൊണ്ടാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ഒരു  പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡയസ്‌പോറകളില്‍ ഒന്നാവാം ഇരുപതുലക്ഷത്തോളം  അംഗസംഖ്യയുള്ള ഗള്‍ഫ്‌ മലയാളി സമൂഹം എന്നു തോന്നുന്നു. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ  പ്രവാസവുമായി ബന്ധപ്പെട്ടാണ്‌ ഡയസ്‌പോറ പരാമര്‍ശിക്കപ്പെടാറുണ്ടായിരുന്നതെങ്കില്‍  ഇന്നത്‌ എല്ലാത്തരം പ്രവാസത്തെയും കുറിക്കാനുപയോഗിക്കുന്ന പദമായിക്കഴിഞ്ഞു.  ഏതര്‍ത്ഥത്തിലും മലയാളിയുടേത്‌, പ്രവാസത്തിനു തുല്യമായ കുടിയേറ്റമാണെന്ന  വിവക്ഷയില്‍ ഗള്‍ഫ്‌ മലയാളി സമൂഹത്തെയും ഒരു ഡയസ്‌പോറയായി എണ്ണാം. (കേരളത്തിലെയും  ഇന്ത്യയിലെയും സവിശേഷമായ രാഷ്ട്രീയ കാലവസ്ഥയാണ്‌ ഗള്‍ഫ്‌ മലയാളികളെ അവിടേക്ക്‌  ആട്ടിത്തെളിച്ചത്‌ എന്നതുകൊണ്ടുകൂടി)&lt;br /&gt;സ്വഭാവികമായും ലോകത്തെമ്പാടുമുള്ള എല്ലാ  ഡയസ്‌പോറകള്‍ക്കും അവരുടെ സ്വന്തം സംസ്കാരവും കലയും സാഹിത്യവും ഉണ്ടായി. അതില്‍  ഡയസ്‌പോറ സാഹിത്യം ഇന്ന് പഠനാര്‍ഹമായ ഒരു സാഹിത്യശാഖയായി വളര്‍ന്നു  കഴിഞ്ഞിരിക്കുന്നു. അങ്ങനെ ഡയസ്‌പോറ സാഹിത്യത്തില്‍ ഗള്‍ഫ്‌ മലയാളിക്കുള്ള പങ്കും  പ്രാധാന്യവും അന്വേഷിക്കുകയാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.&lt;br /&gt;എന്താണ്‌ ഡയസ്‌പോറ  സാഹിത്യം..? അതെങ്ങനെ പ്രവാസ സാഹിത്യത്തില്‍ നിന്നും വേറിട്ടു നില്‌ക്കുന്നു..? &lt;br /&gt;രണ്ടു സംസ്‌കാരങ്ങള്‍ക്കിടയില്‍ പെട്ട്‌ സ്വന്തം അസ്ഥിത്വം  നഷ്ടപ്പെട്ടുപോകുന്നവന്റെ ആകുലതകളും വേദനകളും ആവാം ഡയസ്‌പോറ സാഹിത്യത്തിന്റെ  ചാലകശക്‌തി. അതുകൊണ്ടുതന്നെ കുടിയേറ്റത്തിലോ പ്രവാസത്തിലോ നേരിട്ട്‌  പങ്കാളികളാകുന്ന ഒന്നാംതലമുറയില്‍ നിന്നാണ്‌ ശക്‌തമായ ഡയസ്‌പോറ സാഹിത്യം  ഉരുത്തിരിഞ്ഞുവരേണ്ടത്‌. കാരണം ഒന്നാം തലമുറ അവരുടെ ബാല്യവും കൗമാരവും പിന്നിട്ടത്‌  മാതൃദേശത്തായതിനാല്‍ അവരുടെ ഓര്‍മ്മകള്‍, സ്വപ്‌നങ്ങള്‍ അറിവുകള്‍ ജീവിതരീതി  എന്നിവയെല്ല്ലാം സ്വദേശവുമായി ബന്ധപ്പെട്ടു കിടക്കും. പിന്നിലാക്കിപ്പോന്ന സ്വന്തം  നാടിന്റെയും ജീവിതം നല്‌കുന്ന ആതിഥേയദേശത്തിന്റെയും ഇടയില്‍പെട്ട്‌ അവര്‍  ദ്വന്ദമനസ്സുള്ളവരായി തീരുന്നു. അങ്ങനെ സ്വന്തം ഭൂമിയെവിടെ എന്ന്, താന്‍ ഏതു  ദേശത്തിനുള്ളവനാണ്‌ എന്ന്, തന്റെ രാഷ്ട്രീയം എന്ത്‌ എന്ന്, തന്റെ സംസ്കാരം ഏത്‌  എന്ന്, എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളില്‍ നിന്നാണ്‌ ഡയസ്‌പോറ സാഹിത്യം  ഉണ്ടാവുന്നത്‌.&lt;br /&gt;മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ കുടിയേറ്റത്തിന്റെ ഒന്നാം  തലമുറ എഴുത്തുകാരില്‍ നിന്ന് ശുദ്ധമായ പ്രവാസ സാഹിത്യം ഉണ്ടാവുക സാധ്യമല്ല.  തായ്‌വേരുകള്‍ പൂര്‍ണ്ണമായും അറുക്കപ്പെട്ടു കഴിഞ്ഞവന്റെയും മടങ്ങിച്ചെല്ലാന്‍  ഒരിടമില്ലാത്തെ നിസ്സഹായകനായിപ്പോയവന്റെയും സാഹിത്യത്തെയാണ്‌ പ്രവാസ സാഹിത്യം എന്നു  വിളിക്കേണ്ടത്‌. അതുണ്ടാവുന്നത്‌ രണ്ടാം തലമുറയില്‍ നിന്നും അനന്തര തലമുറകളില്‍  നിന്നുമാണ്‌. അവര്‍ക്ക്‌ മാതൃദേശമെന്നത്‌ ഒരു സ്വപ്നം മാത്രമാണ്‌. ഒരുപക്ഷേ  ജീവിതത്തില്‍ വല്ലപ്പോഴുമൊരിക്കല്‍ വിരുന്നിനു പോയിട്ടുള്ള ഒരിടം, ചിലപ്പോള്‍  ഒരിക്കലും കണ്ടിട്ടേയില്ലാത്ത ഒരിടം. അവന്‍ ആ മാതൃദേശത്തെ സൃഷ്ടിക്കുന്നത്‌  സാങ്കല്‌പിക കഥകളില്‍ നിന്നുമാത്രമാണ്‌. അത്‌ ഒന്നാം തലമുറയില്‍പ്പെട്ട  ഒരെഴുത്തുകാരന്‍ സൃഷ്ടിക്കുന്ന ദേശത്തില്‍ നിന്നും തീര്‍ത്തും  വ്യത്യസ്‌തമായിരിക്കും. അതുകൊണ്ടാണ്‌ ഇന്ത്യയില്‍ നിന്ന് കുടിയേറി യൂറോപ്പിലും  അമേരിക്കയിലും എത്തപ്പെട്ടവരുടെ രണ്ടാംതലമുറയില്‍പെട്ട ആഭാ ദാവേസര്‍, ത്ധും പ  ലാഹിരി, ചിത്രാ ദിവാകരി, ശശി ദേശ്‌പാണ്‌ഡേ, മീന അലക്‌സാണ്ടര്‍, കാവ്യാ വിശ്വനാഥാന്‍  എന്നിവരുടെയൊന്നും രചനകളെ ഡയസ്‌പോറ സാഹിത്യമായി വിലയിരുത്താനാവാത്തത്‌. എന്നാല്‍  അത്‌ ഒന്നാന്തരം പ്രവാസ സാഹിത്യമായി മാറുന്നത്‌ നാം കാണുകയും കെയ്യുന്നു. ഇവ  തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്‌. ഈ വ്യത്യാസം തിരിച്ചറിയുന്നതില്‍ നമ്മുടെ  വായനക്കാരും നിരൂപകരും എന്തിന്‌ ഗള്‍ഫിലെ എഴുത്തുകാര്‍ തന്നെയും പരജായപ്പെട്ടു  പോവുകയാണ്‌ ഉണ്ടായത്‌. ഡയസ്‌പോറ സാഹിത്യത്തെയും പ്രവാസസാഹിത്യത്തെയും കൃത്യമായി  വേര്‍തിരിച്ചു കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.&lt;br /&gt;മറ്റേതൊരു ഭൂമികയെക്കാളും  ഡയസ്‌പോറ സാഹിത്യത്തിന്‌ ഏറ്റവും വളക്കൂറുള്ള മണ്ണായിരുന്നു ഗള്‍ഫിന്റേത്‌. കാരണം  മറ്റുരാജ്യങ്ങളിലെ ഡയസ്‌പോറ സമൂഹങ്ങളുടെ ഒന്നാം തലമുറ മാത്രമാണ്‌ യഥാര്‍ത്ഥ  ഡയസ്‌പോറകളായി നിലകൊള്ളുന്നത്‌ രണ്ടാംതലമുറയും അനന്തര തലമുറകളും എത്തപ്പെട്ട  ദേശത്തിന്റെ സത്വത്തോട്‌ രാഷ്ട്രീയമായും സാമൂഹികമായും ലയിച്ചുചേരുകയും ഡയസ്‌പോറ  എന്ന യഥാര്‍ത്ഥ്യം പതിയെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. എന്നാല്‍ ഗള്‍ഫില്‍ അങ്ങനെ  ഒരു സാധ്യതയില്ല. തലമുറ എത്ര കഴിഞ്ഞാലും ഗള്‍ഫ്‌ മലയാളിയുടേത്‌ യഥാര്‍ത്ഥ  മലയാളിസത്വം വഹിക്കുന്ന ഒരു ശുദ്ധഡയസ്‌പോറ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ  ലോകത്തെവിടെയുമുള്ള ഡയസ്‌പോറകളില്‍ നിന്നും വ്യത്യസ്‌തമായി ഡയസ്‌പോറ  സാഹിത്യത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ഏറ്റവും നന്നായി വായിച്ചെടുക്കാനാവുക ഗള്‍ഫിലുള്ള  ഡയസ്‌പോറകളില്‍ നിന്നു തന്നെയാണ്‌. അതുതന്നെയാണ്‌ ഡയസ്‌പോറ സാഹിത്യത്തില്‍ ഗള്‍ഫ്‌  മലയാളിക്കുള്ള പങ്കും പ്രാധാന്യവും.&lt;br /&gt;എങ്കില്‍ എന്തുകൊണ്ട്‌ അന്‍പതുവര്‍ഷം നീണ്ട  കുടിയേറ്റ ചരിത്രത്തില്‍ ഒരിക്കലും ഗള്‍ഫില്‍ നിന്ന് ശക്‌തമായ ഒരു ഡയസ്‌പോറ  സാഹിത്യം ഉണ്ടായില്ല...?&lt;br /&gt;നേരത്തെ സൂചിപ്പിച്ചതുപോലെ കുടിയേറ്റക്കാരന്റെ  സത്വപ്രതിസന്ധികളാണ്‌ പൊതുവേ ഡയസ്‌പോറ സാഹിത്യത്തിന്‌ ഹേതു. എങ്കില്‍ ഗള്‍ഫ്‌  കുടിയേറ്റം ആരംഭിച്ച അതേ കാലഘട്ടത്തില്‍ തന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക്‌  പ്രത്യേകിച്ച്‌ ഡല്‍ഹിയിലേക്കും ബോംബയിലേക്കും കുടിയേറിയ മലയാളികള്‍ സൃഷ്ടിച്ച  തദ്ദേശീയ ഡയസ്‌പോറകളില്‍ നിന്നും ധീഷണാശാലികളായ എഴുത്തുകാര്‍ ഉണ്ടാവുകയും ശക്‌തമായ  സാഹിത്യം സൃഷ്ടിക്കപ്പെടുകയും ചെയ്‌തു. ആനന്ദിന്റെയും മുകുന്ദന്റെയും വിജയന്റെയും  ഉജ്ജ്വല കൃതികള്‍ക്കു മുന്നില്‍ പകച്ചുപോയ ആദ്യകാല ഗള്‍ഫ്‌ കുടിയേറ്റക്കാര്‍  തങ്ങളുടെ ജീവിതം എഴുതാതെ മാറ്റിവച്ചു. അവരെ കവച്ചുവയ്ക്കാന്‍ പറ്റിയ എഴുത്തുകാര്‍  നിര്‍ഭാഗ്യവശാല്‍ ഇവിടെ നിന്നും ഉണ്ടായതുമില്ല. അങ്ങനെ ഗള്‍ഫ്‌ മലയാളിയുടെ ഡയസ്‌പോറ  സാഹിത്യം എഴുതപ്പെടാതെ റദ്ദു ചെയ്യപ്പെട്ടു പോവുകയാണുണ്ടായാത്‌.&lt;br /&gt;തുടര്‍ന്നു  വന്നവരാകട്ടെ, ഡയസ്‌പോറ സാഹിത്യത്തിന്റെ സാധ്യതകളും പ്രത്യേകതകളും മനസ്സിലാക്കി  അതിലേക്ക്‌ നീങ്ങുന്നതിനു പകരം സ്വദേശരചനകളോ പ്രവാസരചനകളോ ആയിരിക്കും തങ്ങളുടെ  രചനാഭൂമിക എന്നു ധരിച്ച്‌ അത്തരത്തിലുള്ള രചനകള്‍ക്ക്‌ മുതിര്‍ന്നു.  കുടിയേറ്റത്തിന്റെ ഒന്നാം തലമുറയുടെ മുന്‍പു പറഞ്ഞ സവിശേഷതകള്‍കൊണ്ട്‌ ഇവര്‍ക്ക്‌  ഇതുരണ്ടും അപ്രാപ്യമാണെന്നിരിക്കെ നല്ലൊരു ശതമാനം രചനകളും സ്വഭാവികമായും  പരാജയപ്പെട്ടുപോവുകയും ചെയ്‌തു.&lt;br /&gt;നമുക്ക്‌ ഗള്‍ഫ്‌ മലയാളികള്‍ക്കിടയിലെ രണ്ടാം  തലമുറയിലേക്ക്‌ വരാം. ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന രണ്ടാം തലമുറ, ഗള്‍ഫിന്റെ  കാറ്റേറ്റ്‌, ഗള്‍ഫിന്റെ ഭൂപ്രകൃതികണ്ട്‌, ഗള്‍ഫിന്റെ കാലാവസ്ഥ അനുഭവിച്ചു  ഗള്‍ഫിന്റെ സംസ്‌കാരം ഉള്‍ക്കൊണ്ട്‌, വളര്‍ന്ന ഒരു രണ്ടാം തലമുറ എന്നേ പാകപ്പെട്ടു  കഴിഞ്ഞു. അവന്‍ വിദ്യാഭ്യാസകാലം കഴിഞ്ഞ്‌ പല ഉന്നതമായ ജോലിയിലും  കയറിപ്പറ്റിയിരിക്കുന്നു. അവന്‍ സ്വന്തമായ ജീവിതം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.  അവരില്‍ ആരെങ്കിലും ഒരാളില്‍ ഒരു എഴുത്തുകാരന്‍ ഒളിച്ചിരിക്കുന്നുവെങ്കില്‍ അത്‌  കൂടുപൊളിച്ചു പുറത്തുവരേണ്ട കാലം എന്നേ കടന്നുപോയി.&lt;br /&gt;പിന്നെ എന്തുകൊണ്ട്‌ രണ്ടാം  തലമുറയില്‍പ്പെട്ട ഒരെഴുത്തുകാരന്‍ ഗള്‍ഫില്‍ സംഭവിച്ചില്ല? എന്തുകൊണ്ട്‌ അവരില്‍  നിന്ന് ശക്‌തമായ ഒരു പ്രവാസരചന ഉണ്ടായില്ല..? അമേരിക്കയിലെയും യൂറോപ്പിലെയും രണ്ടാം  തലമുറയില്‍ നിന്നും ലോകപ്രശസ്‌തരായ എഴുത്തുകാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതും  നാം ഇതേസമയം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഒരു വലിയ തലമുറ അപ്പാടെ  കലാപ്രവീണ്യമില്ലാത്തവരായി ആയിരിക്കില്ലല്ലോ ജനിച്ചിരിക്കുക. തന്നെയുമല്ല  എഴുത്തിലല്ലാതെ, പാട്ടില്‍, അഭിനയത്തില്‍ നൃത്തത്തില്‍ ഒക്കെ ഈ രണ്ടാം തലമുറയില്‍  നിന്ന് ശക്‌തരായ പ്രതിഭകള്‍ ഇരുത്തിരിഞ്ഞു വരുകയും ചെയ്‌തു. പിന്നെന്താണ്‌  സംഭവിച്ചത്‌..? നമ്മുടെ രണ്ടാംതലമുറയ്ക്ക്‌ ഭാഷയുടേതായ ഒരു വലിയ അപ്രാപ്യതയുണ്ടായി  എന്നതാണ്‌ അതിനുകാരണമായി ഞാന്‍ കരുതുന്നത്‌.&lt;br /&gt;ഇതര ലോകരാജ്യങ്ങളില്‍ നിന്നും  വ്യത്യസ്‌തമായി രണ്ടാം തലമുറ വന്നിട്ടും ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ ശുദ്ധ  ഡയപോറയായിത്തന്നെ നിലനില്‌ക്കേണ്ടിവരുന്നതിന്റെ സങ്കീര്‍ണ്ണതകളില്‍ നിന്നാണ്‌  ഇങ്ങനെയൊരു അപ്രാപ്യത ഉണ്ടായത്‌. എപ്പോള്‍ വേണമെങ്കിലും പ്രവാസം അവസാനിപ്പിച്ച്‌  തിരിച്ചയക്കപ്പെടാം എന്ന അവസ്ഥയും പൗരത്വവും വിദ്യാഭ്യാസവും ഉള്‍പ്പെടെ നിരവധി  വിഷയങ്ങളില്‍ സ്വദേശവുമായുള്ള പിരിയാത്ത ബന്ധവും രണ്ടാംതലമുറയെ മാതൃഭാഷയുടെ  കണ്ണികള്‍ വലിച്ചെറിയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. യൂറോപ്പിലും മറ്റും  കുടിയേറിവര്‍ക്ക്‌ ആ പ്രശ്നം ഇല്ലായിരുന്നു. ജര്‍മ്മനിയിലും ഫ്രാന്‍സിലും ഒക്കെ  എത്തപ്പെട്ടവര്‍ മാതൃഭാഷയെ അപ്പാടെ ഉപേക്ഷിച്ച്‌ രണ്ടാംതലമുറയെ ആതിഥേയരാജ്യത്തിലെ  ഭാഷ പഠിപ്പിക്കുന്നതാണ്‌ നാം കാണുന്നത്‌. എന്തിന്‌ ഇതര സംസ്ഥാനങ്ങളിലേക്ക്‌  ചേക്കേറിയവരില്‍പ്പോലും ആ പ്രതിഭാസം കണ്ടു.&lt;br /&gt;എന്നാല്‍ ഒരു സാധാരണ ഗള്‍ഫ്‌  മലയാളിയുടെ രണ്ടാം തലമുറ ചിന്തിക്കുന്നതും സ്വപ്‌നം കാണുന്നതും ഇടപഴകുന്നതും  മലയാളത്തിലാണ്‌ എന്നാല്‍ അവന്‍ പഠിക്കുന്നതോ ഇംഗ്ലീഷും. അവന്‍ മലയാളത്തില്‍  സംസാരിച്ചു ശീലിച്ചെങ്കിലും കൈയ്യടക്കത്തോടെ ഭാഷ കൈകാര്യം ചെയ്യാന്‍ അവന്‍  പഠിച്ചില്ല. അതുകൊണ്ടുതന്നെ അവനില്‍ ഉയര്‍ന്നുവന്ന ചിന്തകളും വിചാരങ്ങളും  വാചകങ്ങളിലേക്ക്‌ തര്‍ജ്ജിമ ചെയ്യാനാവാതെ അവന്റെയുള്ളില്‍ വച്ചുതന്നെ  കൊലചെയ്യപ്പെട്ടിട്ടുണ്ടാകാം. അവന്റെ ചിന്തകളെയും വിചാരങ്ങളെയും അവനെഴുതാനറിയാവുന്ന  ഒരു ഭാഷയിലേക്ക്‌ - ഇംഗ്ലീഷിലേക്ക്‌ - വിവര്‍ത്തനം ചെയ്‌തെടുക്കുവാന്‍ തക്കവണ്ണം  അവനെ ഭാഷാപരമായി പാകപ്പെടുത്തുന്നതില്‍ ഗള്‍ഫിലെ ഒന്നാം തലമുറ കുറ്റകരമായ അശ്രദ്ധ  കാണിക്കുകയും കെയ്‌തു. ഈ സങ്കീര്‍ണ്ണാവസ്ഥകള്‍ അത്രപെട്ടെന്നൊന്നും പരിഹരിക്കാന്‍  ഇടയില്ലാത്തതുകൊണ്ട്‌ രണ്ടാംതലമുറയില്‍ നിന്ന് ഒരു പ്രവാസസാഹിത്യം ഉണ്ടായിവരാനുള്ള  സാധ്യത വിരളമാണ്‌. എന്നാല്‍ ശുദ്ധഡയസ്‌പോറ അതുപോലെ നിലനില്‌ക്കുന്നതിന്റെ  സാധ്യതകളില്‍ നിന്ന് ശക്‌തമായ ഒരു ഡയസ്‌പോറ സാഹിത്യം സൃഷ്ടിക്കാനുള്ള വലിയ  അവസരമാണ്‌ ഗള്‍ഫിലെ മലയാള സാഹിത്യകാരന്മാരെ കാത്തിരിക്കുന്നത്‌.&lt;br /&gt;ഡയസ്‌പോറ  സാഹിത്യത്തിന്റെ സാധ്യതകള്‍ കണ്ടെത്തി അത്തരത്തിലുള്ള രചനകള്‍ നിര്‍വ്വഹിച്ച്‌  ലോകവായനയില്‍ തന്നെ ഇടം നേടുകയാണ്‌ ഗള്‍ഫിലെ ഒന്നാം തലമുറയില്‍ പെട്ട എഴുത്തുകാരുടെ  ഇനിയുള്ള ദൗത്യം. അതുകൂടാതെ ഇവിടെനിന്നും പ്രവാസസാഹിത്യത്തിന്റെ അടരുകള്‍ കണ്ടെത്തി  അത്‌ ഉത്തമരചനകളാക്കാന്‍ രണ്ടാം തലമുറയെ പ്രാപ്‌തരാക്കുക എന്നൊരു വലിയ  ഉത്തരവാദിത്വംകൂടി ഗള്‍ഫ്‌ മലയാളികളില്‍ അവശേഷിക്കുന്നുണ്ട്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-7177472274832067558?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/7177472274832067558/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=7177472274832067558' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/7177472274832067558'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/7177472274832067558'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/03/blog-post_17.html' title='ഗള്‍ഫ്‌ മലയാളിയും ഡയസ്‌പോറ സാഹിത്യവും.'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-989021707879937983</id><published>2007-03-12T11:15:00.000-07:00</published><updated>2007-03-12T11:16:26.381-07:00</updated><title type='text'>'ആഡീസ്‌ അബാബ' മാതൃഭൂമി വാരികയില്‍</title><content type='html'>പ്രിയ സുഹൃത്തുക്കളെ, &lt;br /&gt;എന്റെ പുതിയ കഥ 'ആഡീസ്‌ അബാബ' മാതൃഭൂമി വാരികയുടെ പുതിയ ലക്കത്തില്‍. (2007 മാര്‍ച്ച്‌ 11 ലക്കം -2. മുഖചിത്രം - മാധവിക്കുട്ടി) വായിച്ച്‌ അഭിപ്രായം അറിയുക്കുവാന്‍ താത്‌പര്യപ്പെടുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-989021707879937983?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/989021707879937983/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=989021707879937983' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/989021707879937983'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/989021707879937983'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/03/blog-post.html' title='&apos;ആഡീസ്‌ അബാബ&apos; മാതൃഭൂമി വാരികയില്‍'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-117206659351086160</id><published>2007-02-21T06:03:00.000-08:00</published><updated>2007-02-21T06:03:13.656-08:00</updated><title type='text'>ക്രിക്കറ്റ്‌: ഒറ്റുകാരുടെയും വഞ്ചകരുടെയും കളി...?</title><content type='html'>അടുത്തിടെ ഒരു കഥ വായിച്ചു. പി.എന്‍. കിഷോര്‍ കുമാറിന്റെ 'ഒരു ഫുട്ബോളറുടെ ദുരന്തങ്ങള്‍'. ക്രിക്കറ്റിനെയും ഫുട്ട്ബോളിനെയും താരതമ്യം ചെയ്‌തുകൊണ്ട്‌ വികസിക്കുന്ന ഒരു കഥയാണത്‌. അതില്‍ ഫുട്ട്ബോളിനെ പുകഴ്‌ത്താനും ക്രിക്കറ്റിനെ ഇകഴ്‌ത്താനുമായി നടത്തുന്ന ചില പ്രസ്ഥാവനകളാണ്‌ എന്നെ ഈ കുറിപ്പിന്‌ പ്രേരിപ്പിക്കുന്നത്‌. &lt;br /&gt;&lt;br /&gt;ആ കഥയില്‍ നാം ഇങ്ങനെ ചിലത്‌ വായിക്കുന്നു: (ബ്രാക്കറ്റില്‍ എന്റെ ചോദ്യങ്ങള്‍..)&lt;br /&gt;1. റണ്ണുകള്‍ക്കുവേണ്ടി ഓടുമ്പോള്‍ കൂട്ടുകാരനെ അവശ്വസിക്കേണ്ടി വരുന്നത്‌ ഒരു ക്രിക്കറ്ററുടെ ദുര്‍വിധിയാകുന്നു. റണ്ണൗട്ടാകും എന്ന അവസരത്തില്‍ പലപ്പോഴും അയാള്‍ തന്റെ സഹകളികാരനാല്‍ ഒറ്റുകൊടുക്കപ്പെട്ടേക്കാം. തിരിച്ചും. ക്രിക്കറ്റില്‍ ധാര്‍മ്മിതയ്ക്ക്‌ ഒരു പരിധിയില്‍ കവിഞ്ഞ്‌ സ്ഥാനമൊന്നുമില്ല. &lt;br /&gt;(സ്വാര്‍ത്ഥത മാത്രമാണോ ക്രിക്കറ്റിലെ ധാര്‍മ്മികത..? ചിലപ്പോഴെങ്കിലും കൂട്ടുകാരനെ രക്ഷിക്കാനായി നാം സ്വയം റണ്ണൗട്ടായ ചരിത്രങ്ങളില്ലേ..? സ്വയം ബലിയാടാവുക എന്നൊരു നീതികൂടി ക്രിക്കറ്റിനുണ്ട്‌ എന്നല്ല്ലേ അതിനര്‍ത്ഥം..?!)&lt;br /&gt;&lt;br /&gt;2. സ്വന്തം വിക്കറ്റ്‌ നമ്മുടെ പ്രാണനാണെന്നിരിക്കെ നാം എപ്പോഴും കരുതിയിരിക്കുക, കൂട്ടുകാരനെ അവിശ്വസിക്കുക &lt;br /&gt;(അതിനപ്പുറം, കൂട്ടുകാരന്റെ കയ്യില്‍ സ്വന്തം 'ജീവന്‍' ഏല്‌പിക്കുന്ന വിശ്വാസത്തിന്റെ ഒരു പാഠം കൂടി ക്രിക്കറ്റ്‌ തരുന്നില്ലേ..?) &lt;br /&gt;&lt;br /&gt;3. ഒറ്റപ്പെട്ടുപോയ ബാറ്റ്‌സ്‌മാന്‍ ഒരു മാന്‍കിടാവാണെന്നും എതിര്‍ ടീമിലെ കളിക്കാര്‍ ചെന്നായ്‌ക്കൂട്ടമാണെന്നും അയാള്‍ വിലയിരുത്തി. പദ്‌മവ്യൂഹത്തില്‍ അകപ്പെട്ടുപോയ അഭിമന്യുവിനെക്കൊന്ന കൗരവസൈന്യത്തിന്റെ ക്രൗര്യം മാത്രം അയാള്‍ അതില്‍ ദര്‍ശിച്ചു &lt;br /&gt;(അതിലുപരി ഒരാള്‍ ഒറ്റയ്ക്ക്‌ ഒരു പടയോട്‌ ഏറ്റുമുട്ടുന്നതിന്റെ ധീരതയും സൗന്ദര്യവും ക്രിക്കറ്റ്‌ നമുക്ക്‌ കൊണ്ടുത്തരുന്നില്ലേ..?)&lt;br /&gt;&lt;br /&gt;4. ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ നമ്മുടെ വിക്കറ്റ്‌ വീണാല്‍ മാത്രം ബാറ്റു ചെയ്യാം എന്ന് കാത്തിരിക്കുന്ന നമ്മുടെ സ്വന്തം ടീമംഗങ്ങള്‍ നമ്മുടെ സുഹൃത്ത്‌ ആവുന്നതെങ്ങനെ..? &lt;br /&gt;(അങ്ങനെ ഒരു സ്വാര്‍ത്ഥത ഉണ്ടാവാറുണ്ടോ..? ഉണ്ട്‌. ഒരാള്‍ തട്ടിമുട്ടി നിന്ന് ബോളുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ നമ്മളിറങ്ങിയിരുന്നെങ്കില്‍ നാലടി അടിക്കാമായിരുന്നു എന്ന് തോന്നാറുണ്ട്‌. അതുപക്ഷേ ടീമിന്റെ മൊത്തം ഗുണത്തിനുവേണ്ടിയല്ലേ..? അല്ലാതെ അത്‌ സ്വാര്‍ത്ഥതയാണോ..?) &lt;br /&gt;&lt;br /&gt;5. ക്രിക്കറ്റ്‌ ഗ്രൗണ്ട്‌ കാട്ടുനീതികള്‍ മാത്രം നടപ്പിലാവുന്ന ഒരു വന്യഭൂമിയാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. &lt;br /&gt;(എതിര്‍ ടീമിലെ അംഗത്തിനെ ഇടിച്ചും തൊഴിച്ചും താഴയിടുന്ന ഫുട്ബോളിനോളം വന്യത ക്രിക്കറ്റിനുണ്ടോ..?)&lt;br /&gt;&lt;br /&gt;6. താന്‍ നേടുന്ന സെഞ്ച്വറികളും അര്‍ദ്ധസ്വഞ്ച്വറികളും വിക്കറ്റുകളും മാത്രം അയാള്‍ സ്വപ്നം കണ്ടു.. ഞാന്‍... ഞാന്‍.. ഞാന്‍.. (അങ്ങനെയൊരു 'അവനവനിസം' ക്രിക്കറ്റിന്റെ മുഖമുദ്രയാണോ..? ഒരാള്‍ സെഞ്ച്വറി നേടുന്നെങ്കില്‍ അത്‌ ടീമിനുവേണ്ടിയുള്ള പ്രയ്ത്നത്തിനിടയില്‍ കിട്ടുന്ന വ്യക്‌തിഗത നേട്ടമല്ലേ..? ഒരാളുടെ സെഞ്ച്വറിയില്‍ പിന്തുണകൊടുത്ത സഹകളിക്കാരനും പങ്കില്ലേ..? ഒരാള്‍ നേടുന്ന വിക്കറ്റില്‍ ക്യാച്ചെടുന്ന സഹകളിക്കാരന്റെ പങ്ക്‌ വിസ്‌മരിക്കാറില്ലല്ലോ..!)&lt;br /&gt;&lt;br /&gt;7. ഒരാള്‍ എല്ലാവര്‍ക്കും വേണ്ടി എല്ലാവരും ഒരാള്‍ക്കുവേണ്ടി. അങ്ങനെയൊരു സോഷ്യലിസം ഫുട്ട്ബോളില്‍ കാണുന്നു. &lt;br /&gt;(ക്രിക്കറ്റില്‍ കാണുന്നില്ലന്നാണോ..? ബാറ്റു ചെയ്യുന്ന ഒരാള്‍ എല്ലാവര്‍ക്കും വേണ്ടിയല്ലേ വിയര്‍പ്പൊഴുക്കുന്നത്‌..? ഫീല്‍ഡില്‍ നില്‌ക്കുന്ന പത്തുപേരും ബൗളറുടെ പ്രയത്നം സാഫല്യത്തിലെത്താന്‍ സഹകരിക്കുന്നവരല്ലേ..? അങ്ങനെയെങ്കില്‍ ക്രിക്കറ്റിലുമുണ്ട്‌ ഒരു സോഷ്യലിസം.) &lt;br /&gt;&lt;br /&gt;8. സ്വന്തം റിക്കോഡിനുവേണ്ടി ടീമിന്റെ വിജയം നഷ്ടപ്പെടുത്തി കളയുന്ന കളിക്കാരനെ അയാള്‍ ക്രിക്കറ്റില്‍ കാണുന്നു &lt;br /&gt;(സ്വന്തം റിക്കോഡ്‌ മറന്നുകൊണ്ട്‌ ടീമിനുവേണ്ടി 'ആത്മഹത്യ' ചെയ്‌ത എത്രയോ സംഭവങ്ങള്‍ നമുക്ക്‌ ക്രിക്കറ്റില്‍ ചൂണ്ടിക്കാണിക്കാനുണ്ട്‌..) &lt;br /&gt;&lt;br /&gt;ഇനി കേള്‍ക്കട്ടെ കൂട്ടരേ... നിങ്ങളുടെ അഭിപ്രായം. ഫുട്ട്ബോള്‍ മാത്രമാണോ പാരസ്പര്യത്തിന്റെയും സോഷ്യലിസത്തിന്റെയും കൂട്ടായ്‌മയുടെയും കളി..? മറ്റൊരു തലത്തിലൂടെ ക്രിക്കറ്റും അതു പ്രകടിപ്പിക്കുന്നില്ലേ..? ക്രിക്കറ്റ്‌ കളിക്കുന്നവരും ആസ്വദിക്കുന്നവരും എല്ലാം സ്വാര്‍ത്ഥതയുടെയും അവനവനിസത്തിന്റെയും പ്രവാചകന്മാരാണോ..? &lt;br /&gt;&lt;br /&gt;കുറിപ്പ്‌: പി.എന്‍. കിഷോര്‍ കുമാറിന്റെ ഈ കഥ 'സഖാവ്‌ കുഞ്ഞനന്തന്റെ കുടുംബ ചരിത്രത്തില്‍ ലോക കമ്യൂണിസത്തിന്റെ പങ്ക്‌' എന്ന പുസ്‌തകത്തില്‍. (പ്രസിദ്ധീകരണം : കറന്റ്‌ ബുക്‌സ്‌)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-117206659351086160?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/117206659351086160/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=117206659351086160' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/117206659351086160'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/117206659351086160'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/02/blog-post.html' title='ക്രിക്കറ്റ്‌: ഒറ്റുകാരുടെയും വഞ്ചകരുടെയും കളി...?'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-116964693673752736</id><published>2007-01-24T05:55:00.000-08:00</published><updated>2007-01-24T05:55:36.866-08:00</updated><title type='text'>യു.എ.ഇ. യിലെ ബൂലോഗര്‍ക്ക്‌ സ്‌നേഹപൂര്‍വ്വം</title><content type='html'>ഇതൊരു നല്ല രാത്രിയുടെ നനുത്ത ഓര്‍മ്മകളാണ്‌. ഇന്തോ- അറബ്‌ സാംസ്കാരിക  സമ്മേളനത്തില്‍ സംബന്ധിക്കാനായി അബുദാബിയില്‍ എത്തിയതായിരുന്നു ഞാന്‍. അത്തരമൊരു  വലിയ പരിപാടിയില്‍ സംബന്ധിക്കുക എന്നതിലുപരിയായി ബ്ലോഗിലൂടെയും ഓര്‍ക്കുട്ടിലൂടെയും  എന്റെ ഹൃദയത്തിന്റെയും വിചാരങ്ങളുടെയും സ്വന്തമായിക്കഴിഞ്ഞ ഒട്ടനവധിപേരെ നേരില്‍  കാണാമല്ലോ എന്ന സന്തോഷമായിരുന്നു എനിക്കുണ്ടായിരുന്നത്‌. അത്തരം ഹൃദയസംവാദങ്ങളാണ്‌  ഒരു പക്ഷേ മറ്റേത്‌ സാംസ്കാരിക- ബൗദ്ധിക സംവാദങ്ങളെക്കാളും അര്‍ത്ഥപൂര്‍ണ്ണമായത്‌  എന്ന് ഞാന്‍ വിചാരിക്കുന്നു. ഷാര്‍ജ എയര്‍പോര്‍ട്ടില്‍ വച്ച്‌ സുനില്‍ സലാം എന്ന  ബ്ലോഗര്‍ സുഹൃത്തിനെ പരിചയപ്പെട്ടുകൊണ്ടാണ്‌ എന്റെ ആ യാത്രയ്ക്ക്‌ തുടക്കം  കുറിക്കുന്നത്‌. പിന്നെ ഒരാഴ്കക്കാലം നീണ്ട യു.എ.ഇ. വാസത്തിലെപ്പോഴും നിരവധി  ബ്ലോഗ്‌ സുഹൃത്തുക്കളുടെ നിര്‍ലോഭമായ സ്‌നേഹത്തിനു പാത്രീഭവിക്കുവാന്‍ എനിക്ക്‌  അവസരമുണ്ടായി. സാംസ്കാരിക സമ്മേളത്തിന്റെ ഉദ്ഘാടനത്തിനൊടുവില്‍ നേരിട്ട്‌  പരിചയമില്ലാത്ത - ബ്ലോഗ്‌ നാമങ്ങളിലൂടെ മാത്രം അറിയപ്പെട്ടുന്ന എത്രയധികം  സുഹൃത്തുക്കള്‍ എന്റെ അടുത്തേക്ക്‌ ഓടി വന്ന് സൗഹൃദം സ്ഥാപിക്കുന്നതും  ചിരപരിചിതരപ്പോലെ ഇടപഴകുന്നതും കണ്ടപ്പോള്‍ ബ്ലോഗ്‌ എന്നത്‌ അയഥാര്‍ത്ഥ്യതയുടെ ഒരു  സാങ്കല്‌പികലോകമല്ലെന്നും ലോകത്തിന്റെ വിവിധകോണുകളില്‍ മോണിറ്ററിന്റെ  മുന്നിലിരിക്കുന്ന നമ്മെതമ്മില്‍ സ്‌നേഹത്തിന്റെ ഒരു അദൃശ്യമായ ചരട്‌  ബന്ധിപ്പിക്കുന്നുണ്ടെന്നും എനിക്ക്‌ ബോധ്യപ്പെടുകയായിരുന്നു. പെരിങ്ങോടന്‍,  വിശാലന്‍, കൈപ്പള്ളി, ദില്‍ബു, സാക്ഷി, സങ്കുചിതന്‍, കുറുമാന്‍, ദേവരാഗം....  പേരുകള്‍ക്കു പിന്നില്‍ മറഞ്ഞിരുന്ന ഓരോരുത്തരായി എന്റെ മുന്നില്‍ മുഖങ്ങളായി  വെളിപ്പെടുകയായിരുന്നു.&lt;br /&gt;ഒരാള്‍ തന്റെ പേരിനേക്കാളുപരി രചനയാല്‍  അറിയപ്പെടുന്നതിന്റെ സുഖമായിരുന്നു അതുല്യചേച്ചി എന്റെ അടുക്കലേക്ക്‌ പരുങ്ങി വന്ന്  'ശ്രീവിദ്യയെക്കുറിച്ചെഴുതിയ...' എന്ന് സന്ദേഹപ്പെട്ടപ്പോള്‍ എനിക്കുണ്ടായത്‌. &lt;br /&gt;യു.എ.ഇ. ബോലോകര്‍ എനിക്കായി കരുതി വച്ചിരുന്ന സ്‌നേഹത്തിന്റെയും  അദ്ഭുതത്തിന്റെയും നിമിഷങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. അവരെന്നെ പിന്നൊരു  സ്‌നേഹവിരുന്നിലേക്കാണ്‌ ആ രാത്രി കൂട്ടിക്കൊണ്ടുപോയത്‌. പ്രശാന്ത സുന്ദരമായ ഇടം.  അടുത്ത്‌ ജലപ്പരപ്പിന്റെ നിശബ്ദസാന്നിദ്ധ്യം, അകലെ കൂറ്റന്‍ കെട്ടിടങ്ങളില്‍ നിന്ന്  പാറിവീഴുന്ന മങ്ങിയ വെളിച്ചം, വിസ്‌തൃതമായ പുല്‍ത്തകിടി, കത്തിച്ചുവെച്ച മെഴുകുതിരി  നാളം, വട്ടമിട്ടിരിക്കാന്‍ പുല്‍പ്പായ.... തിരക്കുകളുടെ നഗരത്തില്‍ ഞങ്ങള്‍ക്കു  ഒത്തുകൂടാന്‍ അങ്ങനെയൊരു ഇടം ഞാന്‍ പ്രതീക്ഷിച്ചതേയല്ല. സമൃദ്ധവും സുഭിക്ഷവും  രുചിയൂറുന്നതുമായ ആഹാരത്തിന്റെ നീണ്ട നിമിഷങ്ങള്‍. മേമ്പൊടിയായി വിശാലന്റെ പാരടി,  കുറുമാന്റെ ഹാസ്യം എല്ലാവരുടെയും പാട്ട്‌, ചിരി... നിമിഷങ്ങള്‍ മുയല്‍വേഗത്തിലാണ്‌  ഞങ്ങളെ കടന്നുപോയത്‌.&lt;br /&gt;ഓരോ കാഴ്ചയും എത്ര വേഗത്തിലാണ്‌ വിശലന്റെ മനസ്സില്‍  ഹാസ്യത്തിന്റെ ചിത്രങ്ങളാവുന്നത്‌ എന്നതിന്‌ ഒരു നേര്‍സാക്ഷ്യം വഹിക്കാനും എനിക്കു  ഭാഗ്യമുണ്ടായി. കുറുമാന്റെ, ചില്ലുമേടയിലിരുന്നെന്നെ... കുഷ്ഠരോഗാഭിനയം കണ്ട്‌  'ഇതെന്ത്‌ തീയില്‍ വീണ പ്ലാസ്റ്റിക്കുപാത്രംപോലെ' എന്ന ഒറ്റക്കമന്റു മതിയായിരുന്നു  വിശാലന്റെ പ്രതിഭ രുചിച്ചറിയാന്‍.&lt;br /&gt;കൈപ്പള്ളിയുടെ തീക്ഷ്‌ണതവിങ്ങിയ  നിരീക്ഷണങ്ങളും കുറിക്കുകൊള്ളുന്ന കമന്റുകളും നേരിട്ടനുഭവിക്കാനും ഈ യാത്രയില്‍  എനിക്ക്‌ നിരവധി അവസരങ്ങളുണ്ടായി.&lt;br /&gt;കൈപ്പള്ളി, സാമി, ഇവിടെ  ജനിച്ചുവളര്‍ന്നിട്ടും നിങ്ങള്‍ മലയാളത്തോടു കാണിക്കുന്ന ആഭിമുഖ്യം എന്നില്‍  ആദരവുണ്ടാക്കുന്നു. രാജിന്റെയും മറ്റ്‌ നിരവധിപേരുടെയും ഭാഷാപ്രവര്‍ത്തനങ്ങളും. &lt;br /&gt;ആഹാരത്തിനുശേഷം സ്വന്തം കൂടാരങ്ങളിലേക്ക്‌ മടങ്ങാം എന്ന് വിചാരിച്ചു  വന്നവര്‍ക്കാര്‍ക്കും അത്രയുംനേരം പിന്നിട്ടപ്പോഴേക്കും പിന്നെ പോകണമെന്നേ  ഇല്ലെന്നായി. അതായിരുന്നു ആ രാത്രിയുടെ രുചി. ഒരു അറബിക്കഥയിലെ ജിന്നിനെപോലെ ആ  രാത്രി ഞങ്ങളെ വശീകരിച്ചും മോഹിപ്പിച്ചും അതിന്റെ നിഗൂഢതകളിലേക്കു  കൂട്ടിക്കൊണ്ടുപോയി. ഇന്തോ- അറബ്‌ ഫെസ്റ്റിവല്‍ ഭാരവാഹികള്‍ ഞങ്ങള്‍ക്കായി  അനുവദിച്ച ഫ്ലാറ്റിലേക്ക്‌ രാജിന്റെ കാറിന്റെ ഒരു തീപിടിച്ച യാത്ര. വഴി തെറ്റിയും  തിരഞ്ഞും വിളിച്ചും പറഞ്ഞും ഞങ്ങള്‍ അവിടെ വീണ്ടും ഒത്തുകൂടി. പിന്നെ ഒരു  മുഴുരാത്രി മുഴുവന്‍ ചര്‍ച്ചയും കവിതയും പാട്ടും ബഹളവും. പെരിങ്ങോടന്റെ  സ്‌ത്രീപര്‍വ്വം മുതല്‍ സദ്ദാമിന്റെ ഹീറോയിസം വരെ. 'ഒഴിഞ്ഞ താള്‍' എന്ന കവിത  മറക്കില്ല. (അങ്ങനെയായിരുന്നുവോ ആ കവിതയുടെ പേര്‌- അല്ലെങ്കിലും സാരമില്ല. ആ  കവിതയുടെ മണമെന്റെ മനസ്സിലുണ്ട്‌) എല്ലാത്തിനും ഉത്സാഹം പകരാന്‍ കത്തുന്ന ലഹരിയും. &lt;br /&gt;'ഇത്ര ധീഷണാശീലരും ഊര്‍ജ്ജസ്വലരുമായ ഒരുകൂട്ടം ചെറുപ്പക്കാരെ  ഒത്തിരിക്കലത്തിനുശേഷമാണ്‌ ഒന്നിച്ചുകാണുന്നത്‌' എന്ന മേതിലിന്റെ പിന്നത്തെ ഒരു  കമന്റ്‌ അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരുന്നു. ഈ കൂട്ടായ്‌മ അദ്ദേഹത്തെ പഴയ ഏതോ  കാലത്തിലേക്കു കൂട്ടിക്കൊണ്ടുപോയെങ്കില്‍ അതില്‍ അതിശയിക്കാനൊന്നുമില്ല. നാട്ടിലെ  ചെറുപ്പക്കാരുടെ ഇടയില്‍ നിന്നും ഇത്തരം സൗഹൃദക്കൂട്ടായ്‌മകളും മനസുതുറന്ന  ചര്‍ച്ചകളും അന്യമായിട്ട്‌ എത്രയോ കാലമായി. നിങ്ങളെങ്കിലും ഈ കൂടിച്ചേരല്‍ തുടരണം  അതിന്റെ വ്യാപ്‌തിയും ആഴവും വര്‍ദ്ധിപ്പിക്കണം എന്നുമാത്രം ഈ അതിഥിയുടെ അപേക്ഷ.  ജീവിതത്തിന്റെ പില്‌ക്കാലങ്ങളില്‍ ഓര്‍ത്തുരുചിക്കാന്‍ അതുമാത്രമാവും ഈ  വേനല്‍ക്കാലത്തിന്റെ ബാക്കിപത്രമായി നമുക്കുണ്ടാവുക.&lt;br /&gt;ദുബായിലെ പ്രോഗ്രാമിനുശേഷം  എല്ലാവരോടും യാത്രപറഞ്ഞു പിരിയാന്‍ കഴിയാഞ്ഞതില്‍ ഖേദമുണ്ട്‌. അല്ലെങ്കില്‍  സ്‌നേഹിതരേ, നമുക്കിടയില്‍ എന്തിനൊരു യാത്ര പറച്ചില്‍ നാം സ്‌നേഹത്തിന്റെ  മറ്റൊരിടത്തില്‍ എന്നും കണ്ടുമുട്ടുന്നവരല്ലേ. വീണ്ടും കണ്ടുമുട്ടേണ്ടവരല്ലേ...  എല്ലാവര്‍ക്കും നന്ദി. എല്ലാത്തിനും. കൈപ്പള്ളിയ്‌ക്ക്‌ പ്രത്യേകിച്ച്‌...  നിങ്ങളുടെ തീക്ഷ്ണതയുള്ള കണ്ണുകള്‍ക്ക്‌. ചിരിയൂറുന്ന ചിത്രത്തിനും!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-116964693673752736?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/116964693673752736/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=116964693673752736' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/116964693673752736'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/116964693673752736'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2007/01/blog-post.html' title='യു.എ.ഇ. യിലെ ബൂലോഗര്‍ക്ക്‌ സ്‌നേഹപൂര്‍വ്വം'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-116637910283528606</id><published>2006-12-17T10:11:00.000-08:00</published><updated>2006-12-17T10:11:43.506-08:00</updated><title type='text'>സുരേഷ്‌ഗോപിയ്‌ക്കുണ്ട്‌ അഞ്ചുമക്കള്‍!!</title><content type='html'>സുരേഷ്‌ ഗോപി ഇവിടെ ഒരു പ്രതീകം മാത്രമാണ്‌. പക്ഷേ ഇവിടെ സുരേഷ്‌ ഗോപിയെത്തന്നെ ഈ വിഷയത്തിന്‌ തിരഞ്ഞെടുത്തതിന്‌ കാരണം ,അദ്ദേഹം ഇതര സിനിമാനടന്മാരില്‍ നിന്നും വ്യത്യസ്‌തനായി സാമൂഹിക പ്രശ്‌നങ്ങളില്‍ നേരിട്ട്‌ ഇടപെടുവാന്‍ താത്‌പര്യം കാണിക്കുന്നവനും രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കൊള്ളാമെന്ന് അതിയായ മോഹമുള്ളവനും ആയതുകൊണ്ടു കൂടിയാണ്‌. &lt;br /&gt;കേരളം അതിന്റെ അന്‍പതാം രൂപീകരണവര്‍ഷം ആഘോഷിക്കുന്ന അല്ലെങ്കില്‍ ആഘോഷിച്ചുകഴിഞ്ഞ ഈ വേളയില്‍ നാം കേരളത്തിന്റെ വളര്‍ച്ചയും വിളര്‍ച്ചയും പലതലങ്ങളില്‍ നിന്ന് ചര്‍ച്ച ചെയ്യുകയുണ്ടായല്ലോ. എന്നാല്‍ ആ ചര്‍ച്ചകളില്‍ ഒന്നും മനഃപൂര്‍വ്വമായോ അല്ലാതെയോ നാം ആരും ശ്രദ്ധിക്കതെപോയ ഒരു വിഷയമാണ്‌, കുടുംബാസൂത്രണവിഷയത്തില്‍ നമുക്കുള്ള പിന്നോട്ടു പോക്ക്‌!!. &lt;br /&gt;കേരളം രൂപംകൊള്ളുന്ന കാലത്തെ തലമുറ ഒരു ആദര്‍ശം പോലെ കൊണ്ടാടിയ ഒരു വിഷയമായിരുന്നു കുടുംബാസൂത്രണം. അന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തിയ 'നാം രണ്ട്‌ നമുക്കു രണ്ട്‌' എന്ന കാമ്പയിന്‍ കേരളത്തിലെ വിദ്യാഭ്യാസമുള്ള എല്ലാ ജനങ്ങള്‍ക്കും ഒരാവേശമായിരുന്നു. പിന്നീട്‌ അത്‌ കൂറേക്കൂടി പരിഷ്കരിച്ച്‌ 'നാം ഒന്ന് നമുക്കൊന്ന്' എന്നായി മാറി. അപ്പോഴും കേരളത്തിലെ ജനങ്ങള്‍ അതിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അതിന്റെ ഫലമാണ്‌ ഇന്നത്തെ കേരളത്തിന്റെ കുറഞ്ഞ ജനസംഖ്യാവര്‍ദ്ധനവ്‌. &lt;br /&gt;പക്ഷേ ഇടയ്ക്ക്‌ എവിടെവച്ചോ മറ്റു പലതും എന്നപോലെ നാം ഇതും വഴിയിലെവിടെയോ ഉപേക്ഷിച്ചപോലെ. സത്യം ആദ്യം ഉപേക്ഷിച്ചത്‌ സര്‍ക്കാര്‍ തന്നെയാണ്‌. അല്ലെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികള്‍. (അവര്‍ക്കത്‌ പല ന്യൂനപക്ഷതാത്‌പര്യങ്ങളും സംരക്ഷിക്കുക എന്നൊരു സ്ഥാപിത താത്‌പര്യത്തിന്റെ ഭാഗമായിരുന്നു എന്നു കാണാം) അതിന്റെ പിന്നാലെ ഓരോ ജനവിഭാഗങ്ങളായി അത്‌ ഉപേക്ഷിക്കുന്ന കാഴ്ചയാണ്‌ നാം സൂക്ഷ്മമായി വീക്ഷിച്ചാല്‍ കാണാനാവുന്നത്‌. ഇന്ന് ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌സ്റ്റാന്റിലെ പഴഞ്ചന്‍ ബോര്‍ഡില്‍ മാത്രമാവും അങ്ങനെയൊരു ആഹ്വാനമുള്ളത്‌. &lt;br /&gt;പുതിയ തലമുറയിലെ ദമ്പതികളില്‍ രണ്ടലധികം കുട്ടികള്‍ എന്നത്‌ സര്‍വ്വസാധാരണമായി വരുകയാണ്‌. പ്രത്യേകിച്ചും പ്രവാസികളുടെ ഇടയില്‍. അതിനവര്‍ നിരത്തുന്ന കാരണങ്ങള്‍ പലതാണ്‌. 1. പണ്ടത്തെ പട്ടിണി കാരണമാണ്‌ ജനങ്ങള്‍ രണ്ടു കുട്ടികളിലേക്ക്‌ തിരിഞ്ഞത്‌ എന്ന് അവരില്‍ ഒരു കൂട്ടര്‍ വിശ്വസിക്കുന്നു( ഇന്ത്യയിലെ ജനസംഖ്യാവര്‍ദ്ധനവ്‌ ഒന്നും അവര്‍ക്ക്‌ ബാധകമല്ല) ഇന്ന് പട്ടിണിയൊക്കെ ഒഴിഞ്ഞപ്പോള്‍ കുട്ടികള്‍ കൂടുതലാവാം എന്ന് അവര്‍ വിചാരിക്കുന്നു. 2. അണു കുടുംബത്തിലുള്ള വിശ്വാസത്തകര്‍ച്ച ( പക്ഷേ പുതിയ വലിയ 'ഫാമിലി'യും പ്രായമായ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഒഴിവാക്കി വലിയ അണുക്കളായിത്തന്നെയാണ്‌ ജീവിക്കുന്നത്‌ എന്ന് കാണാം) 3. അബദ്ധത്തില്‍ സംഭവിക്കുന്നത്‌ (പിന്നതിനെ കളയാന്‍ ഗള്‍ഫിലും മറ്റും മാര്‍ഗ്ഗങ്ങളില്ലാത്തതിന്റെ അഭാവം.) &lt;br /&gt;എന്നാല്‍ ഞാനിതിനെ സമൂഹത്തിലേക്ക്‌ മതത്തിന്റെ മടങ്ങിവരവിന്റെ ഭാഗമായാണ്‌ കാണുന്നത്‌. മിക്ക മുസ്ലീം തീക്ഷ്‌ണവാദികളും കത്തോലിക്ക പോലുള്ള ക്രിസ്‌ത്യന്‍ സഭകളും ഗര്‍ഭഛിദ്രത്തെയും ഗര്‍ഭനിരോധന ഉപാധികളെയും അംഗീകരിക്കുന്നില്ല എന്നുമാത്രമല്ല അത്‌ ദൈവവിരുദ്ധവുമാണെന്ന് പ്രചരിപ്പിക്കുന്നു. അതിലൂടെ തങ്ങളുടെ മതവിഭാഗങ്ങള്‍ക്ക്‌ കൂടുതല്‍ സന്തതികളെ സമ്മാനിക്കാന്‍ പ്രേരിപ്പിക്കുന്നു. സമൂഹത്തെയും സാമൂഹിക വിപത്തിനെയും ഒന്നായി കാണാതെ തങ്ങളുടെ മാത്രം ഇംഗിതത്തിന്‌ അനുസരിച്ച്‌ ജീവിതം ക്രമീകരിക്കാന്‍ പ്രേരിപ്പിക്കുന്ന മത വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു മകുടോദാഹരണമാണിത്‌. &lt;br /&gt;സത്യത്തില്‍ ഇന്ന് ഇന്ത്യനേരിടുന്ന വലിയ വിപത്തുകളില്‍ ഒന്നുതന്നെയാണ്‌ ജനസംഖ്യാവര്‍ദ്ധനവ്‌. മതപ്രീണനത്തിന്റെ ഭാഗമായി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്‌ വടക്കേ ഇന്ത്യയില്‍ അത്‌ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ല (അടിയന്താരാവസ്ഥകാലത്തെ പ്രവര്‍ത്തികള്‍ കൂനിന്മേല്‍ കുരു ആവുകയും ചെയ്‌തു) ഇടതുപക്ഷത്തിന്‌ ശക്‌തമായ വേരോട്ടമുണ്ടായിരുന്ന കേരളത്തില്‍ അത്‌ ശക്‌തമായി നടപ്പിലാക്കുകയും ജനങ്ങള്‍ അതിനെ ഒരു കരുത്തായി അംഗീകരിക്കുകയും ചെയ്‌തിരുന്നു. മറ്റുപലതും പോലെ ഇതും കേരളത്തില്‍ നിന്ന് ഒഴിഞ്ഞുപോകുന്നത്‌ ഇടതുപക്ഷത്തിന്റെ അപചയത്തിന്റെ ഭാഗമായി വേണം കാണാന്‍. അവരുടെ വോട്ടുബാങ്ക്‌ ലക്ഷ്യം വച്ചുള്ള പല 'അയവു' നയങ്ങളും കേരളത്തിലെ പല സാമൂഹിക പരിഷ്‌കരണങ്ങളെയും പിന്നോട്ടടിച്ചിട്ടുണ്ട്‌. അതില്‍ ഏറ്റവും ഒടുവിലിതാ കുടുംബാസൂത്രണവും..! സമുഹത്തില്‍ ഒരു മാതൃകാപുരുഷനാവാന്‍ യത്‌നിക്കുന്ന സുരേഷ്‌ ഗോപിയ്ക്ക്‌ അഞ്ചു മക്കളാണുള്ളത്‌. അതില്‍ നമുക്കാര്‍ക്കും ഒരു വൈക്ലബ്യവും തോന്നുന്നില്ല എന്നിടത്താണ്‌ നാം പിന്നോട്ടുപോയ പോക്ക്‌ മനസ്സിലാവുന്നത്‌. നിങ്ങള്‍ക്കെത്ര മക്കള്‍ വേണെമെന്നാണാഗ്രഹം..?!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-116637910283528606?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/116637910283528606/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=116637910283528606' title='53 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/116637910283528606'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/116637910283528606'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2006/12/blog-post.html' title='സുരേഷ്‌ഗോപിയ്‌ക്കുണ്ട്‌ അഞ്ചുമക്കള്‍!!'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>53</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-116405163314780092</id><published>2006-11-20T11:40:00.000-08:00</published><updated>2006-11-20T11:40:33.346-08:00</updated><title type='text'>ഒരേയൊരു കൊച്ചുബാവ.</title><content type='html'>സാഹിത്യസ്‌നേഹികളായ ഗള്‍ഫുകാരെ സംബന്ധിച്ചിടത്തോളം നവംബര്‍ തീരാനഷ്ടത്തിന്റെയും സങ്കടത്തിന്റെയും വ്യര്‍ത്ഥമാസമാണ്‌. മലയാളത്തെയും മലയാള ചെറുകഥയെയും സ്നേഹിക്കുന്ന ആര്‍ക്കും പ്രിയങ്കരനായിരുന്ന കൊച്ചുബാവ നമ്മെ വിട്ടുപോയത്‌ ഇതുപോലെ ഒരു നവംബറിന്റെ ഒടുവിലാണ്‌. കൃത്യമായി പറഞ്ഞാല്‍ 1999 നവംബര്‍ 25ന്‌. കല്‌പിച്ചുകിട്ടിയ ഇത്തിരി സമയത്തിനുള്ളില്‍ ഈ മരുഭൂമിയിലെ തിരക്കുകള്‍ക്കിടയിലിരുന്ന് അദ്ദേഹം മറ്റൊരൊഴുത്തുകാരന്‍ തന്റെ ഒരു പൂര്‍ണ്ണജീവിതത്തിനിടയില്‍ എഴുതുന്നതില്‍ അധികം എഴുതി. നാലുനോവലുകളും നിരവധി കഥാസമാഹാരങ്ങളും ഒരു വിവര്‍ത്തനവും ഒരു തിരക്കഥയും അടക്കം 23 കൃതികള്‍. കാല്‍ നൂറ്റാണ്ടുകാലത്തെ സജീവമായ സാഹിത്യ ഇടപെടലുകള്‍ക്കിടയിലെ ഒട്ടും ചെറുതല്ലാത്ത ശേഖരം. കൊച്ചുബാവയുടെ കഥകളിലധികവും കാലത്തിനു മുന്‍പേ നടക്കുന്നവയായിരുന്നു. വൃദ്ധസദനം പോലെയുള്ള നെറികെട്ട സാമൂഹികസാഹചര്യം കേരളത്തില്‍ ഉരുത്തിരിഞ്ഞുവരുന്നതേയുള്ളൂ. എന്നാല്‍ അതിന്റെ വരവ്‌ ഒരു പതിറ്റാണ്ടു മുന്‍പേ തന്റെ വാക്കുകളില്‍ കോറിയിട്ട പ്രവാചകനായിരുന്നു കൊച്ചുബാവ. നമ്മുടെ കാലത്തിന്റെ ക്രൗര്യങ്ങളിലേക്കും പൊങ്ങച്ചങ്ങളിലേക്കും കറുത്തചിരിയോടെ കടന്നുവന്ന നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നവയായിരുന്നു കൊച്ചുബാവയുടെ കഥകളില്‍ മിക്കവയും. അതുകൊണ്ടുതന്നെ നാം അവയില്‍ ചിലതിനെയെങ്കിലും മുഖം ചുളിച്ചുകൊണ്ടാണ്‌ സ്വീകരിച്ചത്‌. ജാരന്മാരും പാപികളും പ്രാര്‍ത്ഥനക്കാരും നിലവിളിക്കുന്നവരും പല്ലുകടിക്കുന്നവരും അദ്ദേഹത്തിന്റെ കഥകളിലൂടെ നമ്മിലേക്ക്‌ കയറിവന്നു. നന്മയെ ചാരിനിന്നുകൊണ്ട്‌ തിന്മയെ തൊട്ടുകാട്ടുന്ന വിസ്മയങ്ങളായിരുന്നു അദ്ദേഹത്തിന്റെ കഥക്കൂട്ട്‌. ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മായാത്തതും മലയാള കഥാലോകത്തിലെ മികച്ച കഥകളെ എണ്ണുമ്പോള്‍ ഒന്നാം നിരയില്‍ വരുന്നതുമായ ഒരുപിടി കഥകള്‍ കൊച്ചുബാവ എഴുതിയിട്ടുണ്ട്‌. ഇറച്ചി, നനഞ്ഞ ശിരോവസ്‌ത്രങ്ങള്‍, കൊക്കരിണി, വൃദ്ധമാതാവ്‌, പ്രാര്‍ത്ഥനകളോടെ നില്‌ക്കുന്നു അങ്ങനെ ഒരുപിടി കഥകള്‍. ഓരോ കഥയ്ക്കുമുണ്ടായിരുന്നു എടുത്തു പറയാവുന്ന ഓരോ മേന്മകള്‍, ദൗത്യങ്ങള്‍, നിറവേറലുകള്‍. &lt;br /&gt;മരണത്തിന്റെ കറുത്ത തിരശ്ശീലയ്ക്ക്‌ ഒരിക്കലും മൂടിക്കളയാനാവാത്ത കഥകളുടെ ലോകത്ത്‌ അനിഷേധ്യമായ ഒരു സ്ഥാനവും കൊതിതീരാത്ത വായനകളും പുനര്‍ജന്മവും കൊച്ചുബാവയ്ക്കുണ്ട്‌ എന്നതില്‍ തര്‍ക്കമില്ല. &lt;br /&gt;നന്മയുടെയും സ്നേഹത്തിന്റെയും കരച്ചിലിന്റെയും കഥ പറച്ചിലിലൂടെ നമ്മുടെ ഉള്ളില്‍ മായാത്ത ഇടം നേടിയ ആ എഴുത്തുകാരന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ മലയാള കഥലോകത്തിനൊപ്പം ഈയുള്ളവനും നമിക്കുന്നു..!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/34171870-116405163314780092?l=manalezhutthu.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://manalezhutthu.blogspot.com/feeds/116405163314780092/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=34171870&amp;postID=116405163314780092' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/116405163314780092'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/34171870/posts/default/116405163314780092'/><link rel='alternate' type='text/html' href='http://manalezhutthu.blogspot.com/2006/11/blog-post_20.html' title='ഒരേയൊരു കൊച്ചുബാവ.'/><author><name>ബെന്യാമിന്‍</name><uri>http://www.blogger.com/profile/07624988958676306191</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='21' src='http://1.bp.blogspot.com/_sDbvPN8DNgk/TL6kWI_MEMI/AAAAAAAAANg/GxitsdJ-U9o/S220/DSC_2414.JPG'/></author><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-34171870.post-116275644919146261</id><published>2006-11-05T11:43:00.001-08:00</published><updated>2006-11-05T11:54:09.193-08:00</updated><title type='text'>നിങ്ങള്‍ കണ്ടുവോ ആ ഏകാധിപതിയുടെ വീഴ്‌ച..?</title><content type='html'>കണ്ടിരിക്കും. അറിഞ്ഞിരിക്കും. എന്നാല്‍ ചിലര്‍ അത്ര ശ്രദ്ധിച്ചിരിക്കില്ല. പ്രധാനമന്ത്രി വന്നപ്പോള്‍ നടന്ന പുകിലൊക്കെ അറിഞ്ഞല്ലോ. അതിനിടെയാണ്‌ ഇതു സംഭവിച്ചത്‌. ടി വിദ്വാന്‍ കേരളപ്പിറവിയുടെ അന്‍പതാം വാര്‍ഷികാഘോഷത്തിനു വന്നതായിരുന്നു. പക്ഷേ പതിവുപോലെ അല്‌പം വൈകിപ്പോയി എത്തിച്ചേരാന്‍. എല്ലയിടത്തുമെന്നപോലെ താന്‍ വരാതെ പരിപാടികളൊന്നും തുടങ്ങില്ലെന്നു വിചാരിച്ചു കാണും. എത്തിയപ്പോഴല്ലേ അറിയുന്നത്‌. പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ ആ അനിവര്യമായ വീഴ്‌ച സംഭവിക്കുന്നത്‌. പറഞ്ഞുവരുന്നത്‌ ആരെപ്പറ്റിയാണെന്ന് നിങ്ങള്‍ക്ക്‌ മനസ്സിലായിക്കാണുമല്ലോ. അതേ സാക്ഷാല്‍ കെ. കരുണാകരന്‍ എന്ന രാഷ്ട്രീയ ഭീഷ്‌മാചാര്യനെക്കുറിച്ചു തന്നെ. പരിപാടി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തേക്ക്‌ ടി ആചാര്യനെ കടത്തിവിട്ടില്ല എന്നു മാത്രമല്ല, നിഷ്‌കരുണം ഗേറ്റ്‌ വലിച്ചടച്ചു കളയുകയും ചെയ്‌തു. അതുചെയ്‌ത പോലീസുകാരന്‍ അപ്പോള്‍ ഓര്‍ത്തിരിക്കില്ല, താന്‍ ഒരു ചരിത്രസംഭവത്തിനാണ്‌ മുഹൂര്‍ത്തം കുറിക്കുന്നതെന്ന്!!&lt;br /&gt;കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഒരു പോലീസുകാരനും ചെയ്യാന്‍ അറയ്‌ക്കുന്ന ഒരു കാര്യമാണ്‌ ആ പോലീസുകാരന്‍ അന്നേരം നിര്‍വ്വഹിച്ചത്‌. കാരണം കേരളത്തിലെ ഏതൊരു പോലീസിനും എക്കാലത്തും കരുണാകരനെ ഭയമായിരുന്നു എന്നതാണ്‌ സത്യം. ഭരിക്കുന്നത്‌ ഏതു മുന്നണി ആയിരുന്നാലും അതായിരുന്നു സ്ഥിതി. സ്വന്തം മുന്നണി ഭരിക്കുന്ന ഏതുകാലത്തും കരുണാകരന്‌ പോലീസില്‍ മറ്റാര്‍ക്കുമില്ലാത്തത്ര ആജ്ഞാശക്‌തിയുണ്ടായിരുന്നു. അത്‌ ലംഘിക്കുന്നവന്റെ സ്ഥിതി കേരളത്തിലെ ഏതൊരു പോലീസിനും അറിയാം. ഇനി അഥവാ ഇടതു മുന്നണിയാണ്‌ ഭരിക്കുന്നതെങ്കിലും ഒരു പോലീസുകാരനും കരുണാകരനെതിരെ ചൂണ്ടുവിരല്‍ പൊക്കാന്‍ ധൈര്യപ്പെടില്ലായിരുന്നു. നാളെ ഒരിക്കല്‍ ഇയാള്‍ ഭരണത്തിലെത്തും എന്ന ഭീതിയായിരുന്നു അതിനു കാരണം. അങ്ങനെയെങ്കില്‍ കരുണാകരന്‍ ആദ്യം 'പൊക്കുന്നത്‌' ആ ചൂണ്ടുവിരല്‍ പൊക്കിയവനെയാവും. അതുതന്നെയാണ്‌ കഴിഞ്ഞ 30 വര്‍ഷക്കാലം കരുണാകരനു കിട്ടിയ അപ്രമാദിത്യസ്ഥാനത്തിനു കാരണവും. അക്കാല
